പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പതിനാറുകാരനുമായി ചാറ്റ് ചെയ്തു ! ഒടുവില്‍ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 16കാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് എടുത്തതിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാറുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിംഗ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്‌നചിത്രങ്ങളും ചാറ്റിംഗിനിടെ അയച്ചു നല്‍കുകയായിരുന്നു. പതിനാറുകാരനോട്, നഗ്‌നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ…

Read More

ലൈംഗികമായി ഉപയോഗിച്ചത് 30ലേറെ സ്ത്രീകളെ ! ഉയര്‍ന്ന കുടുംബത്തില്‍ പെട്ടവരായതിനാല്‍ മാനഹാനി ഭയന്ന് പരാതി നല്‍കുന്നതില്‍ നിന്ന് ഇരകള്‍ പിന്‍വലിയുന്നു; കോട്ടയത്തെ 24കാരന്‍ വിചാരിച്ചതിലും വലിയ ഭീകരന്‍…

സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും വലയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ യുവാവ് വിചാരിച്ചിരുന്നതിലും വലിയ ഭീകരനെന്ന് വിവരം. കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നത്.പക്ഷേ മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ മുമ്പോട്ടു വരാതിതിരിക്കുന്നത് പോലീസിനെ കുഴയ്ക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു എന്ന 24 കാരനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഇരകളില്‍ മുപ്പതിലേറെപേര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫേസ്ബുക്കിലൂടെ ഇരകളെ ആദ്യം പരിചയപ്പെടുന്നതാണ് രീതി. പിന്നീട് അവരെ പ്രണയത്തില്‍ വീഴ്ത്തി ചിത്രങ്ങളെടുക്കും. പിന്നീട് അതുവെച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഈ രംഗവും ഫോണില്‍ പകര്‍ത്തി അതുവെച്ച് തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്യും. സംഭവത്തില്‍ മൊഴി നല്‍കാന്‍ ആരും മുമ്പോട്ടു വരാത്തതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍…

Read More