കൊച്ചി: നഗരത്തില്‍ മൂന്നു കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരന് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്. കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നാണു അന്വേഷിക്കുന്നത്. ഇതരംസ്ഥാനക്കാര്ക്കും ടെക്കികള്‍ക്കും നല്കുന്നതിനുവേണ്ടി ഒഡീഷയില്നിന്നാണു കഞ്ചാവ് എത്തിച്ചതെന്നു പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശിയായ ദീപക് കുമാര്‍ ബെഹ്റയെ (24) ആണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നു പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ട് ഭാഗത്തുള്ള ലേഡീസ് ഹോസ്റ്റലിനു സമീപത്തുള്ള റോഡിലൂടെ സൈക്കിളില്‍ ബാഗുമായി പോകുന്നതുകണ്ടു സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെടുത്തത്. ഇന്‍ഫോപാര്‍ക്ക് ഭാഗങ്ങളിലുള്ള ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിതരണവും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഡാന്‍സാഫ് ടീം കുറച്ചു ദിവസങ്ങളിലായി ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു.
Read MoreDay: September 18, 2021
ചെറായിലെ മൊബൈൽ മോഷണക്കേസ്; ‘പണം കൊടുത്ത് ‘പണി’ ചോദിച്ചു വാങ്ങിയ മൊബൈൽ കടക്കാരന്റെ കഥ…
ചെറായി: ബൈക്കിനെത്തി പതിനഞ്ചുകാരന്റെ പക്കല്‍നിന്ന് 19000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാക്കളും മോഷണമുതല്‍ ആണെന്ന് അറിഞ്ഞിട്ടും ഫോണ്‍ വിലയ്ക്കു വാങ്ങിയ മറ്റൊരു യുവാവും അറസ്റ്റില്‍. ആലുവ എന്‍എഡി റോഡ് ലക്ഷ്മി വിലാസത്തില്‍ ആരോമല്‍(20), കളമശേരി കൈപ്പടമുകള്‍ പുതുശേരി അശ്വിന് (20) എന്നിവരാണ് ഫോണ്‍ മോഷണത്തിന് അറസ്റ്റിലായത്. ഫോണ്‍ വാങ്ങിയ എറണാകുളത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പ് ജീവനക്കാരന് അടിമാലി നെല്ലിക്കുന്നു കൂമ്പന്‍ പാറ ജീമോന്‍ സെബാസ്റ്റ്യന്‍ (22) ആണ് അറസ്റ്റിലായ മൂന്നാമന്. 3000 രൂപക്കാണ് ഇയാള്‍ ഫോണ്‍ വാങ്ങിയത്. ഫോണ്‍ പോലീസ് കണ്ടെടുത്തു. ഈ മാസം 10ന് ചെറായി ബീച്ച് റോഡില്‍ കുന്നത്ത് ക്ഷേത്രത്തിനടുത്ത് വച്ച് ചെറായി അറുകാട് അര്ജുന് സന്തോഷിന്റെ ഫോണ്‍ ആണ് സംഘം കവര്‍ന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. മുനമ്പം…
Read Moreഇത് ദുബായിലെ പൂച്ചയല്ല, കൊച്ചിയിലെ പൂച്ച, ഇവളും ഗര്‍ഭിണിയായിരുന്നു..! ഒരു മാസമായി ആള്‍ത്താമസില്ലാത്ത കെട്ടിടത്തില്‍ കുടുങ്ങിയിട്ട്; ഒടുവില്‍ രക്ഷകയായത്…
സ്വന്തം ലേഖിക കൊച്ചി: ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ മലയാളികള്‍ സാഹസികമായി രക്ഷിച്ചതും അവര്‍ക്ക് യുഎഇ സര്‍ക്കാര്‍ പത്തു ലക്ഷം രൂപ പാരിതോഷികം നല്കിയതും അടുത്തിടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ പോലീസ് തലപ്പത്ത് ഉള്ളവര്‍ മൃഗസ്നേഹിയായ കാഴ്ചയാണ് ഫോര്‍ട്ടുകൊച്ചിക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്. ഡിജിപിയും ഫയര്‍ഫോഴ്സ് കമാന്‍ണ്ടന്റുമായ ഡോ.ബി. സന്ധ്യയാണ് ആ മൃഗസ്നേഹി. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ആള്‍ത്താമസില്ലാത്ത വീടിന്റെ രണ്ടാം നിലയിലെ പാത്തിയിലാണ് ഗര്‍ഭിണിയായ പൂച്ച ഒരു മാസമായി കുടുങ്ങിക്കിടന്നത്. സമീപവാസിയായ സക്കീര്‍ റൊസാരിയോ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണവും വെളളവുമായിരുന്നു അതിന്റെ ആശ്രയം. കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ കയറി പൂച്ചയെ രക്ഷിക്കുക സാഹസമായിരുന്നു. അതിനാല്‍, സക്കീര്‍ ഫോര്‍ട്ടുകൊച്ചി പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസിന് അതിനുള്ള സജീകരണങ്ങള്‍ ഇല്ലെന്നു ഫോര്‍ട്ടുകൊച്ചി സിഐ മനുരാജ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സക്കീര്‍ ഫോര്‍ട്ടുകൊച്ചി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന,…
Read Moreഒരുപവനിലെ സ്വർണത്തിന്റെ അളവ്കണ്ട് ഞെട്ടി ബാങ്കുകാർ; ഉരച്ചു നോക്കിയാലും കണ്ടുപിടിക്കാൻ പറ്റാത്തത്ര പണി; മണികണ്ഠന്റെ കരുവിരുതിൽ ബാങ്കിനെ പറ്റിച്ചെടുത്തത് 8 ലക്ഷം രൂപ
തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയംവച്ച് ബാങ്കിൽനിന്നും 8.5 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ ചേരൂർ നടുക്കടി വീട്ടിൽ മണികണ്ഠൻ (53) സ്വർണം പൂശിയ വളകൾ നിർമിച്ചിരുന്നത് വിദഗ്ധമായി. ഉരച്ചു നോക്കിയാൽ മനസിലാകാത്ത വിധം പത്ത് ഗ്രാമിന്റെ വളയിൽ ഏഴ് ഗ്രാം ചെമ്പും മൂന്നു ഗ്രാം സ്വർണവും ചേർത്താണ് നിർമിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ ബാങ്കിൽ പണയം വച്ചപ്പോൾ അപ്രൈസർ ഉരച്ചുനോക്കിയിട്ടും സംശയം തോന്നിയില്ല. സംഭവത്തിൽ മണികണ്ഠനെക്കൂടാതെ എറണാകുളം പുത്തൻവേലിക്കര പടയാട്ടി വീട്ടിൽ ജോബി ജോസഫ് (46), കൊടുങ്ങല്ലൂർ എറിയാട് പൊയ്യാറാ വീട്ടിൽ റെജിൻ ലാൽ (33), എന്നിവരെയും അറസ്റ്റ് ചെയ്തു. കാത്തലിക് സിറിയൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് സ്വർണം പൂശിയ വളകൾ പണയം വച്ചത്.ജോബിയുടെ നിർദേശപ്രകാരം റിജിൻ ലാൽ പരിചയക്കാരനായ മണികണ്ഠനെക്കൊണ്ടാണ് സ്വർണം പൂശിയ വളകൾ നിർമിച്ചത്. പണയമിടപാടിൽ ലഭിച്ച തുകയിൽനിന്നും സ്വർണപ്പണിക്കാരന് ഓരോ വളയ്ക്കും 16,000 രൂപ…
Read Moreസാം ഡേവിഡ് രാജ്, ആള് ചെറിയ പുള്ളിയല്ല; കഞ്ചാവ് കച്ചവടും ഗുണ്ടായിസവുമായി നെയ്യാറ്റിൻകരക്കാരുടെ പേടി സ്വപനം; ഒടുവിൽ എക്സൈസിന്റെ വലയിൽ
നെയ്യാറ്റിൻകര : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കഞ്ചാവുമായി എക്സൈസ് പിടിയിലായി. പട്ടംകുളങ്ങര ലൈനിൽ ഷാരോൺ വില്ലയിൽ സാം ഡേവിഡ് രാജ് (34) ആണ് എക്സൈസ് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സാം ഡേവിഡ് രാജിനെ പിടികൂടിയത്. കുറച്ച് ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്, സതീഷ്കുമാർ, സ്റ്റീഫൻ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഅവര്‍ പ്രണയത്തിലായിരുന്നു, പക്ഷേ വിവാഹം കഴിച്ചത് മറ്റൊരു യുവതിയെ! കഴിഞ്ഞദിവസം ഉടുമ്പന്‍ചോല ടൗണില്‍വച്ച് യുവതികള്‍ തമ്മില്‍ ഏറ്റുമുട്ടി; പിന്നെ നടന്നത്…
നെടുങ്കണ്ടം: ഭാര്യയെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയ യുവാവിന് മർദനമേറ്റു. ഉടുന്പൻചോല ശിങ്കാരികണ്ടം സ്വദേശി ശരത്കുമാർ(29) നാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ തേനി മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശിങ്കാരികണ്ടം രാജ്ഭവൻ ഭീമരാജനെതിരെ ഉടുന്പൻചോല പോലീസ് വധശ്രമത്തിന് കേസെടുത്തു. ഭീമരാജന്റെ മകൾ നിലവും ശരത്കുമാറും തമ്മിൽ മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാൽ ശരത്കുമാർ പ്രിയദർശിനി എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. ഇത് സംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മിൽ പലതവണ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഉടുന്പൻചോല ടൗണിൽ പ്രിയദർശിനിയും നിലവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഇതേത്തുടർന്ന് ഭീമരാജനും ഭാര്യയും നിലവും ഭർത്താവും ശരത്കുമാറിന്റെ വീട്ടിലെത്തുകയും പ്രിയദർശിനിയെയും ശരത്കുമാറിന്റെ അമ്മയെയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാൻ ഭീമരാജന്റെ വീട്ടിലെത്തിയ ശരത്കുമാറിനെ കന്പിവടികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
Read Moreഇനി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീടുകളിരുന്നു ലഭ്യമാക്കാം; അഴിമതിയില്ലാത്ത, ഇടനിലക്കാരില്ലാതെ ജനസേവന മുന്നേറ്റത്തിനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഇനി ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തില്‍. ആശയ വിനിമയം ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായും എറണാകുളം മാറി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി പൂര്‍ത്തിയാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നു മന്ത്രി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസന്സന്സുകള് വീടുകളിരുന്നു ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണു ലക്ഷ്യമിടുന്നത്. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും. നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. അഴിമതിക്ക് അവസരം ഒരുക്കാതെ ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നത്. സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ഇതിനായി കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍…
Read Moreഇക്കഴിഞ്ഞ ബുധനാഴ്ചയും ഫോണിൽ വിളിച്ചിരുന്നു..! പ്രിയ കൂട്ടുകാരനെ അവസാനമായി ഒരു നോക്കു കാണാൻ കഴിയാത്തതിന്റെ സങ്കടത്തിൽ സ്നേഹിതൻ പത്മനാഭ അയ്യർ
തിരുവനന്തപുരം: “ഇക്കഴിഞ്ഞ ബുധനാഴ്ചയും ഞാൻ താണുവിനെ ഫോണിൽ വിളിച്ചിരുന്നു. പതിവു വിശേഷങ്ങളൊക്കെ പങ്കുവച്ചു. വൈകാതെ തിരുവനന്തപുരത്തേക്കു വരുമെന്നും തമ്മിൽ കാണാമെന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഇന്നലെ വിഎസ്എസ്സിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് രാമകൃഷ്ണനാണ് ആ വാർത്ത വിളിച്ചറിയിച്ചത്…’ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ താണു പദ്മനാഭന്റെ ആത്മസുഹൃത്തും സഹപാഠിയുമായ എസ്. പത്മനാഭ അയ്യരുടെ വാക്കുകൾ മുറിഞ്ഞു. സഹപാഠിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കരകയറാനാകെ അദ്ദേഹം അൽപനേരം നിശബ്ദനായി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കരമന ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിൽ ഒരേ ബഞ്ചിലിരുന്നാണ് ഇരുവരും പഠിച്ചത്. താണു പത്മനാഭൻ ഊർജതന്ത്രത്തിന്റെ ഉന്നതികളിലേക്ക് കുതിച്ചത് ഇവിടെ നിന്നായിരുന്നു. മലയാളം മീഡിയത്തിൽ പഠിച്ച് വിശ്വ വിഖ്യാത ശാസ്ത്രജ്ഞനായി മാറിയ താണുവിനെ കുറിച്ചുള്ള ഓർമകൾ എന്നും അത്ഭുതങ്ങൾ നിറഞ്ഞതാണ് പത്മനാഭന്. ആ വാക്കുകളിലേക്ക്,കണക്കിലും ഭൗതികശാസ്ത്രത്തിലും കുട്ടിക്കാലത്തു തന്നെ അസാമാന്യ അറിവായിരുന്നു…
Read Moreതിയറ്ററിലിരുന്ന് സിനിമ കാണുന്നത് ക്ലാസ്മുറിയിലിരിക്കുന്നതുപോലെ; ഒടിടി പ്ലാറ്റ്ഫോം സിനിമയുടെ ഗൃഹപാഠം മാത്രമെന്ന് ബാലചന്ദ്രമേനോന്
പത്തനംതിട്ട: തിയറ്ററില്‍ ഇരുന്നു സിനിമ കാണുന്നതു സ്കൂളിലെ ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കുന്നതുപോലെയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. ക്യാപ്റ്റന്‍ രാജു അനുസ്മരണ ദിനത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പുരസ്കാരം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒടിടി പ്ലാറ്റ്ഫോം സിനിമയുടെ ഗൃഹപാഠം മാത്രമാണെന്നും ബാലചന്ദ്രമേനോന് പറഞ്ഞു. അനശ്വര നടന് ക്യാപ്റ്റന്‍ രാജൂവിന്റെ പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Read Moreവീട്ടില്‍ മോഷണം നടന്നിരുന്നില്ല, മൊഴിയില്‍ വൈരുധ്യം! പനമരം ഇരട്ടക്കൊലപാതകം; അർജുനെ പോലീസ് കുടുക്കിയത് തന്ത്രപരമായി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ..
കൽപ്പറ്റ: പനമരം-നെല്ലിയമ്പം കാവടത്ത് റിട്ടയേര്‍ഡ് അധ്യാപകന് പദ്മാലയത്തില്‍ കേശവൻ (70), ഭാര്യ പദ്മാവതി (68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അർജുനെ പോലീസ് കുടുക്കിയത് തന്ത്രപരമായി. ദമ്പതികളുടെ അയല്‍വാസിയാണ് യുവാവ്. മൊഴിയില്‍ വൈരുധ്യം കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും 150 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. അര്ജുനനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുധ്യം കണ്ടതിനാല്‍ വീണ്ടും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈവശം സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മോഷണം ലക്ഷ്യമിട്ട് സംഭവ ദിവസം സന്ധ്യക്കു വീട്ടില്‍ കയറിക്കൂടി പൂജാമുറിയില്‍ പതുങ്ങിയ അര്‍ജുനനെ കേശവന് കാണാനിടയായി. ഇതേത്തുടര്‍ന്നു അര്ജുന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദമ്പതികളെ കുത്തിപ്പരിക്കേല്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു. അര്ജുന് സഹോദരനൊപ്പമാണ്…
Read More