ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ഒരു ചുവടുകൂടി വയ്ക്കുന്നു. ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കാനാണ് എസ്പി ഒരുങ്ങുന്നത്. ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ശനിയാഴ്ച ഉച്ചക്ക് 12. 30 ന് രണ്ട് പാർട്ടിയുടെ നേതാക്കളും സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപനം നടത്തുക. സമാജ്വാദി പാർട്ടി നിലവിൽ എസ്ബിഎസ്പി, എൻസിപി, ആർഎൽഡി, ജാൻവാദി പാർട്ടി (സോഷ്യലിസ്റ്റ്), അപ്നാ ദൾ, പിഎസ്പി-, മഹാൻ ദൾ തുടങ്ങിയ ചെറുപാർട്ടികളുമായി സഖ്യത്തിലാണ്. ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കുന്നതിലൂടെ ബിഎസ്പിയുടെ ദളിത് വോട്ടകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എസ്പി. ഫെബ്രുവരി 10 നും മാർച്ച് ഏഴിനും ഇടയിൽ ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച്…
Read MoreDay: January 15, 2022
ഓണ്‍ലൈൻ ക്ലാസ് എല്ലാ സ്കൂളുകൾക്കും ബാധകം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിനു പ്രധാനമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒൻപത് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനിലേക്കു മാറ്റിയത് സ്വകാര്യ, അൺ എയ്ഡഡ് അടക്കമുള്ള എല്ലാ സ്കൂളുകൾക്കും ബാധകമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല. 10, 11, 12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കോവിഡ് മാർഗരേഖ നിർദേശങ്ങൾ പരിഷ്കരിക്കും. ഇതു സംബന്ധിച്ച തയാറെടുപ്പുകളെ കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായതായും ബാക്കിയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ തന്നെ വാക്സിനേഷൻ നൽകാനുള്ള നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് കോവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന നിർദേശമാണ് വിദഗ്ധരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ, കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിനു പ്രധാനം. വിക്ടേഴ്സ് ചാനൽ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾക്കായി പുതിയ ടൈം ടേബിൾ ഏർപ്പെടുത്തും.…
Read Moreആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം മോശം; തുടർഭരണം അത്ര പോരാ; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്നും എന്നാല്‍ തുടര്‍ ഭരണത്തില്‍ ഈ മികവ് കാത്ത് സൂക്ഷിക്കാനാകുന്നില്ലെന്നുമാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും മരുമകനും കമ്മീഷന് തട്ടാനാണ് കെ റെയില്‍ പദ്ധതിയെന്ന ആരോപണമുണ്ട്. അതിനെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസ് സേനയ്ക്കെതിരെയും വ്യാപക കുറ്റപ്പെടുത്തലുയര്‍ന്നു. പോലീസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറിയെന്ന് കോവളത്ത് നിന്നുമുള്ള പ്രതിനിധി കുറ്റപ്പെടുത്തി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദനെതിരെയും വിമര്‍ശനമുയര്‍ന്നു. വകുപ്പില്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണമാണെന്നും വകുപ്പ് പൂര്‍ണമായും പരാജയമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
Read More