ഫ്രാന്‍സില്‍ പതിനേഴുകാരനെ പോലീസ് വെടിവെച്ചു കൊന്നു ! വന്‍ പ്രതിഷേധം; കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടി തടഞ്ഞ് പതിനേഴു വയസു മാത്രം പ്രായമുള്ള ഡ്രൈവറെ വെടിവെച്ചു കൊന്ന് ട്രാഫിക് പോലീസ്. ഇതേത്തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അള്‍ജീരിയന്‍ വംശജനായ നയേല്‍ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുക കൂടിചെയ്തതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്‌ബോള്‍ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, നടന്‍ ഒമര്‍ സൈ തുടങ്ങി ഒട്ടേറെപ്പേര്‍ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചരാത്രി നാല്‍പ്പതോളം കാറുകള്‍ കത്തിച്ചു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്‌തെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മനിന്‍ പറഞ്ഞു. പ്രദേശികസമയം ചൊവ്വാഴ്ച പകല്‍ എട്ടരയ്ക്കാണ് രണ്ട് ട്രാഫിക് പോലീസുകാര്‍ വണ്ടിതടഞ്ഞ് നയേലിനെ വെടിവെച്ചുകൊന്നത്. നയേല്‍ തനിക്കുനേരെ കാറോടിച്ചു കയറ്റാന്‍ നോക്കിയതിനാലാണ് വെടിവെച്ചതെന്നാണ് പോലീസുകാരന്‍ പറഞ്ഞത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ…

Read More

കനിമൊഴിയുമായി ബന്ധപ്പെട്ട തര്‍ക്കം ! ജോലി തെറിച്ച മലയാളി ഡ്രൈവര്‍ക്ക് പുതിയ കാര്‍ സമ്മാനിച്ച് ഉലകനായകന്‍

കനിമൊഴി എം.പി.യുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിള ഇനി പുതിയ കാറിന്‍രെ ഉടമ. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് കോയമ്പത്തൂരില്‍ താമസിക്കുന്ന ഷര്‍മിളയ്ക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കുന്നത്. ചെന്നൈയിലേക്ക് ഷര്‍മിളയെ വിളിച്ചുവരുത്തിയ കമല്‍ കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24- കാരിയായ ഷര്‍മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളാണ്. ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡി.എം.കെ. നേതാവ് കനിമൊഴി യാത്രചെയ്തത്. ബസിലെ വനിതാ കണ്ടക്ടര്‍ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. കനിമൊഴിയില്‍നിന്ന് പണം വാങ്ങുന്നത് ഷര്‍മിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല. കനിമൊഴി ബസില്‍നിന്ന് ഇറങ്ങിയതിനുശേഷം ഇതിന്റെപേരില്‍ ഷര്‍മിളയും അന്നത്തായിയുമായി തര്‍ക്കമുണ്ടാകുകയും ജോലി പാതിവഴിയില്‍ നിര്‍ത്തി ഷര്‍മിള ബസില്‍നിന്നിറങ്ങിപ്പോകുകയും ചെയ്തു.…

Read More

ലിഫ്റ്റ് ചോദിച്ച് ഗുഡ്‌സ് ഓട്ടോയില്‍ കയറിയ യുവതിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമം ! പ്രേമദാസ് അറസ്റ്റില്‍…

ലിഫ്റ്റ് ചോദിച്ച് ഗുഡ്‌സ് ഓട്ടോയില്‍ കയറിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. പാലക്കാട് ആനക്കരയിലാണ് സംഭവം. യുവതിയുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവര്‍ കുമ്പിടി സ്വദേശി കളപ്പറമ്പില്‍ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. ആനക്കര കാറ്റാടി കടവില്‍ വച്ച് ലിഫ്റ്റ് ചോദിച്ച് ഗുഡ്‌സ് ഓട്ടോയില്‍ കയറിയ നേപ്പാള്‍ സ്വദേശിനിക്ക് നേരെയായിരുന്നു ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം. കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോയ നേപ്പാള്‍ സ്വദേശികളായ യുവതികളാണ് ആനക്കരയില്‍ നിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്‌സ് ഓട്ടോയില്‍ കയറിയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവര്‍ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി. സ്ത്രീകള്‍ നിലവിളിച്ചതോടെ ആളുകള്‍ ഓട്ടോ തടഞ്ഞിട്ടു. വാക്കേറ്റത്തിനിടയില്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലാകുന്നത്.

Read More

യുവാവ് സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയത് ബുര്‍ഖ ധരിച്ച് ! ഇയാളുടെ ഉദ്ദേശ്യം കേട്ട് ഞെട്ടി സര്‍വരും…

ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയ യുവാവ് കുടുങ്ങി. ആശുപത്രിയിലെ തന്നെ വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായത്. ശരീരഭാഷയില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. യുവാവിന്റെ കാലുകള്‍ കണ്ട് വാര്‍ഡിലുണ്ടായിരുന്ന ഒരു സ്ത്രീ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പണിപാളിയെന്ന് മനസ്സിലായ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. മതില്‍ ചാടി കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. യുവാവ് സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും മാനസികപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

Read More

വാഹനത്തില്‍ പോകാന്‍ എട്ടുവയസ്സുകാരി മടി കാണിച്ചു ! കുട്ടിയോടു ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഡ്രൈവറുടെ പീഡനത്തിന്റെ കഥകള്‍…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം.വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അബ്ദുള്‍ വാഹിദ്. കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Read More

മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാല്‍ ബോധം പോകും…

മുകേഷ് അംബാനിയുടെ ജീവിതം എത്രമാത്രം ആഢംബരപൂര്‍ണമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ? മുകേഷ് അംബാനി സഞ്ചരിക്കുന്ന വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ് അവരുടെ ശമ്പളം. ഏകദേശം രണ്ട് ലക്ഷം രൂപയാണ് അംബാനി തന്റെ ഡ്രൈവര്‍മാര്‍ക്ക് ഒരു മാസത്തെ ശമ്പളമായി നല്‍കുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ ഡ്രൈവറാകുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. മുകേഷ് അംബാനിക്ക് നൂറുകണക്കിന് കാറുകളുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് അംബാനിക്ക് ആവശ്യമായ ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നത്. മുകേഷ് അംബാനിയുടെ കാര്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വവും സ്വകാര്യ കമ്പനിക്കാണ്.കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഓടിക്കുന്നതിലെ അനുഭവം, വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ അനുഭവം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഭാഷാ വൈദഗ്ദ്ധ്യം, കാര്‍ ഡ്രൈവിംഗ് അനുഭവം, കാര്‍ റിപ്പയര്‍ പരിജ്ഞാനം എന്നിവയില്‍ അഭിമുഖങ്ങള്‍ നടത്തും. അതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു നിശ്ചിത…

Read More