ആഫ്രിക്കന്‍ രാജ്യമായ സിംബാവെയില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ഗണ്യമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന രാജ്യത്ത് കുറഞ്ഞ ചെലവില്‍ ലഹരി ലഭിക്കാന്‍ യുവാക്കള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. നിയമവിരുദ്ധമാണെങ്കിലും, അവിടെയുള്ള യുവാക്കള്‍ അത്തരത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു ലഹരി പാനീയമാണ് ബ്രോങ്ക്ലിയര്‍. മദ്യവും കഞ്ചാവും കഫ് സിറപ്പും ചേര്‍ത്ത് നിര്‍മിക്കുന്ന ചിലവ് കുറഞ്ഞ, എളുപ്പത്തില്‍ ലഭ്യമായ ഒരു പാനീയമാണ് അത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു പൂട്ടിയപ്പോള്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ കരിഞ്ചന്തയില്‍ ബ്രോങ്ക്ലിയറിന്റെ ലഭ്യത കുറഞ്ഞു. ഇതോടെയാണ് ലഹരിയ്ക്കായി മറ്റുവഴികള്‍ തേടാന്‍ യുവാക്കള്‍ ആരംഭിച്ചത്. ഒടുവില്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപ്പറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്ക് മരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കയാണ് അവര്‍.…
Read MoreDay: April 26, 2022
കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണി; ഓട്ടോയിൽ എത്തുന്ന വികലാംഗനായ യുവാവ് ; പോലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ 3 കിലോ കഞ്ചാവുമായി പ്രദീപൻ വലയിൽ കുടുങ്ങി
മാവേലിക്കര: 3.5 കിലോ കഞ്ചാവുമായി യുവാവ് മാവേലിക്കര പോലീസിന്റെ പിടിയിലായി. കായംകുളം, പെരിങ്ങാല കൊയ്പ്പള്ളി കാരാഴ്മ ഭാഗത്ത് മാടന്പത്ത് വീട്ടിൽ പ്രദീപ് നന്ദനൻ (35) ആണ് പിടിയിലായത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐപിഎസ് നടത്തുന്ന എൻ.ഡി.പി.എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. 24ന് വൈകിട്ട് കുറഞ്ഞ അളവിൽ കഞ്ചാവുമായി 21കാരനെ കല്ലുമലയിൽ നിന്നും പിടികൂടിയിരുന്നു.ഇയാൾക്ക് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത് ഓട്ടോറിക്ഷയിൽ വരുന്ന വികലാംഗനായ യുവാവാണ് എന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ രാത്രി 10.15ന് മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കര ബിവറേജസിനടുത്ത് വച്ച് ഓട്ടോറിക്ഷയിൽ വന്ന പ്രതിയെ പിടികൂടി. ഓട്ടോയിൽ…
Read Moreകെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ‘ഉഗ്രന്‍ ഐഡിയ’യുമായി ആന്റണിരാജു! ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് മന്ത്രി…
കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മന്ത്രി പറയുന്നത്. സര്‍വ്വീസ് വര്‍ധിപ്പിക്കാന്‍ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസര്‍വ്വീസ് നടത്തിയാല്‍ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. പൊതുമേഖലയില്‍ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ രംഗത്തിറക്കും. 400 സിഎന്‍ജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകള്‍ ഉടന്‍ ആക്രിവിലയ്ക്ക് വില്‍ക്കും. സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് ബസുകളേക്കാള്‍ അപകടം കുറവാണ് എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Read Moreഅന്യായമായി തടങ്കലില്‍ വെച്ചു ഭീഷണിപ്പെടുത്തി ! വനിതാ പ്രൊഫസറുടെ പരാതിയില്‍ എ. എ റഹിമിന് അറസ്റ്റ് വാറന്റ്…
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്. എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നല്കിയ ഹര്‍ജിയിലാണ് വാറന്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല് റഹിമിന് സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.
Read Moreആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ നൽകാൻ അനുമതി
ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കോവാക്സിൻ കുട്ടികൾക്ക് നൽകാൻ വെള്ളിയാഴ്ച വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങളും വിദഗ്ധ സമിതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആറ് വയസു മുതൽ 12 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. ജനുവരി മുതൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിരുന്നു. മാർച്ചിൽ 12 മുതൽ 14 വയസുകാർക്കും വാക്സിൻ നൽകി തുടങ്ങി. ഇതിന്റെ തുടർച്ചയാണ് ആറ് വയസു മുതൽ 12 വയസ് വരെയുള്ളവർക്കും വാക്സിൻ നൽകുന്നത്.
Read Moreകോവിഡിനുശേഷമുള്ള പ്രശ്നങ്ങൾ സ്വയം മാറുമോ;കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. “കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്കിയുള്ളവയും സ്വയം മാറിക്കോളും” എന്ന് പലരും സമാധാനിക്കുന്നു. എന്നാൽ, അങ്ങനെ വിചാരിച്ചിരുന്ന പലരും ആ ധാരണ തിരുത്തി ആയുർവേദ ചികിത്സ തേടി വരുന്നുണ്ട്. പല ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പോസിറ്റീവ് ആയി ചികിത്സയ്ക്കുവേണ്ടി എത്തിയവരേക്കാൾ പത്തിരട്ടിയോളം ആൾക്കാർ നെഗറ്റീവായ ശേഷമുള്ള ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ തേടിയെത്തുന്നുണ്ട്. സംസ്ഥാന സർക്കാർ 1206 ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പദ്ധതിയുടെ പേര് പുനർജ്ജനി എന്നാണ്. കരൾ, ശ്വാസകോശം, ഹൃദയം കരൾ,ശ്വാസകോശം, ഹൃദയം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ബുദ്ധിമുട്ടുകളാണ് പലർക്കുമുള്ളത്. ഇതുവരെ ഇല്ലാതിരുന്ന പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസംമുട്ട് തുടങ്ങിയ പല പ്രശ്നങ്ങളും പുതിയതായി ഉണ്ടായവരും ഉള്ള കുഴപ്പങ്ങൾ നിയന്ത്രണവിധേയമാക്കാൻ പ്രയാസമുള്ള വിധം വർധിച്ചവരുമുണ്ട്. പിന്നീടുണ്ടായ പ്രയാസങ്ങൾകോവിഡ് നെഗറ്റീവാകുന്നതോടെ എല്ലാം ശരിയാകുമെന്ന് വിചാരിച്ച പലർക്കും പിന്നീടുണ്ടായ ബുദ്ധിമുട്ടുകൾ വലിയ…
Read Moreനടന്ന് പോകുന്നതിനിടെ അത് സംഭവിച്ചു; പിന്നെ റൂമിലേക്ക് ഓടടാ ഓട്ടം…! അന്ന് സംഭവിച്ചതിനെക്കുറിച്ച് അനുസിതാര
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു. ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോയി. ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു. എന്നാല്‍ അന്ന് രാത്രി തന്നെ വൃത്തിയായി സാരിയുടുക്കാന്‍ പഠിച്ചു. -അനു സിത്താര
Read Moreഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ചു ! വ്യാജ ഡോക്ടര്‍ ദമ്പതിമാര്‍ പിടിയില്‍; ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കര്‍ണാടകയില്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ ദമ്പതികള്‍ പിടിയിലായി. തുമകുരു ജില്ലയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദമ്പതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. കുട്ടികളില്ലാത്ത നൂറ് കണക്കിന് ദമ്പതികള്‍ക്ക് ഇവര്‍ ചികിത്സ നല്‍കിയതായി പോലീസ് പറയുന്നു. ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വാണി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വ്യാജ ഡോക്ടര്‍മാരാണെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ ഇവര്‍ക്ക് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് മല്ലികാര്‍ജ്ജുന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് മല്ലികാര്‍ജ്ജുനും ഭാര്യയും വിഷമത്തിലായിരുന്നു. ഇവരെ വാണിയും മഞ്ജുനാഥും സമീപിക്കുകയായിരുന്നു. കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ ദമ്പതികളെ സമീപിച്ചതെന്ന് പോലീസ് പറയുന്നു. ചികിത്സയുടെ…
Read Moreസിബിഐ യുടെ അഞ്ചാം ഭാഗം വരുമ്പോൾ മാറ്റം വാച്ചിന് മാത്രം! സേതുരാമയ്യർ അങ്ങനെ തന്നെ…
സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുമ്പോള്‍ മമ്മൂട്ടിക്ക് 40 വയസില്‍ താഴെയെ ഉള്ളൂ. ഇപ്പോള്‍ 70 ആയി. വേറൊരു നടനാണെങ്കില്‍ 34 വര്‍ഷംകൊണ്ട് രൂപം കാര്യമായി മാറും. സേതുരാമയ്യര്‍ക്ക് മാറ്റമില്ലെന്ന് എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ട് വന്നപ്പോള്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷര്‍ട്ടും പാന്റ്സും പഴയ ശൈലിയില്‍ തന്നെ പൂണൂല്, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിന്നില്‍ കെട്ടിയുള്ള നടത്തം. വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറേക്കൂടി ചെറുപ്പമായിട്ടാണ് തോന്നിയത്. സിബിഐ കഥാപാത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് അലി ഇമ്രാന് എന്നായിരുന്നു. ഇതുപതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം പോലീസ് കഥ സിനിമയാക്കാമെന്ന് മമ്മൂട്ടിയോട് എസ് എന്‍ സ്വാമി പറഞ്ഞു. അലി ഇമ്രാന് എന്ന സിബിഐ ഓഫീസര്‍ കേസ് അന്വേഷിക്കുന്നതാണ് സ്വാമി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്റെ പശ്ചാത്തലം മാറ്റി. തുടര്‍ന്ന് സേതുരാമയ്യര്‍…
Read Moreലൈംഗിക ചുവയോടെയുള്ള പെരുമാറ്റത്തിന് താനും ഇരയായിട്ടുണ്ട്; നാട്ടിലെ ഒരു പയ്യന് തന്നോട് ചെയ്തതിെക്കുറിച്ച് കങ്കണ പറുന്നതിങ്ങനെ…
പ്രതിവർഷം നിരവധി കുട്ടികൾക്കാണ് മറ്റുള്ളവരിൽ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. പക്ഷേ പലരും ഇത് പൊതു ഇടത്തിൽ തുറന്നു പറയാൻ തയാറാവുന്നില്ല. കുട്ടികൾക്ക് മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരു പയ്യൻ എന്നെ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു. കുട്ടിയായതുകൊണ്ട് അന്നതിന്റെ അർഥം മനസിലായിരുന്നില്ല. കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികൾക്കു കടന്നു പോകേണ്ടി വരുന്നു. -കങ്കണ റണൗത്ത്
Read More