തിരുവാർപ്പ്: വലയിൽ കുടുങ്ങിയ മൂർഖനെ പിടികൂടി വനപാലകരെ ഏൽപ്പിച്ചു. പഞ്ചായത്തിലെ 14-ാം വാർഡിൽ എംഎം ബ്ലോക്കിൽ വലിയപാടം മുത്തൻനട ക്ഷേത്രത്തിനു സമീപം വലയിൽ കുടുങ്ങിയ മൂർഖൻ പാന്പിനെയാണ് പിടികൂടിയത്. പാന്പുപിടിത്തത്തിൽ പരിശീലനം ലഭിച്ച ആയുർവേദ ഡോക്ടർ വിശാൽ സോണിയാണ് അതിവിദഗ്ധമായ രീതിയിൽ പാന്പിനെ പിടിച്ചത്. പിവിസി പൈപ്പ് കൂടിനുള്ളിലൂടെ സഞ്ചിയിലാക്കിയ മൂർഖനെ പാറന്പുഴ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ എത്തിച്ചു നല്‍കുകയായിരുന്നു. ആരോഗ്യപ്രവർത്തകനായിരുന്ന പി.കെ. രഞ്ജീവിന്റെയും നാട്ടുകാരുടെയും സഹായവും മൂർഖനെ പിടിക്കുന്നതിൽ ലഭിച്ചു.
Read MoreDay: June 18, 2022
കണ്ണും കണ്ണും…! രണ്ടാഴ്ചയോളം പ്രായമുള്ള മൂർഖൻ പാന്പിന്റെ കുഞ്ഞ് കാമറയ്ക്കു മുൻപിൽ പത്തി വിടർത്തിയപ്പോൾ…
തൊടുപുഴ ഗാന്ധി സ്ക്വയറിൽ ടാക്സി സ്റ്റാൻഡിനു സമീപം കണ്ടെത്തിയ രണ്ടാഴ്ചയോളം പ്രായമുള്ള മൂർഖൻ പാന്പിന്റെ കുഞ്ഞ് കാമറയ്ക്കു മുൻപിൽ പത്തി വിടർത്തിയപ്പോൾ. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. -അഖിൽ പുരുഷോത്തമൻ.
Read Moreറോഡിൽ അഭിഭാഷകന്റെ മരണപ്പാച്ചിൽ! റോഡിലെ ഡിവൈഡറും ഇടിച്ചു തെറിപ്പിച്ചശേഷം പാഞ്ഞു; ആറു വാഹനങ്ങൾ ഇടിച്ചുതകർത്തു
തൊടുപുഴ: റോഡിൽ അഭിഭാഷകന്റെ മരണപ്പാച്ചിൽ; ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശി സൂര്യലാല്‍ പിടിയില്‍. ഇന്നലെ രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസ് റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്തുവച്ചാണ് കാര്‍ ആദ്യം ഇടിച്ചത്. പാലാ ഭാഗത്തേക്കു കാറില്‍ അമിതവേഗത്തിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്കു പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലിടിക്കുകയായിരുന്നു. വാഹനം നിര്‍ത്താൻ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡറും ഇടിച്ചു തെറിപ്പിച്ചശേഷം പാഞ്ഞു. തുടർന്നു മൂന്നു കാറുകളിലും പിക്ക് അപ്പ് വാനിലും ഇടിച്ചു. അവിടെനിന്നു പാഞ്ഞു ലോറിയിലും ഇടിച്ചശേഷവും നിര്‍ത്താതെ പോയ കാര്‍ കോലാനിക്കു സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ വിവരം അറിയിച്ചു. അപകടകരമായ രീതിയില്‍ ബൈപ്പാസ് റോഡില്‍ വാഹനമോടിച്ച് അരമണിക്കൂറോളം ഇയാള്‍ പരിഭ്രാന്തി പടര്‍ത്തിയെന്ന് നാട്ടുകാരും കടയുടമകളും പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെ ത്തുടർന്ന് തൊടുപുഴ…
Read Moreഇതാ, അന്താരാഷ്ട്ര നിലവാരം നിലംപറ്റി ! മുകളിലേക്കു മാത്രം പോകും; ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റും എസ്കലേറ്ററും നോക്കുകുത്തി
ചെങ്ങന്നൂർ: ശബരിമല ഇടത്താവളമായ ചെങ്ങന്നൂരിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന എസ്കലേറ്ററും ലിഫ്റ്റും നോക്കുകുത്തിയായി. അന്താരാഷ്ട്ര നിലവാരം എന്നു കൊട്ടിഘോഷിച്ചു സ്ഥാപിച്ച ലിഫ്റ്റിന് അനക്കമില്ലാതായിട്ടു മാസങ്ങളായി. പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർ ഇപ്പോൾ പ്രധാന കവാടത്തിൽ എത്താതെ പിൽഗ്രിം സെന്ററിലേക്കു പോകുന്ന റോഡുവഴി കയറി ആർപിഎഫിന്റെ ഗേറ്റ് കടന്നാണ് ഒന്നാം ഫ്ലാറ്റ്ഫോമിൽ എത്തുന്നത്. എന്നാൽ, ട്രെയിൻ രണ്ടാം ഫ്ലാറ്റ്ഫോമിലാണ് വരുന്നതെങ്കിൽ പണിപാളി. മുകളിലേക്കു മാത്രം പോകും രണ്ടിലോ മുന്നിലോ എത്താൻ എസ്കലേറ്റർ ഉണ്ടെങ്കിലും അതു മുകളിലേക്കു മാത്രമേ പ്രവർത്തിക്കൂ. താഴേക്കു പോകാനുള്ള സംവിധാനമില്ല. ഇതു കാരണം ശാരീരിക പ്രശ്നമുള്ള യാത്രക്കാർ വലയുകയാണ്. വീൽ ചെയറിന്റെ സഹായത്തോടെ ഇവർ ഒന്നാം ഫ്ലാറ്റ് ഫോം അവസാനിക്കുന്നിടത്തുനിന്നു പാളം മുറിച്ചു കടന്നു വേണം പ്ലാറ്റ് ഫോം രണ്ടിലോ മുന്നിലോ എത്താൻ. അന്താരാഷ് ട്ര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻ എന്നവകാശപ്പെടുന്ന സ്റ്റേഷന്റെ അവസ്ഥയാണിത്.…
Read Moreശസ്ത്രക്രിയ നടക്കണോ? നാലുപാടും ഓടണം ! മരുന്നിനുപോലും മരുന്നില്ല; സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾക്കു കടുത്ത ക്ഷാമം
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ അപകടങ്ങളിൽപ്പെട്ട് എത്തുന്ന രോഗികൾക്കു ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കിൽ കൂടെ നിൽക്കുന്നവർ ഒാടി മടുക്കും. സ്റ്റിച്ച് ചെയ്യാൻ ഉപയോഗിക്കുന്ന (സുച്ചറിംഗ് മെറ്റീരിയൽസ്) സാധനങ്ങൾ പോലും മെഡിക്കൽ കോളജിൽനിന്നു ലഭ്യമല്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടു ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ 36കാരനു ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനായി സുച്ചറിംഗ് മെറ്റീരിയൽ വാങ്ങാൻ ഡോക്ടർ കുറിപ്പ് നൽകി. രോഗിയുടെ ബന്ധു മെഡിക്കൽ കോളജിന്റെ ന്യായവില മെഡിക്കൽ സ്റ്റോറിൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്നു മുന്തിയ വിലയ്ക്കു വാങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നിസാരമായ അനുബന്ധ സാധനങ്ങൾ പോലും ആശുപത്രിയിൽ ഇല്ലാത്തതു നിർധനരായ രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. അപകടമുണ്ടാകുന്പോൾ ഉടൻ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്പോൾ, പുറത്തുനിന്ന് ഇത്തരം സാധനങ്ങൾ വാങ്ങാൻ കൂടെയെത്തുന്ന പലരുടെയും കൈവശം ആവശ്യത്തിനു പണം ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രശ്നം. ശസ്ത്രക്രിയ അനുബന്ധ…
Read Moreഗുണമേന്മയ്ക്കൊപ്പം വെള്ളത്തിന്റെ രുചിയിലും വൈവിധ്യം! അപര്‍മ കുടിവെള്ള കന്പനി വ്യത്യസ്തം
കൊച്ചി: ഗുണമേന്മയ്ക്കൊപ്പം വെള്ളത്തിന്റെ രുചിയിലും വൈവിധ്യം. ഒന്നിന് ഔഷധക്കൂട്ടുകളുടെ രുചിയാണെങ്കില്‍ ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ഫ്ളേവേര്‍ഡ് രുചികളാണ് മറ്റുള്ളവയ്ക്ക്. കേവലം ദാഹമകറ്റുക എന്നതിനപ്പുറം ശരീരത്തിനാവശ്യമായ ധാതുക്കള്‍ കൂടി നല്കി അപര്‍മ എന്ന കുടിവെള്ള കമ്പനിയാണ് വ്യാപാര്‍ പ്രദര്‍ശന മേളയില്‍ പ്രതിനിധികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെര്‍ബല്‍ വാട്ടര്‍ എന്ന അവകാശവാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളടങ്ങിയ ന്യൂട്രിയന്റ് വാട്ടര്‍, ഓറഞ്ച്, പീച്ച്, ബ്ലൂബെറി, മിന്റ്, സ്ട്രോബറി തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള വെള്ളം, ഇലക്ട്രോലൈറ്റുകളടങ്ങിയ സ്പോര്‍ട്സ് വാട്ടര്‍, ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍, കൃഷ്ണതുളസി, കരിഞ്ചീരകം തുടങ്ങിയ ഔഷധക്കൂട്ടുകളടങ്ങിയ ഹെര്‍ബല്‍ വാട്ടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച അപര്‍മയ്ക്ക് 400, 750, 1,000 മില്ലിലിറ്റര്‍ ബോട്ടിലുകളാണുള്ളത്.
Read Moreഫണ്ടുവെട്ടിപ്പ് വിവാദത്തിൽ നടപടി! പയ്യന്നൂർ സിപിഎമ്മിൽ കലാപം; സോഷ്യൽ മീഡിയയിലും പ്രതിഷേധം; കുഞ്ഞികൃഷ്ണനെതിരേയുള്ള നടപടിയിൽ പ്രതിഷേധം
സ്വന്തം ലേഖകൻ കണ്ണൂര്‍: ഫണ്ടുവെട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് സിപിഎം നേതൃത്വം സ്വീകരിച്ച നടപടികൾക്കെതിരേ പയ്യന്നൂര്‍ ഏരിയയിലെ ലോക്കല്‍-ജനറല്‍ ബോഡികളിൽ പ്രതിഷേധം വ്യാപകം. ചിലയിടങ്ങളില്‍ മേല്‍ക്കമ്മിറ്റിയുടെ വിശദീകരണംപോലും തടസപ്പെട്ടു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏരിയയിലെ ഒരു ലോക്കലിലൊഴികെ മറ്റു ലോക്കലുകളില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നത്. പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ചുള്ള നടപടിയാണ് വിവാദമായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ടി.ഐ. മധുസൂദനന് എംഎല്‍എ, ഏരിയാ കമ്മിറ്റിയംഗമായ ടി.വിശ്വനാഥന്, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി എം.കരുണാകരന്, മുന്‍ എരിയാ സെക്രട്ടറി കെ.പി.മധു എന്നിവര്‍ക്കെതിരെയാണ് നടപടി. കുഞ്ഞികൃഷ്ണനെതിരേയുള്ള നടപടിയിൽ പ്രതിഷേധം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ തെറ്റ് ചൂണ്ടിക്കാണിച്ച ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനേയും ബലിയാടാക്കിയതിനെതിരെയാണ് പ്രതിഷേധങ്ങളുയരുന്നത്. തീരുമാനങ്ങള്‍ വിശദീകരിക്കാനായി വ്യാഴാഴ്ച പയ്യന്നൂരില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പിന്നാലെ ഇന്നലെ നടന്ന ലോക്കല്‍ ജനറല്‍ ബോഡികളിലും പ്രതിഷേധങ്ങള്‍…
Read Moreസന്തോഷകരമായ സെല്‍ഫി..! അച്ഛന് റെയില്‍വേയില്‍ കാവല്‍ക്കാരനും മകന് ടിടിഇയും; രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഫ്ളാറ്റുഫോമിൽ എത്തിയപ്പോൾ ഒരു ക്ലിക്ക്…
റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഒരു അച്ഛനും മകനും. അവര്‍ ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടു മുട്ടുമ്പോൾ. മകന് ട്രാവല്‍ ടിക്കറ്റ് എകസാമിനറും(ടിടിഇ) അച്ഛന് റെയില്‍വേ ഗാര്‍ഡ് ആയും ജോലി ചെയ്യുന്നു. ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടുമുട്ടുന്നതിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ട് ട്രെയിനിലാണ് അച്ഛനും മകനുമുള്ളത്. ഫോട്ടോ എടുത്ത മകന് ഒരു ട്രെയിനില്‍ ഡ്യൂട്ടിയിലാണെങ്കില്‍, അച്ഛന് മറ്റൊരു ട്രെയിനില്‍ ജോലിയിലാണ്. സെല്‍ഫിയില്‍ ഇരുവരും യൂണിഫോം ധരിച്ചിട്ടുമുണ്ട്. സന്തോഷകരമായ സെല്‍ഫി. അച്ഛന് റെയില്‍വേയില്‍ കാവല്‍ക്കാരനും മകന് ടിടിഇയുമാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം അടുത്തുകൂടി കടന്നുപോയപ്പോള്‍ അത് ഒരു സെല്ഫിയായി മാറി. ചിത്രം പങ്ക് വച്ചുകൊണ്ട് സുരേഷ് കുറിച്ചു. സെല്‍ഫി എടുത്ത സ്ഥലമോ രണ്ട് ട്രെയിനുകളുടെ പേരോ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം ദൃശ്യമാണ്, ഫോട്ടോ എടുക്കുമ്പോള്‍ ട്രെയിനുകള്‍…
Read Moreഅഗ്നിപഥ് പദ്ധതി; പ്രതിഷേധത്തിന് ആഹ്വാനം ചലോ സെക്കന്തരാബാദ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ;ആക്രമണങ്ങളുടെ സൂത്രധാരൻ പിടിയിൽ
സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ തെലുങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന പരീക്ഷാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ സുബ്ബറാവു എന്നയാളാണ് പിടിയിലായത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ റെയിൽവേ പോലീസ് ഫോഴ്സിന് കൈമാറും. ചലോ സെക്കന്തരാബാദ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തുടർന്ന് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇവിടെ എത്തിയ പ്രതിഷേധക്കാർ ട്രെയിനിന് തീവയ്ക്കുകയും റെയിൽവേ സ്റ്റേഷനിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreനൂറാം ജന്മദിനത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി മോദി; ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ
ഗാന്ധിനഗർ: അമ്മയുടെ 100-ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പ്രത്യേക പൂജകളും നടത്തി. വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. അമ്മയെ സന്ദർശിച്ചതിനു ശേഷമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം റെയ്സൻ ഗ്രാമത്തിലാണ് അമ്മ ഹീരാബെൻ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഈ മാസം പ്രധാനമന്ത്രിയുടെ രണ്ടാം ഗുജറാത്ത് സന്ദർശനമാണിത്. ഈ മാസം ആദ്യത്തെ ഗുജറാത്ത് സന്ദർശന വേളയിൽ 3000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
Read More