തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയുടെ അഭിമാനമായി തിരൂർ സ്വദേശി മീര നായർ. നാലാം പരിശ്രമത്തിൽ ദേശീയതലത്തിൽ ആറാംറാങ്ക് നേടിയാണ് മീരയുടെ നേട്ടം. സംസ്ഥാനതലത്തിലെ ഏറ്റവും ഉയർന്ന റാങ്കാണ് ഇത്. തിരൂർ പോട്ടോർ റോഡിലെ കണ്ണൂർ വീട്ടിൽ രാമദാസന്റെയും രാധികയുടെയും മകളാണ്. എറണാകുളത്തായിരുന്നു സിവിൽ സർവീസ് പരിശീലനം. ഗവ. എൻജിനിയറിംഗ് കോളജിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിനായി പരിശ്രമിച്ചത്. പോട്ടോർ സിബിഎസ്ഇ സ്കൂളിലായിരുന്നു പ്ലസ്ടു വരെ പഠനം. റാങ്ക് ജേതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. മന്ത്രി കെ. രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുൻ റാങ്ക് ജേതാക്കളായ ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ വീട്ടിൽ നേരിട്ടെത്തിയും സ്പീക്കർ കെ. രാധാകൃഷ്ണൻ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, സബ് കളക്ടർ രേണു രാജ് എന്നിവർ ഫോണിലും മീരയ്ക്ക് അനുമോദനം അറിയിച്ചു.
Read MoreDay: September 24, 2021
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്..! സ്കൂൾ തുറക്കാൻ കരട് മാർഗരേഖയായി; ഇക്കാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കുക….
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്ന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകള് തുറക്കാൻ കരട് മാർഗരേഖയായി. സ്കൂൾ വൃത്തിയാക്കാൻ ശുചീകരണ യജ്ഞം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കും മുൻപ് സ്കൂൾതല പിടിഎ യോഗം ചേരും. അന്തിമരേഖ അഞ്ചു ദിവസത്തിനകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കരട് മാർഗരേഖ ‣ സ്കൂളിൽ ഉച്ചഭക്ഷണം ഇല്ല. പകരം അലവൻസ് നൽകും. ‣ സ്കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ‣ ഒരു ബഞ്ചിൽ രണ്ടു പേർ മാത്രം. ‣ കൂട്ടം ചേരാൻ അനുവദിക്കില്ല. ‣ ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല. ‣ ശരീര ഊഷ്മാവ്, ഓക്സിജൻ എന്നിവ പരിശോധിക്കാൻ സംവിധാനം. ‣ ചെറിയ ലക്ഷണം ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിൽ വിടരുത്.
Read Moreമുല്ലപ്പെരിയാർ ബോംബ് വച്ചു തകർക്കും! പോലീസ് ആസ്ഥാനത്തെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടു ബോംബ് വച്ചു തകർക്കുമെന്നു പോലീസ് ആസ്ഥാനത്തു ഭീഷണി സന്ദേശമെത്തി. ഇതിനായി ബോംബ് സ്ഥാപിച്ചതായും പോലീസ് ആസ്ഥാനത്തെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നു. ഇതേ തുടർന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്താൻ നിർദേശം നൽകി. പോലീസ് ബോംബ്, ഡോഗ് സ്ക്വാഡുകൾ മുല്ലപ്പെരിയാറിൽ പരിശോധന നടത്താൻ തുടങ്ങി. വൈകുന്നേരത്തോടെയാണ് ഭീഷണി ഫോണ് സന്ദേശമെത്തിയത്. ഫോണ് കോൾ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നതായി പോലീസ് ഉന്നതർ അറിയിച്ചു.
Read Moreപാനൂരിൽ സഹകരണ സ്ഥാപനത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്; യുവ നേതാവിനെ സ്ഥാപനത്തിൽ നിന്നും പാർട്ടി കമ്മറ്റികളിൽ നിന്നും പുറത്താക്കി; തലശേരിയിൽ വീണ്ടും നിയമനം
സ്വന്തം ലേഖകൻതലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കി. ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായി. തലശേരിയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നേരത്തെ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തലശേരിയിലെ സ്ഥാപനത്തിൽ നടക്കേണ്ട നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തട്ടിയെടുത്ത തുക തിരിച്ചടച്ചാൽ മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് നേരത്തെ നേതാവ് ജോലി ചെയ്ത സ്ഥാപനത്തിന് ഉള്ളതെന്നാണ് അറിയുന്നത്. വായ്പയെടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ അപേക്ഷകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതിന് പുറമെ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത്…
Read Moreമഞ്ഞപ്പിത്തം കാരണമറിഞ്ഞു ചികിത്സിക്കാം
കുടിവെള്ളംം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗാണു. എന്നാൽ ഇപ്പോൾ ജലത്തിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി, എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത് എന്നോർക്കുക. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. പൊതുജനങ്ങൾ രോഗമറിയാൻ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന അവസ്ഥയിലാണു സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം, അതു സഹിക്കാം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്. എന്താണു മഞ്ഞപ്പിത്തം? കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണ്ണവസ്തു രക്തത്തിൽ…
Read Moreജൈവ കൃഷിയിലൂടെ സുരക്ഷിതമായ പച്ചക്കറികൾ; ലാഭ കൃഷിയിൽ ഒറ്റയാൾ പോരാട്ടവുമായി ഗീതാഞ്ജലി
ജൈവകൃഷിയിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് തലശേരി എറിഞ്ഞോളിയിലെ 54 കാരി പുത്തൻപുരയിൽ ഗീതാഞ്ജലി. രാവിലെ നാലിനാരംഭിക്കുന്നു ഇവരുടെ കാർഷിക പ്രവർത്തനങ്ങൾ. പറന്പും ടെറസും പച്ചക്കറി സമൃദ്ധമാണ്. കൂണ് കൃഷിയും വരുമാന ദായകമാണ്. ചേന, പച്ചമുളക്, പാവയ്ക്ക, പാടവലം, പീച്ചിങ്ങ, ചുവന്ന പയർ, മീറ്റർ പയർ, മത്തൻ, കുന്പളം, വെള്ളരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതോടപ്പം തന്നെ പശു, ആട്, കോഴി എന്നിവയെ പരിപാലിക്കു കയും ചെയ്യുന്നു. ചെറിയതോതിൽ കറി പൗഡറുകളും വൃക്ഷ ആയുർവേദ കഷായവും ജീവാമൃതവും ഗോമൂത്ര കീടനാശിനികളും സ്വന്തമായി ഉണ്ടാക്കു ന്നു. ആവശ്യം കഴിഞ്ഞു ബാക്കി വരുന്നവ വിൽക്കുന്നുമുണ്ട്. 30 വർഷമായി പച്ചക്കറി കൃഷി ആരംഭിച്ചിട്ട്. 20 വർഷമായി കൂണ് കൃഷി ചെയ്യുന്നു. ഇവ കൂടാതെ മുട്ടക്കോഴി വളർത്തലിൽ നിന്നു മെച്ചപ്പെട്ട വരുമാനവും ഇവർക്കു ലഭിക്കുന്നുണ്ട്. ദിവസവും 10 കിലോ കൂണ് വരെ വിൽക്കുന്നു. മട്ടുപ്പാവു…
Read Moreസ്കൂൾ ബസിൽ പോകുന്നവർക്ക് സാമൂഹിക അകലം; സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന പാവപ്പെട്ട കുട്ടികൾ എത്തുക തിക്കിത്തിരക്കി; സ്കൂൾ തുറക്കുമ്പോൾ ആശങ്കയോടെ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ തൃശൂർ: പണം കൊടുത്ത് സ്കൂൾ ബസിലും വാനിലും പോകുന്നവർക്ക് സാമൂഹിക അകലം. പാവപ്പെട്ട കൂട്ടികൾക്ക് ബസുകളിൽ തിങ്ങിക്കൂടി സ്കൂളിലെത്തേണ്ട ഗതികേട്. സർക്കാർ സ്കൂളുകളിലും നഗരത്തിലെ സ്കൂളുകളിലുമൊക്കെ ആയിരക്കണക്കിന് വിദ്യാർഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. ഈ ബസുകളിൽ ഒന്നിലും സാമൂഹിക അകലം പാലിച്ചല്ല ആളുകൾ യാത്ര ചെയ്യുന്നത്. സീറ്റിൽ സാമൂഹിക അകലം പാലിച്ചിരിക്കണമെന്നൊക്കെയാണ് നിർദ്ദേശമെങ്കിലും അങ്ങനെ സർവീസ് നടത്തിയാൽ വൻ നഷ്ടമാണെന്ന നിലപാടെടുത്തതോടെ കഐസ്ആർടിസി ബസുകളിലടക്കം ആളുകൾ തിങ്ങി കൂടിയാണ് യാത്ര ചെയ്യുന്നത്. ഇനി സ്കൂളുകളും കൂടി തുറക്കുന്നതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടും. ഇതോടെ പഴയപോലെ തിക്കിതിരക്കി മാത്രമേ കുട്ടികൾക്കടക്കം സ്കൂളുകളിൽ എത്താനാകൂ. പകുതി കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ വരുന്നതെന്നാണ് ന്യായം പറയുന്നതെങ്കിലും എല്ലാ സ്കൂളുകളിലെ കുട്ടികളെയും കണക്കിലെടുക്കുന്പോൾ ബസുകൾ നിറയുമെന്നതിൽ സംശയമില്ലെന്ന് അധ്യാപകർ പറഞ്ഞു. ഇങ്ങനെ വരുന്ന കുട്ടികൾ ക്ലാസ് റൂമുകളിൽ മാത്രം…
Read Moreവിയ്യൂർ ജയിലിലെ ഫോണ് വിളി; ക്രൈം ബ്രാഞ്ച് അന്വേഷിക്കും; സൂപ്രണ്ടിനെ ഒതുക്കാനുള്ള നാടകമെന്ന് സംശയം
തൃശൂർ: വിയ്യൂർ ജയിലിലെ വിവിഐപി തടവുകാരുടെ ഫോണ് വിളി സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഫോണ് വിളി ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവായി. ഫോണ് വിളി വിവാദം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോണ് വിളി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനി, തൃശൂർ അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദ് എന്നിവർ ജയിലിനുള്ളിൽ ഫോണ് ഉപയോഗിച്ച സംഭവത്തെക്കുറിച്ചാണ് അന്വേഷണം. വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ ഒത്താശയോടെയാണു തടവുകാർ ഫോണ് വിളി നടത്തിയതെന്നാണ് ജയിൽ മേധാവി ഷെയ്ഖ് ദർവേസ് സാഹിബിന് ഉത്തരമേഖല ജയിൽ ഡി.ഐ.ജി നൽകിയ റിപ്പോർട്ട്. തുടർന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും വിവരങ്ങളും സംബന്ധിച്ച് ഏഴു ദിവസത്തിനകം സൂപ്രണ്ട് സുരേഷിനോടു വിശദീകരണം ആവശ്യപ്പെട്ടത്.സൂപ്രണ്ടിന്റെ വിശദീകരണവും അന്വേഷണ റിപ്പോർട്ടും ജയിൽ ഡിഐജി സർക്കാരിനു കൈമാറും. ജയിൽ സൂപ്രണ്ട് സുരേഷിന്റെ ഓഫീസിലെ…
Read Moreആ കൊലപാതകത്തിനു പിന്നിൽ ആര്? 20 വർഷങ്ങൾക്കു ശേഷം കൊലയാളിയെ അന്വേഷിച്ച് പോലീസ്; തെളിവായി ലഭിച്ചത് ഒരു ഷോർട്സ്
ഇരുപത് വർഷങ്ങൾക്കു മുന്പാണ് തേംസ് നദിയിൽ നിന്ന് അഞ്ചോ ആറോ വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയുടെ ശരീരം ലഭിക്കുന്നത്. തലയും കയ്യും കാലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് ആരാണെന്നോ കൊന്നത് ആരാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. 20 വർഷത്തിനുശേഷം പോലീസ് ആ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആദം അഞ്ചോ ആറോ വയസുള്ള ആ ആൺകുട്ടിക്ക് ഡിറ്റക്ടീവുകൾ “ആദം” എന്ന് പേരിട്ടു. അവനെ നൈജീരിയയിൽ നിന്നു കടത്തിക്കൊണ്ടു വന്നതാവാം. ജർമ്മനി വഴി ബ്രിട്ടനിലേക്ക് കടത്തിയതാണെന്നും അഭ്യൂഹമുണ്ട്. ഒരു ജോടി ഓറഞ്ച് നിറത്തിലുള്ള ഷോർട്ട്സാണ് ധരിച്ചിരിക്കുന്നതെന്നും ആദം കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്പ് മാത്രമാണ് ബ്രിട്ടനിൽ എത്തിയതെന്നും പോലീസ് പറയുന്നു. കാരണം, അവന്റെ ശരീരത്തിൽ നിന്നു ലഭിച്ച തെളിവുകൾ അങ്ങനെയൊരു സൂചനയാണ് നൽകുന്നത്. ബെനിൻ സിറ്റിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ നിന്നുള്ളയാളാണ് ആദമെന്നും കരുതുന്നു. ബലിയർപ്പിക്കാൻ ? ചിലപ്പോൾ…
Read Moreപുലിമുരുകൻമാർ! അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ കേരളവും ഇപ്പോൾ കടുത്ത ജാഗ്രതയില്
ലഹരി തീവ്രവാദം ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് വെളിപ്പെടുത്തിയത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തുറന്നു പറച്ചിൽ. അടുത്തിടെയായി രാജ്യത്തേക്ക് ലഹരി കടത്ത് വർധിച്ചുവരുന്നതു പച്ചയായ യാഥാർഥ്യം തന്നെയാണ്. ലഹരിയൊഴുകുന്ന വഴികൾ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക,ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലേക്കു ലഹരിയൊഴുകിയിരുന്നത്. പാക്കിസ്ഥാനുമായി അതിര് പങ്കിടുന്ന ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ വഴിയും ലഹരിയെത്തിയിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടത്താവളങ്ങളാക്കി മാഫിയ മാറ്റിയെടുത്തു. ഇതിൽ ഗുജറാത്ത്, മുബൈ തീരങ്ങളും കൊച്ചിയടക്കമുള്ള രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങും മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ കനത്ത സുരക്ഷ കാരണം മറ്റുമാർഗങ്ങൾ തേടുകയാണ് അന്താരാഷ്ട്ര ലഹരി മാഫിയ. അഫ്ഗാൻ അധിനിവേശം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ കേരളവും ഇപ്പോൾ കടുത്ത ജാഗ്രതയിലാണ്. കാരണം, അമേരിക്ക, നാറ്റോ സേനകൾ…
Read More