തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കവേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ. പകൽസമയത്ത് മാത്രമെ ഡാമുകൾ തുറക്കുകയുള്ളു. മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരിക്കും ഡാമുകൾ തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തം ഉണ്ടകുമെന്ന മുന്നറിയിപ്പ് വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റാണ്. മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Read MoreDay: October 18, 2021
ഒറ്റപ്പെട്ട മഴ തുടരുന്നു; ബുധൻ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിരയോഗം
തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉൾപ്പെടെ എട്ടു ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ തെക്കൻ കേരളത്തിൽ മഴയ്ക്ക് ശമനമുണ്ടായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മഴ മാറി നിന്ന അവസ്ഥയായിരുന്നു.മഴക്കെടുതിയും ഡാമുകൾ തുറക്കുന്നതും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം രാവിലെ കൂടുന്നുണ്ട്. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്ത നിവാരണ അതോറിട്ടി അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.അതേസമയം പത്തനംതിട്ട ജില്ലയിലെ പ്രളയ സ്ഥിതി വിലയിരുത്തുന്നതിന് റവന്യു മന്ത്രി കെ രാജന്, ആരോഗ്യമന്ത്രി…
Read Moreഡോബർമാന് രക്ഷകരായി മൃഗസ്നേഹികൾ; കൊല്ലാട് പാറയ്ക്കൽ കടവിനു സമീപമാണ് ഉപേക്ഷിച്ച നിലയിൽ പെൺനായയെ കണ്ടെത്തിയത്
കൊല്ലാട്: തെരുവ് നായ്ക്കളുടെ കൂട്ടത്തിലേക്ക് ഉപേക്ഷിച്ച അവശനിലയിലായ ഡോബർമാൻ ഇനത്തിൽ പെട്ട പെണ് നായയെ മൃഗസ്നേഹികൾ ഏറ്റെടുത്തു. കൊല്ലാട് പാറയ്ക്കൽ കടവിനു സമീപം റോഡിൽ രണ്ടു ദിവസമായി അലയുന്ന പെണ് നായയെ ഉടമസ്ഥർ ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാർ പറയുന്നു. തീർത്തും അവശനിലയിലായ നായയ്ക്കു വഴിയാത്രക്കാരും നാട്ടുകാരും ഭക്ഷണം കൊടുത്തുവരികയായിരുന്നു. നായയുടെ അവശത കണ്ട സമീപവാസികൾ ഉടമസ്ഥർ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് വിവിധ ഓണ്‍ലൈൻ ഗ്രൂപ്പുകളിൽ ചിത്രം അടക്കം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇന്നലെ നായയെ ഏറ്റെടുക്കാൻ ആളുകൾ എത്തുകയായിരുന്നു.
Read Moreമൊബൈലിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ 68കാരന് ഒടുവില്‍ രക്ഷയായത് പോലീസ് ! വണ്ടിക്കൂലി നല്കി വൃദ്ധനെ പോലീസ് പറഞ്ഞു വിട്ടു…
ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ കാണാന്‍ ഇറങ്ങിത്തിരിച്ച 68കാരന് കിട്ടിയത് നല്ല ഒന്നാന്തരം പണി. ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ് യുവതിയെ കണ്ടെത്താനാകാതെ വലഞ്ഞത്. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്കി പറഞ്ഞുവിടുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്.…
Read Moreമെഡിക്കൽ സംഘം ദുരന്തഭൂമിയിലേക്ക്; കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു
ഗാന്ധിനഗർ: പ്രകൃതിദുരന്തം മൂലം ക്യാന്പുകളിൽ കഴിയുന്ന കുട്ടികളെ പരിശോധിക്കുന്നതിനായി കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പുറപ്പെട്ടു. മുണ്ടക്കയം പുത്തൻചന്തയിലുള്ള സെന്റ് ജോസഫ് സ്കൂളിലാണ് ആദ്യ സന്ദർശനം. ഈ ക്യാന്പിൽ 73 കുടുംബങ്ങളിലെ 142 പുരുഷ·ാരും 139 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടെ 323 പേരാണ് ക്യാന്പിൽ കഴിയുന്നത്. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ഗവണ്മെന്റ് ഹൈസ്കൂളിൽ 13 കുടുംബളാണുള്ളത്. 21 പുരുഷ·ാരും 20 സ്ത്രീകളും ഒന്‍പത് കുട്ടികളുമുൾപ്പെടെ 50 പേരും എൻഎച്ച്എ സ്കൂളിൽ ഒന്‍പത് കുടുംബങ്ങിലെ 12 പുരുഷ·ാരും 14 സ്ത്രീകളും 16 കുട്ടികളും അഞ്ചലിപ്പ സെന്റ് പയസ് ക്യാന്പിൽ 26 പേരും ആനക്കല്ല് ഗവണ്മെന്റ് എൽപി സ്കൂളിൽ 16 പേരും കുറുവാമുഴി സെന്റ് മേരിസ് പാരീസ് ഹാളിൽ 30 പേരും ഏന്തയാർ 132 പേരും കൂട്ടിക്കൽ കഐംജെ സ്കൂളിൽ…
Read Moreആറു കോടിയുടെ മയക്കുമരുന്ന് വേട്ട; നൈജീരിയ ൻ യുവതികൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനികൾ; മെസേജിൽ കുടുക്കിയ ഡിആർ ഐയുടെ തന്ത്രം ഇങ്ങനെ…
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറു കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ പ്രതികൾ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ പ്രധാനികൾ. 530 ഗ്രാം കൊക്കെയിനുമായി നൈജീരിയൻ സ്വദേശിയായ കാനെ സിംപോ ജൂലി (21) എന്ന യുവതി ശനിയാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്ന മറ്റൊരു നൈജീരിയൻ യുവതിയായ ഇഫോമ ക്യൂൻ അനോസി(33)യും ഡിആർഐ വിഭാഗത്തിന്റെ പിടിയിലായിരുന്നു. മയക്കുമരുന്നുമായി എത്തുന്ന കാനെ സിംപോ ജൂലിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെ ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയിരിക്കുകയായിരുന്നു ഇവർ. എമിഗ്രേഷൻ വിഭാഗത്തിന്റെ സംശയംനൈജീരിയയിൽനിന്നു ദോഹ വഴിയാണ് കാനെ സിംപോ ജൂലി നെടുമ്പാശേരിയിലെത്തിയത്. ഇവരുടെ യാത്രാ രേഖകൾ പൂർണമല്ലാത്തതിനെത്തുടർന്ന് എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സംശയം തോന്നിയതിനെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇവർക്ക് കോട്ട് ഡി ഐവയർ പാസ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നൈജീരിയയിൽ താമസിക്കുകയാണെന്നാണ് ഡിആർഐയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. ഇഫോമയുടെ…
Read Moreകേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ് ! അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല;മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍…
കനത്ത മഴ കേരളത്തെ ഒരിക്കല്‍ കൂടി ദുരന്തമുഖത്തെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെ…’പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’ 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.…
Read Moreനെടുമ്പാശ്ശേരിയില്‍ കൊക്കെയ്ന്‍ കേസില്‍ പിടിയിലായ വിദേശ വനിത പ്രധാനകണ്ണി ! ഇവരുടെ സഹായികള്‍ മലയാളികള്‍…
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. പിടിയിലായവരില്‍ ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒഡോത്തി ജൂലിയറ്റ് ഒമ്പത് മാസത്തിലേറെയായി ഇന്ത്യയില്‍ തങ്ങുകയാണ്. കൊച്ചിയിലെ ഏതൊക്കെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിരുന്നുവെന്നും ആരൊക്കെ സന്ദര്‍ശിച്ചിരുന്നുവെന്നും വിശദമായി അന്വേഷിക്കാനാണ് എന്‍സിബിയുടെ തീരുമാനം. ഐവറി കോസ്റ്റ് സ്വദേശികളെ ഉപയോഗിച്ച് കൊക്കെയ്ന്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞദിവസം കൊക്കെയ്ന്‍ കൊണ്ടുവന്ന കാനേ സിംപേ ജൂലി തുണിത്തരങ്ങള്‍ വാങ്ങാനെന്ന പേരിലാണ് ഇന്ത്യയില്‍ എത്തിയത്. കൊക്കെയ്ന്‍ കൈമാറിയാല്‍ 20 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിനല്‍കാമെന്ന് സീവി ഒഡോത്തി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍, ബിസിനസ് വിസയായിരുന്നില്ല ഇവരുടെ കൈവശമുണ്ടായിരുന്നത്. അതിനാല്‍ എമിഗ്രേഷന്‍ വിഭാഗം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 580 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്. നെടുമ്പാശ്ശേരി അകപ്പറമ്പിലെ ഹോട്ടലില്‍ കൊക്കെയ്ന്‍ കൈമാറാനാണ് ധാരണയുണ്ടാക്കിയിരുന്നത്. ഹോട്ടലില്‍…
Read Moreമലവെള്ളത്തിനൊപ്പം കുട്ടനാട്ടിൽ ഒഴുകിയെത്തിയത് തടികൾക്കൊപ്പം ഗൃഹോപകരണങ്ങളും; ആറുകളിൽ സാധനങ്ങൾ പെറുക്കുന്നവരുടെ തിരക്ക്…
മങ്കൊമ്പ് : മലവെള്ളത്തിനൊപ്പം കുട്ടനാട്ടിൽ ഒഴുകിയെത്തുന്നത് വൃക്ഷങ്ങളും വിറകുകളും മാത്രമല്ല, ഗൃഹോപകരണങ്ങളും. പതിവിനു വിപരീതമായി വള്ളങ്ങളിലും മറ്റുമായി വിറകും വൃക്ഷങ്ങളും മറ്റും ശേഖരിക്കുന്നവരുടെ എണ്ണം ഇത്തവണ കൂടുതലായിരുന്നു. സാധാരണയായി വിറകു മാത്രമാണ് പ്രളയജലത്തിനൊപ്പം ഒഴുകിയെത്തിയിരുന്നെങ്കിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടർ, കട്ടിൽ, ജനാലകൾ, മേശ, കസേര, കതകുകൾ, തടി ഉരുപ്പടികൾ തുടങ്ങി വിലപിടിപ്പുള്ള നിരവധി വസ്തുക്കളാണ് ഒഴുകിയെത്തിയത്. ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കുണ്ടായ ഭീമമായ നഷ്ടക്കണക്കുകളുടെ നേർക്കാഴ്ചയായിരുന്നു ഇന്നലെ കുട്ടനാട്ടിൽ കണ്ടത്. ഒരു ആയുസു കൊണ്ടു നേടിയെടുത്തവയെല്ലാം കേവലം ഒരു രാത്രി കൊണ്ടു മറ്റാരുടേതൊക്കെയോ ആയി മാറി. വീടുകളിൽനിന്നു മാത്രമല്ല വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള സാധനങ്ങളും മലവെള്ളം കുട്ടനാട്ടിലെത്തിച്ചു. അടുക്കി വച്ചിരിക്കുന്ന നിലയിൽ ബക്കറ്റുകൾ, കന്നാസുകൾ, ബാഗുകൾ തുടങ്ങിയവയെല്ലാം കുട്ടനാട്ടിലെ പലർക്കും ലഭിച്ചു.വീപ്പകളും ഹെൽമെറ്റുകളും പഴയതും പുതിയതുമായ ടെലിവിഷനുകളുമെല്ലാം ഒഴുക്കിനൊപ്പം ജലപ്പരപ്പിലൂടെ…
Read Moreരക്ഷാപ്രവർത്തനത്തിന് മത്സ്യബന്ധന വള്ളങ്ങളുമായി കടലിന്റെ മക്കൾ പുറപ്പെട്ടു…
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന വള്ളങ്ങൾ സജ്ജമാക്കി. ഫിഷറീസ് വകുപ്പിന്റെയും തോട്ടപ്പള്ളി തീരദേശ പോലീസിന്റെയും നേതൃത്വത്തിലാണ് വള്ളങ്ങൾ സജ്ജമാക്കിയത്. നിലവിൽ തലവടി, ചെങ്ങന്നൂർ, മങ്കൊമ്പ് പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ആകെ 12 വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്. കൂടാതെ ഏതു സമയത്തും പ്രദേശങ്ങളിൽ എത്തിക്കാവുന്ന രീതിയിൽ മറ്റു വള്ളങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലോറികളിലാണ് വള്ളങ്ങൾ തോട്ടപ്പള്ളി തുറമുഖത്തു നിന്നും പുറപ്പെട്ടത്. പോലീസിനും ജനപ്രതിനിധികൾക്കും സഹായമായി കോസ്റ്റൽ വാർഡർമാരുടെ സേവനവും ലഭിച്ചു. അണക്കെട്ടുകൾ തുറക്കേണ്ടി വന്നാൽ ജില്ലയുടെ കിഴക്കൻ പ്രദേശത്തുണ്ടാകുന്ന ദുരിതത്തെ നേരിടാനായാണ് പ്രളയകാലത്തെന്നപോലെ ഇത്തവണയും മത്സ്യത്തൊഴിലാളികളുടെ സേവനം തേടിയത്. എച്ച്. സലാം എംഎൽഎ തുറമുഖത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് യാത്രയയപ്പു നൽകി. ഏതു പ്രതിസന്ധിയേയും നേരിടാൻ മത്സ്യത്തൊഴിലാളികൾ തയാറാണെന്ന് എസ്ഐ കമലൻ പറഞ്ഞു. എസ്ഐമാരായ ജോർജ്, ബൈജു വർഗീസ്, ഫിഷറീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ്…
Read More