കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തുക്കളില്‍ പത്ത് ആഡംബര കാറുകളും. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പോപ്പുലര്‍ ഗ്രൂപ്പിന്റെ കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമുള്‍പ്പെടെ 31 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാറുകളുടെ മൂല്യംമാത്രം രണ്ടുകോടി രൂപയാണ്. വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണവും ഇതില്‍പ്പെടും. 14 കോടി രൂപയാണു സ്വര്‍ണത്തിന്റെ മതിപ്പുവില. ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളും ചേര്‍ത്താണു 31 കോടി രൂപ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണു ക്രമക്കേട് നടത്തിയിട്ടുള്ളത്. 1600ലധികം പേരില്‍നിന്നായി സ്വര്‍ണവും പണവും വാങ്ങിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇലക്ട്രോണിക് തെളിവുകള്‍, സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളും പരിശോധിച്ചാണു സുപ്രധാന…
Read MoreDay: September 18, 2021
വെറൈറ്റി അല്ലേ..! മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി 71 അടി നീളമുള്ള വാക്സീൻ സിറിഞ്ചിന്റെ മാതൃകയിൽ കേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് സിറിഞ്ചിന്റെ മാതൃകയിലുള്ള കേക്കുമായി ബിജെപി പ്രവർത്തകർ. മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി 71 അടി നീളമുള്ള ഭീമൻ കേക്കാണ് മധ്യപ്രദേശിലെ ഭോപ്പാൽ സിറ്റിയിലെ ബിജെപി പ്രവർത്തകർ മുറിച്ചത്. വാക്സീൻ സിറിഞ്ചിന്റെ മാതൃകയിലാണ് കേക്ക് നിർമിച്ചത്. മോദിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് പ്രവർത്തകർ എത്തിയത്. കേക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തിന് അകത്തും പുറത്തും നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഒട്ടേറെ പേർ രംഗത്തെത്തി. അതേസമയം, ദേശീയ തൊഴിലില്ലായ്മ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.
Read Moreരാഹുൽ വൻതോൽവി; മോദിക്ക് ബദൽ മമത മാത്രമെന്ന് തൃണമൂൽ മുഖപത്രം; മമതയ്ക്ക് അധികാരമോഹമെന്ന് കോൺഗ്രസ് പ്രതികരണം
കോൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തികഞ്ഞ പരാജയമെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുൽ പ്രയോജനപ്പെടുത്തിയില്ലെന്നും ജാഗോ ബംഗ്ള എന്ന തൃണമൂൽ മുഖപത്രത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമേ കഴിയൂ. മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തിൽ പറയുന്നു. അതേസമയം, തൃണമൂൽ മുഖപത്രത്തെയും മമതയേയും കടുത്ത ഭാഷയിൽ വിമർശിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ള പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് മമത എടുക്കാറുള്ളത്. മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമതയ്ക്ക് അധികാരമോഹമെന്ന് വാർത്തയോടു കോൺഗ്രസ് പ്രതികരിച്ചു.
Read More43 രാജ്യങ്ങൾ! കത്തിലൂടെ ജീവൻ കാത്ത മലപ്പുറംകാരി; റസ്ബിന് അബ്ബാസിന് കൈവിട്ടുപോയ തന്റെ ജീവിതം തിരികെ തന്ന നിധി…
ഒരുകാലത്ത് കത്തുകള്‍ സ്നേഹത്തിന്റെ കരുതലിന്റെ പ്രണയത്തിന്റെ ദുഃഖത്തിന്റെ ആകാംഷയുടെ പ്രതീക്ഷയുടെയൊക്കെ പ്രതീകമായിരുന്നു. ഒരോ കത്തിനും മറുപടി കിട്ടാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടിവരും. കാലംമാറി ഇന്ന് പുതിയ സങ്കേതികവിദ്യകള്‍ വന്നു കത്തുകള്‍ അയക്കുന്ന സംസ്കാരം തന്നെ അപ്രത്യക്ഷമായി. ലോകത്തിന്റെ ഒരു കോണില്‍ നില്ക്കുന്ന ആളെ മറുകോണില്‍ നില്ക്കുന്ന ആള്‍ക്ക് കണ്ടുകൊണ്ട് സംസാരിക്കാവുന്ന സാങ്കേതികവിദ്യയില്‍ എത്തി നാം. പുതിയ തലമുറയ്ക്ക് സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ വരുന്ന ഒരു സ്ഥാപനമായി പോസ്റ്റോഫീസ് മാറി. കാര്യങ്ങള്‍ ഇങ്ങനയൊക്കെയാണെങ്കിലും കത്ത് സംസ്കാരത്തെ ഇപ്പോഴും മനസോട് ചേര്‍ത്തുപിടിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറത്ത്. 43 രാജ്യങ്ങളിലുള്ള ആളുകളുമായിയാണ് ഈ പതിനെട്ടുകാരി കത്തുകളുലൂടെ സൗഹൃദം സൂക്ഷിക്കുന്നത്. സൗഹൃദതാപ്പുകളായ വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും കൊടികുത്തിവാഴുന്ന ഈ കാലത്ത് കത്തുകള്‍ എഴുതുന്ന പെണ്‍കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ മുഖംചുളിക്കുന്നവര്കാണും. എന്നാല്‍ റസ്ബിന് അബ്ബാസിന് കൈവിട്ടുപോയ തന്റെ ജീവിതം തിരികെ തന്ന നിധിയാണ് കത്തുകള്‍.…
Read Moreകോവിഡ് മറയിൽ പെൺവാണിഭം പെരുകി; വാടക വീടുകളും ലോഡ്ജുകളും ‘ഹിറ്റ് ലിസ്റ്റില്‍’ ; കോഴിക്കോട്ട് വൻ സംഘം പിടിയിൽ; കോഴിക്കോട് ഹബ്ബായി മാറിയെന്നു പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് പെണ്വാണിഭകേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നതായി പോലീസ്. നഗരത്തില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. സ്വകാര്യ ലോഡ്ജില്‍ യുവതി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം വലിയ വിവാദവും മാധ്യമശ്രദ്ധയും തേടിയതോടെ ജില്ലയിലെ ഹിറ്റ് ലിസ്റ്റിലുള്ള ലോഡ്ജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പല ലോഡ്ജുകളും യാതൊരുമാനദണ്ഡവും പാലിക്കാതെയാണ് മുറികള്‍ വാടകയ്ക്ക് നല്‍കുന്നത്. കോവിഡ് കാലത്തുണ്ടായ വരുമാന നഷ്ടം കുറയ്ക്കാന്‍ ഈ രീതിയിലുള്ള സജ്ജീകരണമാണ് പല ലോഡ്ജുകളും ഉണ്ടാക്കികൊടുക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോടുനടന്ന രണ്ട് ക്രൂര പീഡനങ്ങളും പോക്സോ കേസുകളും ജില്ലയിലെ പോലീസ് സംവിധാനത്തിനാകെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് ഡ്യൂട്ടിയിലും മറ്റുമായതിനാല്‍ പോലീസ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാതായതോടെയാണ് അനാശാസ്യ പ്രവര്‍ത്തികള്‍ കൂടാന്‍ കാരണമായതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെപറയുന്നു. പിടിയിലായത്…
Read More‘ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്; ലോ കോളജിലെ സഹപാഠി! മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസിന്റെ കുറിപ്പ്
മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ.ആര്. വിശ്വംഭരന് ഐഎഎസ്. ലോ കോളജിലെ സഹപാഠിയായിരുന്നു മമ്മൂട്ടി. കെ.ആര്. വിശ്വംഭരന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാണാൻ ഭാര്യ സുൽഫത്ത് മകൻ ദുൽഖറിന്റെ ഭാര്യ അമാലിനുമൊപ്പമായിരുന്നു മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് കുറിപ്പാണ് വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ‘ഡാ ജിൻസെ, എന്റെ കയ്യിൽ 100 പുത്തൻ സ്മാർട്ട് ഫോൺ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ.ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്..’ എന്നോട് ഇങ്ങനെ പറഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ. മമ്മൂക്കയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി…
Read Moreറിലീസിനൊരുങ്ങി ഇന്ദ്രൻസിന്റെ നല്ല വിശേഷം
വരും തലമുറയ്ക്കുവേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം “നല്ല വിശേഷം’’ പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രംകൂടിയാണ് നല്ല വിശേഷം. ഇന്ദ്രൻസ്, ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെന്പിൽ അശോകൻ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ, കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ, മധു, അപർണ നായർ, അനീഷ, സ്റ്റെല്ല, ബേബി വർഷ, ശ്രീജ വയനാട്, രഞ്ജു നിലന്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ, നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ. വിശ്വൻ, എഡിറ്റിംഗ് – സുജിത്ത് സഹദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, കല –…
Read Moreപത്തോളം സിനിമ ചെയ്തിട്ടും ഒന്നുമില്ലെന്ന് ജോണി ആന്റണി
സിഐഡി മൂസ എന്ന സിനിമ ഏറ്റവും കൂടുതല്‍ ചാനലുകളില്‍ ടെലിക്കാസ്റ്റ് ചെയ്ത മലയാള സിനിമയാണ്. 25 ലക്ഷം രൂപയ്ക്കാണ് അന്ന് സാറ്റലൈറ്റ് പോയത്. ഇന്നായിരുന്നെങ്കില്‍ 10 കോടി സാറ്റലൈറ്റ് കിട്ടും. ഒടിടി റവന്യു വരും. വിപണി വളരുകയാണ്. പക്ഷേ ഒരു കാര്യം, എന്തു വളര്‍ന്നാലും സിനിമ നന്നാകണം. കൊറോണ കഴിഞ്ഞ് തിയറ്റര്‍ തുറന്നാല്‍ ഒരു വലിയ വിപ്ലവം തന്നെ സിനിമയ്ക്ക് ഉണ്ടാകും. പത്തോളം സിനിമ ചെയ്തിട്ടും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. മനഃപൂര്‍വം തരാതിരിക്കുന്നത് അല്ലായിരിക്കാം. നമ്മള് ആത്മാര്‍ഥതയുള്ള ആളാണെങ്കില്‍ ഒന്നിലൂടെ കിട്ടിയില്ലെങ്കില്‍ വേറൊന്നിലൂടെ കിട്ടും. തുടര്‍ച്ചയായ വിജയങ്ങളുണ്ടായിട്ടും അത് ശമ്പളപരമായ കാര്യത്തിലേക്ക് കടക്കാനുള്ള കാലമല്ലായിരുന്നു അത്. പ്രതിഫലമല്ല, വിജയങ്ങളെയാണ് നമ്മള് പ്രതീക്ഷിക്കേണ്ടത്. –ജോണി ആന്റണി
Read Moreമഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ അതിക്രമം പെരുകി! ഒടുവിൽ കാട്ടുപന്നി, കന്യാസ്ത്രീയെയും തോക്കെടുപ്പിച്ചു
കാട്ടുപന്നിയുടെ ശല്യം കൊണ്ടു പൊറുതി മുട്ടി ഒടുവിൽ ഒരു സന്യാസിനിയും തോക്കെടുക്കുന്നു. വയനാട്, കോഴിക്കോട് ജില്ലകളിലെ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ചവരില്‍ ഒരാൾ കന്യാസ്ത്രീയാണ്. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചവരില്‍ ഒരാള്‍. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം പെരുകിയതിനു പിന്നാലെയാണ് സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്. കോണ്‍വെന്റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിലാണ് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ നട്ടുവളർത്തുന്നുണ്ടെങ്കിലും കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മഠത്തിനു നാല് ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. കൃഷിയിടങ്ങളില്‍ കാട്ടുപന്നി കൂടു വയ്ക്കുന്ന സ്ഥിതിയാണ് അടുത്ത കാലത്തുള്ളതെന്നും സിസ്റ്റര്‍ പറയുന്നു. ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച…
Read Moreഒന്നല്ല തലൈവി, പലതുണ്ട് ! സംഭവബഹുലമായ ജീവിതത്തില്‍ ഇനിയും കഥകളേറെ പറയാന്‍ ബാക്കി; സിനിമാക്കഥയെ വെല്ലുന്നതായിരുന്നു ജയലളിതയുടെ രാഷ്ട്രീയജീവിതം
സിനിമാക്കഥയെ വെല്ലുന്നതായിരുന്നു പുരട്ചിതലൈവി ജയലളിതയുടെ രാഷ്ട്രീയജീവിതം. ജയലളിതയുടെ ബയോപിക്ക് ‘തലൈവി’ സിനിമ പുറത്തിറങ്ങിയിട്ടു ഒരാഴ്ച കഴിഞ്ഞെങ്കിലും ജയലളിതയുടെ രാഷ്ട്രീയ, സിനിമാ ജീവിതം സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഭ്രപാളിയില്‍ ജയലളിത കഥാപാത്രമാകുന്ന ആദ്യസിനിമയല്ല തലൈവി. മോഹന്‍ലാല്‍ എംജിആറായി തിളങ്ങിയ മണിരത്നത്തിന്റെ ഇരുവറില്‍ ജയലളിതയെ അനുസ്മരിപ്പിക്കുന്ന കല്പനയെന്ന സാങ്കല്പികകഥാപാത്രമായി അഭിനയിച്ചത് ഐശ്വര്യ റായ് ആയിരുന്നു. അതിനുശേഷം ഗൗതംമേനോന്റെ വെബ്സീരിസായ ക്വീനില്‍ ജയലളിതയായി പുനര്‍ജനിച്ചത് രമ്യാകൃഷ്ണന്‍. എ.എല്‍.വിജയ് സംവിധാനം ചെയ്ത തലൈവിയില്‍ ബോളിവുഡ് താരം കങ്കണ റണാവതാണ് ജയലളിതയെ വെള്ളിത്തിരയില്‍ എത്തിച്ചത്. മൂവരും ജയലളിതയുടെ രാഷ്ട്രീയസിനിമാ, ജീവിതം പകര്‍ന്നാടാന്‍ മത്സരിച്ചഭിനയിച്ചു. ജയലളിതയായി മികച്ച പ്രകടനം കാഴ്ചവച്ചതാരെന്ന ചര്‍ച്ച നടക്കുകയാണെങ്കിലും തന്റെ വേഷം ചെയ്തുകാണാൻ ജയലളിതക്ക് ആഗ്രഹം ഐശ്വര്യ റായി ആയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ടിവി അവതാരകയായ സിമി അഗര്‍വാള്‍ ആണ് തലൈവി കണ്ട ശേഷം ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഭവബഹുലമായ…
Read More