തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷമുള്ള സാമന്തയുടെ പുതിയ പ്രൊജക്ടുകള്‍ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇതിനിടെയാണ് താരം ബോളിവുഡിലേക്കുള്ള ചുവടുമാറ്റത്തിനായി തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇപ്പോഴിതാ സാമന്തയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ പുഷ്പയില്‍ സാമന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ പ്രതിഫലത്തിനാണ് സാമന്ത പുഷ്പയിലെ പാട്ടില്‍ ചുവടുവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ ഗാനം ചിത്രീകരിക്കുമെന്നും ഇതുവരെ കാണാത്ത ഗ്ലാമര്‍ വേഷത്തിലായിരിക്കും സാമന്ത പാട്ടിലെത്തുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുകൾ പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. വിവാഹ ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല. ഇതിന്റെ പിന്നില്‍ മുന്‍ ഭര്‍ത്താവ്…
Read MoreDay: November 18, 2021
ഭൂട്ടാൻ പ്രദേശങ്ങൾ കൈയടക്കി വില്ലകൾ നിർമിച്ച് ചൈന! ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പോയിന്റ്; ഇന്ത്യയ്ക്ക് വെല്ലുവിളി
ന്യൂഡൽഹി: ഭൂട്ടാൻ പ്രദേശങ്ങൾ കൈയടക്കി വില്ലകൾ നിർമിച്ച് ചൈന. ഭൂട്ടാനിൽ നാല് വില്ലകളാണ് ചൈന ഒരു വർഷം കൊണ്ട് നിർമിച്ചത്. സാറ്റ്ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നൂറ് ചതുരശ്ര കിലോമീറ്ററിലാണ് ചൈന കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. 2017ൽ ഇന്ത്യയും ചൈനീസ് സൈന്യവും തമ്മിൽ സംഘർഷമുണ്ടായ ഡോക്ലാമിനു സമീപമാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഭൂട്ടാനും തന്ത്രപരമായ പ്രാധാന്യമുള്ള മേഖലകൂടിയാണിത്.2017നുശേഷം ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് ചൈന ഈ പ്രദേശത്തുകൂടി റോഡ് നിർമിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പോയിന്റ് കൂടിയാണിത്. ഭൂട്ടാനിലെ ചൈനീസ് നിർമാണങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. 2020 മേയ്ക്കും 2021 നവംബറിനും ഇടയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്.
Read Moreപ്രവാസി മലയാളിയുടെ അടഞ്ഞുകിടന്ന വീട്ടിൽ മോഷണം; നാല് ലക്ഷം രൂപയുടെ സാധനം കടത്തി; കള്ളന്മാരെ കണ്ടെത്തിയ ഇടം പോലീസുകാർക്ക് എളുപ്പം ചെല്ലാവുന്നയിടം…
ചങ്ങനാശേരി: പ്രവാസി മലയാളിയുടെ മാമ്മൂട്ടിലുള്ള അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്സർലാന്റിൽ ജോലി ചെയ്ത് കുടുംബസമേതം അവിടെ താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ വിദേശ നിർമിതവും വിലപിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷണം നടത്തിയതായാണ് പ്രതികളുടെ പേരിലുള്ള കേസ് എന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശ പ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ എ.അജീബ്, എസ് ഐ അഖിൽദേവ്, എഎസ്ഐ ഷിബു, സ്ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ…
Read Moreഈ കുട്ടികൾ എവിടേക്കു പോകുന്നു ? ആര് കൊണ്ടു പോകുന്നു…? ചിലർ ഇന്നു കാണാമറയത്ത് തന്നെ… നെഞ്ചിലെ നെരിപ്പോട്…
പ്രദീപ് ഗോപി രാജ്യത്ത് ഓരോ വർഷവും ഏകദേശം ഒരു ലക്ഷത്തോളം കുട്ടികൾ എവിടേക്കോ പോയിമറയുന്നു… ഇവരിൽ ചിലർ മടങ്ങിയെത്തുന്നു. ചിലർ ഇന്നു കാണാമറയത്ത് തന്നെ. ഇതു സമൂഹത്തെയാകെ ഞെട്ടിക്കുന്നതാണ്. ഇവർ എത്തിപ്പെടുന്നതു പെൺവാണിഭ സംഘങ്ങളുടെയോ ക്രിമിനൽ സംഘങ്ങളുടെയോ അതുമല്ലെങ്കിൽ ഭീകര സംഘടനകളുടെയോ കെണിയിലാകാം. കേരളത്തിന്റെ നൊന്പരമായി മാറിയ രാഹുൽ, താഹിർ, അഖിൽ, ജെസ്ന അങ്ങനെ അങ്ങനെ… മലയാളികളുടെ മനസിൽ ഇന്നും നൊന്പരമായി നിൽക്കുന്ന ചില പേരുകളാണിത്. ഇവരെ മറക്കാനാവുമോ നമുക്ക്… ഇന്നും ഇവർക്കായുള്ള കാത്തിരിപ്പിലാണ് അവരുടെ കുടുംബവും ഒപ്പം സാക്ഷരകേരളവും… ഇത്രയേറെ കുട്ടികളെ കേരളത്തിൽ നിന്ന് ഓരോ വർഷവും കാണാതാകുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ രക്ഷിതാക്കളും പൊതുസമൂഹവും അത്ര ജാഗ്രതയില്ലഎന്നു തന്നെ കരതേണ്ടിയിരിക്കുന്നു. കാണാതായ കുട്ടികൾ ആലപ്പുഴ ആശ്രമം വാർഡിലെ രാഹുലും കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ താഹിറും പിന്നെ ജെസ്നയും പോലെയുള്ള കുറച്ചു പേരുകൾ മാത്രമേ മലയാളികൾ ഇന്നും ഓർക്കുന്നുള്ളു. കാരണം…
Read Moreഇങ്ങനെയൊക്കെ പറയാമോ? അരവണപ്പായസ നിര്‍മാണം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിര്‍മാണ രീതിയെക്കുറിച്ചും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. സമീപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പായസം നിര്‍മാണത്തെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നതു ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്നാണ് നടപടി. ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നുമുള്ളസോഷ്യല് മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാം കൂര് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ചില വാര്‍ത്താ മാധ്യമങ്ങളും നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സികുട്ടീവ് ഓഫീസര്‍…
Read Moreമണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയ! ബിജു ആരോഗ്യവാനായി വീട്ടിലേക്ക്
അമ്പലപ്പുഴ : മണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയകൾക്ക് വിധേയനായ ബിജു ഒന്നര മാസത്തോളം നീണ്ട പരിചരണത്തിനു ശേഷം ആശുപത്രി വിട്ടു. വലിയഴീക്കൽ തറയിൽ കടവ് കുറുങ്ങാട് വീട്ടിൽ ബിജു (44) ആണ് ഇന്ന് ആശുപത്രിവാസം മതിയാക്കി വീട്ടിലേക്ക് മടങ്ങിയത്. കൊല്ലം അഴീക്കലിൽ സെപ്റ്റംബർ 16 നുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ബിജുവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 16 മത്സ്യ തൊഴിലാളികളാണ് രണ്ട് വള്ളങ്ങളിലായി ഉണ്ടായിരുന്നത്. അപകടത്തിൽ നാലുപേരാണ് മരിച്ചത്. മറിഞ്ഞു കിടന്ന വള്ളത്തിൽ നിന്ന് ഒരു വിധത്തിൽ നീന്തി കരയിലെത്തി. താലൂക്ക് ആശുപത്രിയിൽ എം ആർ ഐ പരിശോധനക്കിടെ ബിജുവിൻ്റെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ നിലയിലല്ലെന്ന സംശയത്തിൽ ഡോക്ടർമാർ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു. വിദഗ്ധ പരിശോനയിൽ മഹാധമനിയുടെ തുടക്കത്തിൽ വാൽവിന് 3 ദളത്തിന് പകരം രണ്ടെണ്ണം മാത്രമായിരുന്നു. മഹാധമനിയുടെ…
Read Moreഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…
കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…
Read Moreആ’ശങ്ക’യ്ക്ക് വേണ്ടത്ര സൗകര്യങ്ങളില്ല; ഉള്ളത് വൃത്തി ഹീനം; കോട്ടയത്ത് എത്തുന്നവർ വലയുന്നു
കോട്ടയം: പൊതുശൗചാലയങ്ങളുടെ കുറവ് കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കുന്നു. നഗരത്തിൽ ജോലിക്കെത്തുന്നവരെയും ദൈനംദിന ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപോകുന്നവരെയും ശൗചാലയങ്ങളുടെ കുറവ് കാര്യമായി ബാധിക്കുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ബുദ്ധിമുട്ട് ഏറെയും.തിരുനക്കര ബസ് സ്റ്റാഡിൽ സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ മൂത്രപ്പുര ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും പണം കൊടുത്താൽ മാത്രമേ ഉപയോഗിക്കാനാവൂ. ഇതേ ബസ് സ്റ്റാഡിലെ കോണിൽ പുരുഷന്മാർക്കുള്ള മൂത്രപ്പുരയുണ്ടെങ്കിലും വൃത്തി ഹീനമാണ്. ഒരു സമയം ഒരാൾക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നത് പലപ്പോഴും ആളുകൾക്ക് കാത്തുനിൽക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. മുനിസിപ്പാലിറ്റിയുടെ വനിതകൾക്കായുള്ള കംഫർട്ട് സ്റ്റേഷൻ തിരുനക്കര മൈതാനത്തിന്റെ പുറകിൽ റോഡിനോടു ചേർന്ന് നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല. കോവിഡ് കാലത്ത് അടച്ചു പൂട്ടിയത് ഇപ്പോഴും തുറന്നു പ്രവർത്തിപ്പിക്കാൻ അധികാരികൾ തയാറായിട്ടില്ല.കെഎസ്ആർടിസി ബസ് സ്റ്റാഡിനുള്ളിൽ പ്രവർത്തിക്കുന്ന പണം കൊടുത്ത് ഉപയോഗിക്കുന്ന പൊതു ശൗചാലയവും വൃത്തി ഹീനമാണ്. യാത്രക്കാർ മറ്റു മാർഗം ഇല്ലാത്തതിനാൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.സംസ്ഥാനത്തിന്റെ…
Read Moreശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്..! സുരക്ഷിതയാത്രയ്ക്കു നിർദേശങ്ങളുമായി പോലീസ്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
ശബരിമല: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്ന് പോലീസ് നിര്‍ദേശം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ശബരിമല സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലറില്‍ സ്വാമിമാര്‍ക്ക് പമ്പയില്‍ ഇറങ്ങാം. ഡ്രൈവര്‍ വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യണം. പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന് നടത്തും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത വഴി യാത്ര അനുവദിക്കില്ല. സ്വാമി അയ്യപ്പന് റോഡ് മാത്രമാണ് തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ, തങ്ങുന്നതിനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ…
Read More13 വർഷത്തെ നിയമപോരാട്ടം! കത്തിലെ ഉള്ളടക്കം ചോർത്തിയ പോസ്റ്റ്മാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ; ഒപ്പം മുട്ടന്‍ പണിയും…
കണ്ണൂർ: രജിസ്ട്രേഡ് കത്ത് മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ചു വായിച്ച് കത്തിലെ ഉള്ളടക്കം മറ്റൊരാൾക്ക് കൈമാറിയെന്ന പരാതിയിൽ പോസ്റ്റ്മാനും കൂട്ടു നിന്ന പോസ്റ്റൽ സൂപ്രണ്ടും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികല 30.6.2008 നു ചിറക്കൽ – പുതിയ തെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ നിന്നും അയച്ച രജിസ്ട്രേഡ് കത്താണ് പൊളിച്ചു വായിച്ചത്. മേൽവിലാസക്കാരനായ ഹംസക്കുട്ടി പരാതിക്കാരനിൽ നിന്നും അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം എഗ്രിമെന്റ് പ്രകാരം പണി പൂർത്തിയാക്കി നൽകേണ്ട വീടും സ്ഥലവും രജിസ്റ്റർ തീയതിക്ക് മുന്‍പേ പൂർത്തിയാക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. കത്ത് കൈപ്പറ്റാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി നിയമനടപടികൾ ഭയന്ന് വീടും സ്ഥലവും മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ഇത് കാരണമായെന്നുള്ള പരാതിയാണ് കണ്ണൂർ ചിറക്കൽ പോസ്റ്റ്…
Read More