സാധാരണ പോലീസുകാര്‍ മുതല്‍ എസ്ഐമാരും സിഐമാരും ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതിയ്ക്കെതിരേ ആദ്യമായി പരാതി നല്കി ഒരു പോലീസുകാരന്. കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയതോടെ ഹണിട്രാപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരളാ പൊലീസ്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെപ്പറ്റി കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പ്രധാന ഇരകള്‍ പോലീസുകാരാണെന്നു തെളിഞ്ഞു. കാമറാമാന്, സിനിമാ സംവിധായകന് എന്നിവരടക്കം തേന്‍കെണിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. അവ്യക്തമായ പരാതികളില്‍ കേസെടുക്കാനും പോലീസിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പോലീസുകാരന് തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
Read MoreDay: September 10, 2021
എകെ 47 തോക്കുകളും വെടിക്കോപ്പും പിടികൂടിയ സംഭവം; ശ്രീലങ്കൻ തീവ്രവാദി ആലുവയിൽ അറസ്റ്റിൽ
ആലുവ: രാജ്യാന്തര കപ്പൽപ്പാത വഴി ആയുധങ്ങളും ലഹരിമരുന്നും കടത്തിയ കേസിൽ ശ്രീലങ്കൻ സ്വദേശിയെ ആലുവയിൽനിന്നും എൻഐഎ അറസ്റ്റ് ചെയ്തു. വ്യാജരേഖകളുണ്ടാക്കി രാജ്യത്ത് അനധികൃതമായി താമസിച്ചു വന്നിരുന്ന അരസരത്തിനം രമേശ് എന്ന ഇയാളെ നേരത്തെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്ത് ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്നു. ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങിയ രമേശിനെ ആയുധക്കടത്തിലെ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്. എകെ 47 തോക്കും വെടിക്കോപ്പുകളും 300 കിലോ ലഹരിമരുന്നുമടങ്ങിയ ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്ത് പിടിയിലായ കേസിന്റെ അന്വേഷണത്തിലാണ് രമേശ് ഇപ്പോൾ അറസ്റ്റിലായത്. വർഷങ്ങളായി ആലുവ അത്താണിയിൽ അനധികൃതമായി തങ്ങിയിരുന്ന ഇയാളെ മൂന്നു മാസം മുമ്പ് എറണാകുളം റൂറൽ പോലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ചേർന്നാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം പിടിയിലായ സഹോദരൻ സുരേഷ് രാജാണ് ആയുധക്കടത്ത് കേസിലെ മുഖ്യപ്രതി. ഇയാൾ ഇപ്പോൾ തമിഴ്നാട്ടിൽ റിമാൻഡിലാണ്. അന്വേഷണത്തിന്റെ…
Read Moreകൊച്ചിയിലെ ലഹരിക്കടത്തിന് മറയാക്കിയത് ഹോം ഡെലിവറി; പരസ്യം കണ്ട് ജോലി തേടിയെത്തിയ ത്വയ്ബ സംഘത്തിൽപ്പെട്ടത് ഒരു പ്രണയ സിനിമയെ വെല്ലുന്ന സംഭവകഥകൾ…
ആലുവ: കൊച്ചി നഗരത്തിലടക്കം ലഹരിമരുന്നുകളുടെ വിതരണത്തിനായി മാഫിയ മറയാക്കിയത് ടോർ ടു ടോർ ഡെലിവറി ഡിജിറ്റൽ സംവിധാനം. കാക്കാനാടുള്ള ഫ്ലാറ്റിൽനിന്നും അടുത്തിടെ കോടികളുടെ എംഡിഎംഎ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിൽ ലഹരിമരുന്ന് കടത്തിന്റെ പുത്തൻ രീതികൾ എക്സൈസ് കണ്ടെത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതികളും കമിതാക്കളുമായ ശ്രീമോനേയും ത്വയ്ബയേയും വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പരസ്യം കണ്ട് ത്വയ്ബ എത്തികേസിൽ റിമാൻഡിൽ കഴിയുന്ന തിരുവല്ല സ്വദേശി ത്വയ്ബ ഔലാദെന്ന യുവതി ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ജോലി തേടിയാണ് ഇവർ കൊച്ചിയിലെത്തിയത്. ലഹരി ഇടപാടുമായി ബന്ധമുള്ള കേസിലെ രണ്ടാം പ്രതി കോഴിക്കോട് സ്വദേശി ശ്രീമോൻ നൽകിയ കടലാസ് സ്ഥാപനത്തിന്റെ പരസ്യമാണ് റാക്കറ്റുമായി ത്വയ്ബയെ ബന്ധപ്പെടുത്തിയത്. കാക്കനാട് “ബുക്ക് മൈ ട്രേഡ് ‘ എന്ന സ്ഥാപനത്തിന്റെ പേരിൽ നൽകിയ പരസ്യം കണ്ട് റിസപ്ഷനിസ്റ്റ് തസ്തികയിലാണ് യുവതി അപേക്ഷിച്ചത്.…
Read Moreകൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കിഅന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ്…
Read Moreകുടിയൻമാർക്കും “സ്പോർട്സ് ക്വാട്ട”..! മദ്യപാനികളുടെ മാമാങ്ക കേന്ദ്രമായി കോട്ടയം നെഹ്റു സ്റ്റേഡിയം; സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ നോക്കുകുത്തിയായി പോലീസ്
നാഗന്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പവലിയനിൽനിന്ന് പരസ്യമായി മദ്യപാനം നടത്തുന്നയാൾ. -രാഷ്ട്ര ദീപിക. കോട്ടയം: സാക്ഷരത ജില്ലയ്ക്ക് നാണക്കേടായി സാമൂഹ്യ വിരുദ്ധരുടെ പരസ്യ മദ്യപാനവും അഴിഞ്ഞാട്ടവും. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്ന് ഇത് നിത്യകാഴ്ചയാവുകയാണ്. ജില്ലയിലെ കായിക പ്രേമികളും പ്രഭാത-സായാഹ്ന സവാരിക്കാരും എത്തുന്ന നാഗമ്പടം മൈതാനത്താണ് സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം ഏറെയും. കൂട്ടംകൂടിയും ഒറ്റയ്ക്കും എത്തി മദ്യപിക്കുന്ന ഇവർ ലക്കുകെട്ട് ഇവിടെയെത്തുന്നവരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ചീത്തവിളിക്കുന്നത് പതിവ് സംഭവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇടനാഴികകളിലും ഇത്തരം കാഴ്ച പതിവാണെന്ന് വ്യാപാരികളും സ്ത്രീകളും പറയുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ പേക്കുത്തുകൾ അരങ്ങുവാണിട്ടും ഒന്നും അറിയാതെ ഇരിക്കുകയാണ് പോലീസ്. ജില്ല സ്ത്രീ സുരക്ഷയുള്ളതാകണമെങ്കിൽ ഇത്തരം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഇല്ലാതാവണം. ഇതിന് ഇവിടുത്തെ പോലീസ് അധികാരികൾ മുൻ കൈ എടുക്കണമെന്ന് സ്ത്രീ സന്നദ്ധസംഘടനകളും വ്യാപാരികളും പറയുന്നു.
Read Moreനെല്ലിയമ്പം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യലിന് സ്റ്റേഷനിലെത്തിയ യുവാവ് ഇറങ്ങിയോടി; ഒടിച്ചിട്ടു പിടിച്ചപ്പോൾ യുവാവ് പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
മാനന്തവാടി: പനമരം താഴെ നെല്ലിയന്പം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽവച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താഴെ നെല്ലിയന്പം കാവടത്ത് വൃദ്ധ ദന്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അർജുൻ(24) ആണ് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽവച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷനിൽവച്ച് വിഷം കഴിച്ച യുവാവ് ഇറങ്ങിയോടിയതിനെ തുടർന്ന് പോലീസുകാർ പിടിച്ചപ്പോഴാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. തുടർന്ന് യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് കയ്യിലിരുന്ന എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് സൂചന. കൊലപാതകത്തിൽ യുവാവിന് പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂണ്‍ 10 ന് രാത്രിയിലാണ് റിട്ടയേർഡ് അധ്യാപകൻ പത്മാലയത്തിൽ കേശവൻ(72), ഭാര്യ പത്മാവതി(68) എന്നിവരെ വീടിനുള്ളിൽ…
Read Moreസൗജന്യ കിറ്റ് വിതരണം; മുൻഗണനാവിഭാഗത്തെ ഒഴിവാക്കുന്ന കാര്യം ആലോചനയിൽ; സർക്കാരിനെ മാറ്റിചിന്തിപ്പിക്കുന്നതിന്റെ കാരണം ഇതാണ്…
സ്വന്തം ലേഖകൻ കോഴിക്കോട്. സംസ്ഥാന സർക്കാരിന്റെ ആശ്വാസ പദ്ധതിയായ സൗജന്യ കിറ്റ് വിതരണം നിർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ കിറ്റ് വിതരണം തുടർന്നു കൊണ്ടുപോകേണ്ടെന്ന തിരുമാനത്തിനാണ് മുൻ തൂക്കമെന്നറിയുന്നു. നിലവിൽ സെപ്റ്റംബർ മാസം വരെയുള്ള കിറ്റ് വിതരണം പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കും. താത്കാലികമായി…? കോവിഡ് കാലത്ത് സർക്കാർ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് നൽകിയിരുന്നു. ഓണക്കാലത്ത് സ്പെഷൽ കിറ്റും നൽകി. ഇപ്പോൾ കേരളം സന്പൂർണ ലോക്ഡൗണ്‍ പിൻവലിക്കുകയും ജീവിത സാഹചര്യം ഏതാണ്ട് പഴയതു പോലെ ആകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കുന്നത്. കിറ്റ് വിതരണം താത്കാലികമായി നിർത്താമെന്നും കോവിഡ് സാഹചര്യം വീണ്ടും പ്രതികൂലമാകുന്പോൾ പുനരാരംഭിക്കാമെന്നും ധന വകുപ്പ് കരുതുന്നു. ഇതല്ലെങ്കിൽ കിറ്റ് വിതരണത്തിൽ നിന്നു മുൻഗണനാ വിഭാഗത്തെ ഒഴിവാക്കുന്ന കാര്യവും ആലോചനയിലുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കിറ്റ് വിതരണത്തിലെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച്…
Read Moreദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…
ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന് അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന് ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും…
Read Moreഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി പേടിക്കാതെ നിരത്തിലിറങ്ങാം; ജില്ലയിലെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ചങ്ങനാശേരിയിൽ
ചങ്ങനാശേരി: കേരള സർക്കാർ നേരിട്ട് നടത്തുന്ന ഹൈ സ്പീഡ് പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ആരംഭിക്കുന്നു. മൂന്നു സ്റ്റേഷൻ നിർമിക്കുന്നതിൽ ആദ്യത്തേത് ചങ്ങനാശേരിയിൽ ആരംഭിക്കും. ഇതു സംബന്ധിച്ചു അനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തി ചർച്ചയിലാണ് അനെർട്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വഴിയൊരുങ്ങിയത്. ആവശ്യമായ അഞ്ച് സെന്റ് സ്ഥലം ചങ്ങനാശേരി ബൈപ്പാസ് തുടങ്ങുന്ന ളായിക്കാട് ഭാഗത്തു തരപ്പെടുത്താമെന്നു നഗരസഭ ചെയർപേഴ്സണ്‍ സന്ധ്യ മനോജ് എംഎൽഎയെ അറിയിച്ചിട്ടുണ്ട്. അടുത്തുതന്നെ കൂടുന്ന മുനിസിപ്പൽ കൗണ്‍സിൽ യോഗത്തിൽ ഒൗദ്യോഗികമായി തീരുമാനമെടുക്കുമെന്ന് ചേയർപേഴ്സണ്‍ അറിയിച്ചിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്തിന്റെ അടുത്താണ് നിർദിഷ്ട സ്ഥലം. ചാർജ് ചെയുവാൻ വരുന്ന ആൾക്കാർക്ക് ഇത് വളരെ ഏറെ പ്രയോജനം ചെയും. പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനവുമായി…
Read Moreഇതല്ലേ ഹീറോയിനിസം ! സ്വയം പശുവിനെ കറന്നെടുത്ത പാല് കൊണ്ട് ചായയിട്ടു കുടിച്ച് നടി നിവേദ; വീഡിയോ വൈറലാകുന്നു…
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് നിവേദ തോമസ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനും താരത്തിനായി. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. വെറുതെ ഒരു ഭാര്യക്ക് ശേഷം ചാപ്പാ കുരിശ്, പോരാളി, റോമന്‍സ്, ജില്ല, പാപനാസം, ജന്റില്മാന്, നിന്നു കോരി, ജയ് ലവ കുശ, 118, ദര്‍ബാര്‍, വി, വക്കീല്‍ സാബ് തുടങ്ങിയ ചിത്രങ്ങളിലും നിവേദ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും കേരളത്തിലെ ഇരിട്ടിയിലാണ് നിവേദയുടെ കുടുംബവേരുകള്‍ ഉള്ളത്. ആര്കിടെക്ച്ചറില് ബിരുദമുള്ള നിവേദ മലയാളം, തെലുങ്ക്, തമിഴ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ മനോഹരമായി സംസാരിക്കും. സണ്‍ ടിവിയിലെ മൈ ഡിയര്‍ ഭൂതം എന്ന സീരിയലില്‍ ബാലതാരമായിട്ടാണ് നിവേദ അഭിനയം ആരംഭിച്ചത്. അതിന്…
Read More