തൈരിന് ഹിന്ദി ‘ദഹി’ക്കില്ല ! തൈര് പാക്കറ്റുകളില്‍ ഹിന്ദി നാമം ചേര്‍ക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

തൈര് പാക്കറ്റുകളില്‍ ഹിന്ദി നാമം ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ )പിന്‍വലിച്ചു. തൈര് പാക്കറ്റുകളില്‍ ‘ദഹി’ എന്ന് നിര്‍ബന്ധമായി ചേര്‍ക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. ‘CURD’ എന്നെഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേര്‍ക്കാം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് എഫ്എസ്എസ്എഐ തീരുമാനം പിന്‍വലിച്ചത്. തൈര് പാക്കറ്റില്‍ ഹിന്ദി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. പാക്കറ്റില്‍ ദഹി എന്ന് നല്‍കുകയും ബ്രാക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റിലെ പേരില്‍ പോലും ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്ന് ഇല്ലാതാക്കുമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക്…

Read More

ഫോർട്ടുകൊച്ചിയിലെ വീടു കൊള്ളയടിച്ച് 25 ലക്ഷം രൂപ കവർന്ന കേസ്; സംഘത്തിലെ 5 പേരെക്കുറിച്ച്  പോലീസിനു വിവരം ലഭിച്ചു

കൊച്ചി: ഫോർട്ടുകൊച്ചിയിൽ പട്ടാപ്പകൽ വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മറ്റ് വസ്തുക്കളും കവർന്ന കേസിൽ ഇനി പിടിയിലാകാനുള്ള സംഘാംഗങ്ങളായ അഞ്ചു പേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഒളിവിൽ കഴിയുന്ന കൊച്ചി സ്വദേശികളായ ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി കരുവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപറന്പ് മുജീബ് (44) ആണ് ഫോർട്ടുകൊച്ചി പോലീസിന്‍റെ പിടിയിലായത്. ഈ മാസം 26ന് രാവിലെ 7.30ന് ഫോർട്ടുകൊച്ചി ചിരട്ടപാലത്തുള്ള വീട്ടിലാണ് സംഘം മോഷണം നടത്തിയത്. വീട്ടിലുള്ളവർ കലൂർ പള്ളിയിൽ ആരാധനയ്ക്കായി പോയ സമയം വീടിന്‍റെ ഒന്നാം നിലയിലെ വാതിൽ കുത്തി പൊളിച്ച് അകത്തു കടന്ന് ബെഡ്റൂമിലെ അലമാരയുടെ ലോക്ക് പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും രണ്ടു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും 35,000 രൂപ വില വരുന്ന ഡിജിറ്റൽ കാമറ ഉൾപ്പെടെ 27.5…

Read More

നോമ്പു തുറക്കേണ്ട സമയത്ത് ട്രാഫിക്കില്‍ കുടുങ്ങി ! നോമ്പ് തുറക്കാന്‍ വെള്ളവും പഴവും നല്‍കി ഊബര്‍ ഡ്രൈവര്‍; കൈയ്യടിച്ച് ആളുകള്‍…

യാത്രക്കാരന് നോമ്പുതുറക്കാനുള്ള സൗകര്യം നല്‍കി യൂബര്‍ ഡ്രൈവറുടെ നന്മ പ്രവൃത്തിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീര്‍ ആണ് ഊബര്‍ ഡ്രൈവര്‍ യതിന്‍ കുമാറിന്റെ നന്മയെ കുറിച്ച് സോഷ്യലിടത്ത് പങ്കുവച്ചത്. രാവിലെ മുതലുള്ള റമദാന്‍ വ്രതം അവസാനിപ്പിച്ച് നോമ്പുതുറക്കാനുള്ള ഓട്ടത്തിലായിരുന്നു അനസ്. കൃത്യം നോമ്പുതുറ സമയമായപ്പോള്‍, എസിആര്‍ ഡല്‍ഹി മേഖലയിലെ ട്രാഫിക്കില്‍ കുടുങ്ങി. ഒടുവില്‍ കാബ് ഡ്രൈവറോട് വെള്ളം ഉണ്ടോയെന്ന് അന്വേഷിച്ചു. നോമ്പ് തുറക്കാനാണെന്ന് മനസിലാക്കിയ കാബ് ഡ്രൈവര്‍ വെള്ളം മാത്രമല്ല, പാത്രത്തില്‍ കൊണ്ടുവന്ന പഴങ്ങള്‍ കൂടി അനസിന് പങ്കുവച്ചു. ചൈത്ര നവരാത്രി നോമ്പിന്റെ ഭാഗമായിട്ടായിരുന്നു യതിന്‍ കുമാര്‍ പഴങ്ങള്‍ കരുതിയത്. ഹൃദയസ്പര്‍ശിയായ അനുഭവം അനസ് തന്‍വീര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നോമ്പുതുറ സമയത്ത് ട്രാഫിക്കില്‍ കുടുങ്ങി. നവരാത്രി വ്രതമനുഷ്ഠിച്ച ഊബര്‍ ഡ്രൈവര്‍ യതിന്‍ കുമാറിനോട് ഞാന്‍ വെള്ളമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍…

Read More

വിലക്കയറ്റത്തിന്‍റെ ഏപ്രിൽ മാസം ;  ഒന്ന് മുതൽ ഇന്ധന വില കൂടും; വർധനവിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 750 കോടി; സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് തകരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വർധിക്കും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസാണ് നിലവിൽ വരുന്നത്. വില വർധനവിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ സർക്കാരിന് 1,000 കോടി രൂപയിലധികം വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധന വില വർധിക്കുന്നതോടെ അവശ്യ വസ്തുക്കൾക്കും വിലക്കയറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുമെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

Read More

ഭാര്യയെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! സ്വകാര്യഭാഗത്ത് പൗഡര്‍ ടിന്നും എണ്ണക്കുപ്പിയും ടോര്‍ച്ചും കയറ്റി; മലപ്പുറത്ത് യുവാവിന് കനത്ത ശിക്ഷ വിധിച്ച് കോടതി…

ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് കനത്തശിക്ഷ വിധിച്ച് മഞ്ചേരി കോടതി. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസിനാണു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. തെളിവുകളുടെ അഭാവത്തെത്തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ് നസീറ(42) എന്നിവരെ വെറുതെവിട്ടു. 2005 മാര്‍ച്ച് 15നായിരുന്നു റിയാസിന്റെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു ഇയാള്‍ ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പരാതിക്കാരിക്ക് വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റിയാസും കുടുംബവും ചെലവഴിച്ചു തീര്‍ത്തിരുന്നു. തുടര്‍ന്ന്, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു പീഡനം. കോഴിക്ക് തീറ്റ…

Read More

വൈലോപ്പിള്ളി ‘നാരായണ മേനോന്റെ’ വാഴക്കുല ! കവിയുടെ പേരുപോലും അറിയാത്തവര്‍ നല്‍കുന്ന അവാര്‍ഡ് കണ്ട് വണ്ടറടിച്ച് മലയാളികള്‍…

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് വിതരണത്തിനായി കവിതകള്‍ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ഗുരുതര പിശക്. മലയാള സാഹിത്യലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള വൈലോപ്പിള്ളി ശ്രീധരമേനോന് പകരം ‘വൈലോപ്പിള്ളി നാരായണ മേനോന്‍’ എന്നാണ് സംഘാടകര്‍ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്നത്. വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അഞ്ചു പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍ പറയുന്നു. മെയ് 14ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പരിപാടിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരുടെ സ്മരണാര്‍ത്ഥമാണോ അവാര്‍ഡ് കൊടുക്കുന്നത് അയാളുടെ…

Read More

തിരുവനന്തപുരത്ത് വീട്ടമ്മയെ ആക്രമിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ സമയമെടുക്കുമെന്നു പോലീസ്

തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനത്തിന്‍റെ നന്പർ വ്യക്തമാകാത്തതാണ് അക്രമിയെ കണ്ടെ ത്താൻ വൈകുന്നതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. അക്രമി രക്ഷപ്പെട്ട് പോയതും അല്ലാത്തതുമായ കുടുതൽ പ്രദേശങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംശയമുള്ള വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതിയെ കണ്ടെ ത്താൻ സമയം വേണ്ടി വരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിയെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥിരാജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രിയിലാണ് മെഡിക്കൽ സ്റ്റോറിലേക്ക് മരുന്ന് വാങ്ങാനായി പോയ വീട്ടമ്മയ്ക്കുനേരേ സ്കൂട്ടറിലെത്തിയ യുവാവിൽ നിന്നും ആക്രമണം നേരിട്ടത്. ആക്രമണ…

Read More

കെഎസ്ആർടിസിയുടെ 1275 ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടി

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ 1275 ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടി കൊടുത്തുകൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. മാർച്ച്, ഏപ്രിൽ , നവംബർ, ഡിസംബർ മാസങ്ങളിൽ ഫിറ്റ്നസ്കാലാവധി അവസാനിക്കുന്ന ബസുകളുടെ കാലാവധിയാണ് നീട്ടിക്കൊടുത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും ബസുകളിൽ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിക്കുന്നതിനുള്ള കാലതാമസവും പരിഗണിച്ചാണ് ഫിറ്റ്നസ് പരിശോധന രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടിയത്. ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് പരമാവധി ബസുകൾ ആവശ്യമുള്ളതിനാലും കെഎസ്ആർടിസിയുടെ മാനവശേഷി വർഷം മുഴുവൻ ഒരു പോലെ ഉപയോഗപ്പെടുത്തുന്ന വിധത്തിൽ ക്രമീകരിക്കുന്നതിനുമാണ് കാലാവധി നീട്ടി നല്കിയത്. കെഎസ്ആർടിസിയുടെ 5422 ബസുകളിൽ 3052എണ്ണത്തിന്‍റെ കാലാവധിയാണ് മാർച്ച് ,ഏപ്രിൽ , നവംബർ, ഡിസംബർ മാസങ്ങളിൽ തീരുന്നത്. ഇതിൽ 1275 ബസുകളുടെ ഫിറ്റ്നസ്കാ ലാവധിയാണ് രണ്ട് മാസത്തേക്ക് ഗതാഗത വകുപ്പ് നീട്ടി കൊടുത്തിട്ടുള്ളത്. കെഎസ്ആർടിസി 15 വർഷം കാലാവധി കഴിഞ്ഞ1635 ബസുകൾ കണ്ടം…

Read More

ബോംബ് ഭീഷണി: പാരിപ്പള്ളി പോലീസിനെ വട്ടംചുറ്റിച്ച മദ്യപനെ രാത്രിയിൽ തന്നെ പൊക്കി; കെട്ട് വിടുന്നതും കാത്ത് പോലീസ്

കൊല്ലം : അടുത്തിടെയായി ബോംബ് ഭീഷണിക്ക് കൊല്ലം ജില്ലയിൽ ഒരു ക്ഷാമവുമില്ല. ഇന്നലെ രാത്രിമുഴുവൻ പാരിപ്പള്ളി പോലീസിനെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണിക്ക് അറുതിയുണ്ടായത് സന്ദേശം നൽകിയയാളെ പോലീസ് വീട്ടിൽ പോയി പൊക്കിയതോടെയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുള്ളതായി ഫോണിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞത്. പോലീസ് ഈ സന്ദേശം ജില്ലാപോലീസ് അധികൃതർ ഉൾപ്പടെയുള്ളവർക്ക് കൈമാറി. സ്പെഷൽ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ ഡോഗ്സ്്ക്വാഡ്, ബോംബ് സ്ക്വാഡ് ഉൾപ്പടെയുള്ളവരെ ത്തി പോലീസ് സ്റ്റേഷനാകെ അറിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് പോലീസിന് സന്ദേശം നൽകിയ ഫോണിന്‍റെ ഉടമയെ സൈബർ സെല്ലിന്‍റെ സഹായത്തോടെ രാത്രിയിൽതന്നെ കണ്ടെത്തി. ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ അനന്തരവന്‍റെ കൈയിലാണ് ഫോണെന്ന് പറഞ്ഞു. വേളമാനൂർ സ്വദേശിയായ അനന്തരവന്‍റെ വീട്ടിലെത്തി പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും മദ്യലഹരിലായിരുന്ന ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇയാളെ…

Read More

രേഷ്മയും മറിയയും സിന്ധുവും എവിടെ ? മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങള്‍ക്കു പോലും വെല്ലുവിളി സൃഷ്ടിച്ച നടിമാരുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരുകാലത്ത് മലയാള സിനിമയിലെ താരരാജാക്കന്മാര്‍ വരെ ഭയപ്പെട്ടിരുന്ന നടിമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും അല്‍ഫോണ്‍സയും ഉള്‍പ്പെട്ട ബി ഗ്രേഡ് നടിമാര്‍. സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴാം ഷക്കീലാപ്പടങ്ങള്‍ വരിവരിയായി വിജയം കൊയ്തു. മറിയയുടെയും രേഷ്മയുടെയും സിന്ധുവിന്റെയും ഒക്കെ സുവര്‍ണകാലമായിരുന്നു അത്. മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്കും കിട്ടി തുടങ്ങി. മസാല ചിത്രങ്ങളെന്നും, ഇക്കിളിപ്പടങ്ങളെന്നും, തുണ്ട് പടങ്ങളെന്നും ഒക്കെ ഓമനപേരില്‍ അറിയപ്പെട്ട ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് മലയാള സിനിമാ വ്യവസായം തന്നെ താങ്ങി നിര്‍ത്തിയത്. അക്കാലത്ത് തീയറ്ററുകള്‍ നിലനിന്നു പോന്നിരുന്നത് തന്നെ ഇത്തരം ചിത്രങ്ങളുടെ സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രമായിരുന്നു. മസാല ചിത്രങ്ങളിലൂടെ വന്ന ശേഷം സൂപ്പര്‍താര ചിത്രങ്ങളില്‍ പോലും ഐറ്റം ഡാന്‍സറായി തിളങ്ങിയ നടിയായിരുന്നു അല്‍ഫോണ്‍സ. രേഷ്മയും പ്രമുഖ താരങ്ങള്‍ അഭിനയിച്ച കന്നഡ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് നല്ല…

Read More