സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും ഡിവിഷണല്‍ കമ്മീഷണര്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. മതനേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുക. സര്‍ക്കാര്‍ അനുവാദത്തോടെ മാത്രമേ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളു എന്നും, നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പാടില്ലെന്നും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികള്‍ക്കായി പുതിയ…
Read MoreDay: April 26, 2022
മീരയുടെ തിരിച്ചുവരവ് പഴയതിലും സുന്ദരിയായി; സൂത്രധാരനിലൂടെ എത്തി മകളിലൂടെ തിരിച്ചുവരുമ്പോൾ തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് മീരാ ജാസ്മിൻ
മകൾ എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് നടി മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ മീര വര്‍ഷങ്ങളായിട്ട് അഭിനയരംഗത്തുനിന്നു വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടി.ജയറാം നായകനായിട്ടെത്തുന്ന ചിത്രത്തില്‍ ടീനേജുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് മീര ജാസ്മിന് അഭിനയിക്കുന്നത്. എന്നാൽ മീരയുടെ തിരിച്ചുവരവില്‍ എല്ലാവരും അദ്ഭുതപ്പെട്ടത് ഗംഭീര മേക്കോവര്‍ കണ്ടിട്ടാണ്. ശരീരഭാരം കുറച്ച് മെലിഞ്ഞ് പഴയതിലും സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമയിലേക്ക് തിരിച്ച് വരുന്നതിന് പ്രത്യേക തയാറെടുപ്പുകളൊന്നും താന്‍ നടത്തിയിട്ടില്ലെന്നാണ് മീര പറയുന്നത്. മാത്രമല്ല സിനിമയുടെ സെറ്റില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയ നിമിഷത്തെക്കുറിച്ചുമൊക്കെ പുതിയ ഒരഭിമുഖത്തിൽ മീര വിശദമാക്കി. സിനിമയിലേക്ക് തിരിച്ചുവന്ന ആദ്യ ദിവസം ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. അന്ന്…
Read Moreകാസര്‍ഗോട്ടു നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ചു കടത്തി ! രണ്ട് ബംഗാളികള്‍ അറസ്റ്റില്‍…
കന്നുകാലികളുടെ കുടല് ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന കാസര്‍ഗോട്ടെ സ്ഥാപനത്തില്‍നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സെയ്ദുല്(26) റോബിയാല്(21) എന്നിവരെയാണ് കാസര്‍ഗോഡ് പോലീസ് തമിഴ്നാട്ടിലെ വാണിയമ്പാടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് രണ്ടരലക്ഷം രൂപയുടെ മോഷണമുതലും അമ്പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രില്‍ 18-നാണ് കാസര്‍ഗോട്ടെ സ്ഥാപനത്തില്‍ 15 ലക്ഷത്തിന്റെ കന്നുകാലിക്കുടലുകള്‍ മോഷണംപോയത്. സ്ഥാപനത്തിലെ ആറ് ആസാം സ്വദേശികളെയും അന്നേദിവസം മുതല്‍ കാണാതായിരുന്നു. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായി. തുടര്‍ന്ന് ഉടമകള്‍ നല്കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ കാണാതായ മൂന്ന് ബൈക്കുകളും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. കാണാതായ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായി. ഇതിനിടെയാണ്…
Read Moreകോൺഗ്രസ് മൊബൈൽ സമരക്കാരായി അക്രമം നടത്തുന്നു: സമരത്തിനായി ആളുകളെ ഇറക്കുകയാണെന്ന ആരോപണവുമായി എം.വി. ജയരാജൻ
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ മൊബൈൽ സമരക്കാരായി പോയി കെ-റെയിൽ സർവേ നടക്കുന്നിടത്ത് അക്രമം നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഉടമകളെ പ്രതിഷേധിക്കാൻ കിട്ടാത്തത് കൊണ്ട് കണ്ണൂരിൽ നിന്നുമുളള ആളുകളെയിറക്കിയാണ് അവർ പ്രതിഷേധിക്കുന്നത്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ പോലെ കെ-റെയിൽ വിരുദ്ധ അക്രമ സംഘമാണ് ഇന്ന് നാട്ടിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ സമരം നടത്തുന്നവരുടെ പ്രധാന ജോലി. കെ-റെയിൽ കുറ്റികൾ പ്രതിഷേധക്കാർ പിഴുതുമാറ്റുമ്പോൾ സ്ഥല ഉടമ തന്നെ അത് പുനഃസ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്.കോൺഗ്രസിന് കല്ല് പിഴുത് മാറ്റാനേ അറിയു. കല്ല് നാടിന്റെ ഭാവിക്ക് വേണ്ടിസ്ഥാപിക്കാൻ അവർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് കയറി സ്ഥല ഉടമകളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കുകയാണ് ഇപ്പോൾ സിപിഎം പ്രവർത്തകർ ചെയ്യുന്നത്. പദ്ധതി പ്രദേശത്ത് മാത്രമല്ല എല്ലാ സ്ഥലങ്ങളിലും എത്തി ആളുകൾക്ക് പദ്ധതിയെകുറിച്ച്…
Read Moreവെറും മൂന്ന് മീനിന് ലേലത്തിലൂടെ ലഭിച്ചത് രണ്ടേകാല്‍ ലക്ഷം രൂപ ! മറ്റെങ്ങുമല്ല കേരളത്തില്‍ തന്നെ…
വെറും മൂന്നു മീനിന് രണ്ടേകാല്‍ ലക്ഷം രൂപ…വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ…എന്നാല്‍ വാര്‍ത്ത സത്യമാണ്. കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്താണ് ഈ സംഭവം നടന്നത്. ലേലം വിളി കേട്ടെത്തിയവര്വര്ക്ക് കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകളെയാണ് അവിടെ കണ്ടത്. എന്നാല്‍ ലേലംവിളി’ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗം മുറുകുകയായിരുന്നു. ഒടുവില്‍ രണ്ടേകാല്‍ ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്). കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം…
Read More‘കെ-റെയില്‍ കല്ലിടാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല’ കെ-റെയിലിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി റവന്യു വകുപ്പ് രേഖ
മുക്കം(കോഴിക്കോട്): കെ-റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാവുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി റവന്യു വകുപ്പ്. നാട്ടൊരുമ പൗരാവകാശ സമിതി കേരള എക്സിക്യൂട്ടീവ് അംഗം സെയ്തലവി തിരുവമ്പാടി വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവർക്കാണ് സെയ്തലവി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഇതിൽ റവന്യു വകുപ്പ് നൽകിയ മറുപടിയാണ് സർക്കാരിനു തിരിച്ചടിയായത്. 1958-ലെ ഭൂമി വിട്ടൊഴിയൽ നിയമത്തിലെ വകുപ്പ് നാല് പ്രകാരം സർക്കാരിലേക്ക് അപേക്ഷ നൽകാത്തതും 2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കാത്തതുമായ ഭൂമിയിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തി അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കുന്ന നിയമവകുപ്പുകളുടെ പകർപ്പ് അനുവദിക്കണമെന്ന ചോദ്യത്തിന് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ അതിർത്തി കല്ല് സ്ഥാപിക്കുന്നതിന് റവന്യു വകുപ്പിൽ…
Read Moreകൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി ! നടത്തിയത് 1.75 കോടിയുടെ ഇടപാടുകള്‍; ഓണ്‍ലൈന്‍ വായ്പ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി…
കൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. യുവതിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ്…
Read Moreഅധികം മുങ്ങണ്ട, ശമ്പളം പോകും! പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ ഉത്തരവ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള ഓഫീസുകളെ ശന്പള സംവിധാനമായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. സെക്രട്ടേറിയറ്റിൽ അടക്കം സർക്കാർ ജീവനക്കാരുടെ ഹാജർ നില കർശനമാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടേതാണ് നിർദേശം. ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമായി ബയോമെട്രിക് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നിർദേശിച്ചിരുന്നു. എന്നാല്‍ ചില ഓഫീസുകള്‍ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തുകയും നടപടി പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശന്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇതു കാരണം പഞ്ചിംഗ് മുടങ്ങിയാലും ശന്പളത്തെ ബാധിച്ചിരുന്നുമില്ല. സ്പാർക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ പഞ്ചിംഗ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതു…
Read Moreകൊച്ചിനഗരത്തിലെ ആഡംബര വീടുകള്‍ കുത്തിത്തുറന്ന് മോഷണം; പ്രതികൾ വരുന്നതും പോകുന്നതും വിമാനത്തിൽ ; ഹരിചന്ദ്ര ഫെബ്രുവരിയില്‍ എത്തിയതും മോഷണത്തിനോ?
കൊച്ചി: നഗരത്തിലെ ആഡംബര വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഉത്തരേന്ത്യന്‍ സ്വദേശികളില്‍ ഹരിചന്ദ്ര കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ എത്തിയത് മോഷണത്തിനാണോയെന്ന് പോലീസ് അന്വേഷണം തുടങ്ങി. ഫെബ്രുവരിയില്‍ ഇയാള്‍ കൊച്ചിയില്‍ എത്തി മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോ എയര്‍ വിമാനത്തിലായിരുന്നു ഇയാള്‍ വന്നിരുന്നതെന്നാണ് സൂചന. ഇത് തെളിയിക്കുന്നതിനായി വിമാന ഏജന്‍സികളില്‍ നിന്ന് പോലീസ് സംഘം ഉടന്‍ വിവരങ്ങള്‍ ശേഖരിക്കും.നഗരത്തിലെ ആറു വീടുകളില്‍ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സാമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ മിന്റു വിശ്വാസ് (47), ഹരിചന്ദ്ര (33) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെ ആറ് വീടുകളില്‍ മോഷണം നടത്തിയ ഇവരുടെ പക്കല്‍നിന്നു പോലീസ് 70,000 രൂപ, 411 ഡോളര്‍ നോട്ടുകള്‍, രണ്ടു വിലകൂടിയ വാച്ച്, നാല് മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തു. സൂത്രധാരന്‍…
Read Moreദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്നു കോടതിയിൽ; രേഖകള്‍ മാധ്യമങ്ങള്‍ക്ക് നൽകുന്നെന്ന ഹർജിയുമായി ദിലീപും കോടതിയിൽ
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതായി കാണിച്ചാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറിയിരുന്നു. ഇന്ന് മറുപടി നല്കാന് ദിലീപിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ജിന്സണ്, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പോലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റെ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ ഹര്‍ജിയും ഇന്ന്കോടതിയില്‍ സമര്‍പ്പിക്കുന്ന…
Read More