ഇതൊക്കെ നിസാരം..! മലാല ലില്ലി ഏബ്രഹാം ചില്ലറക്കാരിയല്ല; അംഗീകാരമായി ബഹുമതി

മുക്കൂട്ടുതറ: കേരളത്തിലെ മുഴുവൻ എംഎൽഎമാരുടെയും 195 രാജ്യങ്ങളുടെയും ഇന്ത്യയിലെ പ്രസിഡന്‍റുമാരുടെയും പ്രധാനമന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും പേരുകൾ ഒരക്ഷരം പോലും തെറ്റാതെ നൊടിയിടയിൽ കാണാതെ പറയും ആറ് വയസുകാരി മലാല ലില്ലി ഏബ്രഹാം എന്ന കൊച്ചുമിടുക്കി.

ഈ അസാധാരണ മിടുക്കിന് ഇപ്പോൾ അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം ലഭിച്ചിരിക്കുകയാണ്.

മുക്കൂട്ടുതറ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മലാല ലില്ലി ഏബ്രഹാം (ആറ് ) അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്‍റെയും ഷേബ ടിൻസി തോമസിന്‍റെയും മൂത്ത മകളാണ്.

മൂന്നര വയസ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. അച്ഛൻ ലിജോ വായിച്ച ബൈബിളിലെ 23ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്.

ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. മലാലയെ വീട്ടിൽ എത്തി ആന്‍റോ ആന്‍റണി എംപി അഭിനന്ദനങ്ങൾ അറിയിച്ചു.

Related posts

Leave a Comment