ആരാണ് ആ 16 കാരന്‍ ? വീടിനുള്ളിൽ മൂന്നു കുട്ടികൾ മരിച്ച നിലയിൽ! മാതാവും 16കാരനും അറസ്റ്റിൽ; 16കാരനെക്കുറിച്ച് സമീപവാസികൾ പറയുന്നത്…

വെസ്റ്റ്ഹിൽസ് (ലൊസാഞ്ചലസ്) · മാതൃദിനത്തിൽ കലിഫോർണിയയിലെ ലൊസാഞ്ചലസ് വെസ്റ്റ്ഹിൽസ് ഹോമിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് എഞ്ചല ഡോണ്‍ ഫ്ലോറസ് (38), 16 വയസുകാരൻ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലൊസാഞ്ചലസ് പോലീസ് അറിയിച്ചു. ഫ്ലോറസിന് ആറു ദശലക്ഷം ഡോളറാണ് ജാമ്യത്തുക കെട്ടിവയ്ക്കണം. 16 വയസുകാരന്‍റെ സഹായത്തോടെയാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയതെന്ന ഫ്ലോറസിന്‍റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തത്. 16കാരനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും സമീപവാസികൾ പറയുന്നത് ഇത് അവരുടെ മകനാണെന്നാണ്. പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയും എട്ടുവയസ്‌സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുടേയും മൃതദേഹമാണ് പോലീസ് വീട്ടിനകത്ത് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഫോണ്‍കോളിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വെസ്റ്റ്ഹിൽസും വുഡ്-ലാന്‍റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കുട്ടികൾ എങ്ങനെ കൊല്ലപ്പെട്ടുവെന്നത്…

Read More

രണ്ടുവര്‍ഷമായി അവര്‍ തമ്മില്‍..! രണ്ടുവർഷതടവുകാരനെ രക്ഷപ്പെടുത്തി വനിതാ ജയിൽ ഓഫിസർ; ഒടുവില്‍…

ഇന്ത്യാന: ലോഡർ കൗണ്ടി ജയിലിൽനിന്നു രക്ഷപ്പെട്ട കേയസി വൈറ്റിനെയും രക്ഷപ്പെടുത്തിയ ജയിൽ ഡിറ്റൻഷൻ ഓഫീസർ വിക്കി വൈറ്റിനെയും തിങ്കളാഴ്ച വൈകീട്ട് ഇന്ത്യാന ഇവാൻസ് വില്ലിയിൽനിന്നും പിടികൂടി. ഇതോടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസിന് വിരാമമായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ദീർഘദൂരം പിന്തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസിൽനിന്നു രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിൽ അതിവേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പോലീസിന് തോക്ക് ഉപയോഗിക്കേണ്ടി വന്നില്ല. വാഹനം അപകടത്തിൽപ്പെട്ടതോടെ വിക്കിവൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. പോലീസ് വിക്കി വൈറ്റിനെയും കേയസി വൈറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി. ഇവരെ കണ്ടെത്തുന്നതിന് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കേയസി വൈറ്റിനെ ഞായറാഴ്ച ഇന്ത്യാന ഇവാൻസ് വില്ലയിലെ ഒരു കാർവാഷിൽ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസ്‌സിലാക്കി. പിന്നെ ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. നിരവധി കേസുകളിൽ 75 വർഷം…

Read More

കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറി! കോഴിക്കോടുനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവ്; കെ. സുരേന്ദ്രന്‍

കൊച്ചി: സംസ്ഥാനം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണ്. മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും ഭരണപ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോടുനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവാണ്. ആയുധ പരിശീലനം നിര്‍ബാധം നടത്താമെന്ന അവസ്ഥയാണിപ്പോൾ. കേന്ദ്ര ഇന്‍റലിജന്‍റ്സ് സംവിധാനം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനത്തെ പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും അതിന് മൗനാനുവാദമാണ് രണ്ട് മുന്നണികള്‍ക്കും. കേരളത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല. താലിബാന്‍റെ മനസാണ് പല മതസംഘടനകള്‍ക്കും. സമസ്ത നേതാവ് ഒരു പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കിവിട്ടതിനെ എംഎസ്എഫ് പിന്തുണയ്ക്കുമ്പോള്‍ ഇടത് യുവജന സംഘടനകള്‍ക്ക് മൗനമാണ്. അതേസമയം പാലാ ബിഷപിനെതിരെയും, പി.സി. ജോര്‍ജിനെതിരെയും കേസെടുത്ത സംഭവങ്ങൾ സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഈ ഇരട്ട നീതി ബിജെപി തൃക്കാക്കരയില്‍…

Read More

കുടുംബ കലഹത്തിലേക്ക് നയിച്ചത് രാത്രി വൈകിയുള്ള ഭർത്താവിന്‍റെ ഫോണ്‍വിളികൾ ? ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും

ആലപ്പുഴ: റബർ ഫാക്ടറി റോഡിലുള്ള പോലീസ് ക്വാർട്ടേഴ്സിൽ അമ്മയും മക്കളും മരിച്ച സംഭവത്തിന്‍റെ ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും. രാത്രി വൈകിയുള്ള ഭർത്താവ് റനീസിന്‍റെ ഫോണ്‍വിളികളെ ചൊല്ലിയാണ് പ്രധാനമായും വീട്ടിൽ തർക്കമുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇടക്കാലത്ത് പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകുകയും പരിഹാര ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. റെനീസും കുടുംബവും കഴിഞ്ഞ നാല് വർഷമായി ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന നജിലയുടെ മാതാവ് ലൈലാ ബീവി നാലു ദിവസം മുന്പാണ് കൊല്ലത്തെ വീട്ടിലേക്കു മടങ്ങിയത്. റെനീസിന്‍റെ മാനസിക പീഡനമാണ് യുവതിയുടെയും മക്കളുടെയും മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്‍റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്പലപ്പുഴ തഹസിൽദാർ സി.പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴ…

Read More

ഒഴിഞ്ഞ പറമ്പില്‍നിന്ന് 266 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം! ഞെട്ടലില്‍ പോലീസും നാട്ടുകാരും; അന്വേഷണം റൈഫ്ലിംഗ് ക്ലബുകള്‍ കേന്ദ്രീകരിച്ച്

സ്വന്തം ലേഖകന്‍ കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിക്കാന്‍ പോലീസ്. സമീപത്തെ റൈഫ്ലിംഗ് ക്ലബുകളെക്കുറിച്ചും തോക്ക് ലൈസന്‍സ് ഉള്ളവരെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. യുകെ നിര്‍മിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. വെടിവച്ച് പരിശീലിച്ചതിന്‍റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ഇന്‍റലിജന്‍സ് അന്വേഷണം സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് ഇന്‍റലിജന്‍സ് വൃത്തങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈപാസിന് സമീപത്തുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് പലപ്പോഴും വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാടുനിറഞ്ഞ ആളൊഴിഞ്ഞ പറമ്പായ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ പ്രധാനതാവളമാണ്. വെടിവയ്പ് പരിശീലനം ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവയ്പ് പരിശീലനം…

Read More

90 വർഷങ്ങൾക്ക് മുന്പ് സൗജന്യമായി വിട്ട് നൽകിയ വസ്തു! പാലത്തിന്‍റെ പേര് മാറ്റിയതിൽ പരാതിയുമായി കോണത്താറ്റ് കുടുംബം

കുമരകം: പാലത്തിന്‍റെ പേര് മാറ്റിയതിൽ പരാതി. കുമരകം കോണത്താറ്റ് പാലത്തിന്‍റെ പേര് മാറ്റിയതിനെതിരേ കോണത്താറ്റ് കുടുംബമാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. തോമസ് കോണത്താറ്റിന്‍റെ ചെറുമകൻ റോയി ഫിലിപ്പ് കോണത്താറ്റ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. കോണത്താറ്റ് പാലത്തെ കാരിക്കത്തറ പാലമെന്ന പുതിയ പേര് നൽകിയതും പുനർ നിർമാണ ഉദ്ഘാടന ഫലകത്തിൽ കാരിക്കത്തറ പാലമെന്ന് ആലേഖനം ചെയ്തതുമാണ് പരാതിക്ക് കാരണമായത്. ഏകദേശം 90 വർഷങ്ങൾക്ക് മുന്പ് കോണത്താറ്റ് തോമസ് സൗജന്യമായി വിട്ട് നൽകിയ വസ്തുവിലാണ് നിലവിലെ കോണത്താറ്റ് പാലം സ്ഥിതി ചെയ്യുന്നത്. നിയമസഭ സാമാജികർ എംഎൽസി എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് സ്ഥലം വിട്ടു നൽകിയത്. കോണത്താറ്റ് തോമസിന്‍റെ സുഹൃത്തായ കുമരകം മേനോൻ വീട്ടിൽ നാരായണ മേനോന്‍റെ അഭ്യർത്ഥന പ്രകാരമാണ് കോണത്താറ്റ് തോമസ് സ്വന്തം ഭൂമിയ്ക്ക് നടുവിലൂടെ പാലത്തിന് സ്ഥലം വിട്ടു നൽകിയത്. കുമരകത്തിന്‍റെ വികസനത്തിന്‍റെ ആദ്യ ചുവട് വയ്പ്പിന്…

Read More

പരസ്യത്തില്‍ അഭിനയിക്കാമോയെന്ന് ആശുപത്രിയുടെ ക്ഷണം ! 50 പേരുടെ സൗജന്യ കരള്‍മാറ്റ ശസ്ത്രക്രിയ പ്രതിഫലമായി ചോദിച്ച് സോനു സൂദ്

സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധ സേവനങ്ങളുടെയും കാര്യത്തില്‍ മുന്‍പന്തിയിലുള്ള നടനാണ്സോനു സൂദ്. സോനുവിന്റെ നന്മപ്രവൃത്തികള്‍ നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. ഇത്തവണ പ്രമുഖ ആശുപത്രി തങ്ങളുടെ പരസ്യവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോള്‍ താരം പകരമായി ചോദിച്ചത് സൗജന്യ ശസ്ത്രക്രിയകളാണ്. പ്രതിഫലമായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടത്തണമെന്നാണ് ആശുപത്രിയോട് താരം ആവശ്യപ്പെട്ടത്. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തല്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഒരാള്‍ ബന്ധപ്പെടുന്നത്. താനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. താന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അന്‍പത് രോഗികളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും തിരിച്ച് ആവശ്യപ്പെട്ടു. ഇതിനായി 12 കോടിയോളം രൂപ ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’ സോനു സൂദ് പറഞ്ഞു.…

Read More

എനിക്ക് 22 ഉം അദ്ദേഹത്തിന് 48 ഉം വയസ്സായിരുന്നു പ്രായം ! വിട്ടുകളയാന്‍ തോന്നിയില്ല…തങ്ങളുടെ അപൂര്‍വ പ്രണയകഥ തുറന്നു പറഞ്ഞ് മഞ്ജു വിശ്വനാഥ്…

ആണും പെണ്ണും തമ്മിലുള്ള പ്രായവ്യത്യാസം പാശ്ചാത്യലോകത്ത് ഒരു വിഷയമല്ലെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ ഇതിന് പ്രാധാന്യമുണ്ട്. തന്നേക്കാള്‍ വളരെ പ്രായം കൂടിയ പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിക്കാനൊരുങ്ങുന്നവര്‍ പലപ്പോഴും പരിഹാസം നേരിടേണ്ടി വരുന്നു. ഇത്തരത്തിലൊരു സാഹസത്തിന്റെ കഥ തുറന്നു പറയുകയാണ് മഞ്ജു വിശ്വനാഥ്. ഫ്ളവേഴ്സ് ടിവിയില്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മഞ്ജു വിശ്വനാഥ് തന്റെ ജീവിത അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ചവരാണ് മഞ്ജുവും വിശ്വനാഥും. ഇരുവരും മകന് ഒപ്പമാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. പരിപാടിയില്‍ മഞ്ജു പറഞ്ഞത് ഇങ്ങനെ…യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. സ്വന്തമായൊരു ഹോട്ടലുണ്ടായിരുന്നു വീട്ടുകാര്‍ക്ക്. ഹോട്ടലിലെ ജോലികളിലെല്ലാം സഹായിക്കുമായിരുന്നു. ആണ്‍കുട്ടികളോട് മിണ്ടുന്നതും സൗഹൃദം കൂടുന്നതുമൊന്നും വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. 55 ലക്ഷത്തോളം മുടക്കിയാണ് ഞങ്ങളൊരു കമ്പനി തുടങ്ങിയത് എംബിഎയാണ് പഠിച്ചത്. ഞങ്ങള്‍ രണ്ടാളും മാര്‍ക്കറ്റിംഗ്…

Read More

സുകൃതം എന്‍റെ സുകൃതം; അന്ന് മമ്മൂട്ടി ആരാധകർ തന്നോട് പറഞ്ഞത് കേട്ട് ഞെട്ടിയെന്ന് ശാന്തികൃഷ്ണ…

സുകൃതം എനിക്ക് കിട്ടിയത് വലിയ സുകൃതമാണ്. കഥ കേട്ടപ്പോള്‍ എന്തായാലും ആ കഥാപാത്രം ചെയ്യുമെന്ന് പറഞ്ഞാണ് അതിലേക്ക് പോയത്. ചില മമ്മൂട്ടി ആരാധകര്‍ ആ സിനിമയെക്കുറിച്ച് എന്‍റെ അടുത്ത് സംസാരിച്ചിട്ടുണ്ട്. മമ്മൂക്ക വിളിച്ചിട്ട് ശാന്തിചേച്ചി പോയില്ലല്ലോ, അതുകൊണ്ടല്ലേ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അങ്ങനെയല്ല നിങ്ങള്‍ കാണേണ്ടത്, ആ ക്യാരക്ടറിനെ നോക്കൂ, എന്നാണ് ഞാന്‍ മറുപടി കൊടുത്തിട്ടുള്ളത്. സ്ത്രീയുടെ ഒരു സെല്‍ഫ് റെസ്പെക്ടാണ് അതില്‍ കാണിച്ചത്. ദുര്‍ഗയ്ക്ക് രവിശങ്കറിനോട് പ്രേമമുണ്ടെങ്കിലും അയാളുടെ ഭാര്യ വന്നപ്പോള്‍ ആ സ്നേഹം ത്യജിക്കുകയായിരുന്നു. വരാന്‍ പറഞ്ഞപ്പോള്‍ വന്ന് എല്ലാം ചെയ്ത് കൊടുത്തു. പിന്നെ പോവാന്‍ പറഞ്ഞപ്പോള്‍ പോവുകയും ചെയ്തു. ദുര്‍ഗ രവിശങ്കറിന്‍റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ടയാളായിട്ടില്ല. -ശാന്തികൃഷ്ണ

Read More

മമ്മൂട്ടിയുടെയും ലാലിന്‍റെയും അഭിനയത്തേക്കുറിച്ച് അൻസിബയ്ക്ക് പറയാനുള്ളത്…

സിബിഐ 5 എനിക്ക് വലിയ സന്തോഷം നൽകിയ സിനിമയായിരുന്നു. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നു, സ്ക്രീൻ സ്പേസ് പങ്കിടാൻ പറ്റുന്നുവെന്നതെല്ലാം വലിയ സന്തോഷമാണ്. ലാൽ സാറിനൊപ്പം ദൃശ്യം ചെയ്തതും ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ്. രണ്ടുരേപും അഭിനയിക്കുകയല്ല ആക്‌ഷൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന അഭിനേതാക്കളാണ്. മാത്രമല്ല നെടുനീളൻ ഡയലോഗ് നമ്മൾ മണിക്കൂറുകളോളം എടുത്ത് പഠിച്ചിട്ടും ആക്‌ഷൻ പറഞ്ഞ് കഴിയുമ്പോൾ തെറ്റിക്കും. എന്നാൽ ലാൽ സാറും മമ്മൂക്കയും നിമിഷ നേരം കൊണ്ട് മനഃപാഠമാക്കും. അവർ രണ്ടുപേരും സെറ്റിൽ നല്ല ഫണ്ണുമാണ്. സിബിഐ ഷൂട്ടിംഗ് സമയത്ത് ഒരിക്കൽ മമ്മൂക്ക് മട്ടൻ ബിരിയാണി കൊണ്ടുവന്നിരുന്നു. അന്നാണ് ഞാൻ ആദ്യമായി മട്ടൻ ബിരിയാണി കഴിച്ചത്. -അൻസിബ

Read More