കോട്ടയം/ഏറ്റുമാനൂർ: സിപിഎം ഏരിയ സമ്മേളനങ്ങളിൽ തർക്കം രൂക്ഷം. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ പുതിയ ഏരിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കമാണുണ്ടായത്. ഒടുവിൽ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളും ഏറ്റുമാനൂർ ഏരിയയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ചർച്ച നടത്തിയാണ് ബാബു ജോർജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ കെ.എം. വേണുഗോപാലിന് പകരമാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ജയപ്രകാശ്, എം. എസ്. സാനു എന്നിവരിൽ ഒരാളെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. വി.ജയപ്രകാശിന് ഏരിയ സെക്രട്ടറി സ്ഥാനം നൽകണമെന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.എം. വേണുഗോപാൽ നിർദേശിച്ചെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ നിരസിച്ചു. എം.എസ്. സാനുവിനെ പരിഗണിക്കാം എന്ന നിർദേശം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുന്നോട്ട് വച്ചെങ്കിലും കെ.എം. വേണുഗോപാൽ ഇതിനെ എതിർത്തു.…
Read MoreDay: December 6, 2021
പൊതുജനാരോഗ്യത്തിന് കാവലാൾ ആകേണ്ടുന്ന മെഡിക്കൽ കോളജ് മാലിന്യ കൂമ്പാരമാകുന്നു; തലസ്ഥാനത്തെ കാഴ്ച ഇങ്ങനെ…
മെഡിക്കൽ കോളജ്: പൊതുജനാരോഗ്യത്തിന് കാവലാൾ ആകേണ്ടുന്ന ആതുരാലയത്തിൽ അധികൃതർ നൽകിയ വാഗ്ദാനം വാക്കുകളിലൊതുങ്ങിയ കഥയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പറയാനുള്ളത്. ദിനം പ്രതി ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും വന്നുപോകുന്ന ആശുപത്രിയിൽ മാലിന്യനിർമാർജനം പഴങ്കഥയായ ചരിത്രമാണുള്ളത്. 2015 ൽ തുടങ്ങിയതാണ് ആശുപത്രിയിലെ മാലിന്യനിർമാർജനത്തിന് അധികൃതർ മുൻകൈയെടുക്കണമെന്ന പരിദേവനം. അഞ്ചു വർഷങ്ങൾക്കിപ്പുറവും അധികൃതരുടെ വാഗ്ദാനം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. കഥപറയുന്ന പാർക്കിംഗ് സ്ഥലം …തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹന പാർക്കിംഗ് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യമാണ് വർഷങ്ങളുടെ കഥ പറയുന്നത്. 2015ൽ മേയർ, ജില്ലാ കളക്ടർ, തഹസിൽദാർ, ആരോഗ്യവകുപ്പ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് തുടങ്ങിയ നിരവധി പേർക്ക് ജനപ്രതിനിധികൾ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജിലെ വാഹന പാർക്കിംഗ് സ്ഥലത്ത് പ്ലാസ്റ്റിക് കവറുകളിൽ കുന്നുകൂട്ടി കൊണ്ടിടുന്ന മാലിന്യത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നായിരുന്നു നിവേദനങ്ങളുടെയെല്ലാം പൊരുൾ.…
Read Moreലഹരിഗന്ധത്തിൽ റിസോർട്ടുകൾ; പൂവാറിലെ പരിശോധനയിൽ മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തു; നടപടിയുമായി എക്സൈസ്
വിഴിഞ്ഞം: റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ലഹരിപാർട്ടിക്കെതിരെ ശക്തമായ നടപടിയുമായി എക്സൈസ് എൻഫോഴ്സ്മെന്റ്. ഇന്നലെ പൂവാറിൽ നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പൂവാർ ആറ്റുപുറത്തെ ഒരു ദ്വീപിലാണ് ലഹരിപാർട്ടി നടന്ന റിസോർട്ട്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടേക്ക് ബോട്ടിൽമാത്രമെ എത്താൻകഴിയൂ.ആവശ്യക്കാരൻ റിസോർട്ടിന്റെ പ്രധാന കവാടത്തിൽ എത്തിയാൽ ലക്ഷ്യസ്ഥാനത്ത് കൊണ്ടുപോകാൻ ബോട്ടുകൾ വരും. പാർട്ടികൾ കഴിഞ്ഞാൽ സഞ്ചാരികളെ തിരികെ കരയ്ക്ക് എത്തിക്കുന്നതു വരെയുള്ള ഉത്തരവാദിത്വം ബോട്ടുകാർക്കാണ്. പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലത്തേക്ക് എന്തെങ്കിലും ആവശ്യത്തിന് പോലീസിനു പോകാനും ബോട്ടു തന്നെയാണ് ശരണം. ഇവർക്കായി ഒരു ബോട്ടും ആറ്റുപുറത്തുണ്ട്. നെയ്യാർ കടലുമായി സംഘമിക്കുന്ന പൊഴിക്കരക്ക് സമീപത്തെ പ്രകൃതി രമണീയമായ തുരുത്താണ് റിസോർട്ടുകളുടെയും ബോട്ട് ക്ലബുകളുടെയും മേഖലയായ ആറ്റുപുറം. ഒറ്റപ്പെട്ട നിഗൂഢതുരുത്തിൽ പൊതുജനങ്ങളുടെ സാമീപ്യവും കുറവാണ്. കരയിൽ കൂടിയും ജലമാർഗവും എത്താൻ പറ്റുന്ന തരത്തിലുള്ള നിരവധി വൻകിട റിസോർട്ടുകൾ…
Read Moreഭര്‍ത്താവിന്റെ പുനര്ജന്മം എന്ന വിശ്വാസത്താല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ ! സംഭവം ഇങ്ങനെ…
വിവാഹം ഒരു സ്വഭാവിക കാര്യമാണെങ്കിലും ചില വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്മേല് പശുവിനെ വിവാഹം ചെയ്ത് സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തുവിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന് എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു. കംബോഡിയയിലെ…
Read Moreപടുകൂറ്റൻ ജയം; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്
മുംബൈ: ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തകർപ്പൻ ജയം നേടി. പരമ്പരയിലെ അവസാന മത്സരത്തിൽ 372 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യക്കായി ജയന്ത് യാദവും, രവിചന്ദ്ര നാല് വിക്കറ്റ് വീതം നേടി. ഡാറിൽ മിച്ചൽ(60), വിൽ യംഗ്(20), ഹെന്റി നിക്കോൾസ്(44) രച്ചിൻ രവീന്ദ്ര(18) എന്നിവർ മാത്രമാണ് ന്യൂസിലൻഡിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്കായി ജയന്ത് യാദവ് 14 ഓവറിൽ 49 റൺസിന് നാല് വിക്കറ്റും അശ്വിൻ 22 ഓവറിൽ 34 പന്തിൽ നാല് വിക്കറ്റുകളും അക്ഷർ പട്ടേൽ 10 ഓവറിൽ ഒരു വിക്കറ്റും നേടി. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കി. ഒന്നാം ടെസ്റ്റ് സമനിലയായിരുന്നു.
Read Moreനാഗാലാൻഡിലെ വെടിവയ്പ്പ്; സൈനികർക്കെതിരെ കേസ്; വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് എഫ്ഐആര്‍
കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു. വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ 21 പാരാ സ്പെഷല്‍ ഫോഴ്സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിര്‍ത്തത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreക്രിക്കറ്റ് മുത്തശ്ശി ഓർമയായി
ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രായമുള്ള താരമായിരുന്ന ഇംഗ്ലീഷ് മുൻ താരം എലീൻ ആഷ് എന്ന എലീൻ വീലൻ 110-ാം വയസിൽ അന്തരിച്ചു. ക്രിക്കറ്റ് മുത്തശ്ശിയുടെ നിര്യാണത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് കുറിച്ചത് ഇങ്ങനെ: അസാമാന്യ ജീവിതം നയിച്ച അതുല്യയായ വനിത. 1937ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു പേസ് ബൗളറായിരുന്ന ആഷിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആകെ ഏഴു ടെസ്റ്റുകൾ കളിച്ചു. 23.00 ശരാശരിയിൽ 10 വിക്കറ്റ് വീഴ്ത്തി. 1949ൽ ന്യൂസിലൻഡിനെതിരായ മത്സരത്തോടെ ടെസ്റ്റിൽനിന്നു വിരമിച്ചു. മിഡിൽസക്സിനായി വിക്ടോറിയ കൗണ്ടിക്കെതിരേ 102 നോട്ടൗട്ടും 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും സ്വന്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനിടെ യുകെയുടെ സീക്രട്ട് ഇന്റലിജൻസ് സർവീസായ എംഐ6ൽ അംഗമായിരുന്നു.
Read Moreതകർപ്പൻ ബ്ലാസ്റ്റേഴ്സ്
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. 2-1ന് ഒഡീഷ എഫ്സിയെ ബ്ലാസ്റ്റേഴ്സ് കീഴടക്കി. 11 മത്സരങ്ങൾക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ഒരു ജയം സ്വന്തമാക്കുന്നത്, നീണ്ട 319 ദിനങ്ങൾക്കുശേഷമുള്ള ജയം. ആൽവാരൊ വാസ്ക്വെസ് (62’), മലയാളി താരം പി. പ്രശാന്ത് (85’) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. സഹലിനു പകരമായി 76-ാം മിനിറ്റിലാണ് പ്രശാന്ത് കളത്തിലെത്തിയത്. ജയത്തോടെ അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. 10 പോയിന്റുള്ള ഒഡീഷ മൂന്നാം സ്ഥാനത്താണ്.
Read Moreഅസുഖം ഭേദമാക്കാന്‍ പൂജ ! പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍. കന്യാകുമാരി കുഴിത്തുറയിലാണ് സംഭവം. മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. പെണ്‍കുട്ടി മന്ത്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതോടെ മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreഅവർ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ; നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോലീസിന്റെ വീഴ്ചയ്ക്കെതിരേ ബന്ധുക്കൾ; അയൽ വാസി പിടിയിൽ
കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് പരാതി അവഗണിക്കുകയാണുണ്ടായതെന്നും സിന്ധുവിന്റെ അമ്മ ആരോപിച്ചു. സന്ധു പരാതി നല്‍കിയതിനു ശേഷവും യുവാവ് ശല്യപ്പെടുത്തിയിരുന്നു. സിന്ധുവിനെയും മകനെയും കൊലപ്പെടുത്തുമെന്ന് അയല്‍വാസി ഭീഷണിമുഴക്കിയിരുന്നു. ഇരുവര്‍ക്കും ജീവന് നഷ്ടമായത് പോലീസിന്റെ അനാസ്ഥമൂലമാണെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു. നായരമ്പലം സ്വദേശിനി സിന്ധു(42), മകന് അതുല്‍ (17) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധു ഇന്നലെ തന്നെ മരിച്ചിരുന്നു. മകന് അതുല്‍ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പ്ലസ്ടു പാസായ അതുല്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. യുവതി നല്കിയ മരണമൊഴിയില്‍ അയല്‍വാസിയായ യുവാവിന്റെ പേരുണ്ട്. ഇയാള്‍ക്കെതിരെ സിന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read More