വൈലോപ്പിള്ളി ‘നാരായണ മേനോന്റെ’ വാഴക്കുല ! കവിയുടെ പേരുപോലും അറിയാത്തവര്‍ നല്‍കുന്ന അവാര്‍ഡ് കണ്ട് വണ്ടറടിച്ച് മലയാളികള്‍…

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് വിതരണത്തിനായി കവിതകള്‍ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ഗുരുതര പിശക്.

മലയാള സാഹിത്യലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള വൈലോപ്പിള്ളി ശ്രീധരമേനോന് പകരം ‘വൈലോപ്പിള്ളി നാരായണ മേനോന്‍’ എന്നാണ് സംഘാടകര്‍ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്നത്.

വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അഞ്ചു പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍ പറയുന്നു.

മെയ് 14ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പരിപാടിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആരുടെ സ്മരണാര്‍ത്ഥമാണോ അവാര്‍ഡ് കൊടുക്കുന്നത് അയാളുടെ പേര് തന്നെ തെറ്റിച്ചു കൊടുത്ത സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുമ്പ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഇതുപോലെ പിഴവ് കയറിക്കൂടിയിരുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’ എന്ന കവിത വൈലോപ്പിള്ളിയുടേതാണ് എന്നായിരുന്നു ചിന്ത ഗവേഷണ പ്രബന്ധത്തില്‍ പ്രസ്താവിച്ചത്.

എന്തായാലും വൈലോപ്പിള്ളി ‘നാരായണ മേനോന്‍’ ചിന്താ ജെറോമിന്റെ അബദ്ധം വീണ്ടും ചര്‍ച്ചയാക്കുകയാണ്.

Related posts

Leave a Comment