വൃത്തിയില്ലായ്മയുടെ പേരില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകള്‍ അടര്‍ന്നുവീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്‍ന്നു വീണത്. കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദര്‍ശിച്ച ഗണേശ് കുമാര്‍ ഒരിക്കല്‍ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘നിര്‍മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം, സംഭവത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ ഗണേശ്…
Read MoreDay: June 17, 2022
പോലീസുകാരെ കടലിൽ ബന്ദിയാക്കിയ സംഭവം; പതിനാല് പ്രതികളെയും പിടികൂടി പോലീസ്
വിഴിഞ്ഞം: പോലീസുകാരെ കടലിൽ ബന്ദിയാക്കിയതിനു പിന്നാലെ അനധികൃത മീൻ പിടിത്തക്കാർക്കെതിരേ സംയുക്ത നടപടിക്കൊരുങ്ങി അധികൃതർ. തീര സംരഷണ സേന, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് എന്നിവരാണ് സംയുക്ത പരിശോധനയ്ക്കിറങ്ങുന്നത്. ഇന്നലെ തീരദേശ പോലീസിനെ ബന്ദിയാക്കി രക്ഷപ്പെട്ട പതിനാല് പേരെയും രാത്രിയോടെ പിടികൂടി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അറിഞ്ഞ് പരിശോധനയ്ക്കെത്തിയ കോസ്റ്റൽ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റൽ വാർഡനെയുമാണ് ഇന്നലെ മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എച്ച് അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ബോട്ടുകളിലെത്തി വള്ളത്തെ പിന്തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ 14 മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ സ്ഥലത്ത് എത്തിയ പോലിസ് കയ്യോടെ പിടികൂടി. പോലീസ് പിന്തുടരുന്നതുകണ്ട് വള്ളത്തിൽ നിന്ന് കടലിൽ…
Read Moreഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷായിരുന്നു, എന്നാൽ..! ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുകസ
കോഴിക്കോട്: നാടക സംവിധായകൻ എ. ശാന്തന്റെ അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം (പുകസ). ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പുകസ കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ദ്കുമാർ പറഞ്ഞു. കറുത്ത മാസ്ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാൻ വൈകിപ്പോയെന്ന് പുകസ വ്യക്തമാക്കി. എ. ശാന്തന്റെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷായിരുന്നു. എന്നാൽ അവസാന നിമിഷം വരേണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനു ശേഷമാണ് സംഘാടകർ തന്നോട് വരേണ്ടെന്ന് അറിയിച്ചതെന്നും ഹരീഷ് പറയുന്നു.
Read Moreപുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്, എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല; കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമെന്ന് ഷൈൻ ടോം ചാക്കോ
പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്. കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ്. അത് അവാർഡ് നിർണയിക്കുന്ന ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഞങ്ങൾ. എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല. ഇതിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. സിനിമ കാണുന്നവരുടെ ആ സമയത്തെ മാനസിക നില ഒക്കെ അനുസരിച്ചായിരിക്കും പുരസ്കാരം നിർണയിക്കുന്നത്. പുരസ്കാരം നൽകാത്തതിൽ പ്രതിഷേധമില്ല. പ്രതിഷേധിച്ചുവാങ്ങേണ്ടതല്ല പുരസ്കാരം. നല്ല രീതിയിൽ പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ചിത്രമാണ് കുറുപ്പ്. ലൊക്കേഷനുകൾ ഒക്കെ വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ്. കൂടുതലും റിയൽ ലൊക്കേഷനുകൾ ആണ്. സെറ്റ്വർക്ക് ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് അവാർഡ് ലഭിക്കുകയെന്ന് പണ്ട് കേട്ടിട്ടുണ്ട്. റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട്ട് ഡയറക്ഷൻ ഇല്ലെന്ന് ജൂറിയ്ക്ക് തോന്നിയത്. വസ്ത്രാലങ്കാരവും, ഛായാഗ്രഹണവും സംഗീതവും മികച്ചതായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അക്കാദമിക് ആയി ഓരോ വർഷവും പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.-ഷൈൻ ടോം ചാക്കോ
Read Moreഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം! പത്തനാപുരം താലൂക്ക് ആയൂർവേദ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണു; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗണേഷ് കുമാർ
പത്തനാപുരം: താലൂക്ക് ആയുർവേദ ആശുപത്രിയുടെ മേൽക്കൂര യോട് ചേർന്ന് സീലിംഗ് തകർന്നുവീണു. തലവൂരിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിയുടെ സീലിംഗ് ആണ് തകർന്നുവീണത്. ഇന്നലെ രാത്രി 10 30 ഓടെയാണ് സംഭവം. രണ്ടുമാസം മുൻപാണ് താലൂക്ക് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നടന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നിർവഹിച്ചത്. കെബി ഗണേഷ് കുമാർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള നിർമ്മിതിക്ക് ആയിരുന്നു കെട്ടിടത്തിന് നിർമ്മാണ ചുമതല. രാത്രി സമയമായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് മാറിയിരുന്നു. പകൽസമയത്ത് ആയിരുന്നുവെങ്കിൽ വൻദുരന്തം ആണ് ഉണ്ടാവുക. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തലവൂർ ഗ്രാമപഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും ആയി രംഗത്തുവന്നത് ഏറെനേരം സംഘർഷാവസ്ഥയും…
Read Moreഅറബ് വീടുകളില്‍ കുടുങ്ങി കിടക്കുന്നത് നൂറില്‍ അധികം മലയാളി സ്ത്രീകള്‍; സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന നിര്‍ണായക കണ്ടെത്തല്‍ ഇങ്ങനെ…
കൊച്ചി: കുവൈറ്റിലെ അറബ് വീടുകളില്‍ നൂറില്‍ അധികം മലയാളി സ്ത്രീകള്‍ കുടുങ്ങികിടപ്പുണ്ടെന്ന് പോലീസ്. ജോലി തട്ടിപ്പ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് രക്ഷപെട്ട് തിരികെയെത്തിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. 2021 ഡിസംബറിനും 2022 ഫെബ്രുവരിക്കുമിടില് കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവരാണ് ഇത്തരത്തില്‍ കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. കുട്ടികളെ നോക്കാനും, ആശുപത്രി സ്റ്റാഫായുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിച്ചവരെയാണ് കെണിയില്‍പെടുത്തിയത്. ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളത്തിലുടനീളം റാക്കറ്റ് പരസ്യം നല്‍കിയിരുന്നു.അതേസമയം റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് കിടക്കുന്ന സ്ത്രീകള്‍ ആരാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. കൊല്ലം, എറണാകുളം സ്വദേശികളായ രണ്ട് പേര് മലയാളി സംഘടനയുടെ സഹായത്തോടെ ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുവൈറ്റില്‍ എത്തിയ ഉടനെ ഇവരുടെ പാസ്പോര്‍ട്ട് റാക്കറ്റ് പിടിച്ചെടുത്തു. അവിടെ എത്തിയപ്പോള്‍ മാത്രമാണ് അറബി വീടുകളില്‍ വീട്ടുജോലിക്കാണ് കൊണ്ടുപോയതെന്ന് മനസ്സിലായത്. ഇത് ചോദ്യം ചെയ്തപ്പോള്‍ കള്ളകേസില്‍…
Read Moreസഹോദരനില്‍ നിന്ന് രക്ഷതേടി എത്തിയത് അമ്മാവന്റെ വീട്ടില്‍…എന്നാല്‍ അമ്മാവനും ! പത്തനംതിട്ടയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചുപേര്‍…
പത്തനംതിട്ടയില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു വര്‍ഷത്തില്‍ അധികമായി പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേരാണ് ആകെ പ്രതികള്‍. ഒരു പ്രതി ഒളിവിലാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പോലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പറയുന്നത്.…
Read Moreകോൺഗ്രസ് നേതാക്കൾ തമ്മിൽ അടിപിടി! പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തൽ; സസ്പെൻഷൻ
നെടുംകുന്നം: വാഴൂരിലും നെടുംകുന്നത്തും കോണ്‍ഗ്രസ് നേതാക്കന്മാർ തമ്മിലടിച്ച സംഭവത്തിൽ മൂന്നു പേരെ കെപിസിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വാഴൂരിലുണ്ടായ തമ്മിലടിയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, ടി.കെ. സുരേഷ്കുമാർ എന്നിവർക്കെതിരെയാണ് നടപടി. നെടുംകുന്നത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാടനും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജി പോത്തനും തമ്മിലടിച്ച സംഭവത്തിൽ ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു. നേതാക്കന്മാർ തമ്മിലടിച്ച സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോണ്‍ഗ്രസ് നേതാക്കന്മാരുടെ തമ്മിൽത്തല്ല് വാർത്തയായതോടെ കെപിസിസി പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. ടി.കെ. സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിനു പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരുടെ സംഘർഷം നടന്നത്. വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക വിവരം.
Read Moreപിറന്നാള്‍ പാര്‍ട്ടി അവസാനിച്ചത് ബലാല്‍സംഗത്തില്‍ ! യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് സുഹൃത്ത്…
പിറന്നാള്‍ പാര്ട്ടിയ്ക്കൊടുവില് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലാണ് സംഭവം. 28കാരിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സംസ്ഥാനത്തു നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്തുവരുന്നത്. ബച്ചുപളളി പൊലീസ് നല്കുന്ന വിവരമനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്… തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പബ്ബില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ യുവതിയെ പ്രതി ക്ഷണിച്ചു. ജോലിയ്ക്ക് ശേഷം പബ്ബില്‍ പോയ യുവതി ആഘോഷങ്ങള്‍ക്ക് ശേഷം 11.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി. പുലര്‍ച്ചെ 4.30വരെ സുഹൃത്തുക്കള്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ മടങ്ങിയതോടെ യുവതി ഉറങ്ങാന്‍ പോയി. എന്നാല്‍ പുലര്‍ച്ചെ 6.15ഓടെ സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട യുവതി കണ്ണുതുറന്നപ്പോള്‍ മുമ്പ് മടങ്ങിയ സുഹൃത്തുക്കളിലൊരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ശക്തമായി പ്രതിരോധിച്ചെങ്കിലും ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഇതിനുശേഷം കുളിമുറിയില്‍ കയറി യുവതി…
Read Moreഞാൻ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്; ഇപ്പോൾ കംഫർട്ട് സോണിൽ; സിനിമകൾ ചെയ്യുന്നത് ആ രണ്ട് കാരണങ്ങൾ നോക്കിയെന്ന് ബിജു മേനോൻ
ഞാൻ സിനിമയിൽ കാണുകയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത വ്യക്തികളോടൊപ്പം അഭിനയിക്കുമ്പോൾ പലപ്പോഴും ബഹുമാനം കലർന്ന ഒരു ഭയമാണ് തോന്നിയിരുന്നത്. അതുകൊണ്ട് തന്നെ ഡയലോഗിൽ ഒക്കെ വളരെയധികം ശ്രദ്ധിച്ചിരുന്നു. സ്വയം ഒന്നൊതുങ്ങിയാണ് അന്നൊക്കെ ഓരോന്നും ചെയ്തത്. അത് അഭിനയത്തിലും പ്രകടമായിട്ടുണ്ടായിരിക്കാം. ഇന്നിപ്പോൾ നമ്മൾ ഒരു കംഫർട്ട് സോണിൽ ആണ്. മാറ്റങ്ങൾ വരുത്താൻ ടെക്നോളജി വളരെയധികം സഹായിക്കുന്നുണ്ട്. അത് അഭിനയത്തിലും പ്രകടമാക്കാൻ കഴിയുന്നു. സിനിമയെ സംബന്ധിച്ച് എല്ലാം ഒരു ടീം വർക്ക് ആണ്. അതുകൊണ്ട് തന്നെ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്. കഥയോടുള്ള ഇഷ്ടം കൊണ്ടോ, അല്ലെങ്കിൽ സംവിധായകനിലുള്ള വിശ്വാസം കൊണ്ടോ ആണ് സിനിമകൾ ചെയ്യുന്നത്. അതുകൊണ്ട് ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഇനിയും ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്.-ബിജു മേനോൻ
Read More