കൊച്ചി: കൊച്ചി കപ്പൽശാല ആക്രമിക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം. ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. അടുത്തിടയായി രണ്ടു തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. കപ്പൽശാലയിലെ ഇന്ധന ടാങ്ക് ആക്രമിക്കുമെന്നാണ് ഭീഷണി. ഇതോടെ കപ്പൽശാല അധികൃതർ സിഐഎസ്എഫിനെ വിവരം അറിയിച്ചു. ഇവർ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. അടുത്തിടെയും കപ്പൽശാല ആക്രമിക്കുമെന്ന് സന്ദേശം ലഭിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാം സന്ദേശം എത്തിയിരിക്കുന്നത്. ആദ്യ ഭീഷണിയിൽ കപ്പൽശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു. അതിനാൽ കപ്പൽശാലയ്ക്കുള്ളിൽ നിന്നു തന്നെയാണ് ഭീഷണിയെന്ന നിഗമനത്തിലായിരുന്നു പോലീസ്. ചില ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Read MoreDay: September 14, 2021
മേലനങ്ങാതെ തിന്നും കുടിച്ചും കഴിയാമെങ്കില്‍ പിന്നെ എന്തിനു പരോള്‍ ! കൊടി സുനി പരോള്‍ വേണ്ടെന്നു വച്ച് ജയിലില്‍ കഴിയാനുള്ള കാരണങ്ങള്‍ നിരവധി…
ടിപി വധക്കേസിലെ പ്രതി കൊടിസുനി നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന് മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണ് കൊടി സുനിയുടെ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം. ജയില്‍ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും എന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്കിയ റിപ്പോര്ട്ടിന്മേലാണ് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നടപടി. തടവുകാരുടെ ഫോണ്‍വിളി ജയില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ടിപി കേസില്‍ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താല്‍പ്പര്യവുമില്ല. പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന…
Read Moreപ്രശ്നങ്ങളുടെ അക്ഷയപാത്രമായി കൊല്ലം; റിട്ട.എസ്ഐയുടെ മകന്റെ അനധികൃത നിർമാണം;പരാതി നൽകിയ വിവരാവകാശപ്രവർത്തകനും മാതാവിനും നേരെ ആക്രമണം
കൊല്ലം : വിവരാവകാശപ്രവർത്തകന്റെ വീട് റിട്ട.എസ്ഐയുടെ നേതൃത്വത്തിൽ ആക്രമിച്ചതാ യിപരാതി. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിന്റെ വീടാണ് ആക്രമിച്ചത്. റിട്ട.എസ്ഐ റഷീദിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് വീടാക്രമിച്ചതെന്ന് ശ്രീകുമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘം വീടാക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് റഷീദിനെ ചൊടിപ്പിച്ചത്. ശ്രീകുമാറിനെയും മാതാവ് അമ്മിണിയേയും കന്പിവടിക്ക് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പരാതിയെതുടർന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്.
Read Moreനാര്‍ക്കോട്ടിക് ജിഹാദ് ഈസ് എ ഡേര്‍ട്ടി ബിസിനസ്; ജിഹാദ് വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിച്ച് ബിജെപി ; കേന്ദ്ര ഇന്റലിജന്‍സ് നീരീക്ഷിക്കും
ഇ. അനീഷ് കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിച്ച് ബിജെപി.നാര്‍ക്കോട്ടിക് ജിഹാദ് യഥാര്‍ഥ്യമാണെന്നു സൂചിപ്പിച്ചു വിവിധ സാമുദായിക സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ബിജെപി ഒരു പടി കൂടി കടന്നു കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷണം ഉള്‍പ്പെടെ ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത്. ബിജെപി കേരള നേതൃത്വം ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്പ്പെടുത്തികഴിഞ്ഞു.ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്പിള്ളഉള്പ്പെടെയുള്ളവര് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയം ഗൗരവമായി കാണാന്‍ കേന്ദ്ര നേതൃത്വം തയാറായിരിക്കുന്നത്. വിഷയം യാഥാര്‍ഥ്യമാണെങ്കിലും രാഷ്്ട്രീയ നേട്ടത്തിനുവേണ്ടി ഇരുപക്ഷവും പിടിക്കാനാണ് കേരളത്തിലെ ഇടതു വലതുമുന്നണികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. ലക്ഷ്യം വോട്ട്ബാങ്ക്നിലവില് വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് വിഷയത്തില്‍ കേന്ദ്ര നീരിക്ഷണം ശക്തമാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍…
Read Moreമാവോയിസ്റ്റ് ഉസ്മാൻ അറസ്റ്റിൽ; അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ നൽകിയത് ഉസ്മാനായിരുന്നു
മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാനെ എടിഎസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) അറസ്റ്റ് ചെയ്തു. മലപ്പുറം പട്ടിക്കാട്ടു നിന്നും തിങ്കളാഴ്ച രാത്രി 10 ഓടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പന്തീരാങ്കാവ് യുഎപിഎ കേസിൽ മുൻപ് അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ നൽകിയത് ഉസ്മാനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസ് നിലവിൽ എൻഐഎയാണ് അന്വേഷിക്കുന്നത്. അതിനാൽ അറസ്റ്റിലായ ഉസ്മാനെ എൻഐഎയ്ക്ക് കൈമാറിയേക്കും. പന്തീരാങ്കാവ് കേസിൽ ഉസ്മാൻ മൂന്നാം പ്രതിയാണ്. മുൻപ് നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ടായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്കായി വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി വരികയായിരുന്നു.
Read Moreപിന്നിൽ നിന്നും കുത്തേറ്റ് മരിക്കാൻ തയാറല്ല; അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു; ഉപാധികളൊന്നുമില്ലാതെ എത്തുന്നത് സിപിഎമ്മിലേക്ക്
തിരുവനന്തപുരം: കെ.പി.അനിൽകുമാർ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രാജിക്കാര്യം ഇ മെയിൽ വഴി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. ചാനൽ ചർച്ചയിൽ…കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കോഴിക്കോട് എംപി എം.കെ. രാഘവനുമെതിരേ ചാനൽ ചർച്ചയ്ക്കിടെ രൂക്ഷ വിമർശനം നടത്തിയതിനു അനിൽ കുമാറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്മാരായി നിയമിതരായ 14 പേരും ഗ്രൂപ്പുകാരാണെന്നും കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഇപ്പോഴത്തെ നേതൃത്വമാണെന്നുമായിരുന്നു അനിൽ കുമാറിന്റെ ആരോപണം.ഇതേ തുടർന്ന് അനിൽ കുമാറിനു നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടിഇതിനു താൻ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു നോട്ടീസിനുള്ള മറുപടിയിൽ അനിൽ കുമാർ വിശദീകരിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്പോൾ വിലക്ക് ഉണ്ടായിരുന്നില്ല. അതിനാൽ സസ്പെൻഷൻ പിൻവലിക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു.…
Read Moreഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടിൽ മോഷണം ; പണയം വച്ച് കിട്ടിയ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിഅഞ്ഞൂറ് രൂപയും കള്ളൻ കൊണ്ടുപോയി
നെടുമങ്ങാട് : ആളില്ലാതിരുന്ന സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണം കവര്‍ന്നതായി പരാതി. കരിപ്പൂര്‍ ഇരുമരം പോസ്റ്റ് ഓഫീസിനുസമീപം കരകുളം എച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി അഞ്ഞൂറ് രൂപ മോഷണംപോയതായി ഉടമപറഞ്ഞു.ബന്ധുവിന്റെ വിവാഹസത്കാരത്തിന് പങ്കെടുക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ണികൃഷ്ണനും ഭാര്യയും കുട്ടികളും പാരിപ്പള്ളിയില്‍ പോയതായിരുന്നു. തിരികെ ഞായറാഴ്ച രാത്രി വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പ് മുറിയിലെ കബോര്‍ഡുകള്‍ തകര്‍ത്തനിലയിലും അലമാരയിലെ തുണികള്‍ തറയില്‍ വലിച്ചുവാരിയിട്ടനിലയിലുമായിരുന്നു. ബാങ്കില്‍ വച്ചിട്ടുള്ള സ്വര്‍ണപ്പണയത്തിന്റെ പണമാണ് മോഷ്ടിക്കപ്പെടതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.വലിയമലപോലീസ് കേസെടുത്തു. ഡോഗ്സ്ക്വാഡ്,ഫിങ്കര്‍പ്രിന്റ് വിഭാഗം എന്നിവര്‍ പരിശോധന നടത്തി.
Read Moreലഹരി ഉപയോഗിക്കരുതെന്ന് വിലക്കി ! കഞ്ചാവ് മൂത്ത 16കാരന് വീടിനു തീയിട്ടു മുത്തശ്ശനെയും മുത്തശ്ശിയെയും ചുട്ടുകൊന്നു; ദാരുണ സംഭവം ഇങ്ങനെ…
കഞ്ചാവിന്റെ ലഹരിയില്‍ 16കാരന് വീടിനു തീവെച്ചതിനെത്തുടര്‍ന്ന് മുത്തശ്ശനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി. ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകന് പറഞ്ഞതായി പൊലീസ് പറഞ്ഞു. 12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട കൊച്ചുമകന്, ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്കി. ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കൊച്ചുമകന് വീടു കത്തുന്നതു നോക്കിനില്ക്കുകയായിരുന്നു.കാലുകള്‍ക്കു ബലക്ഷയമുള്ള ദമ്പതികള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
Read Moreഅയാള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ പോയത് വലിയ അബദ്ധമായിരുന്നു ! ആര്യയുടെ നീളന്‍ കുറിപ്പ് ശ്രദ്ധേയമാകുന്നു…
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയുമെല്ലാം ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ആര്യ ബാബു. തന്റെ 31-ാം ജന്മദിനം താരം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മകള്‍ റോയക്കും കൂട്ടുകാര്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷമാക്കുന്ന ചിത്രങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പക്ഷെ ഇക്കുറി തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ മാത്രമല്ല, കഴിഞ്ഞ ദിവസം മറ്റൊരു പിറന്നാളിന് കടന്നു പോയ തിക്താനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പും ആര്യ ജന്മദിനത്തിന് പങ്കിട്ടു. ആര്യയുടെ കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ…കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് .. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഞാന്‍ അനുഭവിച്ച വികാരങ്ങള്‍ വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യു.എ.ഇ.യിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് കിടന്നു… ബാക്കി ദിവസങ്ങള്‍ കടന്നുപോകാന്‍, എനിക്ക് ഒരു പോംവഴിയില്ലാതെ ഒരു കുപ്പി വൈനും ഒരു ദിവസത്തേക്ക്…
Read Moreവ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി വീട്ടമ്മയ്ക്ക് അസ്ലീല സന്ദേശം അയയ്ക്കൽ; ഭർത്താവ് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തത് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പോത്തൻകോട്ടെ സംഭവം ഇങ്ങനെ…
പോത്തൻകോട്: രാത്രി വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിൽ. ശ്രീകാര്യം മേലാംകോണം പുതുവൽ പുത്തൻവീട്ടിൽ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസിൽ അനന്തു (26) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ11ന് നന്നാട്ടുകാവ് മുറമേൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ വീട്ടീലാണ് പ്രതികൾ അക്രമണം നടത്തിയത്. അക്രമത്തിൽ സുനിലിന്റെ ഭാര്യയ്ക്കുവെട്ടേറ്റിരുന്നു. പ്രതികൾ ഫെയിസ് ബുക്കിൽ വ്യാജ പ്രെഫൈൽ ഉണ്ടാക്കി അതിൽ നിന്നും സുനിലിന്റെ ഭാര്യയ്ക്ക് മോശം മെസേജുകൾ അയച്ചിരുന്നു. തുടർന്ന് ഫെയിസ് ബുക്കിൽ നിന്നും ലഭിച്ച ഫോൺ നമ്പരിന്റെ അടിസ്ഥാനത്തിലാണ് സിബിയെയും അനന്തുവിനെയും സുനിൽ തിരിച്ചറിഞ്ഞത്. സുനിൽ ഫോണിലുടെ സിബിയെ ബന്ധപ്പെട്ടുകയും തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് പ്രതികൾ സുനിലിന്റെ വീടിനു നേരെ അക്രമം നടത്തിയത്. അക്രമത്തിന് ശേഷം പ്രതികൾ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ…
Read More