മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന് പൃഥിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന് കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്’ സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു. ഫേസ്ബുക്കിലെ ഒരു കമന്റില്‍ റമീസ് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു…ലയണ്‍ ഓഫ് ഡിസേര്‍ട്ട്, ദ മെസേജ് തുടങ്ങിയ നല്ലചിത്രങ്ങള്‍ ഇനിയും വരണം. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. സിനിമ ഇക്കാലത്തെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ ഇസ്ലാമിക…
Read MoreDay: September 1, 2021
ദേശീയപാതാ വികസനം;പയ്യോളിയില്‍ വ്യാപാരികളോട് ഒരാഴ്ച്ചയ്ക്കകം ഒഴിയണമെന്ന് നിര്‍ദ്ദേശം
പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളിലെ വ്യാപാരികളോട് ഒരാഴ്ചക്കുള്ളില്‍ കട ഒഴിഞ്ഞ് പോകണമെന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.പയ്യോളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയത്. പയ്യോളി മേഖലയിലെ ദേശീയപാത നിര്‍മ്മാണ കരാര്‍ എടുത്ത അദാനി എന്റര്‍പ്രൈസസ് കമ്പനി പ്രതിനിധികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. പരമാവധി രണ്ടാഴ്ച സമയം അനുവദിക്കുമെന്നും അതിനുള്ളില്‍ ആവശ്യമുള്ള സാധനങ്ങളുമായി ഒഴിഞ്ഞില്ലെങ്കില്‍ കെട്ടിടം പൊളിക്കുമ്പോള്‍ സാധനങ്ങള്‍ നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത് . നഷ്ടപരിഹാരം നല്കിയ കെട്ടിടങളിലെ വ്യാപാരികളോടാണ് പ്രധാനമായും നിര്‍ദ്ദേശം നല്‍കിയതെങ്കിലും നിയമ കുരുക്കില്‍ പെട്ട് നഷ്ടപരിഹാരം വൈകുന്നവരോട് പണം പിന്നീട് ലഭിക്കുമെന്നും ഇപ്പോള്‍ ഒഴിയണമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ പയ്യോളി ടൗണ്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ രണ്ട് ഡിവിഷനുകളും കണ്ടേയിന്മെന്റ് സോണില്പ്പെട്ടതിനാല് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കുന്നുള്ളൂ, അതും ഉച്ചക്ക് രണ്ട് മണി വരെ…
Read Moreലീഗ് വെള്ളംകുടിക്കും; പരാതിയിലുറച്ച് ഹരിതയിലെ പെണ്‍കുട്ടികള്‍; ഐപിസി 354, 509 എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു
കോഴിക്കോട്: വനിതാ കമ്മീഷന് മുസ്ലീം ലീഗിലെ വനിതാ വിദ്യാര്‍ഥി സംഘടനയായ ഹരിതയിലെ പെണ്‍കുട്ടികള്‍ നല്കിയ പരാതി പിന്‍വലിക്കില്ലെന്ന് നേതാക്കള്‍. എംഎസ്എഫ് നേതാക്കള്‍ ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നത്. സംഭവം വിവാദമായതോടെ മുസ്ലീം ലീഗ് പ്രശ്നത്തില്‍ ഇടപെട്ട് പരിഹരിച്ചുവെന്ന് അറിയിച്ചിരുന്നു. എംഎസ്എഫ് നേതാക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി ക്ഷമാപണം നടത്തുമെന്നും ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കുമെന്നും അറിയിച്ചുകൊണ്ട് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പത്രകുറിപ്പും പുറത്തിറിക്കിയിരുന്നു. എന്നാല്‍ ഏതാനും ചില എംഎസ്എഫ് നേതാക്കള്‍ പേരിനൊരു ക്ഷമാപണം നടത്തുക മാത്രമാണുണ്ടായത്. ഹരിത നേതാക്കളാകട്ടെ പ്രശ്നത്തോട് പ്രതികരിച്ചിട്ടുമുണ്ടായിരുന്നില്ല. എന്നാല്‍ വനിതാ കമ്മിഷന് നല്കിയ പരാതിയില്‍ ഉറച്ചു നില്ക്കുന്നതായാണ് ഏറ്റവുമെടുവില്‍ പുറത്തുവരുന്ന വിവരം. പരാതിയില്‍ ഉറച്ചു നിന്നാല്‍ മുസ്ലീം ലീഗിന് ഇത് തലവേദനയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഹരിത…
Read Moreസിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് വടകര പോലീസ് അന്വേഷണം തുടങ്ങി
വടകര: സിവില്‍ സപ്ലൈസ് കോര്പറേഷന് വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി.അനില്‍കുമാറി (47)നെ കാണ്മാനില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങി. റെയില്‍വെ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ അനില്‍കുമാര്‍ പതിനൊന്നു മണിയോടെ പുറത്ത് പോവുകയായിരുന്നു. പിന്നീട് ഒരു വിവരവുമില്ല. ഇദ്ദേഹത്തിന്റെ കാര്‍ ദേശീയപാതയില്‍ നാരായണനഗറില്‍ ഫെഡറല്‍ബാങ്കിനു സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വിലങ്ങാട് മാവേലി സ്റ്റോറില്‍ മാനേജറായിരുന്ന അനില്‍കുമാര്‍ മൂന്നു മാസം മുമ്പാണ് വടകര ഓഫീസില്‍ സ്ഥലം മാറി എത്തിയത്്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0496 2524206 (വടകര പോലീസ് സ്റ്റേഷന് ), 9497435942, 9605574788 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Read Moreരാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല! ബാങ്ക് തലപ്പത്ത് 40 വർഷം; പുതിയ ചരിത്രവുമായി കെ. സുരേശൻ
നവാസ് മേത്തർ തലശേരി: രാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല. മണ്ണിനും മരത്തിനും രാഷ്ട്രീയമുള്ള തലശേരിയുടെ മണ്ണിൽ നാൽപത് വർഷം ഒരു സഹകരണ സ്ഥാപനത്തെ നയിക്കുക എന്നത് വലിയ സംഭവം തന്നെയാണ്. കെ. സുരേശന്റെ ചെയർമാൻ പദവി ചരിത്രമാവുന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകൃതമായതും എൺപത്തിനാല് വർഷം പിന്നിടുകയും ചെയ്ത സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്ത് നാൽപ്പത് വർഷം ചെയർമാൻ പദവിയിരുന്ന് റെക്കോർഡ് സ്ഥാപിക്കുകയാണ് കെ. സുരേശൻ. ജസ്റ്റിസ് വി. ആർ കൃഷണയ്യർ നയിക്കുകയും കോടിയേരി ബാലകൃഷണൻ ഡയറക്ടറായിരിക്കുകയും ചെയ്തിട്ടുള്ള തലശേരി കോ – ഓപ്പറേറ്റീവ് അർബൺ ബാങ്കിനെയാണ് എൻസിപി നേതാവായ കെ. സുരേശൻ നാല് പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ നേതൃത്വം നൽകി വരുന്നത്. എ.കെ. ആന്റണിയും വലയാർ രവിയും നേതൃത്വം നൽകിയ കോൺഗ്രസ്-യു വിലൂടെയാണ് സുരേശൻ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്. കോൺഗ്രസ്-എസ് ലൂടെ എൻസിപി യിലെത്തി നിൽക്കുന്നതിനിടയിൽ താൻ നേതൃത്വം…
Read Moreന്റമ്മോ…’ 800 ഡോസ് കോവിഷീല്‍ഡ് കട്ടപിടിച്ചു’; കോഴിക്കോട്ടെ സംഭവം വിവാദമാകുന്നു
കോഴിക്കോട്: നാട്ടുകാര്‍ ഒറ്റഡോസ് വാക്സിന് കിട്ടാന്‍ പരക്കംപായുമ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം കട്ടപിടിച്ചുപോയത് 800 ഡോസ് കോവിഷീല്‍ഡ്… !കൈകാര്യം ചെയ്തതിലെ അപാകയെതുടര്ന്നാണ് കോവിഷീല്‍ഡ് നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലും പെരുവയല്‍, പെരുമണ്ണ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കും കുടിയുള്ള വാക്സിനാണ് കട്ടപിടിച്ച് നശിച്ചത്. സംഭവം വലിയ വിവാദമായതോടെ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വാക്സിന് ആശുപത്രിയില്‍ എത്തിച്ചത്.
Read Moreവരനും വധുവും ഫോട്ടോഗ്രാഫറും ഉൾപ്പെടെ പന്ത്രണ്ട്പേർമാത്രം; ഗുരുവായൂരിൽ വിവാഹ തിരക്ക്; ഇന്ന് നടന്നത് 89 വിവാഹങ്ങൾ
ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹ തിരക്കേറുന്നു. ഇന്ന് നടന്നത് 89 വിവാഹങ്ങൾ. പുലർച്ചെ മുതൽ തന്നെ വിവാഹസംഘങ്ങൾ ക്ഷേത്രനടയിലെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഓരോ സംഘത്തിലേയും 12 പേരെയാണ് മണ്ഡപത്തിലേക്ക് വിടുന്നത്. പോലീസ്, ദേവസ്വം സെക്യൂരിറ്റി എന്നിവർ ക്ഷേത്രനടയിലും നടപന്തലിലും വിവാഹ സംഘങ്ങൾ കൂട്ടം കൂടാതിരിക്കാൻ നിയന്ത്രിക്കുന്നുണ്ട്. ക്ഷേത്രനട പന്തലിലെ വിവിധ ഇടങ്ങളിൽ നിന്ന് ഫോട്ടോയെടുത്താണ് വധൂവരന്മാർ നടപന്തലിന് പുറത്തേക്ക് കടക്കുന്നത്. വധൂവരന്മാർക്ക് ഫോട്ടോയെടുക്കുന്നതിനായി കൂടുതൽ സമയം നടപ്പന്തലിൽ ചെലവഴിക്കുന്നതിനും അനുവദിക്കുന്നില്ല. ഇന്നർ റിംഗ് റോഡിൽ വണ്‍വേ സംവിധാനമാണ്. ഇവിടെ പാർക്കിംഗും അനുവദിക്കുന്നില്ല.വരുന്ന എട്ടിന് 78 ഉം, ഒന്‍പതിന് 89 വിവാഹങ്ങളും ശീട്ടാക്കിയിട്ടുണ്ട്. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴുന്നതിനും തിരക്കുണ്ട്.
Read Moreവിവാഹം കഴിഞ്ഞ് അഞ്ചാം മാസമായപ്പോഴേക്കും ജീവിതത്തില്‍ ഒരു സന്തോഷം കൂടി ! തന്റെ പുതിയ ‘ വിശേഷം’ ആരാധകരെ അറിയിച്ച് ദുര്‍ഗ്ഗ കൃഷ്ണ…
പൃഥിരാജിന്റെ നായികയായി വിമാനം എന്ന സിനിമയില്‍ കൂടി വെള്ളിത്തിരയില്‍ ചേക്കേറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും താരത്തിനായി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗാ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു. കോഴിക്കോടാണ് ദുര്‍ഗയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുര്‍ഗയുടെ അച്ഛന്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനും സിനിമാ നിര്‍മ്മാതാവായ അര്ജുന് രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ചുള്ള ലളിതമായ ചടങ്ങായിരുന്നു വിവാഹം. യാഥാസ്ഥിതിക കുടുംബം ആണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറെ…
Read Moreഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉളളിയെക്കുറിച്ചു ചിലത്. ഏതുതരം ഉളളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉളളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉളളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉളളി മുറിച്ചു വച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉളളിയുടെ ശേഷി അപാരമാണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാലഡുകളിൽ ഉളളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉളളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്‍പു മാത്രമേ ളളളി അരിഞ്ഞു ചേർക്കാൻ പാടുളളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുളളൂ. അല്ലെങ്കിൽ അതിനെ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം. ഡെയിഞ്ചർ സോൺഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ…
Read Moreഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍! സുധാകരന് ക്ഷീണം; അനിൽകുമാറും ശിവദാസൻനായരും കാത്തിരിക്കണം
ഷാജിമോന്‍ ജോസഫ് കൊച്ചി: ഡിസിസി പുനസംഘടനയെച്ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ പരാതിയും പ്രതിഷേധങ്ങളും അവണിച്ചു മുന്നോട്ടുപോകുമ്പോള്‍തന്നെ, കോണ്‍ഗ്രസ് വിട്ട പാലക്കാട് ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ഊര്‍ജിതനീക്കവുമായി നേതൃത്വം. കെപിസിസി പ്രസിഡന്റുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഗോപിനാഥിനെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാന്‍ കെ. സുധാകരന്‍തന്നെ മുന്‍കൈയെടുത്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാലക്കാട് ജില്ലയില്‍ വലിയ ജനകീയാടിത്തറയുള്ള ഗോപിനാഥിനെ സിപിഎം പാളയത്തിലെത്താക്കാന് അദേഹവുമായി നല്ല ബന്ധമുള്ള എ.കെ. ബാലന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ചരടുവലി നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനുള്ള ഊര്‍ജിത ശ്രമം. ഗോപിനാഥ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അദേഹത്തിന് കോണ്‍ഗ്രസ് വിടാനാകില്ലെന്ന് സുധാകരന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സുധാകരന് ക്ഷീണം ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹവുമായി ഫോണിലൂടെയും നേരിട്ടും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഒരു കാരണവശാലും അദേഹം…
Read More