ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെതന്നെയുണ്ട്. കഴിഞ്ഞ ദിവസമാണ് ഞാൻ മരിച്ചുവെന്ന തരത്തിലുളള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പണമുണ്ടാക്കാന്‍ കക്കാന്‍ പോയാലും ആരെയും ഇങ്ങനെ കൊല്ലരുത്. പറയാനുളളതെല്ലാം അധികം വൈകാതെ ഒരു വീഡിയോയിലൂടെ പറയാം. വീഡിയോ ആരെങ്കിലുമൊക്കെ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് കണ്ട് ഒരുപാട് പേര് എന്നെ വിളിച്ചു. എന്റെ നാട്ടില്‍ നിന്ന് ആളുകള്‍ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാന്‍ മടുത്തു. എന്റെ അമ്മയ്ക്ക് 94 വയസുണ്ട്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്നുവരുന്നത്. എന്നെ നേരിട്ട് അറിയാവുന്ന ഒരാള്‍പോലും ഇത് പോസ്റ്റ് ചെയ്തു. പലരും പറഞ്ഞത് പൊലീസില്‍ പരാതി കൊടുക്കാന്‍ ആണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല. പറയാനുളളത് ഒരു വീഡിയോയിലൂടെ പറയാം. ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ…
Read MoreDay: June 18, 2022
ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ സമയം പറന്നാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ…? ഐശ്വര്യ റായ് പറയുന്നു… ഐശ്വര്യ റായ് പറയുന്നു…
ആരാധ്യ എന്നാല്‍ ആരാധന അര്‍ഹിക്കുന്നവള്‍ എന്നാണ് അര്‍ഥം. അഭിഷേകും ഞാനും എപ്പോഴും മകള്‍ക്ക് ഇടണമെന്ന് കരുതിയിരുന്ന പേരായിരുന്നു അത്, പക്ഷേ ഞങ്ങള്‍ അത് ഞങ്ങളുടെ കുടുംബത്തോടും പറഞ്ഞു കൊടുത്തു. മാത്രമല്ല ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ സമയം പറന്നാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ… മകള്‍ ജനിച്ചിട്ട് നാല് മാസം കഴിഞ്ഞത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ചിട്ട് നാലുമാസം കഴിഞ്ഞാണ് ആരാധ്യ എന്ന പേര് അവള്‍ക്കിട്ടത്. ആരാധ്യ വന്നതിന് ശേഷമാണ് സമയം ആഢംബരമായിട്ടുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കിയത്. കാരണം അത് ഒന്നിനും മ തിയാകതെ വരും. -ഐശ്വര്യ റായ്
Read Moreപ്രണയവിവാഹം ഇഷ്ടം! പ്രണവ് ഇഷ്ടമല്ലെന്നു പറഞ്ഞാല്‍ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണല്‍ കണക്ഷന് ഒന്നുമില്ലല്ലോ; വീണ്ടും തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. സിനിമകളേക്കാള്‍ കൂടുതല്‍ ഗായത്രിയെ ആളുകള്‍ക്കു പരിചയം ട്രോളുകളിലൂടെയും അഭിമുഖങ്ങളിലൂടെയായിരിക്കും. മറയില്ലാതെ എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായി മാറാറുമുണ്ട്. എന്നാല്‍ അതൊന്നും ഗായ്രതിയെ തളര്‍ത്താറില്ല. താരത്തിന്റെ പുതിയൊരു അഭിമുഖമാണിപ്പോൾ വൈറലാകുന്നത്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നു പറഞ്ഞത് വിവാദമായതിനെക്കുറിച്ചും ഗായത്രി അഭിമുഖത്തിൽ മനസ് തുറന്നു. കോഫി വിത്ത് കരണില്‍ ആളുകള്‍ എന്തൊക്കെയാണ് തുറന്നുപറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നത്. പ്രണവിനെ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞത് ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ… ആലിയ ഭട്ട് എല്ലായിടത്തും പോയി രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോള്‍ എന്തായി? ഞാന്‍ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ…
Read Moreടിവി ഷോകളിലും താരം ! അഭിലാഷ് പാടുകയാണ് രോഗാതുരർക്കായി; നിമിഷനേരം കൊണ്ട് കലാഭവൻ മണിയും മാമുക്കോയയും ജനാർദനനുമെല്ലാം ആ തൊണ്ടയിൽ കൂടി ഒഴുകും
വി.എസ്. ഉമേഷ് ചിലർക്ക് പാട്ട് തപസ്യയും ചിലർക്ക് ഉപജീവനമാർഗവും ചിലർക്കത് നേരന്പോക്കുമായിരിക്കാം… എന്നാൽ തെരുവോരങ്ങളിൽനിന്ന് അഭിലാഷ് ആട്ടായം എന്ന ഗായകൻ പാടിത്തീരുന്പോൾ രോഗാതുരരായ ഒരുപാടു പേർക്കും അതു സ്നേഹസാന്ത്വനമാകുന്നു, പ്രതീക്ഷകളുടെ അത്താണിയുമാകുന്നു. അഭിലാഷ് ഇങ്ങനെയാണ്…ആരെയെങ്കിലും സഹായിക്കാനാണെന്നു കേട്ടാൽ പിന്നെ അതിനുവേണ്ടി ഉഴിഞ്ഞുവച്ചുള്ള പ്രവർത്തനം. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി പേർക്കു വേണ്ടി ഇങ്ങനെ പാട്ടുപാടിക്കഴിഞ്ഞു അഭിലാഷ്. “ജനുവിൻ കേസെന്നു’ തോന്നിയാൽ അഭിലാഷിന്റെ ആലാപനം തെരുവോരങ്ങളിൽ അനർഗനിർഗളമായി പ്രവഹിക്കും. രോഗിക്കുള്ള സാന്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം. അവരുടെ കുടുംബക്കാർ എന്തെങ്കിലും നല്കിയാൽ വാങ്ങുമെന്നു മാത്രം. ഈയടുത്ത് കാൻസർ രോഗബാധിതയായ മൂവാറ്റുപുഴ സ്വദേശിനി ആശ്രയ എന്ന കുട്ടിക്കായി രാവിലെ മുതൽ വൈകുന്നേരം വരെ ഗാനങ്ങൾ ആലപിച്ചു. അതിൽ ഗാനഗന്ധർവന്റെ മുതൽ കലാഭവൻ മണിയുടെ വരെ പാട്ടുകളുണ്ടായിരുന്നു. കലാഭവൻ മണിയോട് പ്രത്യേക ആരാധനയുള്ളതിനാൽ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് കുറച്ച് പ്രാമുഖ്യം കൂടുമെന്നു മാത്രം.…
Read Moreലഹരിയെ ഓടി തോൽപ്പിക്കാൻ ജെസ്റ്റിന്റെ 100 മൈൽ ഓട്ടം 25ന് ! രക്തദാനം നടത്തിയത് 54 തവണ
സീമ മോഹൻലാൽ കൗമാരക്കാരിലും കുട്ടികളിലും മയക്കുമരുന്ന് വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന 100 മൈൽ(161 കിലോമീറ്റർ) ഓടുകയാണ് എക്സൈസ് പ്രിവന്റീവ് ഓഫീസറായ ടി.എക്സ്. ജെസ്റ്റിൻ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇദ്ദേഹം 24 മണിക്കൂർകൊണ്ട് 100 മൈൽ ഓടുന്നത്. 25-ന് രാവിലെ എറണാകുളം കച്ചേരിപ്പടി എക്സൈസ് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന ഓട്ടം വൈപ്പിൻ, ചെറായി, പറവൂർ, ആലുവ, കാലടി, പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, മാമല, തൃപ്പൂണിത്തുറ, കൊച്ചി എന്നീ സ്ഥലങ്ങൾ പിന്നിട്ട് ലഹരി വിരുദ്ധദിനമായ 26-ന് തിരിച്ച് കച്ചേരിപ്പടിയിൽ എത്തും. ‘ഞാനുമുണ്ട് ലഹരിക്കെതിരേ’ എന്ന സന്ദേശത്തോടെയാണ് ഇദ്ദേഹം ഓടുന്നത്. ആലുവ ചൂണ്ടി കെഎസ്ബിസി വെയർഹൗസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറാണ് ജെസ്റ്റിൻ. ലഹരിക്കെതിരേ നിരവധി പ്രവർത്തനങ്ങളാണ് ജെസ്റ്റിൻ ചെയ്തിരിക്കുന്നത്. നല്ലൊരു സൈക്കിളിസ്റ്റും മാരത്തണ്‍ റണ്ണറും നല്ലൊരു സൈക്കിളിസ്റ്റും മാരത്തണ്‍ റണ്ണറുമാണ് ജെസ്റ്റിൻ. ആരോഗ്യമാണ് സന്പത്ത്, ജീവിതമാണ് ലഹരി എന്ന സന്ദേശം…
Read More40 ലക്ഷം രൂപയുടെ ഫണ്ട് ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ! രാഹുല്‍ ഗാന്ധിയുടെ പണം ‘തത്കാലം’ വേണ്ടെന്ന് മുക്കം നഗരസഭ
മുക്കം: മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ വയനാട് എംപി രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. 40 ലക്ഷം രൂപയുടെ ഫണ്ട് ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ തത്കാലം ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ സെക്രട്ടറി ജില്ലാ കളക്ടര്‍ക്കും ജില്ലാ പ്ലാനിംഗ് ഓഫിസർക്കും കത്തയച്ചു. സിഎച്ച്സിയുടെ മാസ്റ്റർ പ്ലാൻ തയാറായി കൊണ്ടിരിക്കുന്നതിനാൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക തനത് വർഷം ചിലവഴിക്കാൻ സാധിക്കുകയില്ലെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. മുക്കം നഗരസഭ സെക്രട്ടറിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർ രാഹുൽഗാന്ധി എം.പിക്ക് കത്ത് നൽകിയിരിക്കുകയാണ്. മുക്കം നഗരസഭയുടെ നടപടിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ…
Read More80 ലക്ഷത്തിന്റെ ഭാഗ്യം 15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശിയ്ക്ക്! ലോട്ടറിയുമായി ആദ്യം കയറിച്ചെന്നത് പോലീസ് സ്റ്റേഷനിലേക്ക്
മൂവാറ്റുപുഴ: 80 ലക്ഷത്തിന്റെ ഭാഗ്യദേവത കനിഞ്ഞ അതിഥി തൊഴിലാളി വിവരമറിഞ്ഞതോടെ ഓടിക്കയറിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. 15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി അലാലുദ്ദീനാണ് വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്നുവെന്നും ഇതിനാലാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കെത്തിയതെന്നും ഇയാൾ പറഞ്ഞു. കാര്യങ്ങൾ പോലീസുകാരെ പറഞ്ഞ് മനസിലാക്കിയപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. മൂവാറ്റുപുഴ സ്റ്റേഷനിലെ പിആർഒ ആർ. അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേൽപിച്ചു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാമായി പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി. മാനേജർ ബിജോമോനോട് പോലീസ് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നൽകി. വ്യാഴാഴ്ചയാണ് മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ബിജോ ചുമതലയേറ്റത്. ആദ്യ ദിനം ബിജോമോനും അവിസ്മരണീയമായി.
Read Moreഎസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്ക്! ഒപ്പം സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും
നിലന്പൂർ: ജയിക്കാനായി തോറ്റവർക്കൊപ്പം ഉല്ലാസയാത്ര ഒരുക്കി നാടിന് മാതൃകയാവുകയാണ് എഐഎസ്എഫും സിപിഐയും. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാനാകാതെ പോയ വിദ്യാർഥികൾക്കായി ഉല്ലാസയാത്ര ഒരുക്കുന്നത് ചലിയാർ പഞ്ചായത്ത് എഐഎസ്എഫ് മേഖലാ കമ്മിറ്റിയാണ്. സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും ഇവർക്കൊപ്പമുണ്ട്. ‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിൽ എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്കാണ് നടത്തുന്നത്. കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടാകും. അവർക്ക് സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗണ്‍സലിംഗ്, മാനസിക സമ്മർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികൾ നടത്തും. തുടർപഠന സഹായവും നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലെ പരാജയം അവരുടെ ഉന്നത പഠനത്തിനു തടസമാകാതെ അവരെയും ഉന്നത പഠനത്തിന് അർഹരാക്കും. ഇവർക്ക് ട്യൂഷൻ ഉൾപ്പെടെ നൽകും. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഈ വർഷം എസ്എസ്എൽസി…
Read Moreബ്ലേഡ് മാഫിയയുടെ ഭീഷണി! വീടിന് പുറത്തിറങ്ങാനാകാതെ വീട്ടമ്മ; മക്കള്‍ മുതല്‍ തിരിച്ചടയ്ക്കാന്‍ തയാറാണ്; ഉഷ പറയുന്നത് ഇങ്ങനെ…
അഞ്ചല്‍ : ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടർന്ന് വീടിനു പുറത്തിറങ്ങാനാകാതെ വീട്ടമ്മ. ഏരൂര്‍ പഞ്ചായത്തിലെ പാണയം വാര്‍ഡില്‍ മാവേലിക്കുന്നില്‍ ഉഷയാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയ്ക്കും മാനസിക പീഡനത്തിനും വിധേയയായി കഴിയുന്നത്. 2017-ലാണ് ഭര്‍ത്താവ് സദാനന്ദന്റെ ചികിത്സക്കായി ഏരൂര്‍ സ്വദേശി ചിത്തിര സൈജു എന്നയാളില്‍ നിന്നും ഉഷ പലിശക്ക് തുക വാങ്ങുന്നത്. 21 സെന്റ് വസ്തുവും വീടും അടങ്ങുന്ന രണ്ടു പ്രമാണങ്ങളുടെ ഈടില്‍ പലപ്പോഴായി വാങ്ങിയത് രണ്ടേമുക്കാല്‍ ലക്ഷം രൂപ. ഇതിന്റെ പലിശയിനത്തില്‍ നാലര ലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടച്ചു. ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നു ചികിത്സയില്‍ ആയിരുന്ന ഭര്‍ത്താവ് മരണപ്പെട്ടു. പിന്നീട് തുക അടയ്ക്കാന്‍ കഴിയാതായി. രോഗബാധിത കൂടിയായ ഉഷ തൊഴിലുറപ്പിനും മറ്റും പോയാണ് കുടുംബം പുലര്‍ത്തിവന്നത്. എന്നാല്‍ ബ്ലേഡ്കാരില്‍ നിന്നും ഭീഷണിയും അസഭ്യവും വര്‍ധിച്ചതോടെ ഇതിനും പോകാന്‍ കഴിയതായായി. പുറത്തിറങ്ങിയാല്‍ മാടിനെ അടിയ്ക്കും പോലെ…
Read Moreമുഖം മാറുമോ, നാറുമോ ? അയ്മനം മിനി ഇൻഡോർ സ്റ്റേഡിയം നിറയെ വിവാദം; സ്റ്റേഡിയത്തിൽ വിള്ളൽ; പില്ലറുകൾ ചെരിഞ്ഞു
അയ്മനം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അയ്മനം മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പിന്നാന്പുറങ്ങളിൽ അഴിമതിക്കഥയോ? അഞ്ചേ കാൽകോടി രൂപ മുതൽ മുടക്കി നിർമിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു ദിവസങ്ങൾക്കുള്ളിൽത്തന്നെ നിർമാണത്തിലെ പോരായ്മ പുറത്തുവന്നിരുന്നു. ഇപ്പോൾ കൂടുതൽ തകരാറുകൾ വെളിച്ചത്തുവരുന്നതായും ആരോപണമുണ്ട്. 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമിക്കുന്നതായിരുന്നു പദ്ധതി. സ്റ്റേഡിയം യാഥാർഥ്യമാകുന്പോൾ കായിക സ്വപ്നങ്ങൾക്കു ചിറക് മുളയ്ക്കുന്നതിനൊപ്പം പ്രളയ ഭീഷണിയുള്ള അയ്മനത്തു പുനരധിവാസ ക്യാന്പായും ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. മുഖം മാറുമോ, നാറുമോ? കായികരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാനായി 17 വർഷങ്ങൾക്കു മുന്‍പ് പഞ്ചായത്ത് അധികൃതർ ജയന്തിക്കവലയിലെ അയ്മനം ചാമത്തറ റോഡരികിൽ വാങ്ങിയ സ്ഥലത്താണ് സ്റ്റേഡിയം നിർമിച്ചത്. മുൻ എംഎൽഎയായിരുന്ന സുരേഷ് കുറുപ്പിന്റെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ അനുവദിച്ച 25 മിനി സ്റ്റേഡിയത്തിൽ ഒന്നായി അയ്മനവും മാറിയത്. രണ്ട് ബാഡ്മിന്റണ്‍ കോർട്ടുകൾ, ഒരു വോളിബോൾ കോർട്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും…
Read More