തൃശൂർ: മാനേജർ ഇല്ലാത്ത മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലാണ് ഇത്തരം കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 750ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കണ്‍വീനറും ജോയിന്റ് കണ്‍വീനറും ഒഴികെ, 16 അംഗങ്ങളാണ് സ്കൂൾ മാനേജ്മെന്റ് സമിതിയിൽ(എസ്എംസി) ഉണ്ടാകേണ്ടത്. 750ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ അംഗസംഖ്യ 20 ആയിരിക്കും. കമ്മിറ്റിയിലെ 75 ശതമാനം അംഗങ്ങളും കുട്ടികളുടെ മാതാപിതാക്കളോ, രക്ഷാകർത്താക്കളോ ആയിരിക്കണം. 75 ശതമാനത്തിൽ മാതൃ അധ്യാപക-രക്ഷാകർതൃ സംഘടനാ പ്രതിനിധികൾ, പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ, മറ്റുദുർബല ജനവിഭാഗങ്ങളിൽപെട്ടവർ, എന്നിവർക്കും പ്രാതിനിധ്യം ഉണ്ടായിരിക്കണം. സമിതിയിലെ 25 ശതമാനം അംഗങ്ങളിൽ, വാർഡ് മെന്പർമാർ, അധ്യാപകരുടെ പ്രതിനിധി കൾ, വിദ്യാഭ്യാസ വിദഗ്ധർ, സ്കൂൾ ലീഡർ എന്നിങ്ങനെയായിരിക്കും പ്രാതിനിധ്യം. രക്ഷാകർത്താക്കളിൽ നിന്ന് ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശിക്കുന്ന…
Read MoreDay: September 27, 2022
കുഞ്ഞിമംഗലത്ത് ഒരുകോടിയോളം രൂപ കോൺഗ്രസ് മണ്ഡലം നേതാക്കള്‍ തട്ടിയെടുത്തതായി ആക്ഷേപം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ച് മണ്ഡലം കമ്മിറ്റി നേതാക്കള്‍ കൈക്കലാക്കിയെന്ന് പരാതി. കുഞ്ഞിമംഗലത്തെ ഒന്നാം വാര്‍ഡ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട തുകയാണ് അവരറിയാതെ നേതാക്കള്‍ കൈക്കലാക്കിയതായി ആക്ഷേപമുയരുന്നത്. കുഞ്ഞിമംഗലം ഒന്നാം വാര്‍ഡ് ബൂത്തുകമ്മിറ്റിയുടെ പേരിലുള്ള സ്ഥലം ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തപ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ലഭിച്ച നഷ്ടപരിഹാരത്തുകയാണ് നേതാക്കള്‍ കൈവശപ്പെടുത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടനാട് വാര്‍ഡ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നും ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി 5,72,707 രൂപ വാര്‍ഡ് കമ്മിറ്റി സെക്രട്ടറി/പ്രസിഡന്റ് എന്നിവരായ രണ്ടുപേരുടെ കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് 87,52,045 രൂപയും കൈപ്പറ്റിയതായും വിവരാവകാശ രേഖയില്‍ പറയുന്നു. മൂന്നാം വാര്‍ഡില്‍ താമസക്കാരനായ മണ്ഡലം പ്രസിഡന്റ് ഒന്നാം വാര്‍ഡ് ബൂത്ത് പ്രസിഡന്റായും മണ്ഡലം…
Read Moreവംശനാശം വന്ന ‘പൂവാലന്മാര്’ തിരിച്ചുവന്നു! ശല്യം ഉണ്ടായാല്‍ വിളിക്കേണ്ട നമ്പര്‍ 112; പരാതികള്‍ വര്‍ധിച്ചുവരുന്നതായി കേരള പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊറോണ കാലത്തിന് ശേഷം സ്കൂളുകളും കോളജുകളും തുറന്നതോടെ പൂവാലശല്യം വീണ്ടും തലപൊക്കുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം പരാതികള്‍ വര്‍ധിച്ചുവരുന്നതായും നടപടിയുണ്ടാകുമെന്നും കേരള പോലീസ് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് പിങ്ക് പോലീസിന്റെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയിരുന്നു. രാവിലെയും വൈകുന്നേരവുമായിരുന്നു സ്പെഷല്‍ പെട്രോളിംഗ്. ഇത് പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. ശല്യം ഉണ്ടായാല്‍ 112 എന്ന മ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്ന് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. ടോംസിന്റെ പ്രശസ്തമായ ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പി ഹിപ്പിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് രസകരമായ ഫേസ്ബുക്ക് കുറിപ്പ്. ’വംശനാശം വന്നെന്ന് കരുതിയതാണ് ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ്. അതേസമയം സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുന്‍പ് സ്കൂള്‍ കേന്ദ്രീകരിച്ച പോലീസ് ബോധവത്കരണ ക്ലാസുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത്…
Read Moreആ ദളിത് യുവാവ് എവിടെ ? ഇന്നു വരും നാളെ വരും എന്ന് കരുതി ആ അമ്മ കാത്തിരിക്കുന്നു, കാലമേറെയായി…
കൊയിലാണ്ടി: ഇന്നു വരും നാളെ വരും എന്ന് കരുതി കാത്തിരിപ്പ് തുടങ്ങീട്ട് കാലമേറെയായി, ഇതുവരെ അവന്റെ നിഴലാട്ടം പോലും കാണാനില്ല. അവനെ ഒരു നോക്ക് കണ്ടിട്ട് കണ്ണടഞ്ഞാൽ മതിയായിരുന്നു... എട്ട് വർഷം മുമ്പ് കാണാതായ മകനു വേണ്ടി വഴിക്കണ്ണുമായി കാത്തിരിപ്പ് തുടരുന്ന മീനാക്ഷി എന്ന വൃദ്ധ മാതാവിന്റെ തേങ്ങലാണിത്. മകന്റെ തിരിച്ചുവരവിന് വേണ്ടിയുള്ള പ്രാർഥന തുടരുമ്പോഴും പണി തീരാത്ത വീട്ടിൽ ഈ അമ്മക്ക് കൂട്ടിരിക്കാൻ ആകെയുള്ളത് മാനസികമായി താളം തെറ്റിയ മൂത്തമകനും വിവാഹിതയായ മകളും മാത്രം. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് പുളിഞ്ഞോളിത്താഴ കുനി മീനാക്ഷിയുടേയും ഹരിദാസന്റെയും മകൻ ബിജു (ബിജോയ് -30) എന്ന ദളിത് യുവാവിന്റെ തിരോധാനമാണ് ഉത്തരമില്ലാത്ത ചോദ്യ ചിഹ്നമായി മാറുന്നത്. പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുണ്ടായിരുന്ന ബിജു കൂലിവേലയും കോൺക്രീറ്റ് പണിയും ചെയ്ത് ദരിദ്രകുടുംബത്തിന് താങ്ങായിരുന്നു. നാട്ടിലെ ആഘോഷങ്ങളിലും കായിക വിനോദങ്ങളിലും സജീവമായിരുന്നു ബിജു.ഇതിനിടെ…
Read Moreപേടിക്കണ്ട, ബഹിരാകാശ കൂട്ടിയിടികൾ തടയാം! നാസയുടെ ത്രില്ലർ ദൗത്യം വിജയം
വാഷിംഗ്ടൺ ഡിസി: ഭാവിയിൽ ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള നാസയുടെ ത്രില്ലർ ദൗത്യം വിജയം. നാസയുടെ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ച് ദിശമാറ്റി. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ 4.44നാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ ഇടിച്ച് വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് ഡാർട്ട്. ഭൂമിയിൽനിന്ന് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറു ഛിന്നഗ്രഹത്തിലാണ് ‘ഡാർട്ട്’ ഇടിച്ചിറക്കിയത്. ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഡൈഫോർമോസ് എന്ന ഛിന്നഗ്രഹം. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് “ഡാർട്ട്’ ഡൈഫോർമോസിനുനേരെ പാഞ്ഞടുത്തത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്. ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഡാർട്ടിനെ മുന്നോട്ടു…
Read Moreപ്രത്യേക അതിഥികള്‍ക്കായി സ്ത്രീകളെ എത്തിക്കും ! ഉത്തരാഖണ്ഡിലെ വിവാദ റിസോര്‍ട്ട് അനാശാസ്യത്തിന്റെ കൂത്തരങ്ങ്…
റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തെത്തുടര്‍ന്ന് വാര്‍ത്തകള്‍ ഇടംപിടിച്ച ഉത്തരാഖണ്ഡിലെ വിവാദ റിസോര്‍ട്ട് അനാശാസ്യങ്ങളുടെ കളിത്തൊട്ടിലെന്ന് വിവരം. ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും ലഹരിയിടപാടിന്റെയും കേന്ദ്രമായിരുന്നുവെന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു. അന്വേഷണ സംഘത്തോടാണു മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലെന്നു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അങ്കിതയുടെ മരണത്തോടെ ഹരിദ്വാറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭോഗ്പുരിലെ റിസോര്‍ട്ട്. സംഭവത്തിനു പിന്നാലെ ബിജെപി സര്‍ക്കാര്‍ റിസോര്‍ട്ട് പൊളിച്ചതു വിവാദമായിരുന്നു. കേസില്‍ പുള്‍കിതും രണ്ട് ജീവനക്കാരും അറസ്റ്റിലാണ്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നാണു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നാണു കേസ്. ”ജീവനക്കാരെ പുള്‍കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്‍ട്ടില്‍നിന്നു പുറത്തുപോകാന്‍ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും” മുന്‍ ജീവനക്കാര്‍…
Read Moreമൃഗസ്നേഹികള്‍ക്ക് ആര്‍ക്കെങ്കിലും ഇവനെ രക്ഷിക്കാന്‍ കഴിയുമോ ? ഫ്രാങ്കോ എന്ന തെരുവു നായയ്ക്കുവേണ്ടി അഭ്യര്‍ഥനയുമായി മീനാക്ഷി
ഫ്രാങ്കോ എന്ന തെരുവു നായയ്ക്കുവേണ്ടി മൃഗസ്നേഹികളോട് സഹായം അഭ്യര്‍ഥിച്ച് ബാലതാരം മീനാക്ഷി. സമൂഹമാധ്യമത്തിലൂടെയാണ് താരം അഭ്യര്‍ഥന നടത്തിയത്. നായയുടെ കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ടെന്നും ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് അവനെ രക്ഷിക്കാൻ കഴിയുമോ എന്നും മീനാക്ഷി ചോദിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത നായയാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ…ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ല, എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി. ഒന്നിനെയും ഉപദ്രവിക്കില്ല.. മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും …പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് .. എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം.. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ…
Read Moreഞാൻ ഇടതുപക്ഷം; എന്നാൽ ഇക്കാര്യങ്ങൾ പുറത്തുപറയുന്നത് നന്നല്ല..! ശ്രദ്ധേയമായി സെയ്ഫ് അലി ഖാൻ മാധ്യമങ്ങളോട് നടത്തിയ ഒരു പ്രസ്താവന
ബോക്സ് ഓഫീസിലെ കനത്ത പരാജയങ്ങളിൽ നിന്ന് “ബ്രഹ്മാസ്ത്രം’ ചുഴറ്റി പുറത്തുവന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “വിക്രം വേദ’. ഹൃതിക് റോഷൻ-സെ്യ്ഫ് അലി ഖാൻ കൂട്ടുക്കെട്ടിൽ പുറത്തുവരുന്ന ചിത്രം 2017-ൽ ഇതേ പേരിൽ റിലീസായ സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന്റെ റീമേക്കാണ്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെയാണ് സെയ്ഫ് അലി ഖാൻ മാധ്യമങ്ങളോട് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായി. ചെറിയ തോതിലാണെങ്കിലും താൻ ഇടതുപക്ഷ അനുഭാവി ആണെന്ന് സെയ്ഫ് വെളിപ്പെടുത്തി. എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് നന്നല്ലെന്നും ഉടൻതന്നെ അദേഹം കൂട്ടിച്ചേർത്തു. വിക്രം വേദ സിനിമയിലെ താൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്ന വ്യക്തിയാണെന്നും ഇതിനോട് യഥാർഥ ജീവിതത്തിൽ തനിക്ക് യോജിപ്പില്ലെന്നും പറഞ്ഞതിന് ശേഷമാണ് സെയ്ഫ് ഇടതുപക്ഷാഭിമുഖ്യം പ്രകടമാക്കിയത്. ജീവിതത്തിൽ ലിബറൽ നയങ്ങൾ പിന്തുടരുന്ന ആളാണ് താനെന്നും പട്ടൗഡി…
Read Moreസമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം; ആഗ്രഹിച്ചതിലും കൂടുതല്‍ പബ്ലിസിറ്റി നല്കി പോലീസ്
ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ മിക്കതും സംഭവിക്കുന്നത് റോഡ് സുരക്ഷാ നിയമങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ്. പോരാഞ്ഞ് ബൈക്ക് യാത്രികരായ ചിലര്‍ നിയമങ്ങളെ കാറ്റില്‍പറത്തി സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്യും. അത്തരത്തിലൊരാള്‍ക്ക് ദുര്‍ഗ് പോലീസ് നല്കിയ പണിയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്. പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റോഡില്‍ കുറച്ച് വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ അവയിലൊരു ബെെക്കില്‍ ഒരു ചെറുപ്പക്കാരന് ഒരുവശം തിരിഞ്ഞിരുന്നു അതോടിക്കുന്നതായി കാണാം. എപ്പോള്‍ വേണമെങ്കിലും അയാളൊ അതല്ലെങ്കില്‍ ചുറ്റുമുള്ള മറ്റ് യാത്രക്കാരൊ അപകടത്തില്‍പ്പെടാന്‍ ഇടയുള്ള രീതിയിലാണ് ഇയാളുടെ ഈ യാത്ര. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമാണ് ഇയാള്‍ ഇത്തരം സാഹസം ചെയ്തത്. ഏതായാലും ആളുടെ ആഗ്രഹം ദുര്‍ഗ് പോലീസങ്ങ് സാധിച്ചുനല്കി. ദുര്‍ഗ് പോലീസ് ഇയാള്‍ക്ക് 4,200 രൂപ പിഴ ചുമത്തി.…
Read Moreബാഗില്‍ എന്തോ അനങ്ങുന്നു! അധ്യാപകന് വിദ്യാര്‍ഥിനിയുടെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ; ഒടുവില്‍…
സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. അവയില്‍ ചില വീഡിയോകള്‍ കാഴ്ചക്കാരെ ആശങ്കപ്പെടുത്തുന്നവ ആയിരിക്കും. അത്തരത്തിലൊന്നാണ് കരന് വഷിസ്ത ബിജെപി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ഷാജാപൂരിലെ ബഡോണി സ്കൂളിലായിരുന്നു സംഭവം. ദൃശ്യങ്ങളില്‍ ഒരു സ്കൂള്‍ ബാഗുമായി നിലത്തിരിക്കുന്ന അധ്യാപകനെ കാണാം. തന്റെയൊരു വിദ്യാര്‍ഥിനിയുടെ ബാഗ് സസൂക്ഷ്മം പരിശോധിക്കുകയാണ് അദ്ദേഹം. ഒരു 10-ാം ക്ലാസ് വിദ്യാര്‍ഥിനി തന്റെ ബാഗില്‍ എന്തോ അനങ്ങുന്നതായി അനുഭവപ്പെടുന്നതായി അധ്യാപകനെ അറിയിക്കുകയായിരുന്നു. അദ്ദേഹം ബാഗ് പുറത്ത് വച്ച് പരിശോധിച്ച്. ദൃശ്യങ്ങളില്‍ അധ്യാപകന് ബുക്കുകളൊക്കെ മാറ്റുന്നതായി കാണാം. ഒടുവില്‍ കാഴ്ചക്കാരെ ഭയപ്പെടുത്തി ഒരു മൂര്‍ഖന്‍ പാമ്പിനെ ആ ബാഗില്‍നിന്ന് കണ്ടെത്തുകയാണ്. ഭാഗ്യവശാല്‍ അധ്യാപകനും മറ്റുള്ളവര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ല.
Read More