പയ്യന്നൂര്‍: വിതരണത്തിനായി നല്കിയ റേഷനരി ഉപയോഗശൂന്യമായ നിലയില്‍. രാമന്തളി മുച്ചിലോട് ചേനോത്ത്പാറയിലെ നാലാം നമ്പര്‍ റേഷന്‍കടയില്‍ വിതരണത്തിനെത്തിച്ച 63 ചാക്ക് റേഷനരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍ അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗ ശൂന്യമായ നിലയിലുള്ള അരി കണ്ടെത്തിയത്.അടിയിലെ ചാക്കുകളിലെ അരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും പ്രധാനമന്ത്രിയുടെ വിഹിതവുമായി ധാരാളം അരിയാണ് ഇപ്പോള്‍ റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തുന്നത്. പുതിയ സ്റ്റോക്ക് വരുമ്പോള്‍ അത് അടിയിലാക്കുകയും പഴയ സ്റ്റോക്ക് ചെലവഴിക്കാനായി അട്ടിയുടെ മുകളിലാക്കുകയുമാണ് പതിവ്. എന്നാല്‍, ഈ റേഷന്‍ കടയില്‍ ഇങ്ങനെ ചെയ്യാതെ കൃത്യവിലോപം കാണിച്ചതാണ് അരി ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് റേഷനിംഗ് ഇന്‍സ്പെക്ടറുടെ കണ്ടെത്തല്‍. റേഷന്കടയുടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈ 26ന് രാവിലെ ഇതേ…
Read MoreDay: March 8, 2023
ലോക്ഡൗണ്‍ കാലത്ത് പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി; പോക്സോക്കേസുകള് കുതിച്ചുയരുന്നു…
സംസ്ഥാനത്ത് പോക്സോകേസുകളില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പോക്സോകേസുകളിലുണ്ടായ വര്‍ധന ആയിരത്തിലധികമാണ്. ഇതില്‍ തന്നെ ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. 3056 പോക്സോ കേസുകളാണ് 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 3559 എണ്ണമായപ്പോള്‍ 2022ല്‍ 4586 ആയി വര്‍ധിക്കുകയാണുണ്ടായത്. ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര് പ്രസവിക്കുകയും ചെയ്തു. സ്വന്തം ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Read Moreക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ല; തിരച്ചിൽ നടത്തിയിറങ്ങിയ നാട്ടുകാർ കണ്ടത് സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയില്‍
കാസര്‍ഗോഡ്: സ്കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം വീണ്ടും പുറത്തുപോയ പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂളിനു സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി അഭിനവ് (17) ആണ് മരിച്ചത്. സ്കൂളില്‍ ക്ലാസുകള്‍ അവസാനിച്ച് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. കളിക്കാനാണെന്നു പറഞ്ഞാണ് ഇന്നലെ വൈകുന്നേരം വീട്ടില്‍നിന്നും പുറത്തുപോയത്.വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങിയത്. രാത്രി എട്ടോടെ സ്കൂളിന്റെ പിറകുവശത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പെരളത്തെ വിനോദിന്റെ മകനാണ്.
Read Moreഎസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം;പരീക്ഷ എഴുതുന്നത് 4,19362 വിദ്യാർഥികൾ; ഹയർസെക്കൻഡറി പരീക്ഷകൾ 10ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. 29 ന് അവസാനിക്കും. 4,19362 വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതാൻ അവസാനവട്ട ഒരുക്കവും പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.30 ന് ആണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 10 ന് ആരംഭിച്ച് 30 ന് അവസാനിക്കും. ഈ പരീക്ഷകളും രാവിലെ 9.30 ന് തുടങ്ങും.ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 425361 വിദ്യാർഥികളും രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർഥികളുമാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷ പരീക്ഷയെഴുതുന്നത് 28,820 വിദ്യാർഥികളും രണ്ടാം വർഷം പരീക്ഷയ്ക്കിരിക്കുന്നത് 30,740 വിദ്യാർഥികളുമാണ്. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 13 ന് ആരംഭിക്കും.
Read Moreദേശാഭിമാനി ലേഖകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ! കീ ബോര്‍ഡ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി…
ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read Moreസദാചാരക്കൊല: ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്;കൊലയാളികൾ സഹാറിനെ അറിയുന്നവർ, ആക്രമണം ആസൂത്രിതം
ചേർപ്പ്: സദാചാര ഗുണ്ടാസംഘത്തിന്റെ മർദനമേറ്റ് ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി. കുറുന്പിലാവ് സ്വദേശികളായ രാഹുൽ, വിജിത്ത്, വിഷ്ണു, ഡീനോ, അഭിലാഷ്, അമീർ, അരുണ്‍, കാറളം സ്വദേശി ജിഞ്ചു എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരുമാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ രാഹുൽ വിദേശത്തേക്കു കടന്നതായാണ് സൂചന. പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ചേർപ്പ് പോലീസ് അറിയിച്ചു. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം പ്രതികളിലൊരാൾ വിദേശത്തേക്കു കടക്കാനിടയായ സാഹചര്യത്തിൽ പോലീസിനു വീഴ്ചയുണ്ടായോ എന്നതിൽ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി ഐശ്വര്യ ദോഗ്ര പറഞ്ഞു. ആക്രമണം നടന്ന് ഏഴു ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാതിരുന്നതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു എസ്പി. ചിറയ്ക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാർ (32) ആണ് മരിച്ചത്.…
Read Moreമൂന്നുവയസായ മകനെ മുക്കിക്കൊന്നശേഷം അച്ഛൻ ജീവനൊടുക്കി; പുലർച്ചെ എഴുന്നേറ്റ ഭാര്യ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആളൂർ ഗ്രാമം ഉണർന്നത് ആ നിലവിളികേട്ട്…
ഇരിങ്ങാലക്കുട: മൂന്നുവയസായ മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതിനു ശേഷം പിതാവു ജീവനൊടുക്കിയെന്ന് പോലീസ്. തുന്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം മാടന്പത്ത് വീട്ടിൽ ബിനോയ് (48) ആണ് മകൻ അഭിജിത്ത് കൃഷ്ണയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വീടിനു പിറകിലെ വർക്ക് ഏരിയയിലാണ് ഇയാളെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ കുഞ്ഞിന്റെ മൃതദേഹവും ഉണ്ടായിരുന്നു. ഇന്നു പുലർച്ചെ അഞ്ചോടെ ഇയാളുടെ ഭാര്യ മിനി ഉറക്കമുണർന്നു മകനെ നോക്കിയപ്പോൾ കണ്ടില്ല. തുടർന്നു നടത്തിയ തെരച്ചിലിലാണു ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടത്. മകനെ കുളിമുറിയിലെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയശേഷം വർക്ക് ഏരിയയിൽ കൊണ്ടുവന്നു കിടത്തിയ ശേഷമാണ് ബിനോയ് തൂങ്ങിയിരിക്കുന്നത്. ആളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബിനോയിയും ഭാര്യ മിനിയും മരിച്ച കുട്ടിയെ കൂടാതെ മൂത്തമകൻ അഭിനവ് കൃഷ്ണയും ഒരുമിച്ചാണു വീട്ടിൽ കഴിയുന്നത്. ഈ കുട്ടി ഒന്‍പതാംക്ലാസ് വിദ്യാർഥിയാണ്.ബിനോയ് പണ്ട് ഗൾഫിലായിരുന്നു. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് നാട്ടിലെത്തി ലോട്ടറി…
Read More18 വയസു കഴിഞ്ഞാല്‍ പിന്നെ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണ് ! പ്രതിസന്ധികളോടു പടപൊരുതി ആദ്യ രോഹിങ്ക്യന്‍ വനിതാ ബിരുദധാരി
പ്രതിസന്ധികളോടു പടവെട്ടിയാണ് തസ്മിദ ജൊഹാര്‍ എന്ന യുവതി ആദ്യ രോഹിങ്ക്യന്‍ വനിതാ ബിരുദധാരിയായി മാറിയത്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്. ടൊറന്റോയിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന തസ്മിദ ഉപരിപഠനത്തിനായി കാനഡയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഒരു രോഹിങ്ക്യന്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ ബിരുദം നേടുക എന്നത് തസ്മിദയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. സാഹചര്യം അനുകൂലമല്ലാതിരുന്നത് കൊണ്ട്, വീടും പ്രായവും പേരും ദേശവും ഭാഷയുമെല്ലാം മാറ്റിയായിരുന്നു പോരാട്ടത്തിന്റെ ആദ്യ ചുവട്. സ്വാതന്ത്ര്യത്തിലേക്കുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണന്ന തിരിച്ചറിവാണന്ന ചിന്തയാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്ന് അവര്‍ പറയുന്നു. മ്യാന്മറിലെ രോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ബംഗ്ലാദേശിലും പിന്നീട് വിദ്യാഭ്യാസത്തിനായി ഇന്ത്യയിലുമെത്തി. രേഖാപ്രകാരം 26 വയസുണ്ടങ്കിലും തനിക്ക് യഥാര്‍ഥത്തില്‍ പ്രായം 24ാണന്ന് തസ്മിദ പറയുന്നു. വേഗം വിവാഹം നടക്കാന്‍ ബന്ധുക്കള്‍ ചെയ്യുന്നതാണ്. പതിനെട്ട് വയസുകഴിഞ്ഞാല്‍ വിവാഹം…
Read Moreപെണ്‍സുഹൃത്തിനെ കാണാന്‍ വന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; അമ്പത് പോലീസുകാർ തെരഞ്ഞിട്ടും കിട്ടാത്ത പ്രതികൾ; മർദനത്തിൽ ആന്തരിക അവയവങ്ങള്‍ക്ക് തകരാർ സംഭവിച്ചു
തൃശൂര്‍: തിരുവാണിക്കാവിലെ സദാചാരക്കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് പരിശോധന തുടരുന്നു. അമ്പതോളം പോലീസുകാര്‍ പുലര്‍ച്ചെ രണ്ടര വരെ റെയ്ഡ് തുടര്‍ന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല ചേര്‍പ്പ് സ്വദേശി സഹര്‍(32) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിനെ കാണാന്‍ വന്ന സഹറിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 18ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. രാത്രി ഇവിടെ കണ്ടെന്ന് പറഞ്ഞ് ചിലര്‍ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റ ഇയാള്‍ പിന്നീട് വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചെ വേദനകൊണ്ട് നിലവിളിച്ചതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മര്‍ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം സഹര്‍ വെന്റിലേറ്ററിലായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളായ രാഹുല്‍, അമീര്‍, ജിഞ്ചു, ഡിനോ, വിഷ്ണു, വിജിത്ത്, അഭിലാഷ്, എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.…
Read Moreഅനധികൃതമായി കുടിയേറുന്നവരെ റുവാണ്ടയിലേക്ക് നാടുകടത്തും ! കുടിയേറ്റ നയം കടുപ്പിച്ച് ഋഷി സുനക്…
കുടിയേറ്റ നയം കടുപ്പിച്ച് ഋഷി സുനക്. ഇതുപ്രകാരം ബ്രിട്ടനിലേക്ക് അനധികൃതമായി ഇനി കുടിയേറുന്നവരെ കാത്തിരിക്കുന്നത് ജയില്‍ശിക്ഷയും റുവാണ്ടയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുമാണ്. അനധികൃതമായി യുകെയിലെത്തുന്നവരെ തടങ്കലിലാക്കിയ ശേഷം അവരെ ആഴ്ചകള്‍ക്കകം സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. കഴിഞ്ഞ…
Read More