നെടുമങ്ങാട്: ഒമ്പതു വയസുകാരിയെ മർദിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി വിഷ്ണു (28)നെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ടിന് രാവിലെ മദ്യപിച്ച് എത്തിയ വിഷ്ണു കുട്ടിയെ മടലുകൊണ്ട് മർദിച്ചശേഷം പട്ടിയുടെ അടുത്ത് കൊണ്ട് ഇരുത്തിയെന്ന് പരാതിയിൽ പറയുന്നു. ഇന്നലെ പെൺകുട്ടിയെ അമ്മയുടെ അമ്മ പേരൂർക്കട ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രിയിൽ വച്ചും ഇരുവരെയും വിഷ്ണു വന്ന് മർദിച്ചെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അമ്മൂമ്മ പേരുർക്കട പോലീസിൽ പരാതി നൽകി. കുട്ടിയെ മർദിച്ച കേസ് അരുവിക്കര പോലീസിന് പരിധിയിലായതിനാൽ കേസ് അരുവിക്കര പോലീസിന് കൈമാറുകയായിരുന്നു.
Read MoreDay: May 11, 2022
കവർച്ച ചെയ്യപ്പെട്ടയാൾ കൂട്ടമണിയടിച്ചു! അപകടത്തിൽപെട്ട പ്രതി പോലീസ് വലയിൽ; അരങ്ങേറിയത് അപൂർവവും അത്ഭുതകരവുമായ ട്വിസ്റ്റുകള്‍… സംഭവം മല്ലപ്പള്ളിയില്‍
മല്ലപ്പള്ളി: യുവാവിന്റെ പണവും ഫോണും ബൈക്കും കവർച്ച ചെയ്യപ്പെട്ട കേസിൽ പ്രതി കുടുങ്ങിയത് പോലീസിന്റെ സമയോചിതമായ ഇടപെടലിനേതുടർന്ന്. മാത്രമല്ല, കീഴ്വായ് പൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ കവർച്ചാ സംഭവത്തിൽ അപൂർവവും അത്ഭുതകരവുമായ ട്വിസ്റ്റുകളാണ് അരങ്ങേറിയത്. യുവവ്യവസായിക്കു മദ്യം നൽകി ബോധരഹിതനാക്കി പണവും ബൈക്കും മൊബൈൽഫോണുമായി കടക്കാൻശ്രമിച്ച കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടിൽ തരുൺ തങ്കച്ചൻ പെരുമാളിന്റെ പണവും ബൈക്കും മൊബൈലും കവരാൻ ശ്രമിച്ചതിന് മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയിൽ പ്രഭനാണ് (34) കുടുങ്ങിയത്. നിരവധി മോഷണക്കേസിൽ ഇയാൾക്കുള്ള ബന്ധങ്ങളും ഇതോടെ പുറത്തുവന്നു. കഴിഞ്ഞദിവസം വൈകുന്നേരം പട്രോളിംഗിനിടെ കീഴ്വായ്പൂര് എസ്ഐ സുരേന്ദ്രന് ലഭിച്ച ഫോൺ കോളിനേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പ്രഭൻ കുടുങ്ങുന്നത്. മുരണി ഓർത്തഡോക്സ് പള്ളിയിൽ കൂട്ടമണിയടിച്ച ഒരാളെ വിശ്വാസികളും നാട്ടുകാരും ചേർന്ന് പിടിച്ചുവച്ചിരിക്കുന്നുവെന്നായിരുന്നു ഫോൺ സന്ദേശം. ആളുകൾ വളഞ്ഞുവച്ച യുവാവിനെ വിശദമായി ചോദ്യം…
Read Moreകഞ്ചാവ് വേട്ടയ്ക്കിടെ കണ്ടെടുത്തത് വന്യജീവികളുടേതെന്ന് കരുതുന്ന നഖങ്ങള്‍ ! നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും വിഷ്ണു നല്കിയ മൊഴി ഇങ്ങനെ…
മാവേലിക്കര: കഞ്ചാവ് വേട്ടയ്ക്കിടെ മാവേലിക്കര എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് വന്യജീവികളുടേതെന്ന് സംശയിക്കുന്ന നഖങ്ങള്‍. തെക്കേക്കര വടക്കേമങ്കുഴി വാര്‍ഡില്‍ ചെമ്പള്ളില്‍ തെക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പുതുപ്പള്ളിക്കുന്നം ബിനു ഭവനത്തില്‍ വിഷ്ണുവിന്റെ (27) കൈയില്‍ നിന്നാണ് എക്സൈസിന് നഖങ്ങള്‍ ലഭിച്ചത്. വിഷ്ണുവിന്റെ വീട്ടില്‍ കഞ്ചാവുണ്ടെന്നു സംശയിച്ച് എക്സൈസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയ്ക്കിടെയാണ് നഖങ്ങള്‍ കിട്ടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റാന്നി കരികുളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒന്നിച്ചുള്ള നാലുനഖങ്ങള്ക്കു പുറമേ ഓരോന്നു വീതമുള്ള രണ്ടു നഖങ്ങളും ലഭിച്ചു. നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും ഏതു ജീവിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ലാടവൈദ്യന്മാരില്നിന്ന് 1500 രൂപയ്ക്കു വാങ്ങിയ നഖങ്ങളാണെന്ന് വിഷ്ണു മൊഴി നല്‍കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാവേലിക്കര എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജു, പ്രിവന്റീവ് ഓഫീസര്‍ ബെന്നി മോന്,…
Read Moreഇത് അരുൺ ഗോപൻ ! ഹണി ട്രാപ്പ് കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരന്‍; 30ൽപ്പരം കേസിലെ പ്രതി; മലപ്പുറത്തും പത്താം കളത്തിന്റെ ബോസ്
കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് കുടമാളൂർ മന്നത്തൂർ അരുണ്‍ ഗോപ(31)നെ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡ് മലപ്പുറത്തുനിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് കടത്തൽ തുടങ്ങി 30ൽപ്പരം കേസുകളിൽ ഇയാൾ പ്രതിയാണ്. 2020ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരനായിരുന്നു അരുണ്‍. ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ നിരവധി കേസുകളാണ് നിലവിലുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒന്നര വർഷം കേരളത്തിൽനിന്നും മുങ്ങി മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവിൽ…
Read Moreഇതൊക്കെ നിസാരം..! മലാല ലില്ലി ഏബ്രഹാം ചില്ലറക്കാരിയല്ല; അംഗീകാരമായി ബഹുമതി
മുക്കൂട്ടുതറ: കേരളത്തിലെ മുഴുവൻ എംഎൽഎമാരുടെയും 195 രാജ്യങ്ങളുടെയും ഇന്ത്യയിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും പേരുകൾ ഒരക്ഷരം പോലും തെറ്റാതെ നൊടിയിടയിൽ കാണാതെ പറയും ആറ് വയസുകാരി മലാല ലില്ലി ഏബ്രഹാം എന്ന കൊച്ചുമിടുക്കി. ഈ അസാധാരണ മിടുക്കിന് ഇപ്പോൾ അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം ലഭിച്ചിരിക്കുകയാണ്. മുക്കൂട്ടുതറ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മലാല ലില്ലി ഏബ്രഹാം (ആറ് ) അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളാണ്. മൂന്നര വയസ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. അച്ഛൻ ലിജോ വായിച്ച ബൈബിളിലെ 23ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങളും ക്രമമായി…
Read Moreടണ്‍കണക്കിനു മാലിന്യവുമായി പഴയിടം കോസ്വേ! പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ നടക്കുന്നത് മൂക്കുംപൊത്തി
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പഴയിടം കോസ്വേയിൽ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് മാലിന്യം. ഉപയോഗം കഴിഞ്ഞ് പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ് വസ്തുക്കളാണ് അടിഞ്ഞുകൂടിയത്. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ മൂക്കുംപൊത്തിയാണ് നടക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ പഴയിടം പാലത്തിൽ നിന്ന് ടണ്‍കണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. മഴക്കാലമെത്തുന്നതോടെ ചിറ്റാർ പുഴയിൽ വീണു കിടക്കുന്ന മരങ്ങളും തടിക്കഷണങ്ങളും മാലിന്യങ്ങളുമാണ് ഒഴുകി പാലത്തിനടിയിൽ തങ്ങി നിൽക്കുന്നത്. തോട്ടിലേക്കും പുഴയിലേക്കും മരങ്ങൾ ഒടിഞ്ഞ് വീഴുന്നത് യഥാസമയം എടുത്ത് നീക്കാത്തതാണ് കനത്തമഴയിൽ മാലിന്യങ്ങൾ ഒഴുകി പോകാതെ പാലത്തിൽ തങ്ങിക്കിടക്കാൻ കാരണമാകുന്നത്. പാലത്തിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങൾ നാട്ടുകാരാണ് നീക്കം ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. തുടർന്നാണ് വീണ്ടും ടണ്‍കണക്കിന് മാലിന്യങ്ങൾ കോസ് വേയിൽ അടിഞ്ഞുകൂടിയിരിക്കുന്നത്.…
Read Moreഅനശ്വര പ്രണയത്തിന്റെ സ്മാരകം; ഭാര്യയുടെ മൃതദേഹം 72 കാരൻ ഒറ്റമുറിവീട്ടിൽ സൂക്ഷിച്ചത് 21 വർഷം
പ്രണയം അനശ്വരമാണെന്ന് പറയാറുണ്ടെങ്കിലും അതിന്റെ സ്മാരകമായി പ്രിയതമയുടെ മൃതശരീരം സൂക്ഷിക്കുക എന്നത് അത്യപൂർവമായ ഒന്നാണ്. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ചാൺ ജാൻവാട്ച്ചാക്കൽ എന്ന 72 കാരനാണ് ഭാര്യയുടെ മൃതശരീരം 21 വർഷം വീട്ടിൽ സൂക്ഷിച്ചത്. തന്റെ ഒറ്റമുറിവീട്ടിൽ ഒരു ശവപ്പെട്ടിയിലാണ് രണ്ട് ദശാബ്ദത്തിലധികം ഭാര്യയുടെ മൃതദേഹം മറ്റാരുമറിയാതെ ചാണ് സൂക്ഷിച്ചുവച്ചത്. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 21നാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹായത്തോടെ ഭാര്യയുടെ ശവസംസ്കാരം ചാണ് നടത്തിയത്. തന്റെ മരണശേഷം ഭാര്യയ്ക്ക് ഉചിതമായ സംസ്കാരം ലഭിക്കാനിടയില്ല എന്ന ചിന്തമൂലം ചാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മൃതശരീരം പുറത്തേക്കുകൊണ്ടു പോകുന്പോൾ വൈകാതെ താനും വരുമെന്ന് വിലപിച്ചുകൊണ്ട് മിഴിനീരോടെ അതിനകന്പടി സേവിക്കുന്ന ചാണിന്റെ വീഡിയോ ഹൃദയസ്പർശിയാണ്. രണ്ട് ആണ് മക്കളുണ്ടായിരുന്നെങ്കിലും അവരിൽ നിന്നകന്ന് ഒരു ഒറ്റമുറി വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ചാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഭാര്യയുടെ മരണം…
Read Moreമഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി “ടൈംട്രാവലർ”; 2034ൽ നിന്നെത്തിയ ആളെന്ന് അവകാശവാദം
സോഷ്യൽ മീഡിയ ഏറ്റവും ആഘോഷമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ടൈംട്രാവലിംഗ്. ഭാവിയിൽ നിന്നെത്തിവർ എന്ന അവകാശവാദത്തോടെ മുന്‍പും പലരും പല പ്രവചനങ്ങളും നടത്തിയിരുന്നെങ്കിലും പിന്നീട് വ്യാജമാണെന്ന് തെളിയുകയാണ് പതിവ്. ഇപ്പോഴിതാ അമേരിക്കയിൽനിന്ന് പുതിയൊരു ടൈംട്രാവലർ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയിൽ നടക്കുവാൻ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പമായി എത്തിയത് കാവ്ഹി ലിയോനാർഡ് എന്ന ടിക്ടോക്കറാണ്. താൻ 2034ൽ നിന്നെത്തിയ ആളാണെന്നാണ് കാവ്ഹി അവകാശപ്പെടുന്നത്. ഈ വർഷം ജൂലൈ 14ന് അമേരിക്കയിൽ വലിയൊരു ഭുകന്പമുണ്ടാകും, ഓഗസ്റ്റ് ഒന്‍പതിന് 20 ലക്ഷത്തിലധികം ആളുകളെ കാണാതാകും, ഒക്ടോബർ മൂന്നിന് സ്റ്റോക്കേഴ്സ് എന്നൊരു സത്വം ഭൂമിയെ ആക്രമിക്കുമെന്നും ഇയാൾ പറയുന്നു. ദൈവത്തോട് പ്രാർത്ഥിക്കാനും ഫോളോവേഴ്സിനോട് ആവശ്യപ്പെടുന്നുണ്ട്. എന്തായാലും കാവ്ഹിയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാവുകയാണ്. 67 ലക്ഷത്തിലധികം ആളുകളാണ് ടിക്ടോക്ക് വഴിയുള്ള ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.
Read Moreകെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടർമാർക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ..! കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടി യുവാവിന്റെ കുറിപ്പ്
കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തിൽപെട്ട തന്റെ ബന്ധുവിന്റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റാന്നിയിൽ വച്ചാണ് ഹാരിസിന്റെ ബന്ധുവിനെ പിക്കപ്പ് വാൻ ഇടിച്ചിട്ടത്. തുടർന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. സിഡിയിലാക്കിയ സ്കാനിംഗ് റിസൾട്ടുമായി ഡോക്ടറെ കണ്ടപ്പോൾ അത് ഇട്ടുനോക്കാൻ തനിക്ക് കമ്പ്യൂട്ടർ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. കണ്ണിനു താഴെ ആഴത്തിൽ മുറിവുണ്ടായിരുന്ന രോഗിയുടെ മുറിവ് വൃത്തിയാക്കാൻ പോരും ആരും വന്നില്ലെന്നും ഇതേത്തുടർന്ന് രാത്രി പത്തിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹാരിസ് കുറിപ്പിൽ പറയുന്നു. കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ, ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഒള്ള കമ്പ്യൂട്ടർ അല്ലെ വേണ്ടത്, അല്ലെങ്കിൽ ആക്സിഡന്റ് പറ്റുന്ന രോഗികൾ ഒരു കമ്പ്യൂട്ടറും പ്രിന്ററും ആയി…
Read Moreമകന്റെ ചുണ്ടിൽ സിഗരറ്റ് വച്ച് അതിലേക്ക് വെടിയുതിർക്കുന്ന പിതാവ്! ഞെട്ടിത്തരിച്ചു സോഷ്യൽ മീഡിയ
വെടിയുതിർക്കുന്നതിലുള്ള തന്റെ വൈദഗ്ധ്യം തെളിയിക്കാനായി മകന്റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അതിലേക്ക് വെടിയുതിർത്ത പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖിലെ അൽമുത്താനയിലാണ് ഈ പേടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അധികൃതർ ഇതുവരെ പേര് പുറത്തുവിടാത്ത ഒരാൾ തന്റെ ഇളയ മകന്റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അൽപം മാറി ഏകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. വീഡിയോയിൽ വെടിശബ്ദം നിമിത്തം ഞെട്ടുന്ന മകനെയും തന്റെ ഉന്നത്തെ കുറിച്ച് വീന്പുപറയുന്ന പിതാവിനെയും കാണാനാകും. ഈ വീഡിയോ വൈറലായതോടു കൂടി ഇയാൾക്കെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുകയാണ്.
Read More