ജനമൈത്രി പോലീസ് എന്നാണ് പേരെങ്കിലും ജനങ്ങളോട് ഒട്ടുമിക്ക പോലീസുകാര്‍ക്കും അത്ര മൈത്രി ഉണ്ടാവാറില്ല. എന്നാല്‍ ഇതിന് അപവാദമാവുകാണ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ഒരു ട്രാഫിക് പോലീസുകാരന്. ‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച യാചകനായ വയോധികനെ കുളിപ്പിച്ചിരിക്കുകയാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്. ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികന് നാണയത്തുട്ടുകള്‍ ഷൈജുവിനു നേരെ നീട്ടി. ഇതോടെയാണ് വയോധികന് കുളിക്കാന്‍ ആഗ്രഹിക്കുന്നതായി ഷിജുവിനു മനസ്സിലായത്. സമീപത്തെ…
Read MoreDay: April 26, 2022
മഴയിൽ നനഞ്ഞ് കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നു; കശുമാവ് കർഷകർക്കു വേനൽമഴ ദുരിതമഴയാകുമ്പോൾ…
വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കടുത്ത ചൂടിന് തെല്ല് ആശ്വാസം പകർന്നെങ്കിലും മലയോരത്തെ കശുമാവ് കർഷകർക്കു തീമഴയായി. മഴയെത്തുടർന്ന് കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതാണ് കർഷകരെ വലച്ചത്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടുനിന്നതിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കശുമാവുകൾ പൂക്കാൻ വൈകിയതിനാൽ വിളവെടുപ്പ് ആരംഭിച്ചതു മാർച്ചിലാണ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വിളവെടുപ്പ് സീസണിലും കശുവണ്ടി ന്യായവിലയ്ക്കു വിറ്റഴിക്കാനാകാതെ വിഷമിച്ച കർഷകർ ഇത്തവണ മികച്ച വില പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018ൽ സീസണ് തുടക്കത്തിൽ കിലോഗ്രാമിന് 155 രൂപ വില കിട്ടിയ സ്ഥാനത്ത് ഈ വർഷം 130 രൂപയാണ് കർഷകർക്ക് കിട്ടിയ കൂടിയ വില. ആദ്യത്തെ വേനൽമഴക്ക് തന്നെ ഈ വില കുറഞ്ഞു. മഴ പെയ്യുന്പോൾ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതാണ് വില കുറയാൻ കാരണമെന്നു കച്ചവടക്കാർ…
Read Moreലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ഹെപ്പറ്റൈറ്റിസ് ! ഒരു കുട്ടി മരിച്ചു; നിരവധി കുട്ടികളുടെ കരള്‍ മാറ്റിവയ്ക്കേണ്ട സ്ഥിതി…
കോവിഡിനു പിന്നാലെ അജ്ഞാത ഹെപ്പറ്റൈറ്റിസ് രോഗം ലോകത്ത് പടരുന്നു. ഇതിനോടകം 11 രാജ്യങ്ങളിലേക്ക് പടര്‍ന്ന രോഗം ഒരു കുട്ടിയുടെ ജീവനെടുക്കുകയും ചെയ്തു. ഒരു മാസം മുതല്‍ 16 വയസുവരെ പ്രായമുള്ള 169 കുട്ടികള്‍ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന നല്കുന്ന വിവരം. ഇവരില്‍ ഏറെയും ബ്രിട്ടനിലുള്ളവരാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍നിന്ന് വ്യത്യസ്തമാണിത്. പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഒരു മരണത്തിനു പുറമേ, 17 കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരിക്കുന്നതിനാല്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. യു.എസ്, ഇസ്രയേല്‍, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ തോതില്‍ രോഗം വ്യാപിച്ചിട്ടുണ്ട്. വയറുവേദന, വയറിളക്കം,…
Read Moreപരാതി കേൾക്കാനെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നത്; പിങ്ക് പോലീസിന്റെ സഹായത്താൽ ശ്രീഹരിക്കു വീട്
ചാലക്കുടി: പിങ്ക് പോലീസിന്റെ സഹായം ശ്രീഹരിക്കു വീടു ലഭിച്ചു.ഒരുവർഷംമുന്പ് പിങ്ക് പോലീസ് ശ്രീഹരിയുടെ വീട്ടിലെത്തിയപ്പോൾ ഏത് നിമിഷവും നിലംപൊത്താറായ വീടാണ് കണ്ടത്. ശ്രീഹരിയുടെ ഒരു പരാതി പരിഹരിക്കാനാണ് പിങ്ക് പോലീസ് വീട്ടിലെത്തിയത്. വീടിന്റെ ശോചനീയാവസ്ഥ കണ്ട് ഒരു വീട് നിർമിച്ചു നൽകാൻ പിങ്ക് പോലീസ് തീരുമാനിച്ചു. അപ്പോഴാണ് കൊരട്ടി ലത്തീൻപള്ളി കഴിഞ്ഞ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിനു വീട് നിർമിച്ചുനൽകുവാൻ ഉദ്ദേശിക്കുന്നതായി അറിഞ്ഞത്. പിങ്ക് പോലീസ് പള്ളി അധികൃതരുമായി സംസാരിക്കുകയും ഹരിയുടെ പൂലാനിയിലുള്ള വീട്ടിൽ എത്തുകയും ശ്രീഹരിക്ക് വീട് നിർമിച്ചു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. ഇതേതുടർന്ന് വീട് നിർമിച്ച് ശ്രീഹരിക്കും കുടുംബത്തിനും താക്കോൽ കൈമാറുകയും ചെയ്തു.പണയത്തിലായിരുന്ന വീടിന്റെ ആധാരം പണം അടച്ച് തിരികെ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇക്കുറി പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ പി.എം.ഷൈലയും സുനിതയും ശ്രീഹരിയുടെ പുതിയ വീട്ടിലെത്തി പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.
Read More1500 വർണക്കുടകളാൽ തേക്കിൻകാട് പൂത്തുലയും; കുടമാറ്റം കഴിഞ്ഞാൽ ഈ കുടകൾ പിന്നെ എന്തു ചെയ്യുമെന്ന സംശയം…
സ്വന്തം ലേഖികതൃശൂർ: കേരളത്തിൽ പേരുകേട്ട കുടനിർമാതാക്കൾ ഏറെയുണ്ടെങ്കിലും മേടമാസത്തിൽ തൃശൂരിൽ രണ്ടു കൂട്ടരുണ്ടാക്കുന്ന കുടകൾ കാണാൻ കടൽ കടന്ന് ആളുകളെത്തും. അതാണ് തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരകാഴ്ചകയായ കുടമാറ്റം. ഡിവൈൻ ദർബാർ എന്നു വിശേഷിപ്പിക്കാറുള്ള പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ച. പരസ്പരം അഭിമുഖമായി നിന്ന് ഇരുകൂട്ടരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുടകൾ മാറിമാറി ഉയർത്തുമ്പോൾ തെക്കേ ഗോപുരനടയ്ക്കു താഴെ നിറയുന്ന പുരുഷാരം കുടകളെക്കാൾ ഉയരത്തിൽ ആരവം മുഴക്കി ഇരുവിഭാഗത്തിലും മത്സര ആവേശം നിറയ്ക്കും. പൂരത്തിന്റെ സായാഹ്നത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം വർണക്കുടകളാണ് തേക്കിൻകാട് മൈതാനിയിൽ പൂത്തുലയുക. വിസ്മയിപ്പിക്കുന്ന സ്പെഷൽ കുടകൾ വേറെയും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്പുരകളിൽ ആനച്ചൂരും ആനച്ചൂടും തട്ടാത്ത വർണക്കുടകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എല്ലാ വര്‍ഷവും പൂരത്തിനു നാലുമാസം മുമ്പേ കുടകളുടെ പണികള്‍ ആരംഭിക്കും. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ എത്രത്തോളം നീണ്ടുപോകും എന്ന ആശങ്കമൂലം പണികള്‍…
Read Moreമദ്യപിക്കാൻ പണം നൽകാത്ത പിതാവിനെ വെട്ടിപ്പരിക്കേൽപിച്ച് മകൻ; മകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി അച്ഛൻ; വെഞ്ഞാറമൂട്ടിലെ സംഭവങ്ങൾ ഞെട്ടിക്കുന്നത്
വെഞ്ഞാറമൂട്: മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടിപ്പരിക്കേൽപിച്ച മകൻ അറസ്റ്റിൽ.ട വെഞ്ഞാറമൂട് മുക്കുന്നൂർ ത്രിവേണി ജംഗ്ഷൻ എസ്എസ് ഭവനിൽ സുകുമാരൻ (65) നെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ സുധീഷ് കുമാർ (27) നെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ 12 നാണ് കേസിനാസ്പദമായ സംഭവം. മകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം;അച്ഛൻ അറസ്റ്റിൽവെഞ്ഞാറമൂട്: നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാവിന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ വെട്ടുകാട് ജൈൻ നിവാസിൽ വിജിൻ വിക്ടർ ( 27) നെയാണ് പോക്സോ കേസിൽ വെഞ്ഞാറമൂട് സിഐ സൈജു നാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Read Moreകൊലക്കേസ് പ്രതിയെ ഒളിപ്പിച്ച അധ്യാപിക നടപടിക്ക് മുമ്പേ രാജിവച്ചു;എംവി ജയരാജനും കാരായി രാജനുമെതിരേ പരാതിയുമായി രേഷ്മ
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതിയായ നിജിൽദാസിനെ തന്റെ വീട്ടിൽ ഒളിവിൽ താമസിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക രാജിവച്ചു. തലശേരി അമൃത വിദ്യാലയത്തിലെ അധ്യാപിക രേഷ്മയാണു ജോലി രാജിവച്ചത്. രേഷ്മയുടെ അറസ്റ്റ് സ്കൂളിന് അവമതിപ്പ് ഉണ്ടാക്കിയെന്നു സ്കൂൾ അധികൃതർ കണ്ടെത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കെയാണ് രേഷ്മ രാജിക്കത്ത് നൽകിയത്. തനിക്കെതിരേ അശ്ലീല പ്രയോഗം നടത്തിയതിന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരേയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനു കാരായി രാജനെതിരേയും രേഷ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
Read Moreമകൾ പ്രണയിച്ചു വിവാഹം കഴിച്ചു; മാനസിക സമ്മർദം താങ്ങാതെ ഭാര്യയെയും ഇളയ മകളെയും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു; പുറ്റടിയിലെ സംഭവത്തിൽ പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്…
കട്ടപ്പന : വണ്ടന്മേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുറ്റടിയിൽ ദന്പതികൾ പൊള്ളലേറ്റ് മരിച്ചു. ഇലവനാൽ തൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളും പ്ലസ് ടൂ വിദ്യാർഥിനിയുമായ ശ്രീ ധന്യ (18) യെ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് . കുടുംബപ്രശ്നമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം. ശ്രീധന്യയുടെ നിലവിളി കേട്ട് ഉണർന്ന അയൽവാസികൾ എത്തിയപ്പോഴേയ്ക്കു വീട് അഗ്നിക്കിരയായിരുന്നു. കിടപ്പുമുറിയിൽ പടർന്ന തീ വെള്ളമൊഴിച്ച് അണച്ച് അയൽവാസികൾ അകത്തു കയറിയപ്പോൾ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്. തീ പടർന്നപ്പോൾ ഉണ്ടായ സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന്…
Read Moreആർഎസ്എസ് നേതാവിന്റെ കൊലപാതകം; വാഹനമോടിച്ചയാളും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളും പിടിയിൽ
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി പിടിയില്‍. വാഹനമോടിച്ചയാളും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് പിടിയിലായത്. അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങൾ എത്തിച്ച് നൽകിയ കാറിന്റെ ദൃശ്യങ്ങൾ പുറത്തായി. കെഎൽ 55 ഡി-4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകൾക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പട്ടാന്പി സ്വദേശി കെ.വി. നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാർ. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ച രിച്ചാണ് അക്രമിസംഘം മേലാമുറിയിൽ എത്തിയതെന്നാണ് പോലീസ് നിഗമനം.
Read Moreഉള്ളിലെ ചതി അവൾ തിരിച്ചറിഞ്ഞില്ല; വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിൽകയറ്റിയ ശേഷം വനത്തിലെത്തിച്ചു പീഡിപ്പിച്ചു; പിന്നെ ക്രൂരമായി കൊന്നു കിണറ്റിൽ തള്ളി; ഞെട്ടി നാട്ടുകാർ
ജയ്പൂർ: രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി. ദൗസാ ജില്ലയിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. ബസ്സി പോലീസ് സ്റ്റേഷന് പരിധിയിലെ കിണറ്റില്‍ നിന്നും തിങ്കളാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പോലീസ് പിടികൂടി. ദൗസയിലുള്ള മാതാപിതാക്കളെ കാണാനാണ് യുവതി ജയ്പൂരില്‍ നിന്നും ബസില്‍ പുറപ്പെട്ടത്. ദൗസയിലെത്തിയ ഇവര്‍ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ വാഹനത്തിലെത്തിയ പ്രതികള്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തിയ യുവതിയെ ഇവര്‍ കിണറ്റില്‍ ഉപേക്ഷിച്ചതിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങി. യുവതി വീട്ടിലെത്താതിരുന്നതോടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കുല്‍റാം മീണ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമനെ കണ്ടെത്താന്‍…
Read More