സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് മലയാളികള്‍. പുസ്തകം സിനിമയാക്കാന്‍ താല്പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്സ് അധികൃതര്‍ വെളിപ്പെടുത്തി. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും സിനിമയാക്കാന്‍ താല്പര്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കര്‍ നല്കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില് എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകം…
Read MoreDay: October 14, 2022
കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: വേഗത കൂട്ടാൻ ശ്രീറാമിനെ പ്രേരിപ്പിച്ച കുറ്റം വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.ശ്രീറാമിനെ അമിത വേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് വഫയുടെ പേരിലുള്ള കുറ്റം. എന്നാൽ ഇക്കാര്യത്തിൽ രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വഫയും വാദിക്കുന്നു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം പറയുന്നു. ഹര്‍ജിയില്‍ കഴിഞ്ഞ തവണ പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. അതേസമയം ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് എതിര്‍പ്പ് ഫയല്‍ ചെയ്യും. പ്രോസിക്യൂഷന് വാദം കേള്‍ക്കാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.…
Read Moreഎല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്; എഎൽഎയ്ക്കെതിരേ കെപിസിസി നടപടി സ്വീകരിക്കുമെന്നും സൂചന
തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച്. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നടപടി വേഗത്തിലാക്കുന്നത്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എംഎല്‍എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടിക്ക് കെപിസിസി തുനിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. എംഎൽഎയുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടിയുണ്ടാവുക. പാർട്ടി അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യുന്ന കാര്യമാണ് പരിഗണിക്കുന്നത്. എൽദോസിൽ നിന്ന് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകും. പരാതിക്കാരിയ്ക്ക്…
Read Moreഇങ്ങനെ അകന്നുനിന്നാൽ എങ്ങനെയാ… കീഴ്വഴക്കങ്ങൾ മറികടന്ന് സുരേഷ് ഗോപിക്ക് ബിജെപി കോർ കമ്മിറ്റിയിൽ സ്ഥാനം; പിന്നിലെ ലക്ഷ്യം ഇതാണ്…
തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി കോർ കമ്മിറ്റിയിൽ സ്ഥാനം കിട്ടിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണ ഗതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്, മുൻ സംസ്ഥാന ഭാരവാഹികൾ എന്നിവർക്കാണ് കോർ കമ്മിറ്റിയിൽ സ്ഥാനം കിട്ടുക. സുരേഷ് ഗോപി ബിജെപിയുടെ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നില്ല. പാർട്ടി സംസ്ഥാന നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്നും ഏറെ നാളായി അകന്ന് നിൽക്കുകയായിരുന്നു. വീണ്ടും സിനിമാ മേഖലയിൽ സജീവമായ സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി. പാര്‍ട്ടിയുടെ സുപ്രധാന…
Read Moreപീഡനക്കേസിൽ ഒളിവിൽ തുടർന്ന് എൽദോസ്; എൽദോസ് എവിടെയന്ന് ആർക്കുമറിയില്ല; വെട്ടിലായി കോണ്‍ഗ്രസ്
കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കണ്ടെത്താനായില്ല. എൽദോസ് എവിടെയന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. എൽദോസിന്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്. എംഎൽഎ മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. അതിനിടെ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടതല്ലാതെ അദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതോടെ എൽദോസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എന്ന് ആവർത്തിക്കുന്ന കോണ്‍ഗ്രസ് കടുത്ത സമ്മർദ്ദത്തിലായി. ഇത്രയും ഗുരുതരമായ ആരോപണം യുവതി പരസ്യമായി ഉന്നയിക്കുന്പോഴും എംഎൽഎ നേരിട്ട് വിശദീകരണം നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംഎൽഎയെ ഫോണിൽ കിട്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. എംഎൽഎയുടെ ഫോണ്‍ യുവതി മോഷ്ടിച്ചെന്ന് പോലീസിന് പരാതി നൽകിയ എൽദോസിന്റെ ഭാര്യയുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്. അതേസമയം മർദിച്ചെന്ന യുവതിയുടെ ആദ്യ പരാതി വന്നപ്പോൾ…
Read Moreഇലന്തൂരിലെ വീട്ടിൽ തിരുമലിന്റെ മറവിൽ അനാശാസ്യവും; കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികൾ യുവാവിനൊപ്പം ഇലന്തൂരിലെത്തി; ഇരുവർക്കും പിന്നീട് സംഭവിച്ചത്…
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ തിരുമലിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി പോലീസിനു വിവരം ലഭിച്ചു. ആയുർവേദ ചികിത്സയുടെ മറവിൽ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായാണ് വിവരം. ഷാഫിയുടെ നേതൃത്വത്തിൽ സ്ത്രീകളെ ഇവിടെ എത്തിച്ചതായാണ് സൂചന. കൊല്ലപ്പെട്ട പത്മയും റോസിലിയും ഇത്തരത്തിലാണോ ഇവിടെ എത്തിയിരിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇലന്തൂരിലെത്തിയ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താൻ ശ്രമംഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ രണ്ട് പെണ്‍കുട്ടികൾ എത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെണ്‍കുട്ടികളാണ് കേസിലെ മുഖ്യപ്രതി ഷാഫിയുടെ നിർദേശത്തെ തുടർന്ന് ഇലന്തൂരിലെ വീട്ടിലെത്തിയെന്നാണ് വിവരം. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ഷാഫി പീഡിപ്പിച്ചതായും സൂചനയുണ്ട്. ഈ പെണ്‍കുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായും പറയുന്നു. സംഭവശേഷം ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയിൽ…
Read MoreYour_saniya01 In Black Saree Showing Boobs With Nipple Clamps On Stripchat Live
But why must you choose LivePrivates to Livejasmin and Stripchat? But be watchful, because should you attempt JerkMate once, you can never return to widespread camming websites. Private cam exhibits are accessible on a pay per minute foundation. They’re out there from a variety of eight tokens per minute to larger than ninety tokens per minute. StripChat is primarily a free video chat for anybody who needs to talk with lovely individuals. You can register for free on the site and see how the positioning works from the inside. I…
Read Moreമക്കളുടെ മുന്നിൽവച്ചു വിധവയ്ക്കുനേരെ കൈയേറ്റവും ലൈംഗികാതിക്രമവും; അക്രമത്തിന് ഇരയായ സ്ത്രീയോട് വൈരാഗ്യം ഉണ്ടാകാനുള്ള കാരണം ഞെട്ടിക്കുന്നത്
തൃശൂർ: ഭൂമിവില്പനയുമായി ബന്ധപ്പെട്ട വിരോധത്തെ തുടർന്ന പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽവച്ചു വിധവയായ യുവതിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കേസിൽ അഞ്ചുപേർക്കു മൂന്നേകാൽ വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും.പെരിങ്ങോട്ടുകര വടക്കുംതള്ളി വീട്ടിൽ ഹണി (43), ചാഴുപ്പുരയയ്ക്കു മിതേഷ് (38), കോഴിക്കാട്ടില്‍ മിലിന് എന്ന മിലു (28), എസ്എൻ പുരം പൊരിബസാര്‍ തൈക്കൂട്ടത്തില്‍ ഷാജി (49), നാഗര്‍കോവില്‍ തിരുനല്‍വേലി തോപ്പില്‍ വിജയ് (30) എന്നിവരെയാണു തൃശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. 2013 ആഗസ്റ്റിലാണു കേസിനാസ്പദമായ സംഭവം. ഭർത്താവ് മരിച്ച യുവതി അവരുടെ പേരിലുള്ള സ്ഥലം വിൽക്കാനായി വീട്ടിലെത്തിയ ബ്രോക്കറുമായി സംസാരിക്കുന്പോൾ ഭൂമി വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന പ്രതികള്‍ സംഘം ചേര്‍ന്നു വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമം കാട്ടിയത്. യുവതിയുടെ ചെകിട്ടത്ത്…
Read Moreപ്രണയപ്പകയില്‍ യുവാവ് ട്രെയിനു മുമ്പില്‍ തള്ളിയിട്ടു കൊന്ന പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു !
ട്രെയിനു മുമ്പില്‍ തള്ളിയിട്ട് യുവാവ് കൊലപ്പെടുത്തിയ കോളജ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ ആതംപക്കം സ്വദേശിയും ബി.ബി.എ. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ എം. സത്യയെ സതീഷ് എന്ന ഇരുപത്തിമൂന്നുകാരന് തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. സബര്‍ബന്‍ ട്രെയിനു മുന്നിലേക്കായിരുന്നു സത്യയെ സതീഷ് തള്ളിയിട്ടത്. മകളുടെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ നെഞ്ചുവേദനയെടുത്ത അച്ഛന് മാണിക്കത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സത്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സതീഷിനെ തൊരൈപക്കത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്. ടി നഗറിലെ സ്വകാര്യകോളേജില്‍ പോകാനായി ട്രെയിനിനുവേണ്ടി കാത്തിരിക്കയായിരുന്നു സത്യ. പ്രണയാഭ്യര്‍ഥനയുമായി ശല്യംചെയ്തിരുന്ന സതീഷും പിന്നാലെയെത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടി സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോള്‍ സത്യയെ സതീഷ്…
Read Moreശിവകലയെ അനാഥരാക്കിയത് യുവാക്കളുടെ മണ്ണിനോടുള്ള ആക്രാന്തം; കഴുത്തിൽ മരക്കമ്പ് കുത്തി വീട്ടമ്മയെ കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ
നെയ്യാറ്റിൻകര : കഴുത്തിൽ മരക്കന്പ് കുത്തി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. അതിയന്നൂര്‍ ഓണംകോട് കരിക്കാത്തല പുത്തൻ വീട്ടിൽ അനിരുദ്ധന്റെ ഭാര്യ വിജയകുമാരി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അയല്‍വാസിയും ബന്ധുവും റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വിജയകുമാരിയും ഡിപ്ലോമ വിദ്യാര്‍ഥിനിയായ മകള്‍ ശിവകലയും താമസിക്കുന്ന വീടിനു സമീപത്താണ് അനീഷ് ഈയടുത്ത കാലത്ത് വസ്തു വാങ്ങിയത്. രണ്ടു വസ്തുക്കളുടെയും അതിര്‍ത്തി സംബന്ധിച്ച് വഴക്ക് നിലവിലുള്ളതായി നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു. സംഭവ ദിവസം അനീഷും ബന്ധു നിഖിലും വിജയകുമാരിയുടെ വീട്ടുമുറ്റത്തെത്തി. വാക്കേറ്റത്തിനിടയില്‍ വിജയകുമാരിയുടെ കഴുത്തില്‍ പ്രതികള്‍ മരക്കന്പ് കുത്തിക്കയറ്റിയെന്നാണ് പരാതി. മകള്‍ ശിവകലയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി. പിന്നീട് കഴുത്തില്‍ നിന്നും കന്പ് വലിച്ചൂരിയെടുത്തതിനു ശേഷം വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയകുമാരിക്ക് കമ്പ് കൊണ്ടുള്ള മർദനവും ഏറ്റു.…
Read More