ഇക്കാ തന്നെ..! മൂന്ന് വർഷങ്ങൾക്ക് മുൻപ് ദിലീപിന്‍റെ വീട്ടിൽ പോയിട്ടുണ്ട്;  പക്ഷെ ദിലീപിന്‍റെ വിഐപി താനല്ലെന്ന് വ്യവസായി മെഹബൂബ്

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പരാമർശിച്ച വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശി രംഗത്ത്. വ്യവസായിയായ മെഹബൂബ് ആണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ദേ പുട്ടിന്‍റെ ഖത്തറിലെ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ദിലീപിന്‍റെ വീട്ടിൽ പോയിട്ടുണ്ടെന്നും മെഹബൂബ് പറഞ്ഞു. വീട്ടിൽ നടി കാവ്യ മാധവനും അച്ഛനും അമ്മ‍യും ഉണ്ടായിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപിനയോ സഹോദരി ഭർത്താവിനെയോ അറിയില്ല. ഇക്കാ എന്നാണ് ദിലീപ് തന്നെ വിളിക്കുന്നതെന്നും മെഹബൂബ് വ്യക്തമാക്കി. ബാലചന്ദ്രകുമാറിനെ കണ്ടിട്ടില്ല. അയാൾ ആരാണെന്ന് പോലും അറിയില്ല. ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആരും തന്നെ വിളിച്ചിട്ടില്ല. നുണപരിശോധനയോ ശബ്ദപരിശോധനയോ പോലുള്ള എന്ത് അന്വേഷണത്തോട് വേണമെങ്കിലും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മന്ത്രിയുമായും അടുത്ത ബന്ധമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് ഒന്നും ചർച്ച…

Read More

മയിലിനെ ഒരിക്കലും കറി വെക്കില്ല! ഒട്ടകത്തെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൈറൽ

ഒട്ടകത്തെ നിര്‍ത്തി പൊരിച്ച് ഫുഡ് വ്‌ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. ഷാർജയിലെത്തിയാണ് ഒട്ടകത്തെ പൊരിച്ചത്. ചുടനാ‌യി ഒട്ടകത്തെ വാങ്ങുന്നതിന്‍റെ വീഡിയോയും പങ്കുവച്ചിരുന്നു. ഇത്തവണ ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് വീഡിയോയയില്‍ പറയുന്നുണ്ട്. ഇത്തവണ ദുബായിയില്‍ പോകുന്നത് ഒട്ടകത്തെ നിര്‍ത്തിപൊരിച്ച് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് കൊടുക്കനാണെന്നും ഇവിടെ കിട്ടാത്ത ഒരുപാട് സാധനങ്ങള്‍ ദുബായിലുണ്ടെന്നും അതിനാലാണ് അവിടെ പോയി വീഡിയോ ചെയ്യുന്നതെന്നും കൂട്ടത്തില്‍ എക്‌സ്‌പോ കൂടി സന്ദര്‍ശിക്കാനുള്ള പദ്ധതിയുണ്ടെന്നും ദുബൈ, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളില്‍ പോയാണ് വീഡിയോ ചെയ്യുന്നതെന്നും ഫിറോസ് വീഡിയോയിൽ പങ്കുവച്ചിരുന്നു. മുന്‍പ് മയിലിനെ കറി വയ്ക്കാന്‍ പോയപ്പോള്‍ വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മയിലിനെ വാങ്ങിയെങ്കിലും പിന്നാലെ അത് ഷേയ്ക്കിന് സമ്മാനിച്ച് കോഴിക്കറി വച്ചാണ് ഫിറോസ് അന്ന് ദുബായിയില്‍ നിന്ന് മടങ്ങിയത്. നാട്ടിൽ മയിലിനെ തൊടുകയോ പിടിക്കുകയോ ചെയ്താൽ പ്രശ്നമാണ്. അതിനാലാണ് ദുബായിൽ വെച്ച്…

Read More

പുഷ്പയോടുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി.. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു; ആരാധകരോട് നന്ദിയറിയിച്ച്  രശ്മിക

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന ചിത്രത്തിന് ഭാഷാവ്യത്യാസമില്ലാതെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നായികയായി തിളങ്ങിയ രശ്മിക മന്ദാനയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ സിനിമയ്ക്ക് കിട്ടിയ ലഭിച്ച എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും രശ്മിക ആരാധകരോട് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്. പുഷ്പയോടുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി.. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. പുഷ്പ 2 മികച്ചതും വലുതുമായിരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനൊപ്പമാണ് രശ്മികയുടെ പോസ്റ്റ്. പുഷ്പ: ദി റൈസ് – ഭാഗം 1 എന്ന പേരിൽ ആദ്യഭാഗം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയിരുന്നു. പുഷ്പ 2: ദ റൂൾസ് എന്ന രണ്ടാം ഭാഗം ഈ വർഷം തന്നെ…

Read More

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് കണ്ടെത്തിയ സംഭവം; അമ്മയും മകനും  ചേർന്ന് കൊലനടത്തിയത് സ്വർണത്തിനു വേണ്ടി; ആസൂത്രിത കൊലപാതക കഥകേട്ട് ഞെട്ടി  നാട്ടുകാർ

വിഴിഞ്ഞം: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് സൂക്ഷിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വീട്ടമ്മയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മുല്ലൂർ ശാന്താസദനത്തിൽ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്‍റെ തട്ടിൻപുറത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകൻ ഷഫീഖ്(23), സുഹൃത്ത് അൽ അമീൻ(26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് വീടിന്‍റെ തട്ട് പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്കാണ് ശാന്തകുമാരി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തങ്ങൾ താമസം മാറുകയാണെന്ന് പറഞ്ഞ് പ്രതികൾ ശാന്തകുമാരിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ഏഴു പവനോ‍ളം ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാ‍ണ് പോലീസ് നിഗമനം. പിന്നീട് മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിക്കുകയായിരുന്നു. പട്ടാന്പിയിലേക്കു പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കൊലപാതകം നടന്ന വീടിന്‍റെ സമീപത്ത്…

Read More

നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ തെളിവെടുപ്പ് പൂർത്തിയായി; പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊ ണ്ടു പോയ കേസിലെ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കിയതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശിനി നീതു രാജ് (30) നെ ഇന്നലെ മെഡിക്കൽ കോളജിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ തട്ടിയെടുത്ത പ്രസവവാർഡ്, ഡോക്ടർമാരുടെ കോട്ടും സ്റ്റെതസ്കോപും വാങ്ങിയ കട, താമസിച്ച ഹോട്ടൽ, നവജാത ശിശുവിനു പോഷകാഹാരം വാങ്ങിയ കട എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതി താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ്് മുന്പാകെ പ്രതിയെ എത്തിച്ചു ഇവർ തന്നെയാണോയെന്ന് ഉറപ്പ് വരുത്തി. തെളിവെടുപ്പ് പൂർണമായതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു. കഴിഞ്ഞ ആറിന് കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത് അശ്വതി ദന്പതികളുടെ രണ്ടു…

Read More

മനസ് കമ്പോ കല്ലോ അല്ല; ധീരജിന്‍റെ വീട്ടിൽ പോകണമെന്നുണ്ട്; ധീരജ് മരിച്ച ഉടൻ ശവകുടീരം കെട്ടാൻ സ്ഥലം വാങ്ങി ആഘോഷമാക്കാൻ ശ്രമിച്ചവരാണ് സിപിഎമ്മെന്ന് സുധാകരൻ

  തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ മരണത്തിൽ താൻ ദുഖിച്ചില്ലെന്ന് പറയുന്നത് തെറ്റാണെന്നും ധീരജിന്‍റെ വീട്ടിൽ പോകണമെന്നുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തന്‍റെ മനസ് ഇരുമ്പോ കമ്പോ അല്ല. ധാരാളം മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന സാധാരണ കോൺഗ്രസുകാരനാണ് താനെന്നും സുധാകരൻ പറഞ്ഞു. ധീരജിന്‍റെ കുടുംബത്തെ തള്ളിപ്പറയില്ല. സിപിഎമ്മിന്‍റെ അക്രമരാഷ്ടിയത്തിന്‍റെ ഇരയാണ് ധീരജ്. മരണം നടന്നപ്പോൾ തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തി. ധീരജ് മരിച്ച ഉടൻ ശവകുടീരം കെട്ടാൻ സ്ഥലം വാങ്ങി ആഘോഷമാക്കാൻ സിപിഎം ശ്രമിച്ചുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. ധീരജിനെ കുത്തിയതാരാണെന്ന് ദൃസാക്ഷികള്‍ക്ക് പറയാനാകുന്നില്ല. ഇടികൊണ്ടു വീണുവെന്നാണ് മൊഴി. കൊലപാതകം കെഎസ്‌യുവിന്‍റെ തലയില്‍ വന്നത് എങ്ങനെയാണ്. ധീരജിനെ ആശുപത്രിയില്‍ എത്തിക്കാത്തതിന് പോലീസ് മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Read More

‘അങ്ങനെ പവനായി ശവമായി’..! കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യത അടഞ്ഞു; ഗോവയിൽ ചതുഷ്കോണം ‍‍? 

നിയാസ് മുസ്തഫവരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യത അടഞ്ഞതോടെ ചതുഷ്കോണ മത്സരത്തിനുള്ള കളമൊരുങ്ങി.പശ്ചിമബംഗാളിനു പുറത്ത് ശക്തി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തൃണമൂൽ കോൺഗ്രസ് ഗോവയെ ലക്ഷ്യംവച്ച് ചുവടുവച്ചത്. മാസങ്ങൾക്ക് മുന്പുതന്നെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഇതിനായുള്ള കളം ഒരുക്കുകയായിരുന്നു. ഒറ്റയ് ക്കുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ നല്ലത് ബിജെപി വിരുദ്ധ ചേരിയുമായി കൂട്ടുചേർന്ന് മത്സരിക്കാനായിരുന്നു മമതയുടെ താല്പര്യം. ഇതിനായി കോൺഗ്രസ് നേതൃത്വവുമായി മമത അനൗദ്യോഗിക ചർച്ചകൾ നടത്തി. എൻസിപി നേതാവ് ശരത് പവാർ ആയിരുന്നു ഗോവയിൽ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് സഖ്യം വരാൻ മുൻകയ്യെടുത്തത്. എന്നാലിപ്പോൾ തൃണമൂൽ കോൺഗ്രസുമായി ഗോവയിൽ സഖ്യം വേണ്ടെന്ന നിർണായക തീരുമാനത്തിൽ കോൺഗ്രസ് എത്തിയിരിക്കുകയാണെന്നാണ് വിവരം. ബിജെപിക്ക് സാധ്യതയേറുംആംആദ്മി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ ഒാരോ നിയമസഭാ മണ്ഡലത്തിലും വരുന്നതോടെ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് നിരീക്ഷകർ…

Read More

അഞ്ചുവർഷം കഴിയുമ്പോൾ ഡോണായി തിരിച്ചുവരാം; കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡോണാകാൻ പുറപ്പെട്ടത് പത്തും പന്ത്രണ്ടും വയസുളള കുട്ടികൾ; മുംബൈയ്ക്ക് വണ്ടികയറിയ കുട്ടികൾക്ക് സംഭവിച്ചത്…

കാഞ്ഞിരപ്പള്ളി: ഡോൺ ആകാൻ ബോംബെയ് ക്ക് കള്ള വണ്ടി കയറിയ നായകന്മാരുടെ കഥ പലകുറി സിനിമാ കാഴ്ചകളിൽ കണ്ടിട്ടുള്ളതാണ്. ഇത്തവണ കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് നാടുവിട്ടത്. ഒപ്പം വീട്ടുകാർക്ക് ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. ‘ഞാൻ പോകുകയാണ്, എങ്ങോട്ടെന്ന് അറിയില്ല. എങ്ങോട്ട് പോയാലും എന്നെ അന്വേഷിക്കരുത്. ഞാൻ വരും അഞ്ച് വർഷം കഴിഞ്ഞ് ’… പ്രായപൂർത്തിയാകാത്ത അയൽവാസികളായ ആണ്‍കുട്ടികളാണ് കത്തെഴുതിവച്ചശേഷം നാടു വിടാൻ ശ്രമിച്ചത്. എന്നാൽ ഡോൺ ആകാനുള്ള അവരുടെ യാത്ര കേരളാ പോലീസ് അതിവിദഗ്ധ മായി തകർത്തു. കുട്ടികൾ നാടുവിട്ടെന്നുള്ള പരാതി പോലീസ് സ്റ്റേഷനിലെത്തി മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. 10, 12 വയസുകളുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ പത്തോടെ ആനക്കല്ലിന് സമീപത്തുനിന്ന് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്…

Read More

മെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ല; ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നു ഗാനരചയിതാവ്

  തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ലെന്ന് ഗാനം എഴുതിയ പൂവരണി കെ.വി.പി നന്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പാർട്ടിയെ കുറിച്ചു പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നും കെ.വി.പി നന്പൂതിരി ഒരു ചാനലിനോടു പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര നടത്തിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് കേസുകൾ കുത്തനെ വർധിച്ചതിനെ തുടർന്ന് ആൾക്കൂട്ടവും പൊതുപരിപാടികളും സർക്കാർ നിയന്ത്രിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ വരെ പങ്കെടുത്ത പരിപാടിയിൽ നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്.

Read More

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി. ജോർജിനെ സന്ദർശിച്ചു

  കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ സന്ദര്‍ശിച്ചു. പി.സി. ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഇന്ന് രാവിലെ തൃശൂരില്‍ നിന്നുമാണ് ബിഷപ്പ് എത്തിയത്. പി.സി. ജോര്‍ജും ഭാര്യയും മകന്‍ ഷോണ്‍ ജോര്‍ജുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേസിന്‍റെ കാലയളവില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിക്കാനാണ് ബിഷപ് എത്തിയത്. തുടര്‍ന്ന് അദ്ദേഹം ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയിലേക്ക് യാത്രയായി.

Read More