അവർ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ; നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോലീസിന്‍റെ വീഴ്ചയ്ക്കെതിരേ ബന്ധുക്കൾ; അയൽ വാസി പിടിയിൽ



കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് പരാതി അവഗണിക്കുകയാണുണ്ടായതെന്നും സിന്ധുവിന്‍റെ അമ്മ ആരോപിച്ചു.

സന്ധു പരാതി നല്‍കിയതിനു ശേഷവും യുവാവ് ശല്യപ്പെടുത്തിയിരുന്നു. സിന്ധുവിനെയും മകനെയും കൊലപ്പെടുത്തുമെന്ന് അയല്‍വാസി ഭീഷണിമുഴക്കിയിരുന്നു. ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത് പോലീസിന്‍റെ അനാസ്ഥമൂലമാണെന്നും സിന്ധുവിന്‍റെ അമ്മ പറഞ്ഞു.

നായരമ്പലം സ്വദേശിനി സിന്ധു(42), മകന്‍ അതുല്‍ (17) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധു ഇന്നലെ തന്നെ മരിച്ചിരുന്നു. മകന്‍ അതുല്‍ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

പ്ലസ്ടു പാസായ അതുല്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. യുവതി നല്‍കിയ മരണമൊഴിയില്‍ അയല്‍വാസിയായ യുവാവിന്‍റെ പേരുണ്ട്. ഇയാള്‍ക്കെതിരെ സിന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Related posts

Leave a Comment