അമ്പലപ്പുഴ : ഈ ഫോട്ടോയിൽ കാണുന്ന സുബൈർ (പക്കി സുബൈർ) എന്ന ആൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും നടന്ന മോഷണങ്ങളുമായി ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്ന വ്യക്തിയാണ് ഈ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു . ഡി വൈ എസ് പി. 9497940865, സി ഐ. 9497987060, എസ് ഐ.9497980265
Read MoreDay: January 14, 2022
രണ്ടു ടിക്കറ്റിനും ഒരേ നമ്പരും സീരീസും ! ഒരേ പോലെയുള്ള രണ്ടു ലോട്ടറികള്‍ ലഭിച്ചെന്ന് പരാതി
തൊടുപുഴ: ഇന്നു നറുക്കെടുപ്പു നടത്തുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരേ സീരീസിലും നമ്പരിലുമുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതായി പരാതി. ഇന്നു നറുക്കെടുപ്പു നടക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒരേ പോലെയുള്ള രണ്ടു ടിക്കറ്റുകളാണ് കരിങ്കുന്നത്തെ ലോട്ടറി ഏജന്‍സിയില്‍ നിന്നും ലഭിച്ചത്. എന്‍വൈ 210992 നമ്പരിലുള്ള ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയത്. പതിവായി ഒന്നില്‍കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നയാള്‍ക്കാണ് ഇതു ലഭിച്ചത്. രണ്ടു ടിക്കറ്റിനും ഒരേ നമ്പരും സീരീസും കണ്ടതോടെ ഇദ്ദേഹം ടിക്കറ്റുകള്‍ ലോട്ടറി ഏജന്‍സിയില്‍ തിരികെ ഏല്‍പ്പിച്ചു. സാധാരണ വ്യത്യസ്ത സീരീസുകളിലാണ് ഒരേ നമ്പരുകള്‍ വരുന്നത്. ഇവിടെ നിന്നു ലഭിച്ച ലോട്ടറിയില്‍ സിരീസും നമ്പരും ഉള്‍പ്പെടെ സമാനമാണ്. ലോട്ടറികള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ ലിസിയമ്മ ജോര്‍ജ് അറിയിച്ചു. ലോട്ടറി അച്ചടിയില്‍ വന്ന സാങ്കേതിക പിഴവാകാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
Read Moreസംഭാഷണങ്ങളെ കുറ്റകൃത്യമെന്ന നിലയിൽ സമീപിക്കേണ്ട കാര്യമില്ല! ചുരുളി സിനിമയിലെ സംഭാഷണം; റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം: ചുരുളി സിനിമയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്ന പരാതിയെത്തുടർന്ന് ഇതേപ്പറ്റി അന്വേഷണം നടത്തിയ റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് എഡിജിപി കെ.പത്മകുമാർ. സിനിമ കണ്ടതിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ മീറ്റിംഗ് അടുത്തയാഴ്ചയിൽ തന്നെ കൂടും. വിശദമായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. റിപ്പോർട്ട് നൽകുന്നതിന് മുൻപ് കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി പത്മകുമാർ, എസ്പി. ദിവ്യ ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്. സിനിമയ്ക്കെതിരെ നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. അതേസമയം സംഭാഷണങ്ങളെ കുറ്റകൃത്യമെന്ന നിലയിൽ സമീപിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്ന് സൂചനയുണ്ട്. കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്ത് വിശാലമായ കാഴ്ചപ്പാടിൽ ഇവയെ കാണണമെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്നറിയുന്നു.
Read Moreകാനനവാസൻ അയ്യന് ചാർത്താൻ അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണക്കിരീടം സമ്മാനിച്ച് ആന്ധ്രാ ബിസിനസുകാരന്
ശബരിമല: കോവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായി അയ്യപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന് മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ. അടുത്തിടെ കൊറോണ മൂര്‍ച്ഛിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐസിയു വില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്. അന്ന് വാഗ്ദാനം ചെയ്്തതാണ് ഈ സ്വര്‍ണ കിരീടം.
Read Moreബംഗാളിയായ മൂന്നരവയസുകാരന് മരിച്ച സംഭവം! ക്രൂരകൃത്യം ലഹരിയുടെ കിക്കില്‍; ഇയാള്‍ക്ക് സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ട്
കോഴിക്കോട്: തിരൂരില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ബംഗാളിയായ മൂന്നുവയസ്സുകാരനെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. രണ്ടനച്ഛനും ബംഗാളിലെ ഹുഗ്ളി സ്വദേശിയുമായ അര്മാന് സ്വന്തം നാട്ടിലേക്ക് തിരികേ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ലഹരിക്കടിമയായ ഇയാള്‍ നിരന്തരം കുട്ടിെയ ഉപദ്രവിച്ചിരുന്നു. ഇയാള്‍ക്ക് സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ട്. എന്നാല്‍ ഇത് നാട്ടിലറിയുമായിരുന്നില്ല. ക്രൂരമായ മര്‍ദനത്തിനാണ് മൂന്നരവയസ്സുകാരന് ഇരയായത്. കുട്ടിയുടെമാതാവിനെയും മര്‍ദിച്ചതായി വിവരമുണ്ട്. മറ്റാര്‍ക്കും കുട്ടിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് എേപാലീസ് പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മകനായ മൂന്നു വയസുകാരൻ മരിച്ചത് ക്രൂരമർദനമേറ്റെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷെയ്ക്ക് സിറാജ് (മൂന്ന്) ആണ് മരിച്ചത്. ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുമുണ്ട്. ശരീരമാസകലം പഴയ മർദനങ്ങളുടെ പാടുണ്ടായിരുന്നു. ഒരു വർഷമായി രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി മാതാവ് മൊഴി നൽകിയതായി പേലീസ് പറഞ്ഞു. ആദ്യഭർത്താവ് ഷേയ്ക്ക്…
Read Moreഗജവീരന്മാർ വിശ്രമത്തിലാണ്, ഉടമകൾ പ്രതിസന്ധിയിലും ! നിസാരമല്ല ചെലവ്..
എം.സുരേഷ്ബാബു ഉത്സവഘോഷയാത്രകളിൽ തലയെടുപ്പോടെ അണിനിരന്നിരുന്ന ഗജവീരൻമാരുടെ പ്രൗഢി ഓർമ്മയായിട്ട് രണ്ട ് വർഷം പിന്നിട്ടു. ആളും ആരവവും ഒഴിഞ്ഞ ഉത്സവ വേദികളിൽ നിന്നും ആനയെയും അന്പാരിയെയും കോവിഡ് കാലം പടിയിറക്കി വിട്ടു. രണ്ട ് വർഷക്കാലമായി ഘോഷയാത്രകളും എഴുന്നള്ളത്തും നിലച്ചിരിക്കുകയാണ്. ഇപ്പോൾ വീട്ടുമുറ്റങ്ങളിൽ തളച്ചിട്ടിരിക്കുന്ന ഗജവീരൻമാർക്ക് അന്നമൂട്ടാനും പരിപാലിക്കാനും വഴികാണാതെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ആന ഉടമകളും പാപ്പാൻമാരും. അതിജീവിനത്തിനുള്ള ശ്രമത്തിൽ സംസ്ഥാനത്തെ 250 ൽ പരം ആന ഉടമകൾ കോവിഡ് കാലം നൽകിയ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കഠിനപരിശ്രമത്തിലാണ്. ആന ഉടമയും തൃശൂർ ജില്ലയിലെ ചിറ്റിലപ്പള്ളി സ്വദേശിയുമായ ശ്രീധരൻ ചിറയ്ക്കലിന് ചെറുപ്പകാലം മുതലേ ആനകളോട് ഏറെ സ്നേഹമായിരുന്നു. ശ്രീധരന് സ്വന്തമായി ആനകളെ വാങ്ങി പരിപാലിക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് 2008 കാലയളവിൽ ഒരു ആനയെ വാങ്ങി. പിന്നീട് നാല് ആനകളെ…
Read Moreകുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹം! മെക്കാനിക്കല്‍ എന്ജിനിയറിംഗില്നിന്നും നായകപദവിയിലേക്ക് ഒരു പ്രയാണം
ശ്രീജിത് കൃഷ്ണന് കാസര്‍ഗോഡ്: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് പിന്നീട് ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് കാസര്ഗോട്ടുകാരന് വിഷ്ണു നമ്പ്യാര്‍ സിനിമയുടെ വണ്ടിയില്‍ കയറി നോക്കിയത്. കുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹമായതിനാല്‍ പിന്നെ അവിടെനിന്നു ഇറങ്ങാന്‍ തോന്നിയില്ല. അത്രമേല്‍ ഇഷ്ടത്തോടെ മൂന്നു സിനിമകൾ ചെയ്തുകഴിഞ്ഞ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന “സ്റ്റേഷന് 5′ എന്ന ചിത്രത്തിലൂടെ സ്ഥിരതയാര്‍ന്ന നായകവേഷത്തിലെത്തിയിരിക്കുകയാണ് പ്രയാണ്‍ എന്ന വിഷ്ണു നമ്പ്യാര്‍. കാവ്യാ മാധവന് മുതല്‍ അനഘ വരെയുള്ള നായികമാരും സ്വഭാവനടന്മാരുമൊക്കെ ഏറെയുണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയില്‍ മുഴുവന്‍സമയ നായകപദവിയിലെത്തുന്ന ആദ്യത്തെ കാസര്ഗോട്ടുകാരനെന്ന ക്രെഡിറ്റ് ഒരുപക്ഷേ പ്രയാണിനാകും. കാസര്‍ഗോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി.വി. പ്രഭാകരന്റെയും കെ.പി. വത്സലയുടെയും മകനായ വിഷ്ണു സ്കൂളിലും കോളജിലും പഠിക്കുമ്പോഴെല്ലാം സ്റ്റേജുകളിലെ നിത്യസാന്നിധ്യമായിരുന്നു. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നിലും നായകനായിരുന്നില്ല. എന്നാല്‍ സിനിമയില്‍ ലഭിച്ച ആദ്യത്തെ അവസരംതന്നെ നായകവേഷമായിരുന്നു.…
Read Moreരണ്ടിലയിൽ സിപിഎം തളർത്തു..! കേരള കോണ്‍ഗ്രസ് എമ്മിനെ പ്രശംസിച്ചും സിപിഐയെ വിമർശിച്ചും സിപിഎം പ്രവർത്തന റിപ്പോർട്ട്; മെഗാ തിരുവാതിരയെക്കുറിച്ച് കോട്ടയം സഖാക്കൾ പറഞ്ഞതിങ്ങനെ…
കോട്ടയം: പാലാ, കടുത്തുരുത്തി തോൽവികൾ പുനർചിന്തനം നടത്തണമെന്നു മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധികൾ സമ്മേളനത്തിലെ ചർച്ചയിൽ ആവശ്യമുയർത്തി. പാലാ, കടുത്തുരുത്തി ഒഴിച്ചുള്ള മറ്റ് ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ പ്രധാന മണ്ഡലങ്ങളിലെല്ലാം സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ആ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോൽവിയുടെ യഥാർഥ കാരണം കണ്ടെത്തുകയും നേതാക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പാലായിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. പാലായിലും കടുത്തുരുത്തിയിലും മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രത കുറവുണ്ടായി എന്നു മത്രമേ റിപ്പോർട്ടിൽ പരാമർശമുള്ളു. ഇത് അപൂർണ റിപ്പോർട്ടായതിനാൽ വീണ്ടും അന്വേഷണം നടത്തി യാഥാർഥ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിനിധികൾ ആവശ്യപ്പെട്ടത്. പ്രതിനിധികളുടെ ചർച്ചയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് പോളിറ്റ്ബ്യൂറോ…
Read Moreസ്കൂട്ടറില്‍ പാമ്പ് കയറിയിട്ടുണ്ടേ..! ഒരു ദിവസത്തിലേറെ സ്കൂട്ടറിനുള്ളിൽ കഴിഞ്ഞ പാമ്പിനെ പിടികൂടി
കൂത്തുപറമ്പ്: ഒരു ദിവസത്തിലേറെ സ്കൂട്ടറിനുള്ളിൽ കഴിഞ്ഞ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. കൂത്തുപറമ്പ് നഗര മധ്യത്തിലാണ് സംഭവം. കൂത്തുപറമ്പിൽ പ്രസ് നടത്തുന്ന പഴയനിരത്തിലെ പി. ജയചന്ദ്രന്റെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. ചൊവ്വാഴ്ച രാവിലെ താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ. ഉച്ചയ്ക്ക് സ്കൂട്ടർ എടുക്കാൻ എത്തിയപ്പോൾ പാമ്പ് കയറിയിട്ടുണ്ടെന്ന് ആരോ പേപ്പറിൽ എഴുതി സീറ്റിൽ പതിച്ചത് ശ്രദ്ധയിൽ പെട്ടു . ഏറെ നേരം പരിശോധിച്ചെങ്കിലും കണ്ടെത്താതായില്ല. തുടർന്ന് സ്കൂട്ടർ ഓടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വീണ്ടും സ്ഥാപനത്തിലെത്തിയ ജയചന്ദ്രൻ സ്കൂട്ടർ കഴിഞ്ഞ ദിവസം നിർത്തിയിട്ട അതെ സ്ഥലത്ത് നിർത്തിയിട്ടു. രാത്രി വീട്ടിലേക്ക് പോകാനായെത്തിയപ്പോൾ സ്കൂട്ടറിനുള്ളിൽ എൻജിന്റെ ഭാഗത്ത് പാമ്പിനെ കാണുകയായിരുന്നു. ഏറെ പണിപെട്ടാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്. തുടർന്ന് പാമ്പിനെ വനത്തിൽ വിട്ടയച്ചു.
Read Moreപകൽ പാട്ട പെറുക്കൽ, രാത്രി മോഷണം ! അതിഥി തൊഴിലാളികളെ നാട്ടുകാർ പൊക്കി
കളമശേരി: വീടുകളിൽ മോഷണം നടത്തുന്ന അതിഥി തൊഴിലാളികളെ വട്ടേക്കുന്നത്ത് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബിഷ്ണു സർദാർ (26), തപസ് മണ്ഡൽ (28) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നിന് സംശയാസ്പദമായ നിലയിൽ പ്രതികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയി ക്കുകയായിരുന്നു. തുടർന്നു വാർഡു കൗൺസിലർ മനോജ് മണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുനിന്നു മോഷ്ടിക്കപ്പെട്ട പല സാധനങ്ങളും കണ്ടെടുത്തു. വട്ടേക്കുന്നത്ത് സൂക്ഷിച്ചിരുന്ന വിനോദ് പൈലി എന്നയാളുടെ ഡ്രില്ല്, മെഷറിംഗ് ബോക്സ്, ഗേറ്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ കണ്ട െടുത്തവയിൽപ്പെടുന്നു. പകൽ കുപ്പി, പാട്ട എന്നിവ പെറുക്കാനെന്ന വ്യാജേന കറങ്ങി വീടുകളും മോഷണവസ്തുക്കളും നോക്കിവച്ചശേഷം രാത്രിയിലെത്തി മോഷ്ടിക്കുകയും ഇവ സ്ക്രാപ്പാക്കി വില്പന നടത്തുകയുമാണ് പ്രതികളുടെ രീതി. കളമശേരി പരിസരത്തെ പല മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read More