കാട്ടാക്കട : കള്ളുഷാപ്പിൽ മോഷണം. കള്ളും ഭക്ഷണ വസ്തുക്കളും മോഷണം പോയി. തൊഴിലാളി കമ്മിറ്റി നടത്തുന്ന അഞ്ചുതെങ്ങിമൂട് ടിഎസ് ഒന്നാം നമ്പർ ഷാപ്പിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയോടെ മോഷണം നടന്നത്. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് അടച്ചിട്ടു പോയ ഷാപ്പ് ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.ഉടൻ തന്നെ ഷാപ്പ് തൊഴിലാളി കമ്മിറ്റി അംഗവും ജീവനക്കാരനുമായ പ്രഭാകരൻ കമ്മിറ്റി അംഗങ്ങളെയും പോലീസിനെയും എക്സൈസിനെയും വിവരം അറിയിച്ചു. ഇവരെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കളക്ക് സമീപം ഉണ്ടായിരുന്ന ട്രേയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടു കുപ്പി കള്ളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പതിനേഴു കുപ്പി കള്ളും കൂടാതെ 2020, 2021 എന്നീ വർഷങ്ങളിൽ എക്സൈസ് സാമ്പിൾ ശേഖരിച്ച ശേഷം രാസവസ്തു ചേർത്ത് സീൽ ചെയ്തു സൂക്ഷിച്ചിരുന്ന ഒന്‍പതു കുപ്പികള്ളും മോഷ്ടാവ് കൊണ്ടുപോയി. ഇതിനു പുറമെ കുട്ടയിൽ ഇരുന്ന കപ്പ, പാചകം…
Read MoreDay: September 14, 2021
പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പതിനാറുകാരനുമായി ചാറ്റ് ചെയ്തു ! ഒടുവില്‍ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍
പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 16കാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ കേസ് എടുത്തതിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാറുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിംഗ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിംഗിനിടെ അയച്ചു നല്‍കുകയായിരുന്നു. പതിനാറുകാരനോട്, നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ…
Read Moreബ്രണ്ടൻ ടെയ്ലർ വിരമിച്ചു
ബെൽഫാസ്റ്റ്: സിംബാബ്വെയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബ്രണ്ടൻ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ന് അയർലൻഡിനെതിരേ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് താരം അറിയിച്ചു. 69 റണ്‍സ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് പൂർത്തിയാക്കുന്ന മൂന്നാമത്തെ സിംബാബ്വെൻ താരമെന്ന റിക്കോർഡും ടെയ് ലറെ കാത്തിരിപ്പുണ്ട്. ആൻഡി ഫ്ലവർ, ഗ്രാൻഡ് ഫ്ലവർ എന്നിവർ മാത്രമാണ് ഈ നേട്ടം മുൻപ് കൈവരിച്ചിരിക്കുന്നത്. 109 റണ്‍സ് കൂടി നേടിയാൽ ഏകദിനത്തിൽ സിംബാബ്വെയ്ക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും ടെയ് ലർക്കൊപ്പമാകും. 11 സെഞ്ചുറികൾ നേടിയ ടെയ് ലറാണ് ഏകദിന സെഞ്ചുറി നേട്ടക്കാരിൽ സിംബാബ്വെയുടെ തലപ്പത്ത്. എന്നാൽ വിടവാങ്ങൾ മത്സരം മഴമൂലം ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. 2004-ൽ അരങ്ങേറ്റം നടത്തിയ ടെയ്ലർ 34 ടെസ്റ്റുകളും 204 ഏകദിനങ്ങളും 45 ട്വന്റി-20 മത്സരങ്ങളും രാജ്യത്തിനായി…
Read Moreകോഹ്ലി തന്നെ തുടരും: വാർത്തകൾ തള്ളി ബിസിസിഐ
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ. ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ചർച്ചയിൽ വന്നിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. ട്വന്റി-20 ലോകകപ്പിനുശേഷം കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയെ രോഹിത് നയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വന്നത്. “ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നതിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ആലോചനയില്‍ പോലും വന്നിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും കോഹ്ലി ക്യാപ്റ്റനായി തുടരും.’ ധുമല്‍ വ്യക്തമാക്കി. 2014 മുതല്‍ ടെസ്റ്റ് ടീമിന്റെയും 2017 മുതല്‍ ഏകദിന, ട്വന്റി-20 ടീമിന്റെയും നായകനാണ് കോഹ്ലി. എന്നാല്‍ ടീമിന് വേണ്ടി പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. 2019 ഐസിസി ഏകദിന ലോകകപ്പില്‍ സെമിയില്‍ പരാജയപ്പെട്ടതിനു…
Read Moreവിദേശജോലി സ്വപ്നം കണ്ടു നടക്കുന്നവരെ വലയിലാക്കും; ഫീസായി വെറും ഒന്നര ലക്ഷം മാത്രം; ടിനുവിന്റെ വാഗ്സാമർഥ്യത്തിൽ വീണത് നിരവധിപേർ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മണർകാട് പോലീസ് അറസ്റ്റ് ചെയ്തയാൾക്കെതിരേ കൂടുതൽ പരാതികൾ.മണർകാട് ബദേൽ ഭവനിൽ ടിനു യോഹന്നാനെ(53)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ കേസുകളുണ്ട്. ജോലി അന്വേഷിച്ചു നടന്നിരുന്ന യുവാക്കളെ ആയിരുന്നു ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്. മുന്‍പ് താൻ ജോലി വാങ്ങി നല്‍കിയതാണെന്ന രീതിയിൽ വിദേശത്ത് ജോലി ചെയ്യുന്ന നിരവധി പേരുടെ ചിത്രങ്ങൾ ഫേസ് ബുക്കിലൂടെ ഇയാൾ പലരെയും കാണിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ സെയിൽസ് വിഭാഗത്തിലാണ് ഇയാൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. 40,000 മുതൽ 50,000 രൂപ വരെയായിരുന്നു ശന്പളമായി വാഗ്ദാനം ചെയ്തിരുന്നത്. വീസ ലഭിക്കുന്നതിനായി പ്രോസസിംഗ് ചാർജായി ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയായിരുന്നു ഇയാൾ പലരിൽ നിന്നും വാങ്ങിയെടുത്തിരുന്നത്. മുന്‍പ്…
Read Moreപശു “കാലൻ കയറുമായി” റോഡിൽ..! ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡ് കൈയടക്കി കന്നുകാലികൾ; ഒരു മരണം കണ്ടിട്ടും പശു ഉടമകൾക്ക് യാതൊരു മാറ്റവുമില്ല; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: റോഡിൽ പശുവിനെ കെട്ടിയിരിക്കുന്നത് ഗതാഗതത്തിന് തടസമാകുന്നുവെന്ന് പരാതി.ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽ കെഎസ്ഇബി ഓഫീസിന് മുൻവശത്തെ ഇലക്്ട്രിക് പോസ്റ്റിലാണ് പുല്ല് തിന്നുന്നതിനായി പശുവിനെ കെട്ടിയിട്ടിരിക്കുന്നത്. എന്നാൽ കയറിന്റെ നീളം കൂടിയതിനാൽ പശു കൂടുതൽ സമയവും റോഡിൽ ഇറങ്ങി നിൽക്കുകയാണ് പതിവ്.മെഡിക്കൽ കോളജ് റോഡായതിനാൽ രോഗികളുമായി ആംബുലൻസ് അതിവേഗത്തിൽ വരുന്പോഴാണ് റോഡിന്റെ നടുവിൽ പശു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ വാഹനം വെട്ടിച്ചു മാറ്റുന്നതിനാൽ പശു അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നു. എന്നാൽ ആംബുലൻസിലുള്ള രോഗിക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതു സമയവും രോഗികളുമായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മെഡിക്കൽ കോളജ് റോഡിൽ കന്നുകാലികളെ കെട്ടരുതെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു, എന്നാൽ…! അമ്മയുടെ കോവിഡ് മരണത്തിനു നഷ്ടപരിഹാരം തേടി മകൾ കോടതിയിൽ
ന്യൂഡൽഹി: മാതാവ് കോവിഡ് ബാധിച്ചു മരിച്ചതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മകളുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കും നോട്ടീസയച്ചു. കേസ് അടുത്ത തവണ പരിഗണിക്കുന്ന നവംബർ 18നുള്ളിൽ മറുപടി നൽകണമെന്നു ജസ്റ്റീസ് രേഖ പള്ളി ആവശ്യപ്പെട്ടു. പരാതിക്കാരി പറയുന്നതനുസരിച്ച് അവരുടെ മാതാവിനെ കഴിഞ്ഞ ഏപ്രിൽ 28നാണ് പനിയും മറ്റു രോഗലക്ഷണങ്ങളുമായി ഡൽഹി സരോജ് മെഡിക്കൽ ഇന്റസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്. ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, കിടക്കയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടും ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ ആയിരുന്നതുകൊണ്ടു മറ്റ് ആശുപത്രികളിലും കിടക്ക ലഭ്യമായില്ല. പിന്നീട് മേയ് മൂന്നിന് രോഗിയായ ബിമലദേവി വീട്ടിൽ വച്ചു മരിച്ചു. തന്റെ സഹോദരൻ സഹകരിക്കാത്തതു കാരണം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നിന്ന് അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.…
Read Moreപേടിക്കേണ്ട, അമ്മച്ചിയെ ഞാന്‍ ഒന്നും ചെയ്യില്ല. ഞാനിപ്പോഴും അമ്മച്ചിയുടെ ജോണാ…! ‘ജോണ്‍ ഹോനായി’യിലൂടെ ഇഷ്ടം നേടിയ വില്ലൻ
കൊച്ചി: “പേടിക്കേണ്ട, അമ്മച്ചിയെ ഞാന്‍ ഒന്നും ചെയ്യില്ല. ഞാനിപ്പോഴും അമ്മച്ചിയുടെ ജോണാ, ആ പഴയ ജോണ്‍…’’ മുപ്പതു വര്‍ഷം മുമ്പ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍നഗര്‍ സിനിമയില്‍ റിസബാവ, കവിയൂര്‍ പൊന്നമ്മയോട് ചിരി ചാലിച്ച് പതിഞ്ഞ സ്വരത്തില്‍ പറയുന്ന ഈ വാക്കുകള്‍ മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്പങ്ങള് മാറ്റിയെഴുതുകയായിരുന്നു ചിരിച്ചുകൊണ്ടു കൊല്ലുന്ന പുതിയ ശൈലിയിലൂടെ ജോണ്‍ ഹോനായി എന്ന ക്ലാസിക് വില്ലന്‍. നായകനെക്കാള്‍ മിന്നിയ ആ വേറിട്ട വില്ലന്‍ രൂപവും ഭാവവും റിസബാവയ്ക്കു മലയാള സിനിമയിൽ പ്രത്യേകമായ ഒരു ഇടം നേടിക്കൊടുത്തു. നായകനായും സ്വഭാവനടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയില്‍ മൂന്നു പതിറ്റാണ്ടിലേറെ റിസബാവ നിറഞ്ഞുനിന്നെങ്കിലും ജോണ്‍ ഹോനായി പോലോരു കഥാപാത്രം പിന്നീട് അദ്ദേഹത്തിന് കിട്ടിയില്ലെന്നു വേണം പറയാന്‍. നാടകരംഗത്ത് തിളങ്ങി നിൽക്കുന്പോഴായിരുന്നു സിനിമയിലെത്തിയത്. 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും വേഷമിട്ടു. ആനവാല്…
Read Moreഓട്ടോ തട്ടി സ്കൂട്ടറുകാരൻ റോഡിൽ വീണു; രക്ഷകരായി മന്ത്രിയും എംഎൽഎയും
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന് രക്ഷകരായി ആരോഗ്യ മന്ത്രി വീണാ ജോർജും എച്ച്. സലാം എംഎൽഎയും. നീർക്കുന്നം ഇൻസാബ് മൻസിലിൽ ബഷീറിന്(51) ആണ് മന്ത്രിയും എംഎൽഎയും രക്ഷകരായത്. ദേശീയ പാതയിൽ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന ബഷീർ ഓട്ടോറിക്ഷാ തട്ടി റോഡിൽ വീഴുകയായിരുന്നു. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു മന്ത്രിയും എംഎൽഎയും. ബഷീർ വീഴുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രിയും എച്ച് സലാം എംഎൽഎയും ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു. ഉടൻ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സലാമിനോടും പറഞ്ഞു. കളക്ട്രേറ്റിലെ യോഗത്തിന് ശേഷം ബഷീറിനെ ഫോണിൽ ബന്ധപ്പെട്ട വീണാ ജോർജ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ചോദിച്ചറിഞ്ഞു.
Read Moreഎല്ലാം വ്യക്തമായി…! എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ പോക്സോ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകന് ഉസ്മാനെ (25) തിരേയാണ് കേസെടുത്തത്. ഓണ്‍ലൈന്‍ ചാറ്റിംഗ് നടത്തിയത് വീട്ടുകാര്‍ കണ്ടുപിടിക്കുകയും ശകാരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥിനി കഴിഞ്ഞ എട്ടിനാണു മരിച്ചത്. ഒളിവില്‍പോയ അധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റഗ്രാം വഴി അധ്യാപകന് ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഓണ്‍ലൈന്‍ ക്ലാസിനായി പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.
Read More