കാണാനഴകുള്ള കാപ്സികം നമുക്കു പോളിഹൗസിലും വിളയിക്കാം. ഞാൻ എന്റെ പോളിഹൗസിൽ പരീക്ഷിച്ചു വിജയിച്ചതാണിത്. എരിവിന്റെ കാഠിന്യ മില്ലാത്ത മാംസളമായ മുളകിനമാണു കാപ്സികം. ഈ മുളക് ഇന്നു മലയാളികളുടെ തീൻമേശകളെയും കീഴടക്കിയിരിക്കുകയാണ്. മുളകുകളിലെ അപ്സരസാണു കാപ്സികം. കരണം പൊട്ടിക്കുന്ന കാന്താരിപോലുള്ള മുളകുകളുടെ ബന്ധുവാണിതെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കറി ഏതായാലും ഒരു കാപ്സികം മുറിച്ചിട്ടാൽ അതിന്റെ സ്വാദും ഭാവവും ഒന്നുവേറെ തന്നെ. പ്രത്യേകിച്ച് മീൻകറിയിലും ഇറച്ചിക്കറിയിലും. പോഷക കലവറ പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാ ണു കാപ്സികം. മാംസ്യം, കൊഴുപ്പ്, കാത്സ്യം, ജീവകം എ,ബി,സി എന്നിവയാൽ സന്പന്നം. നാരുകൾ, ഇരുന്പ്, ഫോലേറ്റ് എന്നിവയും അടങ്ങിയിട്ടുള്ള കാലറി കുറഞ്ഞ ഭക്ഷണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനാൽ കോവിഡ്കാല കൃഷിയിൽ ഉൾപ്പെടുത്താം. കേരളത്തിൽ കാപ്സികം കൃഷി വളരെ വിരളമായെ നടക്കുന്നുള്ളൂ. ഹിമാചൽപ്രദേശ്, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയുണ്ട്. എന്നു…
Read MoreDay: November 18, 2021
ഡി ജെയില്‍ ‘കിറുങ്ങി ‘ കേരളം! ഹോട്ടലുകളിൽ വരും സിഐഡികള്‍ ; സ്ക്വാഡിലെ ഇന്സ്പകടര്മാര്ക്കു കൂടുതൽ അധികാരങ്ങൾ
കെ.ഷിന്റുലാല്‍ കോഴിക്കോട്: മിസ് കേരള മത്സര ജേതാക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നമ്പര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടി സംബന്ധിച്ചുള്ള ദുരൂഹതകള്‍ നിലനില്‍ക്കെ സംസ്ഥാനത്തെ രാസ ലഹരിയുള്‍പ്പെടെയുള്ള നാര്‍ക്കോട്ടിക് കേസുകള്‍ കണ്ടെത്താന്‍ എക്സൈസ് ഇന്സ്പെകടര്മാര്ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടുതൽ അധികാരങ്ങൾ സംസ്ഥാന എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ഉത്തര-മധ്യ-ദക്ഷിണമേഖലാ സ്പെഷല്‍ സ്ക്വാഡുകള്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എന്നിവയിലെ അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് സംസ്ഥാനത്തെവിടെയും പരിശോധന നടത്താനും പ്രതികളെ പിടികൂടി മൊഴിയെടുത്ത് മഹസര്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുമതി നല്ക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡുകളിലെ ഇന്സപെക്ടര്മാര് ഓരോ ജില്ലാ എക്സൈസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതത് അധികാര പരിധിയില്‍ മാത്രമുള്ള കേസുകള്‍ അന്വേഷിക്കാനും പരിശോധന…
Read Moreമുന്‍ മിസ് കേരളയുടെ മരണം; ദുരൂഹത! യുവ സിനിമതാരത്തിന്റെ സാന്നിധ്യം തള്ളി പോലീസ്; തെളിയിക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍; പരാതിയുമായി അന്‍സിയുടെ കുടുംബം
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേരുടെ അപകടമരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. സംഭവത്തില്‍ യാതൊരുവിധ ദുരൂഹതകളും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ ഹോട്ടലുടമ റോയ് ജോസഫ് വയലാട്ടിന്റെ അറസ്റ്റോടെയാണ് ദുരൂഹതകളേറുന്നത്. സംഭവസമയം ഹോട്ടലിൽ ഒരു യുവസിനിമതാരം ഉണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ പോലീസിത് നിഷേധിക്കുന്നു. ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് മാത്രമാണ് റോയ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല. ദൃശ്യങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം ഉപേക്ഷിച്ചുവെന്ന റോയിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. റോയിയുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ഡ് ഡിസ്ക് മാറ്റിയതെന്ന് നേരത്തെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട…
Read Moreഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ നമ്പര്‍ 18 എക്സൈസിന്റെ ഹിറ്റ്ലിസ്റ്റില് ! എക്സൈസ് സ്ക്വാഡിന്റെ കണ്ടെത്തല്‍ ഇങ്ങനെ…
കോഴിക്കോട് : മിസ് കേരള മത്സര ജേതാക്കളുടെ ദുരൂഹ അപകട മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ നമ്പര്‍ 18 എക്സൈസിന്റെ ഹിറ്റ്ലിസ്റ്റില്! എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിനാണ് ഹോട്ടല്‍ 18 ല്‍ ലഹരി പാര്‍ട്ടി നടക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഏപ്രിലില്‍ പരിശോധനയും നടത്തി. എന്നാല്‍ എക്സൈസ് സ്ക്വാഡ് എത്തുന്നതിന് മുമ്പേ തന്നെ വിവരം ചോര്‍ന്നു ലഭിക്കുകയും പാര്‍ട്ടി അവസാനിപ്പിക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. നമ്പര്‍ 18 ഹോട്ടലില്‍ കയറുന്നതിന് മുമ്പ് മറ്റൊരു ഹോട്ടലിലായിരുന്നു സ്ക്വാഡംഗങ്ങള്‍ കയറിയത്. ഇവിടെനിന്ന് എംഡിഎംഎയും മൂന്നുപേരെയും പിടികൂടിയിരുന്നു. ഈ ഹോട്ടലില്‍ പരിശോധന നടത്തവേ തന്നെ വിവരം ചോര്‍ന്നതായാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ പറയുന്നത്. ഉടന്‍ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധനക്കെത്തിയെങ്കിലും ലഹരി പാര്‍ട്ടി സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. പിന്നീട് ആഴ്ചകള്‍ക്കു ശേഷം ഹോട്ടലിന്റെ ബാര്‍…
Read Moreസിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് (1) ഇൻഹേലർ എങ്ങനെ ഉപയോഗിക്കണം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രധാന കാരണങ്ങൾപുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു. മാരകരോഗങ്ങളിൽ രണ്ടാമത്ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റസ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സി.ഒ.പി.ഡി.രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ആരോഗ്യമുള്ള ശ്വാസകോശംഈ കോവിഡ് കാലത്തും സിഓപിഡി രോഗികളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചില്ല. ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിച്ചുവരുന്ന കാലഘട്ടം കൂടിയാണ്. ശ്വാസകോശാരോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ഊര്ജസ്വലരായിരിക്കുകസിഓപിഡി കണ്ടെത്തിയാൽ പലരും ഉദാസീനരായിപ്പോകാറുണ്ട്.…
Read Moreഅടുക്കള ബജറ്റ് താളംതെറ്റിച്ച് പാചകവാതക വില; ഹോട്ടൽ ബിസിനസിന്റെ നടുവൊടിച്ച് വിലക്കയറ്റം
കടുത്തുരുത്തി: അടിക്കടിയുള്ള പാചകവാതക വിലവര്‍ധന ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. അടുക്കള ബജറ്റ് താളം തെറ്റിച്ച പാചകവാതക വിലവര്‍ധനയാണ് ഇപ്പോള്‍ ഹോട്ടല്‍ വിഭവങ്ങളെയും പിടികൂടിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചതോടെ എല്ലാ സാധനങ്ങള്‍ക്കും കുത്തനെ വിലകൂടി. 600 രൂപയോളം കൂടിഎല്ലാ വസ്തുക്കളുടെയും വില കൂടിയ സാഹചര്യത്തിലാണ് പാചകവാതകത്തിനും വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. വാണിജ്യ സിലിന്‍ഡറിന് ഈ വര്‍ഷം മാത്രം അറുന്നൂറോളം രൂപയാണു കൂടിയത്. പാചകവാതകത്തിന് വില കുറയ്ക്കാന്‍ തയാറാകാത്ത പക്ഷം വിഭവങ്ങളുടെ വില കൂട്ടാതെ നിര്‍വാഹമില്ലെന്ന മുന്നറിയിപ്പാണു ഹോട്ടല്‍ വ്യാപാരികള്‍ നല്‍കുന്നത്. ഏറ്റവും ഒടുവില്‍ 268 രൂപ വര്‍ധിച്ചപ്പോള്‍ 19 കിലോഗ്രാം തൂക്കമുള്ള സിലിന്‍ഡര്‍ വാങ്ങണമെങ്കില്‍ 1,994 രൂപ കൈയില്‍ കരുതണം. പാചകവാതകത്തിന് മാത്രമാണ് ഈ തുക. വില കൂട്ടേണ്ടി വരുംഇറച്ചി, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയും കൂടി കണക്കാക്കിയാല്‍ ഹോട്ടല്‍ നടത്തിക്കൊണ്ടു പോവുക പ്രയാസമാണ്. സാധനങ്ങളുടെ വില…
Read Moreഅമ്മയൊന്നും ഒരാഴ്ച ശരിക്കും ഉറങ്ങിയിട്ടില്ല! നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്; അഹാന കൃഷ്ണ പറയുന്നു…
പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഈ സൈബർ ആക്രമണം. പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാര്‍ നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ സൈബര്‍ ബുള്ളിയിംഗിനെ മറികടക്കാന്‍ ഞാന്‍ പഠിച്ചു. അമ്മയൊന്നും ഒരാഴ്ച ശരിക്കും ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരേ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി. അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം. നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. -അഹാന കൃഷ്ണ
Read More‘സമരക്കാരെ നേരിടുമ്പോൾ സംയമനം പാലിക്കണം’; പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ :- സമരക്കാരെ നേരിടുമ്പോൾ മതിയായ സംയമനം പാലിക്കണമെന്ന് ജില്ലയിലെ പോലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസുദ്യോഗസ്ഥർ നിഷ്ഠൂരമായി പെരുമാറിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2020 സെപ്റ്റംബർ 18 നാണ് സംഭവം നടന്നത്. പോലീസ് നിയമപരമായി മതിയായ ബലപ്രയോഗത്തിലൂടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതായി റിപ്പോർട്ടിൽ പറയുന്നു. 80 ഓളം വരുന്ന പോലീസ് സംഘമാണ് സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. ബലപ്രയോഗം നടന്നതായുള്ള ആക്ഷേപം തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്.. എന്നാൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സമരക്കാരെ പോലീസ് നിഷ്ഠൂരമായി നേരിട്ടതായി പരാതിക്കാരൻ ആക്ഷേപം സമർപ്പിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് ബലപ്രയോഗമുണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു.…
Read Moreഎനിക്ക് വലിയ വലിയ ആഗ്രഹങ്ങളില്ല ചെറിയ ആഗ്രഹങ്ങൾ മാത്രമേയുള്ളൂ…! മിഥുനത്തിലെ ഹണിമൂൺ സീൻ ഞങ്ങളുടെ കഥ; നടിയാണ് മേനക സുരേഷ് പറയുന്നു…
മലയാള സിനിമയിലെ മുൻനിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന നടിയാണ് മേനക സുരേഷ്. സിനിമാ നിർമാതാവായ സുരേഷ് കുമാറാണ് മേനകയെ വിവാഹം ചെയ്തത്. 1987ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്കു തിരിച്ചുവന്നത്. പിന്നീടു സിനിമയിലും സജീവമായി. ഇവരുടേതു പ്രണയ വിവാഹമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമയിലെ മാതൃകാ താരദമ്പതികളായാണ് മേനകയെയും സുരേഷിനെയും പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളെയും സ്നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും മുമ്പ് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സുരേഷിനെ കുറിച്ചുള്ള കൊച്ചുകൊച്ചു പരാതികൾ എണ്ണിപ്പറയുന്ന കുട്ടിക്കളി മാറാത്ത മേനകയാണ് വീഡിയോയിലുള്ളത്. നടിയും അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അവതരിപ്പിച്ച പരിപാടിയിൽ മേനകയും സുരേഷും ഒരുമിച്ച് പങ്കെടുത്ത വീഡിയോയാണത്. സുരേഷ് എന്നും തന്നോടൊപ്പം…
Read Moreആയിഷയുടെ കൊലപാതകം; അന്നും പതിവുപോലെ ആയിഷ പുലർച്ചെ എഴുന്നേറ്റു; സെപ്റ്റംബർ 22 രാത്രിയിൽ ആ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു…
അനുമോൾ ജോയ്കണ്ണൂർ: 2021 സെപ്റ്റംബർ 23…. കണ്ണൂർ വാരം ചതുരക്കിണർ നിവാസികളെ ഞെട്ടിച്ചു കൊണ്ടാണ് നേരം പുലർന്നത്. തനിച്ച് താമസിക്കുന്ന ആയിഷ എന്ന വയോധികയെ ഗുരുതരമായി പരിക്കേറ്റ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ കണ്ടെത്തുന്നു. കാതുകൾ അറുത്ത നിലയിലാണ്. എഴുന്നേൽക്കാനുള്ള ശക്തിയില്ല. തറയിൽ കിടക്കുകയാണ്. ജീവനുണ്ടെന്ന് കരുതാവുന്നതായി ആകെയുള്ളത് മൂളൽ മാത്രം.. സമീപവാസികൾ ഉടൻ തന്നെ പോലീസിൽ അറിയിക്കുന്നു. ഇതിനിടയിൽ, ആംബുലൻസ് എത്തി. വയോധികയുമായി കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക്… സമീപത്തെല്ലാം വീടുകളുണ്ട്. ആയിഷയുടെ വീടിനുള്ളിലും പുറത്തും പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സമീപത്തെ വീടുകളിൽ പോലീസ് ചോദിച്ചപ്പോൾ, അസാധാരണമായ ശബ്ദങ്ങൾ ഒന്നും കേട്ടിട്ടുമില്ല. കാര്യമായ ബലപ്രയോഗം നടന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇനി വേണ്ടത് ആയിഷയുടെ മൊഴിയാണ്…മൊഴി നല്‍കാനുള്ള ഒരു അവസ്ഥയിൽ ആയിഷ എത്തിയിരുന്നില്ല. ആശുപത്രിയിൽ അഡ്മിറ്റായി ആറാം ദിവസം അതായത് സെപ്റ്റംബർ 29ന് മൊഴി നൽകാനാവാതെ…
Read More