പത്തനംതിട്ട: അടൂരിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കി. പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി(72) ആണ് മരിച്ചത്. വീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെയാണ് നാരായണൻകുട്ടിയെ കണ്ടെത്തിയത്. ലൈംഗികാതിക്രമക്കേസിൽ താൻ നിരപരാധിയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് തയാറാക്കിയ ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും നാരായണൻകുട്ടി കുറിച്ചിരുന്നു. ഇയാള്‍ പ്രതിയായിട്ടുള്ള പോക്സോ കേസിന്റെ വിചാരണ നാളെ അടൂര്‍ അതിവേഗ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകാൻ നാരായണൻകുട്ടിയോട് അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദത്തിൽ ആയിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Read MoreDay: March 8, 2023
ജീവിതത്തില്‍ സങ്കടം പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുമ്പില്‍ ! തുറന്നു പറച്ചിലുമായി സലിം കുമാര്‍…
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന് സലിംകുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയെയും ഭാര്യയെയുമാണ് താന്‍ വനിതാ ദിനത്തില്‍ ഓര്‍ക്കുന്നതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജീവിതത്തില്‍ തന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് ഈ രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണെന്ന് സലിം കുമാര്‍ പറയുന്നു. മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത അമ്മയും ഭാര്യയുമാണ് തന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്. അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു…
Read Moreഅത്ര എളുപ്പമല്ല സ്ത്രീക്ക് ലൈംഗികത..!
നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന തുറന്നു പറച്ചിലിനെ ഈ സമൂഹം നേരിട്ടത് എത്ര നീചമായാണ്. “ഇത്രയും നാൾ എന്തെ മിണ്ടാത്തത്’ എന്നാണ് ആ വാർത്തയ്ക്ക് കീഴിൽ കണ്ട കൂടുതൽ കമന്റ്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടൊരു സ്ത്രീ, ശരീരത്തിനും മനസിനും ഏറ്റ മുറിവ് കഴുകിക്കളയുവാൻ വർഷങ്ങളെടുക്കും. ചൂഷണം ചെയ്യപ്പെട്ടു എന്ന് പറയുവാൻ ആ സ്ത്രീക്ക് ഒരൊറ്റ ദിവസം മതിയാകില്ല. കുറെ നാളുകൾക്കു മുൻപ് വന്ന ഒരു വാർത്ത ഇങ്ങനെയായിരുന്നു – ‘ഒരു സ്ത്രീയെ ബലാൽസംഗം ചെയ്താലും, ആ സ്ത്രീ തുടക്കത്തിൽ മാത്രമേ എതിർക്കുകയുള്ളു, പിന്നീട് അവൾ വഴങ്ങി തരുമത്രെ’. ഇങ്ങനെയൊരു സംസാരം പലപ്പോഴും പല സുഹൃത്ത് വലയത്തിൽ കേട്ടിട്ടുമുണ്ട്. അപ്പോഴൊക്കെ അവരോട് തർക്കിച്ചിട്ടുണ്ട്. പിന്നീട് ഒരിക്കലും ആ സുഹൃത്തുക്കൾക്ക് മുന്നിൽച്ചെന്ന് നിൽക്കുവാനോ അവരോട് സംസാരിക്കുവാനോ എനിക്ക് ധൈര്യം വന്നിട്ടില്ല. ഏത് സ്ത്രീയാണ് ശാരീരിക ചൂഷണം…
Read Moreചവറയിൽ വൻമയക്കുമരുന്ന് വേട്ട; അറസ്റ്റിലായ മൂന്നുപേരുടെ പ്രായം ഇരുപത്തിയഞ്ചിൽ താഴെ; 207 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു
ചവറ: ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിൽ. കുണ്ടറ വെള്ളിമൺ സ്വദേശി അൽത്താഫ് (22), കൊല്ലം ഉമയനല്ലൂർ സ്വദേശി സെയ്ദലി (23), കൊല്ലം രാമൻകുളങ്ങര മരുത്തടി സ്വദേശി നജ്മൽ (23) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത് ചവറ പാലത്തിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോട് കൂടി ചവറ സബ് ഇൻസ്പെക്ടർ നൗഫൽ, എ എസ് ഐ സജികുമാർ, സിവിൽ പോലീസ് ഓഫീസർ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് മൂവരെയും പിടികൂടിയത്. കാറിൽ നിന്നും ഇവരുടെ കൈയ്യിൽ നിന്നുമായി ഏകദേശം 207 ഗ്രാം എം ഡി എം എ യും 34 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതൽ എംഡിഎംഎ പിടികൂടിയ സംഭവമാണ് ഇത്. ഇവർ ബാംഗ്ലൂരിൽ നിന്നും കൊല്ലം ഭാഗത്ത് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന മയക്കുമരുന്നുകൾ ആണെന്ന നിഗമനത്തിലാണ് പോലീസ്.…
Read Moreഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ! ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം
ദുബൈ: ശനിയാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റൗഫിനാണ് പത്ത് ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ശനിയാഴ്ച വൈകുന്നേരം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മെന്‍സ് ഫെനല്‍ മത്സരത്തിലെ ചാമ്പ്യനായി മാറിയ റഷ്യന്‍ താരം ദാനില് മെദ്വദേവാണ് സമ്മാനാര്‍ഹനെ തെരഞ്ഞെടുത്തത്. മത്സരവേദിയില്‍ വെച്ചു തന്നെയായിരുന്നു നറുക്കെടുപ്പും. 55 വയസുകാരനായ അബ്ദുല്‍ റൗഫ് ഫെബ്രുവരി 16ന് ഓണ്‍ലൈനായി എടുത്ത 1771 നമ്പര്‍ ടിക്കറ്റിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ സീരിസ് 416ലെ വിജയിയായി മാറിയത്. 25 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന അദ്ദേഹം 2018 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പതിവായി പങ്കെടുത്തുവരികയാണ്. രണ്ട് കുട്ടികളുടെ പിതാവായ അബ്ദുല്‍ റൗഫ് ദോഹയിലെ ഒരു ബില്‍ഡിങ് മെയിന്റനന്‍സ്…
Read Moreചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിലക്ക്…
ചൈനയുമായി അതിര്‍ത്തിപ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികര്‍ക്കും കുടുംബത്തിനും വിലക്ക്. സൈനികര്‍ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഫോണുകളില്‍ മാല്‍വെയര്‍ അടക്കം കണ്ടെത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചൈനീസ് ഫോണുകള്‍ക്കെതിരെയുള്ള ജാഗ്രത സൈനികര്‍ തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വിവിധ തലങ്ങളിലൂടെ എപ്പോഴും ഓര്‍മ്മപ്പെടുത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളുടെ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് സൈനികരെയും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ സൈനികരുടെ ഫോണുകളില്‍ നിന്ന് സംശയാസ്പദമായി തോന്നിയ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ഫോണുകളും ചൈനീസ് ആപ്പുകളും ഉപയോഗിക്കുന്നത് സൈനികര്‍ നിര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ഓപ്പോ, ഷവോമി, വണ്‍ പ്ലസ് തുടങ്ങി നിരവധി ചൈനീസ് ഫോണുകളാണ് ഇന്ത്യന്‍…
Read Moreഇത് ചരിത്രം! ഇന്ത്യന്‍ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാവുന്ന ആദ്യ വനിതയായി ഷാലിസ ധാമി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി അലങ്കരിച്ച് ഷാലിസ ധാമി ഇനി പടനയിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസറെ മുന്നണിപ്പോരാളികളുടെ യൂനിറ്റ് മേധാവിയായി നിയമിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ യൂനിറ്റിന്റെ മേധാവിസ്ഥാനത്തേക്കാണ് ഷാലിസയെ തിരഞ്ഞെടുത്തത്. പാകിസ്താന് അതിര്‍ത്തിയായ പടിഞ്ഞാറന്‍ മേഖലയിലെ മിസൈല്‍ സ്ക്വാഡ്രന്റെ കമാന്‍ഡിങ് ഓഫീസര്‍ സ്ഥാനത്തേക്കാണ് ഷാലിസ എത്തുന്നത്. ഫ്ലൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ഷാലിസ 2800ല്‍ അധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ് ഷാലിസ. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹെലിക്കോപ്ടര്‍ പൈലറ്റായി 2003-ലാണ് ഷാലിസ, വ്യോമസേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 2005-ല്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റും 2009-ല്‍ സ്ക്വാഡ്രണ്‍ ലീഡറുമായി. മാര്‍ച്ച് മാസം ആദ്യത്തോടെ ഇന്ത്യന്‍ ആര്‍മിയും വനിത ഓഫീസർമാരെ കമാന്‍ഡിങ്ങ് ചുമതലകളിലേക്ക് വിന്യസിക്കാന്‍ ആരംഭിച്ചിരുന്നു. നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ കമാന്‍ഡുകളിലാണ് ഇത് നടപ്പാവുക.
Read Moreകടുത്ത ചൂട്: മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; തൃശൂർ ജില്ലയിൽ ഉൾനാടൻ മത്സ്യബന്ധനം പ്രതിസന്ധിയിൽ
തിരുവനന്തപുരം: കടുത്ത ചൂടിൽ സംസ്ഥാന വെന്തുരുകാൻ തുടങ്ങിയതോടെ പലയിടത്തും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. മഴയുണ്ടാകാനുള്ള സാധ്യത കുറവായതിനാൽ വരുംദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത ചൂടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ഉൾനാടൻ മത്സ്യബന്ധനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായത്. കണമ്പ്, തിരുത, പൂമീൻ, വറ്റ എന്നിവ ഇപ്പോൾ ലഭിക്കാറില്ല. മകക്കയും ചത്തുപൊന്തുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കക്ക വാരാനെത്തുന്നവർ വെറുംകൈയോടെ മടങ്ങുകയാണ്. ചൂട് വർധിച്ചതിനാൽ പുഴകളിലും മത്സ്യ ലഭ്യത കുറഞ്ഞു. നല്ല വേനൽ മഴ ലഭിക്കാൻ ഇനിയും സമയമെടുത്തേക്കും. കുടിവെള്ള ക്ഷാമം രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കണ്ണൂർ ജില്ലയിലാണ് ഈ വേനൽ കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്നതാപനില രേഖപ്പെടുത്തിയത്. കണ്ണൂർവിമാനത്താവളത്തിൽ മാർച്ച് നാലിന് 41 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനില. കണ്ണൂർ ടൗണിൽ 37.1 ഡിഗ്രി…
Read Moreതൊഴിലെടുക്കാതെ തൊഴിലുറപ്പ്! പ്രധാന അധ്യാപകന് കൈക്കലാക്കിയത് 22 ദിവസത്തെ വേതനം
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ റജിസ്റ്ററില്‍ ഒപ്പിട്ട് പ്രധാന അധ്യാപകന് കൈക്കലാക്കിയത് 22 ദിവസത്തെ വേതനം. മലപ്പുറം എടയൂര്‍ വടക്കുംപുറം എയുപി സ്കൂളിലെ പ്രധാനധ്യാപകൻ അലി അക്ബര്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാന്‍ ഒാംബുഡ്സ്മാന് ഉത്തരവ് നല്കി. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കൃഷിഭൂമിയുടെ ഉടമയ്ക്ക് വേതനം നല്കാന് വ്യവസ്ഥയുണ്ട്. ഈ പഴുതുപയോഗിച്ചാണ് അലി അക്ബര്‍ തൊഴിലുറപ്പ് റജിസ്റ്ററില്‍ ഒപ്പിട്ട് 22 ദിവസത്തെ വേതനമായ 6842 രൂപ കൈക്കലാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുവെന്ന് പറയുന്ന മിക്ക ദിവസങ്ങളിലെല്ലാം സ്കൂളിലെ റജിസ്റ്ററിലും ഒപ്പുവെന്നാണ് ഒാംബുസ്മാന്റെ കണ്ടെത്തല്‍. നാട്ടുകാരന്റെ പരാതിയെ തുടര്‍ന്നാണ് ഒാംബുഡ്സ്മാന്റെ ഇടപെടല്‍. ഓംബുഡ്സ്മാൻ വിശദീകരണം തേടിയതിന് പിന്നാലെ ഇയാൾ തുക പഞ്ചായത്തിൽ തിരിച്ചടച്ചു. എന്നാൽ പണം പലിശ സഹിതം തിരിച്ചടയ്ക്കാനാണ് ഉത്തരവ്. ഇതോടൊപ്പം വകുപ്പുതല നടപടിക്കായി ജില്ല വിദ്യാഭ്യാസ ഓഫീസർക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് പണിയെടുത്തതെന്നും…
Read Moreവർക്കല പാരാഗ്ലൈഡിംഗ് അപകടം: മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിന് കേസ്; മൂന്നു പേർ അറസ്റ്റിൽ;
തിരുവനന്തപുരം: വർക്കല പാപനാശത്തെ പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് കന്പനിയുടെ ട്രെയിനർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ്. ഫ്ളൈ അഡ്വഞ്ചേഴ്സ് സ്പോർട്ട് പ്രൈവറ്റ് കന്പനി ഉടമ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കന്പനി ഉടമ ഒളിവിലാണ്. ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് പാരാഗ്ലൈഡിംഗിനിടെ കോയന്പത്തൂർ സ്വദേശിനിയായ പവിത്ര എന്ന യുവതിയും ട്രെയിനറും പാപനാശത്തെ ഹൈമാസ്ക് ലൈറ്റിന് മുകളിൽ കുടുങ്ങിയത്. 100 അടിയോളം ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലായിരുന്നു ഇവർ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സന്ദീപിനും പവിത്രക്കും പരിക്കേറ്റിരുന്നു. പവിത്ര വർക്കലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ കന്പനി ജീവനക്കാർ പവിത്രയിൽ നിന്നും വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയെന്ന് ബന്ധുക്കൾ…
Read More