സാം ഡേവിഡ് രാജ്, ആള് ചെറിയ പുള്ളിയല്ല; കഞ്ചാവ് കച്ചവടും ഗുണ്ടായിസവുമായി നെയ്യാറ്റിൻകരക്കാരുടെ പേടി സ്വപനം; ഒടുവിൽ എക്സൈസിന്‍റെ വലയിൽ 

നെയ്യാറ്റിൻകര : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കഞ്ചാവുമായി എക്സൈസ് പിടിയിലായി. പട്ടംകുളങ്ങര ലൈനിൽ ഷാരോൺ വില്ലയിൽ സാം ഡേവിഡ് രാജ് (34) ആണ് എക്സൈസ് പിടിയിലായത്.

ഇയാളില്‍ നിന്നും 1.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സാം ഡേവിഡ് രാജിനെ പിടികൂടിയത്.

കുറച്ച് ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

എക്സൈസ് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസർമാരായ ഗോപകുമാർ, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്, സതീഷ്കുമാർ, സ്റ്റീഫൻ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment