കാട്ടാക്കട : നെയ്യാർഡാം റിസർവോയറിന് സമീപം മൂന്നാം ചെറുപ്പിൽ യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ വട്ടിയൂർക്കാവ് നെട്ടയം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ പരാതിയിൽ നെയ്യാർഡാം പോലീസ് കേസെടുത്തു. അപകടത്തിൽ ഉണ്ണികൃഷ്ണന്റെ കാൽ ഒടിഞ്ഞു തൂങ്ങി. മാത്രമല്ല മറ്റു വാഹനയാത്രികരുടെ മർദനവും ഏറ്റിരുന്നു. തന്റെ ബൈക്കിൽ മനപൂർവം ഇടിക്കുകയായിരുന്നുവെന്നും തന്നെ വളരെ ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നെയ്യാർഡാം പോലീസ് അന്വേഷണം ഉടൻ നടത്തുമെന്നും പോലീസ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷനു സമീപം സംഭവം. ഈ ബൈക്ക് റേസിംഗ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകം വിവരമറിയുന്നത്. നെയ്യാർഡാം റിസർവോയറിനു സമീപത്തെ റോഡിൽ ഉണ്ണികൃഷ്ണൻ, രാജേഷ് എന്നിവർ ഉൾപ്പടെ എഴോളംപേർ തമ്പടിക്കുകയും ഇവർ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയുമായിരുന്നു. ഈ സമയം നിരവധി കാൽനട യാത്രക്കാരും വാഹന യാത്രികരും…
Read MoreDay: September 24, 2021
കള്ളൻ കപ്പലിൽ തന്നെയോ? കരുമാലൂർ തട്ടാംപടിയിൽ 10 പവൻ കവർന്ന സംഭവം; മോഷണ സ്ഥലം കണ്ട പോലീസ് ആദ്യം പറഞ്ഞത് സത്യമാകുമോ…
കരുമാലൂർ: കരുമാലൂർ തട്ടാംപടിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെയും കാറ് ഓടിക്കുന്ന ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രഫഷണൽ മോഷ്ടക്കളല്ല ഈ കവർച്ചക്ക് പിന്നില്ലെന്നും വീടുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ച നടത്തിയെതെന്നുമാണ് പോലീസ് നിഗമനം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം നടന്നത്.തട്ടാംപടി കവലയ്ക്കു സമീപം താമസിക്കുന്ന മേനാച്ചേരി എം.സി. വർഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. മക്കൾ വിദേശത്ത് ആയതിനാൽ പ്രായമായ വർഗീസും ഭാര്യയും തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ 4.20 ന് ഇവർ വീട്ടിൽനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി പോയിരുന്നു. തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ നോക്കിയപ്പോഴാണു പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ ആലങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ അടച്ചിട്ട…
Read Moreനിലവില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല, അത്തരത്തിലുള്ള വിവരം പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണം ! ദുൽഖർ സൽമാൻ പറയുന്നു…
കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹനജനകമാണ്. നിങ്ങളിലേക്ക് ചിത്രം വേഗത്തില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് ഞാനും. അതേസമയം നിലവില്‍ ചിത്രത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമയമെത്തുന്പോള് കുറുപ്പ് കണ്ട് ചിത്രത്തില്‍ ആരൊക്കെയാണ് അതിഥിതാരങ്ങളെന്ന് നേരിട്ടുതന്നെ നിങ്ങള്‍ക്ക് അറിയാനാവും. നിലവില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല. അത്തരത്തിലുള്ള വിവരം പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് ഞങ്ങള്‍ക്ക് അവരെ നിരാശരാക്കേണ്ടിവരുന്നത് ഒരു നല്ല കാര്യമല്ല. -ദുൽഖർ സൽമാൻ
Read Moreലാലേട്ടന് എന്നെ വിളിച്ച്, ‘വാ കുട്ടി ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞ് എന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തി, ആ ഫോട്ടോ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..! ധന്യ മേരി വർഗീസ് പറയുന്നു…
റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ തനിക്ക് ലാലേട്ടനൊപ്പം രണ്ട് കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് താന്‍ ഏറ്റവും പിറകിലാണ് നിന്നിരുന്നത്. കാമറയില്‍ എന്തായാലും പതിയില്ല എന്ന് കരുതി തന്നെയാണ് നിന്നത്. ലാലേട്ടന് ഏറ്റവും മുന്നില്‍, എല്ലാവരുടെയും നടുവില്‍ നില്ക്കുന്നു. ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം തിരിഞ്ഞ്, എല്ലാവരെയും ഒന്ന് നോക്കി. എന്നിട്ട് എന്നെ വിളിച്ച്, ‘വാ കുട്ടി ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞ് എന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തി. ആ ഫോട്ടോ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എല്ലാവരെയും ശ്രദ്ധിക്കുകയും, അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ലാലേട്ടന്. -ധന്യ മേരി വർഗീസ്
Read Moreരണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുന്പോള്‍ അഞ്ച് സ്റ്റെപ് താഴേക്ക് ചവിട്ടി താഴ്ത്തും; തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ബാബുരാജ്
രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസണ് കഴിയുന്പോള്‍ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ്. രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുന്പോള്‍ അഞ്ച് സ്റ്റെപ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഒരുപാട് വര്‍ഷം ഗുണ്ടാ വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ളതുവരെ സിനിമയിലുണ്ടാവും. കോമഡിയോ വില്ലത്തരമോ എന്തു ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളികള്‍ അംഗീകരിക്കുകയുള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒരു സിനിമയില്‍ രണ്ട് കഥാപാത്രമായി വരിക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനും. ഇതാണ് എന്റെ സ്വപ്നം. –
Read Moreജയറാമിനെ സിനിമയിലേക്കെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ ? ജയറാമിനു വേണ്ടി പ്രാർഥിച്ച സലിംകുമാർ…
അപരന് എന്ന സിനിമ പുറത്തിറങ്ങിയിട്ട് 33 വര്‍ഷം പിന്നിട്ടു. പത്മരാജന്റെ സംവിധാനത്തില്‍ മിമിക്രി കലാകാരനായിരുന്ന ജയറാം അപരനിലെ വിശ്വനാഥന് എന്ന നായക വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറി. തന്റെ രൂപ സാദൃശ്യമുള്ള അപരന്റെ അധര്‍മ പാതയിലൂടെയുള്ള സഞ്ചാര ഫലങ്ങള്‍ അനുഭവിക്കുന്നത് വിശ്വനാഥനാണ്. ഒരു ജോലിയുടെ ഇന്റര്‍വ്യൂവിനായി നഗരത്തിലെത്തിയ വിശ്വനാഥന് താന്‍ ചെയ്യാത്ത കുറ്റത്തിനെല്ലാം പ്രതിയാകുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ അപരൻ നഗരത്തിലുണ്ടെന്ന് മനസിലാക്കുന്നത്. തന്റെ ജോലി കൂടി അവൻ കാരണം നഷ്ടപ്പെടുന്നതോടെ വിശ്വനാഥൻ അവനെ അന്വേഷിച്ച് അവന്റെ വഴികളിലൂടെ സഞ്ചരിക്കുന്നു. പിന്നീട് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോക്ക്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് പത്മരാജന് ക്ലാസിക് സിനിമകളിലൊന്നായ അപരന്. പത്മരാജൻ ചിത്രമായ അപരനിലേക്ക് ജയറാം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജയറാമിനെയും പത്മരാജനെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയതിനെ കുറിച്ചും അവർ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും അടുത്തയിടെ…
Read Moreഒരു മോശം കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാൻ മഴവില്ലുകൾ മതി! പ്രതികരണവുമായി ശില്പ ഷെട്ടി
നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രെക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരവും ഭാര്യയുമായ ശില്പ ഷെട്ടി. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി റോജർ ലീയുടെ ഒരു ഉദ്ധരണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു മോശം കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാൻ മഴവില്ലുകൾ മതിയെന്നാണ് താരം കുറിച്ചത്. മ ജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ചൊവ്വാഴ്ചയാണ് രാജ് കുന്ദ്രെ മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അശ്ലീല സിനിമകൾ സൃഷ്ടിക്കുകയും ചില ആപ്പുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ കുന്ദ്രയുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ റയാൻ തോർപ്പിനും ജാമ്യം അനുവദിച്ചു. അതേസമയം, നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനു പിന്നാലെ അപകീർത്തികരമായ ലേഖനങ്ങളും വിഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ ശില്പ ഷെട്ടി കോടതിയെ സമീപിച്ചിരുന്നു.
Read Moreവഴി ‘ക്ലിയർ’ ആണ്..! കോട്ടയം ജില്ലയിലേക്ക് കഞ്ചാവ് കടത്ത് സജീവം; ഡിമാൻഡ് ഇപ്പോഴും തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവിന്
കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതു വൻതോതിൽ. ഡിമാൻഡ് ഇപ്പോഴും തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവിന്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പോലീസ് കഞ്ചാവ് വേട്ട നടത്തിയിരുന്നു. ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും 8.88 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നു യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. വെളൂർ കാരാപ്പുഴ പതിനാറിൽചിറ ഭാഗത്ത് കൊച്ചുപറന്പിൽ ബാദുഷ ഷാഹുൽ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുംങ്കൽ നന്ദനം അഭിഷേക് കെ. മനോജ് (22), തിരുവാർപ്പ് കാഞ്ഞിരം പാറേൽ നാൽപത്തിൽ പി.ആർ. ജെറിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവെത്തിയത് ആന്ധ്രയിൽനിന്ന് ആന്ധ്രാ പ്രദേശിൽ നിന്നും ട്രാവൽ ബാഗിൽ ആണ് കഞ്ചാവുമായി മൂന്നുപേരും എത്തിയത്. ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലയിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.…
Read Moreകെഎസ്ആര്‍ടിസിയിലെ ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിക്കല്‍; വിടുതല്‍ ഉത്തരവ് കൈപ്പറ്റിയവര്‍ ത്രിശങ്കുവില്‍
സ്വന്തം ലേഖകന്‍കൊച്ചി: വേണ്ടത്ര ആലോചനയില്ലാതെ ഉത്തരവുകള്‍ ഇറക്കുന്നതും, ചോരുന്നതും മരവിപ്പിക്കുന്നതും പിന്വലിക്കുന്നതുമൊന്നും പുതുമയല്ലാത്ത കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍(കെഎസ്ആര്‍ടിസി) അടുത്തിടെ ഇറക്കിയ പൊതുസ്ഥലംമാറ്റ ഉത്തരവും വിവാദച്ചുഴിയില്‍. മൂവായിരത്തോളം പേരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചപ്പോള്‍ നൂറുകണക്കിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വഴിയാധാരമായി.നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പോകളില്‍നിന്ന് പലരും വിടുതല്‍ വാങ്ങിപ്പോയശേഷമാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിച്ച വിവരം അറിയുന്നത്. വിടുതല്‍ ഉത്തരവ് കൈപ്പറ്റി കുടുംബസമേതം ജില്ലവിട്ട് വിദൂരങ്ങളിലേക്ക് പോയവര്‍ പോലുമുണ്ട്. പഴയ ജോലിസ്ഥലം വിട്ടിട്ടും പുതിയ സ്ഥലത്ത് ജോലിക്ക് കയറാനായിട്ടില്ല എന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. മരവിപ്പിച്ച ഉത്തരവിനു പകരം പുതിയ ഉത്തരവിറങ്ങുന്നതുവരെ ഇവര്‍ കാത്തിരിക്കേണ്ടതായിവരും. അതല്ലെങ്കില്‍ പഴയസ്ഥലങ്ങളിലേക്ക് വീണ്ടും മടങ്ങേണ്ടതായിവരും. വീട്ടുസാമഗ്രകളുമായി ഇതിനകം ഷിഫ്ട് ചെയ്തവര്‍ക്ക് മടങ്ങിപ്പോക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. എംഡിയുടെ ഒപ്പില്ലാതെ ലിസ്റ്റ് ആദ്യം വാട്സാപ്പില്ഡ്രൈവര്മാരും കണ്ടക്ടര്‍മാരുമടക്കം മൂവായിരത്തോളം പേരുടെ സ്ഥലംമാറ്റ ഉത്തരവാണ് ഇറങ്ങി മണിക്കൂറുകള്‍ക്കകം…
Read Moreചിലോകിസ്ത വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മൂന്നാമത്തെ സസ്യം! പശ്ചിമഘട്ടത്തിൽ പുതിയ ഇനം ഓർക്കിഡ് സസ്യത്തെ കണ്ടെത്തി
ആലപ്പുഴ: പശ്ചിമഘട്ടത്തിൽ പുതുതായി ഒരു ഓർക്കിഡ് സസ്യത്തെ കണ്ടെത്തി. പേര് ചിലോകിസ്ത കണ്ഫ്യൂസ. ഒറ്റനോട്ടത്തിൽ ഇവ ഫാസിയേറ്റ എന്ന ഇനത്തെപോലെ തോന്നിക്കുന്നതുകൊണ്ടാണ് ഈ പേര് നിർദ്ദേശിക്കപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കക്കാടുംപൊയിൽ നദീതീര വനമേഖലയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. മഞ്ഞനിറത്തിൽ മനോഹരമായ പൂക്കൾ രൂപപ്പെടുന്ന ഇവ വലിപ്പമേറിയ മരങ്ങളുടെ ശാഖകളിൽ പറ്റിപിടിച്ചു വളരുന്നു. ചിലോകിസ്ത വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മൂന്നാമത്തെ സസ്യമാണിത്. തേൻ സംഭരണത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ചെറിയ അറയും രോമാവൃതമായ മധ്യദളവും ഇവയെ ഈ വിഭാഗത്തിലെ മറ്റു സസ്യങ്ങളിൽ നിന്നും വേർതിരിക്കുന്നു. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ് ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, പന്തളം തുന്പമണ്‍ സ്വദേശിയും ഓർക്കിഡ് സംരക്ഷകനുമായ മാത്യു ജോസ് മാത്യു, വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ, പോളണ്ടിലെ ഓർക്കിഡ് ഗവേഷകൻ ഡോ. ദാരിസുസ് എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഈ…
Read More