Learn more about these girls earlier than starting to look for a beloved one. This article will help you to understand them better, be taught Brazilian culture, and make all of your dreams come true. Online dating presents exceptional alternatives for men who’re excited about severe relationships with Brazilian women. That is correct, to find a date from this nation, you don’t need to purchase costly tickets and prepare brazil wife for a costly journey. All you should do is join on a dating website. And the whole strategy of…
Read MoreDay: June 17, 2022
ഷിഗല്ല പ്രതിരോധം ; പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കരുത്
ഷിഗല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ഷിഗല്ലോസിസ്. അടുത്തിടെ പാലക്കാട്ട് മൂന്നു കുട്ടികളിൽ ഷിഗല്ലോസിസ് കണ്ടെത്തിയിരുന്നു. ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ ലാബ് പരിശോധനകളിലാണ് ഷിഗല്ല ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗം പകരുന്നത് എങ്ങനെ* മലിനജലത്തിലൂടെ * കേടായഭക്ഷണത്തിലൂടെ* പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുന്നതിലൂടെ* ഷിഗല്ലാ ബാധിതരുമായിഅടുത്ത ഇടപഴകുന്നതിലൂടെ * രോഗബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ രോഗലക്ഷണങ്ങൾ* വയറിളക്കം, പനി, വയറുവേദന* ഛർദി, ക്ഷീണം, രക്തം കലർന്ന മലം* ഇടയ്ക്കിടെ മലവിസർജനം നടത്താനുള്ള തോന്നൽ * വയറിളക്കത്തോടൊപ്പം രക്തസ്രാവവുമുണ്ടവാം.ഒരാഴ്ച വരെ ഷിഗല്ല ബാധിച്ച ഒരാളുമായി സന്പർക്കം പുലർത്തിയതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒരാഴ്ച വരെ എടുത്തേക്കാം. പാൽ, മുട്ട, മത്സ്യമാംസങ്ങൾ…പാൽ, മുട്ട, മത്സ്യമാംസങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്പോൾ ജാഗ്രത പുലർത്തുക. ശീതീകരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളിൽ ഷിഗല്ല ബാക്ടീരിയ കൂടുതൽ…
Read Moreഎനിക്കും നൃത്തം അറിയാം! അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും എന്നോടു പറഞ്ഞിട്ടില്ല; അതിൽ എനിക്ക് ഒരു വിഷമവും ഇല്ല; ഭീമൻ രഘു പറയുന്നു..
ഞാൻ പാട്ട് പഠിച്ചിട്ടുണ്ട്. മുഴുവനായി പഠിച്ചിട്ടില്ല, എന്നാലും കുറെ സംഭവങ്ങളൊക്കെ അറിയാം. അരങ്ങേറ്റം ഒന്നും നടത്തിയിട്ടില്ല. എനിക്കും നൃത്തവും അറിയാം. പലപ്പോഴും ഭീമൻ രഘുവിന്റെ നൃത്തം എന്ന തരത്തിൽ മിമിക്രി താരങ്ങൾ സ്റ്റേജുകളിൽ തമാശ കാണിക്കാറുണ്ട്. എന്നാൽ എനിക്ക് ഒരു അവസരം ലഭിക്കാത്തതിലുള്ള വിഷമമുണ്ട്. എനിക്ക് നൃത്തം അറിയില്ല എന്ന് പറയുന്നവർ എനിക്ക് ഒരു വേഷം താ, ഞാൻ ചെയ്തു കാണിക്കാം. അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും എന്നോടു പറഞ്ഞിട്ടില്ല. അതിൽ എനിക്ക് ഒരു വിഷമവും ഇല്ല. എന്തിനാ വിഷമിക്കുന്നെ? നമ്മൾ ചെയ്യുന്നത് നമ്മുടെ ജനങ്ങൾ ഏറ്റെടുക്കുന്നു. അല്ലാതെ നമ്മുടെ കൂടെ അഭിനയിക്കുന്നവർ പറഞ്ഞിട്ട് കാര്യമില്ല. ഫൈറ്റ് സീനുകളിൽ മൂന്നു താരങ്ങളും വ്യത്യസ്തമായാണ് അഭിനയിക്കുന്നത്. മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്. മമ്മൂട്ടി അങ്ങനെ അല്ല ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്സാണ്…
Read Moreസുകന്യ അന്നും മിണ്ടാറില്ല! അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്; തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവച്ച് സോന നായർ
തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ സുകന്യ തെന്നിന്ത്യയിലെ തിളങ്ങി നിൽക്കുന്ന നടിയാണ്. കാരവാനും മേക്കപ്പിന് അടക്കം സഹായികൾ എന്നിവയെല്ലാം സുകന്യയ്ക്കുണ്ടാകും. ഷോട്ട് കഴിയുമ്പോൾ ഞാനും മഞ്ജു വാര്യരും ജയറാമേട്ടനും മറ്റുള്ള മലയാളം അഭിനേതാക്കളും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും തമാശ പറയുകയും ചെയ്യും. മഞ്ജു അന്നും വളരെ സിംപിളായിരുന്നു. അപ്പോഴും സുകന്യ അവരുടെ സഹായികൾക്കൊപ്പം മാറി ഒരിടത്തിരുന്ന് ബുക്ക് വായിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും. അധികം സംസാരിക്കാൻ വരാറില്ല. പക്കാ പ്രൊഫഷണൽ നടിമാരെപ്പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ടിരിക്കുകയാണ് എന്നുള്ള സങ്കടം അവർക്കും ഉള്ളതായി തോന്നിയിട്ടില്ല. കാരണം അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്. പിന്നെ മലയാളം മനസിലാകാത്തതിനാലും അധികം സംസാരിക്കാൻ വരാത്തതാകാം. -സോന നായർ
Read Moreകുഞ്ഞില്ലായിരുന്നെങ്കില്‍..! ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു; എന്റെ മകളുടെ നല്ലൊരു സ്റ്റെപ്പ് മദറാണ് അവര്‍; തുറന്നുപറഞ്ഞ് ഐശ്വര്യ
ഞങ്ങള്‍ക്കിടയില്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെയോ അദ്ദേഹം എന്റെയോ മുഖത്ത് നോക്കില്ലായിരുന്നു. എന്റെ മകളുടെ അച്ഛന് അദ്ദേഹമാണ്. അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം വേണം. അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്. എന്റെ മകളുടെ നല്ലൊരു സ്റ്റെപ്പ് മദറാണ്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാന്‍ ചീകി കൊടുത്തപ്പോള്‍ എന്റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്. -ഐശ്വര്യ
Read Moreഅച്ഛന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തില്‍ അഭിനയിച്ചത് ? കീർത്തിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മലയാളിയായ കീർത്തി സുരേഷ് ഇന്നു തെന്നിന്ത്യയിലാകെ കൈനിറയെ ആരാധകരുള്ള താരമാണ്. മലയാളത്തിലൂടെ സിനിമയില്‍ എത്തിയ കീര്‍ത്തി ഇന്നു തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ്. വാശിയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം. ഒരു ചെറിയ ഇടവേളയ്ക്കുശേഷമാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറില്‍ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിലെ നായകന്. ഇതാദ്യമായിട്ടാണ് ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ കീർത്തിക്കു നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്കിയ ഉത്തരവുമാണ്. അച്ഛന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം. വളരെ ശാന്തയായി കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്. ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ്…
Read Moreഅന്നദാന ചെമ്പിൽ നിന്ന് കൈയിട്ടു വാരിയത് കോടികൾ; ശബരിമല നിലയ്ക്കൽ മെസിലെ തട്ടിപ്പ്; ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരേ വിജിലൻ അന്വേഷണം
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ മെസിലേക്ക് ശബരിമല തീർഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരെ അടക്കം പ്രതി ചേർത്ത് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. നിലയ്ക്കൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയൂർ നിർമ്മാല്യം വീട്ടിൽ ജെ. ജയപ്രകാശിനെ പത്തനംതിട്ട വിജിലൻസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ജയപ്രകാശിനെ രണ്ടു ദിവസത്തേക്ക് വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായിരുന്ന ജയപ്രകാശ് ആറ് മാസമായി സസ്പെൻഷനിലാണ്.ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ്, ജൂണിയർ സൂപ്രണ്ടായിരുന്ന വാസു പോറ്റി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.2018-19 കാലയളവിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ബോർഡ് പ്രസിഡന്റ്, കമ്മീഷണർ, ദേവസ്വം വിജിലൻസ്…
Read Moreനൽകാം ഈ പോലീസുകാരനൊരു ഗ്രീൻ സല്യൂട്ട് ! ഒരു കൊച്ചു കാടുണ്ടാക്കിയതിന്…
ഋഷി ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു ഹൃദയം ഉണ്ട്.. പച്ചപ്പുകൾ സ്വപ്നം കാണുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പോലീസുകാരന്റെ ഹൃദയം. ഒരു മഹാ നഗരത്തിന്റെ നടുവിലായി തേക്കിൻ കാടെന്നു പേരുള്ള ഹരിതാഭമായ ഒരു പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്ന തൃശൂരിലെ വ്യത്യസ്തനാമൊരു പോലീസുകാരനാണ് സബ്ഇൻസ്പെക്ടർ പ്രദീപ്. തൃശൂരിലെ പോലീസ് ക്ലബ്ബിനെ പച്ച പുതപ്പിക്കാൻ പ്രദീപ് നടത്തിയ ശ്രമങ്ങൾ ഫലം കാണുന്പോൾ പോലീസ് ക്ലബ്ബ് ഹരിതാഭമായിരിക്കുന്നു. അതെ തൃശൂർ നഗരത്തിലെ മറ്റൊരു പച്ചത്തുരുത്തായി തൃശൂർ പോലീസ് ക്ലബ്ബ് മാറിക്കഴിഞ്ഞു. അതിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കേണ്ടത് ഈ പോലീസ് ഉദ്യോഗസ്ഥനാണ്. ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയപ്പോൾ പ്രദീപ് തന്റെ വൃക്ഷങ്ങളെയും ചെടികളെയും പരിപാലിച്ച് ക്ലബ്ബിൽ ഉണ്ടായിരുന്നു. വളർന്നുവരുന്ന ഒരു മഹാ വനത്തിന്റെ തണലേറ്റ്… ഒരു നല്ല മനുഷ്യനെ ഒരു നല്ല പൂന്തോട്ടം ഉണ്ടാക്കാൻ കഴിയൂ എന്നൊരു പഴമൊഴിയുണ്ട്. കാക്കി യൂണിഫോം…
Read Moreകോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവപ്പ് പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തി! ചുവപ്പ് പെയിന്റടിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറിയതായി കോണ്‍ഗ്രസ്
കൊയിലാണ്ടി: മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തി. ഇന്നലെ രാത്രിയിലാണ് സംഭവം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പെയിന്റുമായെത്തി മുദ്രാവാക്യം വിളികളോടെ ചുവന്ന പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൊടിമരത്തില്‍ കരിഓഴില്‍ അടിച്ചിരുന്നു. ഇത് തുടച്ച് മായ്ക്കുന്നതിനിടയില് സിപിഎം പ്രവര്‍ത്തകരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചിതിനെത്തുടര്ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ട് നടന്ന പ്രകടനത്തില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സിപിഎം നേതാക്കളെ ആക്രമിച്ചെന്നാരോപിച്ച് സിപിഎം പൊതുയോഗം നടത്തി. ഇന്നലെ രാത്രി കോണ്‍ഗ്രസ് കൊടിമരം ചുവപ്പ് പെയിന്റടിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറിയതായി കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreഅഗ്നിപഥ് കലാപം കൂടുതൽ രൂക്ഷം! ബിഹാറില്‍ ഇന്നും ട്രെയിനിനു തീയിട്ടു; വിമർശനവുമായി വിരമിച്ച സൈനികരും; പ്രായപരിധി ഉയര്‍ത്തി കേന്ദ്രം
ന്യൂഡൽഹി: സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരേ ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു. ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറിലാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന് പരിസരവും തകര്‍ത്തു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ തുരത്തിയത്. അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി 21 വയസായി നിശ്ചയിച്ചതിനെതിരെ ബിഹാര്‍, യുപി, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ജമ്മു, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വൻ അക്രമങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയില്‍ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ്…
Read More