ദുബായ്: ദുബായ് നഗരം അതിസാഹസികമായ മറ്റൊരു ലോക റിക്കാർഡ് നേട്ടത്തിനുകൂടി ഇന്നലെ സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രംനീളുന്ന ഹെലിപ്പാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ് ലൂക്ക് ഷെപീലയാണ് ചരിത്രം സൃഷ്ടിച്ചത്. മു ൻ റെഡ് ബുൾ എയർ റേസ് ചലഞ്ചർ ക്ലാസ് ലോക ചാമ്പ്യനാണ് അദ്ദേഹം.56 നിലയുള്ള ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിലേക്കാണ് 39കാരനായ ഷെപീലയുടെ ചെറുവിമാനം പറന്നിറങ്ങിയത്. രണ്ടു ഫ്ലൈബൈ ലാപ്പുകൾക്ക് ശേഷം മൂന്നാമത്തെ ശ്രമത്തിൽ മണിക്കൂറിൽ 43 കിലോമീറ്റർ ലാൻഡിംഗ് വേഗതയിലാണ് അദ്ദേഹം വിമാനം ലാൻഡ് ചെയ്തത്. ലോകത്തിലെ ഏറ്റവും ചെറിയ റൺവേക്കുപോലും 400 മീറ്റർ നീളമുണ്ട്. അങ്ങനെയിരിക്കെയാണ് ഷെപീലയുടെ ഈ അതിസാഹസിക ലാൻഡിംഗ്. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റിക്കാർഡ് ദൗത്യത്തിന് മുതിർന്നത്. ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്റ്റേഴ്സിലെ എൻജിനിയർമാരും…
Read MoreDay: March 15, 2023
അതിർത്തി കടന്ന് മായം കലര്‍ന്ന വെള്ളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം
ജോണ്സണ് വേങ്ങത്തടം കോട്ടയം: അതിര്‍ത്തിയിലൂടെ ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ വെള്ളിച്ചെണ്ണ സംസ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ പരിശോധിക്കാനോ, തടയാനോ സംവിധാനമില്ലാതെ കേരളം. കേരളത്തില്‍ മായം കണ്ടുപിടിക്കുന്നതിന് ഐവി, എഫ്എഫ്എ തുടങ്ങിയ ടെസ്റ്റുകളാണ് പ്രധാനമായും ചെയ്തുവരുന്നത്. പക്ഷെ ഇതുകൊണ്ട് വെള്ളിച്ചെണ്ണയിലെ മായം തടയുവാന്‍ സാധിക്കുകയില്ലെന്നു കണ്ടെത്തിയതാണ്. പൂനെയിലുള്ളതുപോലെ അനാലസ്റ്റിക്കല് ലാബോറട്ടറി സ്ഥാപിച്ച് ടെസ്റ്റ് നടത്തിയാലെ ഈ പ്രശ്നത്തിന് ഒരുപരിധിവരെയെങ്കിലും പരിഹരിക്കാന്‍ കഴിയുകയുള്ളൂവെങ്കിലും കേരളത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം മായം കലര്‍ന്ന വെള്ളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്. തമിഴ്നാട്ടില്‍ വെള്ളിച്ചെണ്ണ ഭക്ഷ്യ എണ്ണയുടെ ഗണത്തില്പ്പെടുത്തിയിട്ടില്ലാത്തതിനാല് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും വ്യാജന്മാര്ക്കു സഹായകമാകുന്നു. ഗുണനിലവാരമില്ലാത്ത വെള്ളിച്ചെണ്ണകള്‍ വിവിധ ബ്രാന്‍ഡുകളില്‍ കേരളവിപണി കീഴടക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. സര്‍ക്കാര്‍ സഹകരണ സ്ഥാപനമായ കേരഫെഡിന്റെ ട്രേഡ് മാര്‍ക്കില്‍ ചെറിയ മാറ്റംവരുത്തിയ വ്യാജ വെളിച്ചെണ്ണകളും വിപണിയില്‍ സുലഭമാണ്. ഇതിനാല്‍ കൂടുതലാളുകളും മായം…
Read Moreയൂസഫലിയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു ദുഃഖകരം; മലയാളികളുടെ അഭിമാനം സംസ്ഥാനത്ത് നിക്ഷേപം നടത്താതിരിക്കാൻ ഇതുകാരണമാകുമോ? ആശങ്കകുറിച്ച് ടി.എൻ. പ്രതാപൻ
തിരുവനന്തപുരം : എം.എ. യൂസഫലിയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു ദുഃഖകരമെന്ന് ടി.എൻ.പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണ് എന്നും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്നു പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ടി.എൻ. പ്രതാപൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് യൂസഫലിയുടെ പേരു പരാമർശിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും അദ്ദേഹത്തിനെതിരേ വരുന്ന പോസ്റ്റുകളോടുള്ള വിയോജിപ്പാണ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ‘രാഷ്ട്രീയമോ മറ്റേതെങ്കിലും വ്യത്യസങ്ങളോ പരിഗണിക്കാതെ ഭരണാധികാരികളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും സൗഹൃദപൂർവം കാണുകയും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂസഫലിയുടെ സൗഹൃദ വലയത്തിൽ പ്രധാനമന്ത്രി മുതൽ രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരടക്കം അനേകം ആളുകളുണ്ട്. എല്ലാവരോടും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്നു പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിലേക്ക് അദ്ദേഹത്തെ പോലെ ഒരാളെ…
Read Moreതെരേസ മൂറിനു പ്രായം 103, ഇഷ്ടയിടം ജിംനേഷ്യം! കാലിഫോർണിയയിലെ ആരോഗ്യ ദൃഡഗാത്രയായ മുത്തശ്ശിയുടെ വിശേഷങ്ങൾ അറിയാം…
യുഎസ്: കാലിഫോർണിയ സ്വദേശിയായ തെരേസ മൂറിനു പ്രായം 103. എഴുന്നേൽക്കാനാവാതെ ഈ മുത്തശി കിടക്കയിൽ ഒരേ കിടപ്പായിരിക്കുമെന്നായിരിക്കും മിക്കവരും ആദ്യം ചിന്തിക്കുക. എന്നാൽ, തെരേസ മൂർ അങ്ങനെയല്ലെന്നു മാത്രമല്ല, മുടങ്ങാതെ ജിമ്മിൽ പോകുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവർക്കു കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. ചെറുപ്പക്കാരെപ്പോലും അമ്പരപ്പിക്കും വിധം ജിമ്മിൽ വർക്ക് ഔട്ടുകൾ നടത്തുന്ന ഈ മുത്തശിയുടെ വിവരങ്ങൾ ന്യൂയോർക്ക് പോസ്റ്റാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തത്. തെരേസ മൂർ ജനിച്ചത് ഇറ്റലിയിലാണ്. 1946ൽ അവര്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കാനുള്ള അവസരം അവൾക്ക് നൽകി. ചെറുപ്പം മുതൽതന്നെ വ്യായാമ കാര്യങ്ങളിൽ തെരേസ കൃത്യനിഷ്ഠ പുലർത്തിയിരുന്നു.ഇപ്പോൾ തന്റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകൾ ഷീല മൂർ പറയുന്നത്. ജിമ്മിൽ…
Read Moreചൈനയിൽ “പുഴുമഴ’; ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നു; ശാസ്ത്രജ്ഞരുടെ വിശദീകരണം ഇങ്ങനെ…
ലിയോണിംഗ്: ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നതിനെക്കുറിച്ചു സങ്കൽപിക്കാൻ പറ്റുമോ? ചൈനയിൽ അങ്ങനെ സംഭവിച്ചെന്ന വാർത്തകളാണു പുറത്തുവരുന്നത്. “പുഴുമഴ’ പെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് റിപ്പോർട്ട്. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ പുഴുക്കൾ കിടക്കുന്നതിന്റെയും വീടിന്റെ മേൽക്കൂരകൾ പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുഴുമഴയെ പേടിച്ച് ആളുകൾ കുടചൂടി നിൽക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്.സംഭവത്തിൽ ഔദ്യോഗികമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽത്തന്നെ ഈ വീഡിയ വ്യാജമാണന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ ഈവിധത്തിലുള്ള വിചിത്രമഴകൾ മുൻപു പെയ്തിട്ടുള്ളതായും അതിനു ശാസ്ത്രാടിസ്ഥാനമുള്ളതായും പറയുന്നുണ്ട്. മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ ജീവികളും മറ്റും ഒരിടത്തുനിന്ന് ഉയർന്നു മറ്റൊരിടത്തു മഴപോലെ പതിക്കാമെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം, ഓസ്ട്രേലിയയിലെ ലജാമാനു നഗരത്തിൽ ആകാശത്തുനിന്നു മത്സ്യങ്ങൾ പെയ്തുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ശക്തമായ മഴയുള്ള സമയത്ത് മത്സ്യമഴ പെയ്യുന്നത് കണ്ടതായാണ് പ്രദേശവാസികൾ അവകാശപ്പെട്ടത്. നിലത്ത് വീണ…
Read Moreകിണറിന് മുകളില്‍ പലകയിട്ട് ഗാനമേളയ്ക്ക് നൃത്തം ചവിട്ടി; ആവേശക്കൊടുമുടിയിൽ പലകയൊടിഞ്ഞ് കിണറ്റില്‍ വീണു യുവാവിന് ദാരുണാന്ത്യം
ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിന് സമീപം ശങ്കര്‍നഗറില്‍ ഇന്ദ്രജിത്ത്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ഇന്ദ്രജിത്ത് കിണറ്റില്‍ വീണത് അറിഞ്ഞ് രക്ഷിക്കാനിറങ്ങിയ സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരയ്ക്കാമണ്ഡപം സ്വദേശി അഖിലിനാണ് പരിക്കേറ്റത്.ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗാനമേള കാണാന്‍ എത്തിയതായിരുന്നു യുവാക്കൾ. ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന് മുകളില്‍ പലകയിട്ട് അതില്‍ കയറി നിന്നാണ് യുവാക്കള്‍ ഗാനമേള ആസ്വദിച്ചത്. ഇന്ദ്രജിത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ പലക തകര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
Read Moreവിദ്യാർഥിനിയുടെ ശരീരത്തിൽ കടന്നു പിടിച്ച് യുവാവ്; ഭയന്ന് നിൽക്കാതെ കാര്യം വീട്ടിലറിയിച്ചു; നിമിഷങ്ങൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്
മാന്നാർ: വിദ്യാർഥിനിയെ നടുറോഡിൽ അപമാനിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ സ്റ്റോർ ജംഗ്ഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർഥിനിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഉളിയങ്കോട് നാലു സെന്റ് കോളനിയിൽ അജി ഗോപാലി (39)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാന്നാർ സ്റ്റോർ ജംഗ്ഷനിൽനിന്ന് സമീപത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വഴിയിൽ വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പിതാവിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയും പിതാവ് മാന്നാർ പോലീസിലും വിവരം അറിയിച്ചു. ഇതേതുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിരാം, ജോസി, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 2015 ൽ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് നിലവിൽ…
Read Moreമൂന്ന് വെടിപൊട്ടി, കാഞ്ഞിരപ്പള്ളിയെ വിറപ്പിച്ച കാട്ടുപോത്ത് വീണു..! കണ്ണ് മൂടിക്കെട്ടി കാലുകള്‍ കയറിട്ടു കെട്ടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക്; ആശ്വാസത്തോടെ നാട്ടുകാർ…
കാഞ്ഞിരപ്പള്ളി: രണ്ടാഴ്ചയായി ഇടക്കുന്നത്തെ വിറപ്പിച്ച കാട്ടുപോത്തിനെ ഒടുവിൽ കീഴടക്കി. ഇന്നലെ വൈകുന്നേരം നാലോടെയാണ് കട്ടൂപ്പാറ പേഴക്കല്ല് ഭാഗത്തു വച്ച് കാട്ടുപോത്തിനെ മയക്കുവെടി വച്ചത്. മൂന്നു ഡോസ് മരുന്നു പ്രയോഗിച്ചതോടെയാണ് പോത്ത് മയങ്ങി വീണത്. തുടര്‍ന്ന് തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി കാലുകള്‍ കയറിട്ടു കെട്ടി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി തോടിനക്കരെയിട്ടിരുന്ന ലോറിയില്‍ കയറ്റുകയായിരുന്നു. തുടർന്ന് 6.45 ഓടെയാണ് കാട്ടുപോത്തിനെ പ്രദേശത്തുനിന്നു കൊണ്ടുപോയത്. പെരിയാര്‍ ടൈഗര്‍ റിസര്വിലെത്തിച്ചു കാട്ടുപോത്തിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിലേക്ക് അയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 28ന് കാട്ടുപോത്തെത്തിഇടക്കുന്നം സിഎസ്ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ പരേതനായ ഷിബുവിന്റെ ഭാര്യ നിര്‍മല ജേക്കബിന്റെ കിണറ്റിലാണ് 28ന് രാത്രി 8.30 ഓടെ കാട്ടുപോത്തിനെ വീണ നിലയിൽ കണ്ടെത്തിയത്. മാർച്ച് ഒന്നിന് രാവിലെ 8.30 ഓടെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി…
Read Moreനമ്മുടെ സംസ്കാരം ഇങ്ങനല്ല; വിവാഹം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത് നടക്കുന്ന ഒന്നല്ല; സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസ്
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസും രംഗത്ത്. സ്വവർഗ വിവാഹം ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളെ പറഞ്ഞു. ഹരിയാനയിലെ സമൽഖയിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച ഹൊസ്ബളെ, വിവാഹം നടക്കേണ്ടത് എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലാണെന്നും അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്കാരത്തിൽ വിവാഹം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത് നടക്കുന്ന ഒന്നല്ല. ഇതൊരു സ്ഥാപനമാണ്. ഇത് കേവലം രണ്ട് പേരുടെ കൂടിച്ചേരലല്ല. കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ ഒന്നാണ്. ശാരീരികവും ലൈംഗികവുമായ ആസ്വാദനത്തിനുള്ളതല്ല. അതാണ് ഹിന്ദു സംസ്കാരം ഹൊസ്ബളെ പറഞ്ഞു.
Read More