ഹൃദ്യവും രാഗാധിഷ്ഠിതവുമായ ഈണങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് സംഗീത സംവിധായകൻ സതീഷ് വിശ്വ. പാട്ടിന്റെ ലോകത്ത് വലിയ ആളാകാനൊന്നും മോഹമില്ലെങ്കിലും ചെയ്യുന്ന പാട്ടുകൾക്കൊക്കെ മൗലികതയും തനിമയും വേണമെന്നാണ് ഈ പത്തനംതിട്ട സ്വദേശിയുടെ ആഗ്രഹം. ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയുമെല്ലാം സംഗീതലോകത്ത് ചുവടുവച്ച് മുന്നേറുന്ന യുവസംഗീതസംവിധായകന്റെ വിശേഷങ്ങളിലൂടെ. ശില്പിയായെത്തി പാട്ടുകാരനായി മടങ്ങി!അന്തരിച്ച സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനുവേണ്ടി ഗണപതി ശില്പം നിർമിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാണ് തനിക്ക് വഴിത്തിരിവായതെന്നു സതീഷ് പറയുന്നു. സതീഷിന്റെ പാട്ടും മനസിലെ ഈണങ്ങളും കേട്ട എം.ജി. രാധാകൃഷ്ണൻ സംഗീതവുമായി മുന്നോട്ടു പോകാൻ സതീഷിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിൽനിന്നു സംഗീതാനുഭവങ്ങളും സംഗീത നിഷ്ടകളുമൊക്കെ ഹൃദിസ്ഥമാക്കാനും സതീഷിനായി. വരയിലും മികവ്സതീഷ് നിർമിച്ച പല ശില്പങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം വരച്ച ചിത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിരവധി സെലബ്രിറ്റികളുടെ കാരിക്കേച്ചറുംമറ്റും വരച്ചത് അവർക്ക് നേരിട്ട് സമ്മാനിക്കാനും അവരിൽനിന്ന് അഭിനന്ദനമേറ്റുവാങ്ങാനും സതീഷിന് അവസരമുണ്ടാക്കി.…
Read MoreDay: September 10, 2021
വധശിക്ഷ എന്ന് ? ജയിലുകളില്‍ തൂക്കുകയർ വിധിക്കപ്പെട്ട് 16 പേർ; പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ മാത്രം 10 പേർ; കേരളത്തിലെ ജയിലുകൾ നിറയുന്നു
സിജോ പൈനാടത്ത്കൊച്ചി: കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലായി വധശിക്ഷ കാത്ത് 16 തടവുകാര്‍. പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് പ്രതി അമിറുള്‍ ഇസ്ലാം ഉള്‍പ്പടെയുള്ളവര്‍ ശിക്ഷ നടപ്പാക്കുന്നതിനുള്ള ദിവസങ്ങളെണ്ണിയും അപ്പീല്‍ അപേക്ഷകളില്‍ കോടതിയുടെ കനിവു കാത്തും വര്‍ഷങ്ങളായി ജയിലുകളിലുണ്ടെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട 40 കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയാണു കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നുള്ള ഈ വിവരം പുറത്തുവരുന്നത്. വേഗത്തില്‍ ശിക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളില്‍ കേരളത്തിലെ ജയിലുകളിലുള്ള രണ്ടു പ്രതികളുണ്ട്.കീഴ്ക്കോടതി വധശിക്ഷ വിധിച്ചശേഷം അപ്പീല്‍ അപേക്ഷകളുമായി 15 വര്‍ഷമായി ജയിലുകളില്‍ കിടക്കുന്ന പ്രതികളും കേരളത്തിലുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൂടുതല്‍ പേരുള്ളത്. പത്തു പേരാണ് ഇവിടെ തൂക്കുക്കയര്‍ കാത്തിരിക്കുന്നത്. ഇതില്‍ രണ്ടു പേരുടെ കേസുകള്‍ സുപ്രീം കോടതി വേഗത്തില്‍ തീര്‍പ്പാക്കാന്‍ പരിഗണിക്കുന്നതിലുണ്ട്.…
Read Moreകണ്ണനെ സ്വീകരിച്ച് കോന്നി ആനത്താവളം; കുട്ടിക്കൊമ്പന് കൂട്ടുകാരായി അഞ്ചുപേർ
കോന്നി: ആനത്താവളത്തില്‍ പുതിയ അതിഥിയായി കണ്ണന് എത്തി. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമാണ് കണ്ണനെ കോന്നി ആനത്താവളത്തിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചയ്ക്കാണ് ഒന്നരവയസ് വരുന്ന കുട്ടിക്കൊന്പനെ ആങ്ങമൂഴി കിളിയെറിഞ്ഞാന്‍കൊല്ല് ചെക്ക്പോസ്റ്റിനു സമീപത്തു നിന്ന് ലഭിച്ചത്. പിന്നീട് കുട്ടിയാനയെ വനത്തിലേക്ക് തിരികെ അയയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കോന്നിയിലെത്തിച്ച കുട്ടിയാനയെ റേഞ്ച് ഓഫീസറുടെ പഴയ ക്വാര്‍ട്ടേഴ്സ് മുറ്റത്ത് മുള കൊണ്ട് പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ല. മൂന്ന് പാപ്പാന്മാരടക്കം വെറ്ററിനറി ഡോക്ടര്‍ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംരക്ഷണയിലാണ് ഇനി കുട്ടിക്കൊന്പന്‍. ഇണങ്ങിയ ശേഷം കണ്ണനെ ആനക്കൂട്ടിലേക്ക് മാറ്റുമെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. ആനക്കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട പരിശോധനകള്‍ നടത്തിയ ശേഷമാണ് എത്തിച്ചത്. ഇതോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം ആറായി.…
Read Moreബേബി പക്ഷം കരുത്തുകൂട്ടുന്നു; തെക്കൻകേരളത്തിലും മധ്യകേരളത്തിലും വെട്ടി നിരത്താനാവാത്തത്ര വളർച്ച; സിപിഎം നടപടിക്ക് തടസം
ജോണ്സണ് വേങ്ങത്തടം കോട്ടയം: തെക്കൻകേരളത്തിലും മധ്യകേരളത്തിലും എം.എ. ബേബി പക്ഷം കരുത്താർജിക്കുന്നതു അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ടുകളിൽമേലുള്ള സിപിഎം നടപടികൾക്കു തടസമാകുന്നു. വടക്കൻ കേരളത്തിൽ ഒൗദ്യോഗിക വിഭാഗത്തിനു കരുത്തുണ്ടെങ്കിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇതുവരെയുണ്ടായിരുന്നവരിൽ പലരും ബേബി പക്ഷത്തേക്കു മാറിയതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്. വി.എസ് പക്ഷത്തൊടൊപ്പം ഉണ്ടായിരുന്നവരും പിണറായി കരുത്തിൽ നിശബ്ദരായവരും തക്ക സമയത്തു ബേബി പക്ഷത്തോടു ചേർന്നതും പല ജില്ലകളിലും പാർട്ടിക്കു വിനയാകുന്നുണ്ട്. പ്രത്യേകിച്ചു എറണാകുളത്താണ് ഇതിന്റെ സൂചനകൾ പുറത്തു വരുന്നത്. സിപിഎമ്മിന്റെ സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മറ്റികളിൽ നടക്കുന്ന അന്വേഷണ കമ്മീഷനുകളുടെ ശിപാർശകളിലും നിർദ്ദേശങ്ങളിലും ശക്തമായ നടപടികളുണ്ടാകുന്പോൾ എറണാകുളത്ത് നടപടി എടുക്കാൻ കഴിയാതെ പാർട്ടി നേതൃത്വം വിഷമിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ജില്ലാ സെക്രട്ടേറിയേറ്റും കമ്മറ്റിയും കൂടിയിട്ടും എറണാകുളത്തെ ദിനേശ് മണി, കോട്ടമുറി കമ്മീഷൻ റിപ്പോർട്ടുകളിൽ നടപടിയെടുക്കാനാകാതെ കുഴയുകയാണ് പാർട്ടി. അറ്റകൈ പ്രയോഗം എന്ന…
Read Moreചെവിയുടെ ബാലൻസ് തെറ്റിയാൽ സംഭവിക്കുന്നത്..!
വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേഴ്സ് ഡിസീസ്. ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലതെതന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം.സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. എന്താണു കാരണം?ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം. എന്നാൽ, ഇക്കാര്യം ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല. സാധാരണ ചെയ്യുന്നത്ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോത്പാദനമാണോ , അവ…
Read Moreവിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്; ഒക്ടോബർ നാല് മുതൽ കോളജുകൾ തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകൾ ഒക്ടോബർ നാല് മുതൽ തുറക്കാൻ ധാരണയായി. ഇന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം വിദ്യാർഥികൾ ക്ലാസിൽ വരുന്ന രീതിയിൽ ക്രമീകരണം ഒരുക്കാനാണ് പൊതുവിൽ ധാരണയായിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ക്ലാസ് മുറികൾ അണുവിമുക്തമാക്കും. ഇതിനായി തദ്ദേശവകുപ്പുമായി ചേർന്ന് ഏകോപനമുണ്ടാക്കും. വിദ്യാർഥികൾക്കോ അധ്യാപകർക്കോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കത്തിൽ ഉള്ളവരെയും നിരീക്ഷണത്തിലാക്കും. കോളജുകളിൽ കോവിഡ് ജാഗ്രതാ സമിതികൾ ഉണ്ടാക്കും. കോളജുകളും പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കും. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകൾ നടക്കുക എന്നും മന്ത്രി അറിയിച്ചു. ക്ലാസുകൾ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്. സെൽഫ് ഫിനാൻസ് കോളജുകളിലെ ഫീസ്,…
Read Moreസിലബസിൽ കാവിവത്കരണമെന്ന് ആരോപ ണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസിയെ തടഞ്ഞ് കെഎസ്യു- യൂത്ത് കോൺഗ്രസ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ കാവിവത്കരണം നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ തടഞ്ഞു. ഇന്നു രാവിലെ ഒന്‍പതോടെ കണ്ണൂർ സർവകലാശാല ആസ്ഥാനത്താണ് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ തടഞ്ഞത്. തലശേരി ബ്രണ്ണൻ കോളജിൽ ആരംഭിച്ച എം.എ. ഗവേർണൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്സ് സിലബസിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നെഹ്റുവിനെയും ഗാന്ധിജിയെയും അപ്രസക്തരാക്കി വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയെ തടഞ്ഞത്. കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിലെത്തി പ്രവർത്തകരെ നീക്കിയശേഷമാണ് വിസിയെ സർവകലാശാല ഓഫീസിലെത്തിച്ചത്. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
Read Moreമഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ ! വീഡിയോ കാണാം…
അതുല്യമായ അഭിനയചാതുരി കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന താരമാണ് മഞ്ജുവാര്യര്‍. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെയുള്ള പുരുഷ സൂപ്പര്‍താരങ്ങളുടെ ഇടയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ സിനിമ ജീവിതം വിലയിരുത്തിയാല്‍ അതിന് രണ്ടു കാലഘട്ടങ്ങളുണ്ടെന്നു കാണാം..ഇക്കാലയളവില്‍ മഞ്ജു വാര്യര്‍ അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സാക്ഷ്യം, സല്ലാപം ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാന്, പത്രം, ചതുര്‍മുഖം , ലൂസിഫര്‍, പ്രീസ്റ്റ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മഞ്ജു വാര്യരുടെ രണ്ടു ഘട്ടങ്ങളായുള്ള സിനിമ വിലയിരുത്തുകയാണ് പ്രശസ്ത തിരക്കഥാ കൃത്ത് ഹരി പി.നായര്‍. മഞ്ജുവിന്റെ സുന്ദരമായ അഭിനയ ശൈലിയെപ്പറ്റി വിവരിക്കുന്ന വീഡിയോ മഞ്ജുവിന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
Read Moreബെവ്കോ കൈപിടിച്ച് കരകയറാൻ ആനവണ്ടി…. ‘ആശയം കൊള്ളാം സാറേ… പക്ഷേ, കോടതിയെ പേടിയാണ് ’; മദ്യത്തിൽ ‘കൂട്ടു കൂടില്ല’
ഇ. അനീഷ്കോഴിക്കോട്: ബെവ്കോ ഒൗട്ട്ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പും പൊതു ഗതാഗത വകുപ്പും രണ്ടു വഴിക്ക്… കെഎസ്ആർടി സി ഡിപ്പോകളിലോ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിലോ ഷോപ്പുകൾ തുറക്കണമെന്നാണ് പൊതു ഗതാഗത വകുപ്പിന്റെ ആഗ്രഹം. എന്നാൽ ഇത് പ്രാവർത്തികമല്ലെന്ന നിലപാടാണ് എക്സൈസിനുള്ളത്. കെസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്ക്ക് നൽകണമെന്ന നിലപാടാണ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനുള്ളത്. ഇതിൽ ബെവ്കോയ്ക്കും എതിർപ്പില്ല. കോടതി കണ്ണുരുട്ടുമോ?എന്നാൽ, ജനങ്ങൾ ഏറെ വന്നു പോകുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യ ഷോപ്പുകൾ തുറന്നാൽ അത് കോടതിയു ടെ രൂക്ഷ വിമർശനത്തിനിടയാക്കുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. ആത് മന്ത്രി എം.വി.ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴേ പലയിടത്തുനിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. അതേസമയം കേരളത്തിൽ ഏറ്റവും വരുമാനമുള്ള ബെവ്കോയുടെ കൈ പിടിച്ച് കരകയറാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. എന്നാൽ ഇതിന് നിലവിലെ…
Read Moreയുവാവ് സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയത് ബുര്‍ഖ ധരിച്ച് ! ഇയാളുടെ ഉദ്ദേശ്യം കേട്ട് ഞെട്ടി സര്‍വരും…
ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയ യുവാവ് കുടുങ്ങി. ആശുപത്രിയിലെ തന്നെ വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായത്. ശരീരഭാഷയില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. യുവാവിന്റെ കാലുകള്‍ കണ്ട് വാര്‍ഡിലുണ്ടായിരുന്ന ഒരു സ്ത്രീ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പണിപാളിയെന്ന് മനസ്സിലായ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. മതില് ചാടി കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. യുവാവ് സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും മാനസികപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ ടോയ്ലറ്റില് പ്രവേശിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
Read More