ഇടുക്കി: ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയോടെ അറ്റന്‍ഡര്‍ മോശമായി പെരുമാറിയതായി പരാതി. സംഭവത്തില്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയാണ് പരാതിക്കാരി. കൈക്ക് പൊട്ടലേറ്റതിനാല്‍ വീട്ടമ്മയ്ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഓപ്പറേഷന് ടേബിളില്‍ എത്തിച്ചപ്പോള്‍ അറ്റന്‍ഡര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മറ്റ് ജീവനക്കാര്‍ മാറിയ സമയത്തായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreDay: September 27, 2022
ചാർജ്ജ് ചെയ്യുന്നതിനിടെ പുക ഉയർന്നു, പിന്നാലെ സ്ഫോടനം! കത്തിയമർന്ന് ഇലക്ട്രിക് സ്കൂട്ടർ
ചെന്നൈ: ഇലക്ട്രിക് വാഹനങ്ങളിൽ തീ പിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തമിഴ്നാട്ടിൽ വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ചാർജ്ജ് ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാമരാജൻ എന്ന വ്യക്തിയുടെ ബൈക്കിനാണ് തീപിടിച്ചത്. എട്ട് മാസം മുൻപാണ് രാമരാജൻ ബൈക്ക് വാങ്ങിക്കുന്നത്. മൊബൈൽ ഫോൺ കടയുടെ ഉടമസ്ഥനാണ് ഇദ്ദേഹം. തിങ്കളാഴ്ച്ച കടയ്ക്ക് സമീപം ചാർജ്ജ് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശത്ത് നിന്ന് എല്ലാവരും ഓടാൻ തുടങ്ങി. പിന്നാലെ സ്ഫോടനമുണ്ടാവുകയുമായിരുന്നു. ആളുകൾ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തി നശിച്ചിരുന്നു. ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ വിക്രമസിംഗപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്.
Read Moreബുർഖ ധരിച്ചില്ല; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു! ഇവര്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരുന്നു
മുംബൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരിൽ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം. മുസ്ലിം മതവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്ത രൂപാലി(20) എന്ന യുവതിയാണ് മരിച്ചത്. ഇഖ്ബാല്‍ ഷെയ്ഖ് എന്നയാളുമായി 2019ലാണ് രൂപാലിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ സാറ എന്ന പേര് സ്വീകരിച്ചു. ഇവര്‍ക്ക് 2020ല്‍ കുഞ്ഞ് ജനിച്ചു. എന്നാല്‍ അടുത്തിടെ ഭര്‍ത്താവുമായി അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് രൂപാലി മകനുമായി വേറൊരു വീട്ടിലാണ് താമസം. ഇഖ്ബാലിന്റെ ബന്ധുക്കള്‍ രൂപാലിയോട് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചതാണ് വഴക്കിന് കാരണമായത്. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കാണണമെന്ന് ഇഖ്ബാല്‍ രൂപാലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംസാരത്തിനിടെ കുട്ടിയുടെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇടവഴിയിലേക്ക് രൂപാലിയെ വലിച്ചിഴച്ച ഇഖ്ബാല്‍ ഇവിടെ വച്ച് അവരെ കുത്തുകയായിരുന്നു. നിരവധി പ്രാവശ്യം കുത്തേറ്റ രൂപാലി സംഭവസ്ഥലത്ത്…
Read Moreപേര് ഏകലവ്യൻ, കൈയിലിരിപ്പോ…? രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി ചെയ്തുകൂട്ടുന്നത് ഇങ്ങനെയൊക്കെ…
വെമ്പായം: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നത പ്രദർശനവും അതിക്രമവും കാണിച്ച യുവാവിനെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ മണലി, കൊടുവാച്ചി വീട്ടിൽ ഏകലവ്യ (35) നെയാണ് അറസ്റ്റ് ചെയ്തത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് രാത്രി 9.30 ഓടെ ഇവരുടെ വീട്ടിൽ ഇയാൾ അതിക്രമിച്ചു കയറുകയും അതിക്രമം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരി വസ്തുക്കൾക്ക് അടിമയായ പ്രതിക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സിപിഒ ഷിബു എന്നിവരടുങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപോക്സോ കേസുകളിൽ ശിക്ഷ വിധിച്ചു! ജോസിന് 12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും; അൻസിലിന് 20 വർഷം കഠിന തടവും പിഴയും
തൃശൂർ: ഏഴു വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമല നഗറിൽ പറപ്പുള്ളി ജോസിനെ (65) തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷിച്ചത്. പോക്സോ നിയമം ഒന്‍പത്, പത്ത് വകുപ്പുകൾ പ്രകാരം ഏഴു വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽശിക്ഷ അനുഭവിക്കണം. പിഴയടച്ചാൽ തുക ക്രിമിനൽ നടപടി നിയമം 357 വകുപ്പു പ്രകാരം അതിജീവിതയ്ക്കു നല്‍കാനും വിധിന്യായത്തിൽ പരാമർശമുണ്ട്. 2014- 2015 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പലതവണകളായി പീഡിപ്പിച്ചെന്നാണു…
Read Moreഎന്താണ് ഇത്രയ്ക്കു മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ എന്ന് ചോദിച്ചവരുണ്ട്..! മനസുതുറന്ന് ദേവി ചന്ദന
ഭർത്താവ് കൂടെയില്ലേ എന്നും എന്താണ് ഇത്രയ്ക്കു മനഃപ്രയാസമെന്നും ചിലർ ചോദിച്ചു. മറ്റു ചിലർ ഷുഗറാണോ എന്നും ചോദിക്കുകയുണ്ടായി. അടുത്തിടെ ഞാൻ ശരീര ഭാരം കുറച്ചിരുന്നു. വർക്ക് ഔട്ട് ചെയ്താണ് ഭാരം കുറച്ചതെന്നു മനസിലാകാത്തവരാണ് ഇത്തരം കമന്റുകൾ നടത്തിയത്. നടൻ രാജേഷ് ഹെബ്ബാർ ഫെയ്സ് ബുക്കിൽ ഫിറ്റ്നസ് ചലഞ്ച് നടത്തിയിരുന്നു. അതേറ്റെടുത്ത് പോസ്റ്റ് ചെയ്ത വർക്ക് ഔട്ട് വിഡിയോ വൈറലായി. അതിനുശേഷമാണ് ഞാൻ വണ്ണം കുറച്ചതെന്ന് പ്രേക്ഷകർക്കു മനസിലായത്. -ദേവി ചന്ദന
Read Moreമോഹൻലാൽ ചതിക്കുഴികളിൽ വീണിട്ടുണ്ട്..! ശ്രീനിവാസൻ പറയുന്നു…
മോഹൻലാൽ പലപ്പോഴും ചതിക്കുഴികളിൽ വീണുപോയിട്ടുണ്ട്. പരാജയപ്പെട്ട പല സിനിമകളും നിർമാതാക്കൾക്കു വേണ്ടി ചെയ്തതാണ്. പലപ്പോഴും മോഹൻലാലിന് അങ്ങനെയുള്ള സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനെക്കുറിച്ച് എനിക്കറിയാം. സിനിമയിൽ വന്നതിനുശേഷം മോഹൻലാലിനു നിരവധി സുഹൃത്തുക്കുളുണ്ടായി. അവരിൽ ചിലർ സിനിമ ചെയ്യണമെന്നു പറയുന്പോൾ അദ്ദേഹത്തിന് ഒഴിവാകാൻ കഴിയില്ല. പലപ്പോഴും തിരക്കഥ പോലും തയാറായിട്ടുണ്ടാകില്ല. മോഹൻലാലിന്റെ ഡേറ്റിനനുസരിച്ച് അവരൊരു സിനിമ ചെയ്യും. ചിലപ്പോൾ സിനിമ പൊട്ടും ചിലപ്പോൾ വിജയിക്കും. -ശ്രീനിവാസൻ
Read Moreദിലീപിനെ നയന്‍താര വിളിച്ചിരുന്നത് സല്മാന് ഖാന് എന്ന്! കാരണം വെളിപ്പെടുത്തി സംവിധായകൻ സിദ്ദിഖ്
സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാർഡ് എന്ന ചിത്രത്തിൽ നയൻതാരയും ദിലീപും ഒരുമിച്ചഭിനയിച്ചിരുന്നു. ദിലീപിന്റെ അഭിപ്രായം പരിഗണിച്ചാണ് നയൻതാരയെ ചിത്രത്തിലേക്കായി കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ്. സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ സംഭവം ഓർത്തെടുക്കുകയായിരുന്നു സിദ്ദിഖ്. നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നീടാണ് നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചത്. നയന്‍സ് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഞാൻ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരണ്ട, കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറഞ്ഞു. കഥ പറഞ്ഞയുടനെ നയന്‍താര പറഞ്ഞു ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും, ഡേറ്റ്…
Read Moreപത്തു വര്‍ഷമായി അനുഭവിക്കുന്നു ! ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല; അതിനെതിരേ ഒരു സ്ത്രീ ഇറങ്ങിയെങ്കില്‍ ബാക്കിയുള്ളവരും ഇറങ്ങണം; തുറന്നുപറഞ്ഞ് മൈഥിലി
ഇപ്പോൾ സൈബർ അക്രമങ്ങളുടെ കാലമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരേ. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം വലിയ രീതിയില്‍ വര്‍ധിക്കുന്ന കാലമാണിത്. വസ്ത്രധാരണത്തിന്റെയും നിലപാടുകളുടേയും പേരില്‍ പല മേഖലകളിലേയും സ്ത്രീകള്‍ സൈബറിടങ്ങളില്‍ വിചാരണക്ക് വിധേയമാകുന്നുണ്ട്. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൈഥിലി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നടപടി വേണം എന്ന് മൈഥിലി പറയുന്നു. തന്റെ പുതിയ ചിത്രമായ ചട്ടമ്പിയുടെ റിലീസിനോട് അനുബന്ധിച്ച് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു മൈഥിലിയുടെ പ്രതികരണം. സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍ വരെ ഉണ്ട് എന്നും മൈഥിലി ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നിയമം ഉണ്ടാകേണ്ടതുണ്ട്. സൈബര്‍ ആക്രമണം എന്നത് ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സ്ത്രീ പീഡന കൊലപാതകം നടക്കുന്നത് 1956-ലാണ് നടക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍…
Read Moreപണിക്ക് പോകാൻ മടി! അവധിക്കായി പിതാവിനെ തെരുവുനായ ആക്രമിച്ചെന്ന് മകന്റെ വ്യാജപ്രചരണം; പിന്നെ നടന്നത് ഇങ്ങനെയൊക്കെ…
പുതുക്കാട്: പണിക്കു പോകാനുള്ള മടി മൂലം അവധിക്കായി അച്ഛനെ തെരുവ് നായ ആക്രമിച്ചെന്ന് പ്രചരിപ്പിച്ച മകന്റെ പേരിൽ പരാതി. വരന്തരപ്പിള്ളി സ്വദേശിയായ യുവാവാണ് അച്ഛനെ തെരുവ് നായ് ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് പുതുക്കാട്ടുള്ള തൊഴിലുടമയോട് പറഞ്ഞത്. വീട്ടിൽ വഴക്കിട്ടതിനെ തുടർന്ന് പണിക്കുപോകാതിരിക്കാനായിരുന്നു ഇത്. സംഭവമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനൽ പ്രതിനിധികളോടും മകൻ സംഭവം വിശദീകരിച്ചു. തുടർന്ന് ഫ്ളാഷ് ന്യൂസായി എല്ലാ ചാനലുകളിലും വിവരം എത്തിയപ്പോഴും ഇയാൾ പറഞ്ഞതിൽ ഉറച്ചുനിന്നു. സംഭവം നേരിട്ടന്വേഷിക്കാൻ മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് വൃദ്ധരായ മാതാപിതാക്കൾ കാര്യമറിയുന്നത്. എന്നാൽ പഞ്ചായത്ത് അധികൃതർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹം പിന്നീട് ഒരു മരണവീട്ടിലും എത്തി. ഇതോടെ മകൻ പറഞ്ഞ കഥയത്രയും തെറ്റാണെന്ന് ബോധ്യമായി. ഒരുമാസം മുന്‍പ് അച്ഛന് തെരുവുനായയുടെ കടിയേറ്റിരുന്നു. താൽക്കാലിക ആവശ്യത്തിനായി മകൻ സംഭവം തിങ്കളാഴ്ച നടന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.…
Read More