പുതുതായി വാങ്ങിയ ഫ്ളാറ്റ് ആരാധകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. ആധുനികതയും പരമ്പരാഗത ശൈലിയും സമന്വയിപ്പിച്ചാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വിശാലമായ ഓപ്പണ്‍ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ഫ്രെയിം ചെയ്തെടുത്തത് ലിവിങ് റൂമിലുണ്ട്. നിലയുടെ ഫുള്‍ ഷേഡ്സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളില്‍ വെച്ചിട്ടുണ്ട്. ഗസ്റ്റ് റൂമില്‍നിന്നും ലിവിങ് ഏരിയയില്നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്. ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി…
Read MoreDay: October 18, 2021
കൊച്ചി ഇങ്ങനെയൊക്കയാ… കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യം; യുവാവിനെ കുത്താൻ കത്തിവാങ്ങിയത് ഓൺലൈനിൽ നിന്ന്
കൊച്ചി: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കത്തി വാങ്ങിയത് ഓൺലൈനിൽ. ഒരാഴ്ച മുന്‍പാണ് കേസിലെ ഒന്നാം പ്രതിയായ കോന്തുരുത്തി സ്വദേശി നവീന്‍ (20) പ്രമുഖ ഒൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ കത്തി വാങ്ങുന്നത്. കോന്തുരുത്തി ജ്യേതാനഗര് റോഡില്‍ കസീബ കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിശാല്‍ (19) എന്നയാളെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കേസിൽ കസ്തൂബാനഗറില് താമസിക്കുന്ന മെജോ (23), മോസസ് (19) എന്നിവരെയും പോലീസ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികള്‍ അടിപിടി, മയക്കുമരുന്ന്, നരഹത്യശ്രമ കേസിലും പ്രതികളാണ്. കത്തിയും പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreവെള്ളം കൊണ്ടുപോയത് ഷാലറ്റിന്റെ ജീവനും സ്വന്തം വീടെന്ന സ്വപ്നവും; മകൻ ഒഴുക്കിൽപ്പെടുന്നത് കണ്ട് നിലവിളിച്ച് അച്ഛനും സഹോദരനും
ഗാന്ധിനഗർ: മുണ്ടക്കയം ഇളംകാട് മുക്കുളത്തുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഇളംകാട് ഓലിക്കൽ ബേബിയുടെ മകൻ ഷാലറ്റി (29) ന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. വെള്ളം കൊണ്ടുപോയത് ഷാലറ്റിന്റെ ജീവനും സ്വപ്ന ഗൃഹവും വാടക വീടും. ഷാലറ്റിന്റെ പിക്പ് വാഹത്തിൽനിന്നു ലഭിച്ചിരുന്ന വരുമാനവും കൂലിപ്പണിക്കാരനായ പിതാവിന്റെയും ശ്രമഫലമായാണ് മുക്കുളത്ത് 10 സെന്റ് ഭൂമി വാങ്ങി ആധാരം ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി വീടുപണി പൂർത്തികരിച്ചത്. ഉരുൾപൊട്ടൽ സമയത്ത് പിതാവും സഹോദരൻ ഷിന്റെയും ഷാലറ്റും നിർമാണം പൂർത്തികരിച്ച തങ്ങളുടെ പുതിയ വീട്ടിൽ അറ്റകുറ്റപണിക്കെത്തിയിരുന്നു. വലിയ ശബ്ദം കേട്ടു മൂവരും പുറത്തിറങ്ങിയപ്പോൾ ഉരുൾപൊട്ടലിൽ മേൽഭാഗത്തുള്ള വീട് തകർന്ന് ഒഴുകി വരുന്നത് കണ്ടു. ഓടുവാൻ ആവശ്യപ്പെട്ട് പിതാവ് സമീപത്തുണ്ടായിരുന്ന മരത്തിൽ കയറി. ഷിന്റോ ഓടി മറ്റൊരു പുരയിടത്തിലെത്തി. ഷാലറ്റ് ഓടി സമീപത്തെ പുരയിടത്തിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും വെള്ളത്തിൽ അകപ്പെട്ടു. പിതാവിനും സഹോദരനും…
Read Moreമുന്നു കോടി തട്ടിച്ച മോൻസനെതിരേ സന്തോഷ് എളമക്കര നല്കി; പുരാവസ്തു ഇടനിലക്കാരന് പരാതിയിൽ പറയുന്ന കാരണം ഇങ്ങനെ…
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ സമര്‍പ്പിക്കും. പുരാവസ്തു ഇടനിലക്കാരന് സന്തോഷ് എളമക്കര നല്കിയ പരാതിയിലാണ് മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നത്. മ്യൂസിയം നിര്‍മിക്കാനെന്ന് വിശ്വസിപ്പിച്ചു മൂന്നു കോടി രൂപയുടെ പുരാവസ്തു മോന്സന് കൈക്കലാക്കിയെന്നാണ് സന്തോഷ് നല്കിയ പരാതി. മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളും ശില്പങ്ങളും അടക്കം 70 ശതമാനം വസ്തുക്കളും സന്തോഷ് നല്‍കിയതാണ്. മോന്‍സനെയും സന്തോഷിനെയും ഒരുമിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പണം നല്‍കാനുണ്ടെന്ന് മോന്സണ് സമ്മതിച്ചിട്ടുമുണ്ട്. കൂടാതെ മോന്‍സനുമായി ഫോണില്‍ ബന്ധപ്പെട്ടവരെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോന്‍സന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളതില്നിന്നാണ് ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. അതിനിടെ മോന്‍സന്റെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവെ ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ…
Read Moreവാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…
പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…
Read Moreസാഫ് കപ്പ് കിരീടം എട്ടാം തവണയും ഇന്ത്യക്ക്
മാലി: രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം. ഇന്ത്യ സാഫ് കപ്പ് കിരീടം സ്വന്തമാക്കിയ മത്സരത്തിൽ നേപ്പാളിനെതിരേ 49-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ഛേത്രിയുടെ ഗോൾ സന്പാദ്യം 80 ആയത്. സാഫ് കപ്പ് ലീഗ് റൗണ്ടിൽ മാലദ്വീപിനെതിരേ ഇരട്ട ഗോൾ നേടിയപ്പോൾ ഇതിഹാസ താരം പെലെയെ (77 ഗോൾ) ഛേത്രി മറികടന്നിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ നേപ്പാളിനെതിരേ ലീഡ് നേടിയത്. സുരേഷ് സിംഗ് വൻജാമും (50’) മലയാളി താരം സഹൽ അബ്ദുൾ സമദും (90+1′) ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ ജയം 3-0ന് ആയി. സാഫ് കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണ്, 2015നുശേഷം ആദ്യത്തേതും. 2018ൽ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
Read Moreഅലക്സ് ഇന്ത്യൻ ടീമിൽ
കോട്ടയം: മലയാളിതാരം അലക്സ് സജി അടുത്തവർഷം നടക്കുന്ന എഎഫ്സി അണ്ടർ-23 ഏഷ്യൻകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ 28 അംഗ സാധ്യതാ ടീമിൽ. കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുലും സാധ്യതാ ടീമിലുണ്ട്. നിലവിൽ ഗോകുലം കേരള എഫ്സിയുടെ താരമാണ്. അണ്ടർ-23 ഇന്ത്യൻ ടീമിലെ ഏറ്റവും ഉയരമുള്ള താരമാണ്. യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. ഈ മാസം 25നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനാണ് എതിരാളികൾ. യുഎഇ, കിർഗിസ്ഥാൻ എന്നിവയാണു ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
Read Moreകൂട്ടിക്കലിലുണ്ടായത് ചെറുമേഘസ്ഫോടനം; ഉരുൾപൊട്ടൽ മേഖലയിൽ പെയ്തത് അതിതീവ്ര മഴ
മുണ്ടക്കയം: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിനും പുറമേ കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി പ്രദേശത്തുണ്ടായത് ചെറുമേഘ സ്ഫോടനങ്ങളെന്ന്് കാലവാസ്ഥ വകുപ്പ് അധികൃതരുടെ നിഗമനം.ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ചെറിയൊരു ഭൂപ്രദേശത്ത് തീവ്രമായി പെയ്യുന്ന മഴയാണ് മേഘസ്ഫോടനം. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാം.ശക്തമായ കാറ്റും ഇടിമിന്നലും ഒപ്പമുണ്ടാകും. മലയോര മേഖലകളിലും മരുഭൂമികളിലുമാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ചുരുക്കത്തിൽ മേഘങ്ങളുടെ പൊട്ടിത്തെറിയാണു മേഘസ്ഫോടനം. ഒരു ചതുരശ്ര ഏക്കറിനുള്ളിൽ മണിക്കൂറിനുള്ളിൽ 72000 ടണ്‍ വരെ ജലം കോരിച്ചൊരിയാൻ മേഘസ്ഫോടനത്തിനു കഴിയും. സാധാരണയായി ഏതാനും സമയത്തേക്കു മാത്രമേ മേഘസ്ഫോടനം വഴിയുള്ള മഴ നീണ്ടുനിൽക്കുകയുള്ളൂ. ഭൗമോപരിതലത്തിൽനിന്നും 15 കിലോമീറ്റർവരെ ഉയരത്തിൽ കാണപ്പെടുന്ന ക്യൂമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിന് കാരണമാകുന്നത്. കാലവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ വനവത്കരണം, മണ്‍സൂണ്‍ പ്രഭാവം, സമുദ്ര ജലോപരിതലത്തിലെ താപ നിലയിൽ പെട്ടന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മേഘസ്ഫോടനത്തിനു കാരണമാകുന്നു.…
Read Moreഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ വേണ്ടത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ! ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കും; ചൈനയുടെ പുതിയ ആയുധം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍…
ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്. മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ…
Read Moreവിറങ്ങലിച്ച് ദുരന്തഭൂമി; വീടുകളിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തുന്നു
കൂട്ടിക്കൽ: മലവെള്ളപ്പാച്ചിൽ ദുരിതം വിതച്ച മണ്ണിൽ ഗദ്ഗദങ്ങളും വിങ്ങലുകളും ഉയരുന്നു.മുണ്ടക്കയം, കാവാലി, കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശത്തെ ഒന്നാകെ മണ്ണിലാഴ്ത്തി മഹാമാരി താണ്ഡവമാടിയപ്പോൾ പൊലിഞ്ഞത് കുട്ടികളടക്കം 13 ജീവനുകൾ. ഉറ്റവരെ നഷ്ടപ്പെട്ടും വീടും വസ്തുവകകളുമില്ലാതായി നിസഹായരായവരുടെയും ജീവിതങ്ങൾ ബാക്കിയാകുന്നു. കൂട്ടിക്കലിൽ ദുരിതാശ്വാസ – തെരച്ചിൽ പ്രവർത്തനങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചു. കരസേന, ഫയർഫോഴ്സ്, ഇടിഎഫ്, പൊലീസ് എന്നിവർ നേതൃത്വം നൽകുന്നു. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തു വീടുകൾക്ക് വ്യാപക തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്നു പകൽ മാനം തെളിഞ്ഞു നിന്നത് രക്ഷാ പ്രവർത്തനത്തെ സഹായിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും നാടൊന്നാകെ ദുരന്ത മുഖത്ത് ഒരു മനസോടെ ആശ്വസമായി കഴിഞ്ഞ ദിവസങ്ങളിൽ ഒപ്പം നിന്നു. സർക്കാരിന്റെ എല്ലാ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. റിപ്പോർട് മന്ത്രിസഭ പരിഗണിക്കും. ആംബുലൻസ്, പോലീസ്, ഫയർഫോഴ്സ് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് ദുരിതം…
Read More