കൊച്ചി: വര്‍ഷങ്ങളോളം നിധിപോലെ കാത്തുസൂക്ഷിച്ച, ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കൈയൊപ്പ് ചാര്‍ത്തിയ ടീ ഷര്‍ട്ട് ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫോര്‍ട്ടുകൊച്ചി സ്വദേശി പെരുമാള്പറമ്പില് നൗഷാദ്. വിശപ്പകറ്റാനും വാടകക്കുടിശിക നൽകാനുമാണ് മനസില്ലാ മനസോടെ ഈ തീരുമാനമെടുത്തതെന്നു 52 കാരനായ നൗഷാദ് പറയുന്നു. ഫുട്ബോളില്‍ അര്‍ജന്റീനയുടെ ആരാധകനാണ് ഇദ്ദേഹം. 1991ൽ ജോലി തേടി ദുബായില്‍ എത്തി. അവിടെ വിവിധ ഇടങ്ങളില്‍ ബാര്‍ബര്‍ ജോലി ചെയ്തു. അല്‍വാസല്‍ ഫുട്ബോള്‍ ക്ലബില്‍ ബാര്‍ബറായി പ്രവര്‍ത്തിക്കുന്നതിനിടെ പലതവണ മറഡോണയുടെ മുടിവെട്ടാൻ അവസരം ലഭിച്ചു. ഇതിനിടെയാണ് കൈയൊപ്പ് വേണമെന്ന ആഗ്രഹം നൗഷാദ് മറഡോണയെ അറിയിച്ചത്. ടീ ഷര്‍ട്ടിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി നൽകുകയും ചെയ്തു. 2016ല്‍ ദുബായില്‍നിന്ന് തിരികെയെത്തിയ നൗഷാദ് പല ബ്യൂട്ടി പാര്‍ലറുകളിലും ജോലിചെയ്തു. ലോക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടമായി. ഭാര്യയും മക്കളും തന്നെ വിട്ടുപോയതായും നൗഷാദ് പറയുന്നു. ഇടയ്ക്ക് കിട്ടുന്ന പെയിന്റിംഗ് ജോലിയില്‍നിന്നുള്ള…
Read MoreDay: January 14, 2022
പണം ആഡംബര ജീവിതത്തിന് ! ഒന്നരക്കോടി തട്ടിയെടുത്ത് മുങ്ങിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ; ഇയാളുടെ ഭാര്യയെന്ന് പറയുന്ന സ്ത്രീയും ഡ്രൈവറും മുങ്ങി
കൊച്ചി: നഗരത്തില്‍ വിവിധ ബിസിനസ് നടത്തുന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ യുവാക്കളെ കബളിപ്പിച്ച് ഒന്നരക്കോടിയിലിധകം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ ബാന്ദ്രയിൽനിന്നു പോലീസ് പിടികൂടി. മഹാരാഷ്ട്ര രത്നഗിരി സ്വദേശി സമര് ഇസ്മയില്‍ സാഹ(45)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു കോടി 57 ലക്ഷം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. വ്യാജ പേരില്‍ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ പ്രതി നിര്‍മിച്ചിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെത്തിയ പ്രതി കലൂര്‍-കതൃക്കടവ് റോഡില്‍ വാപി കഫേ എന്ന പേരില്‍ ഒരു ചെറിയ റസ്റ്ററന്റ് ആരംഭിച്ചു. ഉത്തരേന്ത്യന്‍ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലേക്ക് നഗരത്തില്‍ ബിസിനസ് നടത്തുന്ന ഒട്ടേറെ സമ്പന്നരായ ഉത്തരേന്ത്യന്‍ യുവാക്കള്‍ എത്തിയിരുന്നു. ഇവരോട് തനിക്ക് മരട് നെട്ടൂര്‍ മാര്‍ക്കറ്റില്‍നിന്നു പഴം, പച്ചക്കറി എന്നിവയുടെ വന്‍തോതിലുള്ള…
Read Moreവിദേശ രാജ്യങ്ങൾ കറങ്ങുന്ന താരീഖിന് മയക്കു മരുന്നു കിട്ടിയത് എവിടെനിന്ന്; മരുന്ന് വന്ന വഴി കണ്ടുപിടിക്കാൻ എക്സൈസ്
ചങ്ങനാശേരി: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി എക്സൈസ് അധികൃതര്‍ രംഗത്ത്. കൂട്ടിക്കല്‍ സ്വദേശി കടവുകരയില്‍ വീട്ടില്‍ താരീഖ് തൗഫീഖ് (26) നെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. എക്സൈസ് നടത്തിയ ഹൈവേ പട്രോളിംഗിനിടയില്‍ നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്തുടര്ന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും 13 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇയാള്‍ക്ക് മയക്കുമരുന്നു നല്കുന്ന സംഘത്തെക്കുറിച്ചാണ് എക്സൈസ് സംഘം അന്വേഷിക്കുന്നത്.ഇയാള്‍ നല്കിയ മൊഴിയില്‍ നിന്നും ഇതു സംബന്ധിച്ച സൂചന ലഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ എറണാകുളത്തുള്ള വീട്ടിലേക്ക് പോകുമ്പോള്‍ സംശയം തോന്നിയ ഹൈവേഎക്സൈസ് പട്രോളിംഗ് സംഘം പിന്തുടര്ന്ന് വാഹനം തടഞ്ഞ് പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇയാള്‍ക്ക് വിദേശത്തുനിന്നാണോ മയക്കുമരുന്ന് ലഭിക്കുന്നതെന്നും ഇയാള്‍…
Read Moreയുവതി തൂങ്ങിമരിച്ച സംഭവം! മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു! യുവതി മരിച്ച ദിവസം ഈ യുവാവ് രണ്ടു തവണ വീട്ടിലെത്തിയിരുന്നു
ചങ്ങരംകുളം: കാളാച്ചാലിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് കാളാച്ചാലിൽ താമസിച്ചിരുന്ന അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല (28)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരിക്കുന്നതിനു മുന്‍പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരനു മൊബൈലിൽ വിളിച്ച് യുവാവ് ശല്യപ്പെടുത്തുന്നതായി വിവരം പറഞ്ഞിരുന്നു. പിന്നീട് മൊബൈലിൽ വിളിച്ചു കിട്ടാതെ വന്നതോടെ സംഭവം അറിയാൻ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഇരുന്പു തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഷഫീലയെ കണ്ടത്. മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി തന്നെ മണിക്കൂറുകൾക്കു മുന്‍പു സഹോദരനെ മൊബൈലിൽ വിളിച്ചു അറിയിച്ചിരുന്നു. യുവതി മരിച്ച ദിവസം ഈ…
Read Moreസ്ഥിരമായി വീട്ടിലിരുന്നു മദ്യപിച്ചത് മാതാവ് ചോദ്യം ചെയ്തു! പ്രകോപിതനായ മകന് വീടിന് തീവച്ചു; സംഭവം അഞ്ചലില്‍
അഞ്ചല്‍ : സ്ഥിരമായി വീട്ടിലിരുന്നു മദ്യപിച്ചത് മാതാവ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ മകന് വീടിന് തീവച്ചു. കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കോട്ടുക്കല്‍ മണൂരിലാണ് സംഭവം. മണ്ണൂർ കണ്ണമത്ത് വീട്ടില്‍ മറിയാമയുടെ വീടിനാണ് മകന് പത്തിരി ബിജു എന്ന ബിജു (44) തീ വച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വീട്ടിലിരുന്നു മദ്യപിക്കുകയും മദ്യപിച്ചശേഷം അതിക്രമം കാട്ടുകയും പതിവായതോടെയാണ് ബിജുവിനെ മാതാവ് മറിയാമ വിലക്കിയത്. ഉടന്‍ ഇയാള്‍ വീടിനോട് ചേര്‍ന്ന പ്ലാസ്റ്റിക്ക് ടാര്‍പ്പയില്‍ തീയിടുകയായിരുന്നു. വീട് മുഴുവന്‍ കത്തി നശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. മറിയാമ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകാട്ടുചോലയ്ക്കുകുറുകെ പാലം യാഥാർഥ്യമായി; തളികക്കല്ലിലെ ആദിവാസികൾക്കു മഴക്കാലത്തും പുറംലോകം കാണാം..!
ഫ്രാൻസിസ് തയ്യൂർമംഗലംഡാം: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ മുറവിളികൾക്കൊടുവിൽ കടപ്പാറയ്ക്കടുത്ത് പോത്തംതോട്ടിൽ കാട്ടുചോലയ്ക്കു കുറുകെ പാലം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് വനത്തിനകത്തുള്ള തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾ. വരുന്ന മഴക്കാലം മുതൽ ഇനി കോളനിയും പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടർ വിഭാഗത്തിലുള്ള ഇവിടത്തെ അന്പത്തഞ്ചിലേറെ കുടുംബങ്ങളും.പാലത്തിന്റെ പെയിന്റിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡുകളുടെയും പ്രവൃത്തികൾ പൂർത്തിയായി. പാലത്തിന്റെ ഇരുഭാഗത്തും കൈവരികൾകൂടി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അതിനു വേണ്ട നടപടികൂടി സ്വീകരിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. കോളനിയിൽനിന്നും വരുന്പോൾ കുത്തനെയുള്ള ഇറക്കമാണ്. ഇതിനാൽ വാഹനത്തിന്റെ ഗതിമാറി തോട്ടിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.പാലത്തിന്റെ നീളം കുറയ്ക്കാൻ തോടിന്റെ വീതി കുറഞ്ഞ ഭാഗത്തു പാലം നിർമിച്ചിട്ടുള്ളതിനാൽ റോഡിൽനിന്നും കുറച്ചു ചെരിഞ്ഞ നിലയിലാണ് പാലം. ഇത് വാഹനങ്ങൾ പാലത്തിൽ കയറുംമുന്പേ തെന്നിപ്പോകുന്നതിനു കാരണമാകും. മഴക്കാലത്ത്…
Read Moreകുടുംബകോടതിയിൽ എത്തുന്നവർക്ക് ഭീഷണിയായി തെരുവുനായയും കുടുംബവും
ഒലവക്കോട്: കുടുംബ കോടതി റോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഒലവക്കോട് സെന്ററിലേക്കു ഭീതിയോടെയാണ് ആളുകൾ വരുന്നത്. കോടതിയിലെത്തിയാൽ എന്താണ് വിധി എന്നറിയാൻ ആകുലതയോടെ നടന്നു വരുന്പോഴാണ് ചിലപ്പോൾ പെട്ടെന്ന് തെരുവുനായ്ക്കൾ കടിപിടികൂടുന്നത്. ഇതോടെയുള്ള ഞെട്ടൽ മാറാതെയാണ് പലരും കോടതിയിലെത്തുന്നത്. കൂടെ വന്ന പലരും കോടതി പരിസരത്ത് കാത്തു നിൽക്കുന്നതും നായ്ക്കളെ ഭയപ്പെട്ടാണ്. പരിസരത്തെ ഹോട്ടലുകളിലേക്കു പോകുന്നതിനും ഈ റോഡിലൂടെ തന്നെ പോകണം. അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
Read Moreപി.ടി. യെ കല്ലെറിഞ്ഞവർ കോണ്‍ഗ്രസിലുമുണ്ട്; പൊതുപ്രവർത്തനത്തിൽ നിലപാടുകൾ പ്രധാനമാണെന്ന് ടി.എൻ. പ്രതാപൻ എംപി
തൃശൂർ: നിലപാടുകളുടെ പേരിൽ പി.ടി. തോമസിനെ കല്ലെറിഞ്ഞവർ കോണ്ഗ്രസിലുമുണ്ടെന്നു ടി.എൻ. പ്രതാപൻ എംപി. മാനവസംസ്കൃതി ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം “ഓർമകളിൽ പി.ടി.’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ നിലപാടുകൾ പ്രധാനമാണ്. നിലപാടെടുക്കുന്പോൾ താത്കാലികമായ കല്ലേറുകൾ ഉണ്ടാവാം. പക്ഷേ, നിലപാടിന് എന്നും ജനങ്ങളുടെ പിന്തുണയുണ്ടാവും. പി.ടി. തോമസിന്റെ മരണം കേരളത്തെ അതു പഠിപ്പിച്ചുവെന്നും എംപി പറഞ്ഞു. കെ. ബാബു എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ. ടി.എസ്. മായാദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ അനിൽ അക്കര, സനീഷ് കുമാർ ജോസഫ് എംഎൽഎ, എൻ. ശ്രീകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, എം.പി. വിൻസന്റ്, ഡോ. അജിതൻ മേനോത്ത്, സുനിൽ ലാലൂർ, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Read Moreഅവധിയിലായ ജീവനക്കാരൻ തിരികെ എത്തിയപ്പോൾ കണക്കിൽ പിശക്! ട്രഷറി അക്കൗണ്ടിൽനിന്നു പണം അടിച്ചുമാറ്റി; നാല് ജീവനക്കാർക്കു സസ്പെൻഷൻ
പത്തനംതിട്ട: ജില്ലാ ട്രഷറിയിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തി. തട്ടിപ്പിനു നേതൃത്വം നൽകിയ കാഷ്യറടക്കം നാല് ജീവനക്കാർക്ക് സസ്പെൻഷൻ. ട്രഷറിയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായി കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മുൻ ജീവനക്കാരനും നിലവിൽ പെരുനാട് സബ്ട്രഷറി കാഷ്യറുമായ സഹീർ മുഹമ്മദ്, ജില്ലാ ട്രഷറി മുൻ ഓഫീസർ രഞ്ചി കെ. ജേക്കബ്, നിലവിലെ സൂപ്രണ്ട് ദേവരാജൻ, ക്ലാർക്ക് ആരോമൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മരണപ്പെട്ട പെൻഷൻകാരന്റെ ജില്ലാ ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ വ്യാജ എസ്ബി അക്കൗണ്ട് ആരംഭിച്ച് അതിലൂടെ സ്വന്തമാക്കി ട്രഷറി ജീവനക്കാരൻ സഹീർ മുഹമ്മദാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകാത്തതിനാലാണ് മറ്റുള്ളവർക്കെതിരെയും നടപടി വേണ്ടിവന്നതെന്ന് പറയുന്നു. 2021 ജൂണിലാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. നേരത്തേ സഹീർമുഹമ്മദ് ജില്ലാ ട്രഷറിയിൽ ജോലിചെയ്യവേ പുതുതായി ജില്ലാ ട്രഷറിജീവനക്കാരനായെത്തിയ ആളിന്റെ കംപ്യൂട്ടർ…
Read Moreകെ-റെയിൽ പരസ്യത്തിനു സർക്കാർ ഒഴുക്കുന്നതു കോടികൾ;വമ്പൻ ബോർഡുകൾ ഉയർന്നു; അച്ചടിക്കുന്നത് അമ്പതു ലക്ഷം കൈപ്പുസ്തകങ്ങൾ
സ്വന്തം ലേഖകൻ തൃശൂർ: കെ-റെയിലിന് അനുമതി ലഭിക്കുന്നതിനു മുന്‍പു തന്നെ ജനങ്ങളെ ബോധവത്കരിക്കാനും എതിർപ്പിനെ നേരിടാനും സംസ്ഥാന സർക്കാർ കോടികൾ മുടക്കി പരസ്യങ്ങളുമായി രംഗത്തിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്പൻ ഫ്ളക്സ് ബോർഡുകളാണ് ഉയർന്നിരിക്കുന്നത്. തൃശൂർ ജില്ലയുടെ പല ഭാഗത്തും വലിയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ചുള്ള ഫ്ളക്സുകളിൽ കെ-റെയിലിന്റെ ഗുണങ്ങളും നേട്ടങ്ങളുമാണ് എഴുതിയിരിക്കുന്നത്. ഇതു സർക്കാരിന്റെ വൻ വികസനനേട്ടമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ കെ-റെയിൽ പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകത്തിന്റെ അന്‍പതുലക്ഷം കോപ്പികൾ അടിക്കാൻ സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളിൽനിന്ന് ഇ-ടെൻഡർ ക്ഷണിച്ച് പത്രങ്ങളിൽ പരസ്യങ്ങളും നൽകിയിട്ടുണ്ട്. മൾട്ടി കളറിലുള്ള ഒരു പുസ്തകം അച്ചടിക്കുന്നതിന് ചുരുങ്ങിയത് 25 രൂപയെങ്കിലും ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഏതാണ്ട് 12.5 കോടി രൂപയെങ്കിലും പുസ്തകം അച്ചടിക്കാൻമാത്രം ചെലവാകും.കോവിഡ് കാലത്തു ചെലവു ചുരുക്കണമെന്നു പറയുന്ന…
Read More