നെടുമങ്ങാട്: ഭാര്യാമാതാവിനെ വെട്ടിക്കൊല്ലുകയും ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തശേഷം ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി ഷഫീറാ ബീവി (67)യെയാണ് മരുമകനായ അലി അക്ബർ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയായ മുംതാസിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെ നാലിന് അരുവിക്കരയിലാണ് ആരും കൊല നടന്നത്. മാതാവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ച മുംതാസിനെയും ഭർത്താവ് അലി അക്ബർ വെട്ടി. സംഭവത്തിനുശേഷം മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബറിനെ പൊള്ളലേറ്റ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുംതാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.അലി അക്ബർ സ്വയം തീകൊളുത്തിയതിനെത്തുടർന്ന് വീടിനു തീപിടിച്ചതാണെന്ന് കരുതി ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരേയും ആശുപത്രിയിലാക്കിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്ന് അരുവിക്കര സി ഐ ഷിബുകുമാർ പറഞ്ഞു. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.…
Read MoreDay: March 30, 2023
‘മോളെ ഇങ്ങനെ വിട്ടോ’ എന്നു പറഞ്ഞവര്‍ക്ക് അമ്മ നല്‍കിയത് ചുട്ട മറുപടി ! വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പന്‍
മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആണ് ഇന്ന് സാനിയ ഇയ്യപ്പന്‍. സിനിമ രംഗത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഏറ്റവും പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ മടിയില്ലാത്തതും ഹോട്ട് ഫോട്ടോഷൂട്ടുകളും നടിയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്ഥയാക്കുന്നു. അതേ സമയം താനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ തന്റെ കൂടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ എന്ന് സംശയമാണ് സാനിയ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. കയ്യില്‍ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നാണ് സാനിയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തില്‍ ഒരു തുറന്ന് പറച്ചില് നടത്തിയത്. തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മ ആണെന്നും സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്ന കുറച്ച് സൗഹൃദങ്ങള്‍ തനിക്കുണ്ടെന്നും സാനിയ പറഞ്ഞു. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കുന്നവരോട് അമ്മ വ്യക്തമായ മറുപടിയും നല്‍കാറുണ്ടെന്നും സാനിയ വ്യക്തമാക്കുന്നു. ചില…
Read Moreപരീക്ഷാക്കാലം കഴിഞ്ഞു, നാളെ സ്കൂളുകൾ അടയ്ക്കും; പുതിയ അധ്യയനവർഷം ജൂൺ ഒന്നിന്
തിരുവനന്തപുരം: പരീക്ഷാക്കാലം കഴിഞ്ഞതോടെ അധ്യയനവർഷത്തിന് സമാപനം കുറിച്ച് മധ്യവേനൽ അവധിയ്ക്കായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നാളെ അടയ്ക്കും. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വിദ്യാലയങ്ങൾ തുറക്കും. എസ്എസ്എൽസി പരീക്ഷ ഇന്നലെ പൂർത്തിയായി. 4.19 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ ഒൻപതിനാണ് പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലേയും പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകളിലേയും പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. ടിസി കൊടുത്തുള്ള പ്രവേശനം മേയ് 2നുശേഷം നടത്തും. അടുത്ത അധ്യയന വർഷത്തേയ്ക്കായുള്ള സ്കൂൾ യൂണിഫോമും പുസ്തകങ്ങളും തയാറായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ മൂന്നു മുതൽ എസ്എസ്എൽസി ഉത്തരക്കടലാസ് മൂല്യനിർണയും ആരംഭിക്കും. 70 മൂല്യനിർണയക്യാന്പുകളിലായി 18000 അധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്.മേയ് പകുതിയോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാവും.…
Read Moreകരിപ്പൂരില്‍ ‘പൊട്ടിക്കല്‍’ സംഘത്തിന്റെ പ്ലാൻ പാളി; 1.75 കോടിയുടെ സ്വര്‍ണം പിടിച്ചു; ആറുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണം ‘പൊട്ടിക്കാന്‍’ എത്തിയ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മൂന്നു കാരിയര്‍മാരും പിടിയിലായിട്ടുണ്ട്. 1.75 കോടിയുടെ സ്വര്‍ണവുമായാണ് കാരിയര്‍മാര്‍ പിടിയിലായത്. ഗള്‍ഫില്‍നിന്നു കടത്തികൊണ്ടുവരുന്ന സ്വര്‍ണം പോലീസുകാരാണെന്ന വ്യാജേന തട്ടിയെടുത്തു രക്ഷപ്പെടാനായിരുന്നു പൊട്ടിക്കല്‍ സംഘത്തിന്റെ പദ്ധതി. ജിദ്ദയില്‍നിന്നുള്ള വിമാനത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തെക്കുറിച്ച് കാരിയര്സംഘത്തിലെ ഒരാളാണ് പൊട്ടിക്കല്‍ സംഘത്തെ അറിയിച്ചത്. പൊട്ടിക്കല്‍ സംഘത്തിലെ ആറുപേര്‍ക്കും വിവരമറിയിച്ച കാരിയര്‍ക്കും തുല്യമായി ഇതു വീതിക്കാനായിരുന്നു പദ്ധതി. തന്റെ ഒപ്പമുള്ള രണ്ടുപേരുടെ കൈവശം 1.75 കോടിയുടെ സ്വര്‍ണം ഉണ്ടെന്നായിരുന്നു കാരിയര്‍ അറിയിച്ചത്. ഇതു പ്രകാരം പൊട്ടിക്കല്‍ സംഘം രണ്ടു വാഹനങ്ങളില്‍ ആയുധങ്ങളുമായി കരിപ്പൂരില്‍ തമ്പടിച്ചു. പോലീസുകാര്‍ ആണെന്ന വ്യാജേന ഇവരെ തടഞ്ഞുനിര്‍ത്തി സ്വര്‍ണം തട്ടാനായിരുന്നു നീക്കം. അതേസമയം ജിദ്ദ വിമാനത്തില്‍ കാരിയര്‍മാര്‍ സ്വര്‍ണവുമായി എത്തുന്ന വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കാത്തുനില്ക്കുകയായിരുന്നു. വിമാനത്തില്‍ എത്തിയ ഉംറ യാത്രക്കാരായ ഷഫീഖ് (31), റമീസ്…
Read Moreയുവനടനുമായി അവിഹിതബന്ധമുണ്ടെന്ന വാര്‍ത്ത പരന്നു ! ഫഹദ് ഫാസിലിന്റെ ആദ്യ നായികയുടെ കരിയര്‍ തകര്‍ന്നതിങ്ങനെ…
പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ അറിയപ്പെടുന്ന മലയാള നടനാണ് ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ചിത്രം പരാജയമായെങ്കിലും ചിത്രത്തിലെ പാട്ടുകളും അതിസുന്ദരിയായ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു. നടി നികിത തുക്രാല്‍ ആയിരുന്നു കൈയ്യെത്തും ദൂരത്തില്‍ ഫഹദിന്റെ നായികയായി എത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം എന്നീ സിനിമകളില്‍ കൂടി പ്രത്യക്ഷപ്പെട്ടെങ്കിലും കാര്യമായ പ്രതിഫലനമുണ്ടാക്കാന്‍ താരത്തിനായില്ല. എന്നാല്‍ ഇക്കാലയളവില്‍ അവര്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ ഒരു ഭാഗ്യപരീക്ഷണം നടത്തി നോക്കി. സിനിമ കരിയര്‍ വെള്ളത്തിലാകുമെന്ന ഭീതിയില്‍ ഗ്ലാമറസ് റോളുകള്‍ പോലും മടിയില്ലാതെ ചെയ്യാന്‍ നിഖിത തയ്യാറായി. ഒടുവില്‍ കന്നഡ സിനിമയില്‍ അവര്‍ വിജയിച്ചു. ഒട്ടേറെ ആരാധകരെ നേടി. എന്നാല്‍ സിനിമയില്‍ ഉദിച്ച് വന്നിരുന്ന നിഖിതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു സംഭവം എല്ലാ സന്തോഷവും തകിടം…
Read Moreകീഴടങ്ങാൻ മൂന്ന് നിബന്ധനവച്ച് അമൃത്പാൽ സിംഗ്; അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാൻ നീക്കം
ന്യൂഡൽഹി: വിവാദ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ തയാറായതായി സൂചന. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് മൂന്നു നിബന്ധനകൾ പോലീസിനു മുന്പിൽ വച്ചതായാണ് റിപ്പോർട്ട്. താൻ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പോലീസ് കസ്റ്റഡിയിൽ മർദിക്കരുത്, പഞ്ചാബിലുള്ള ജയിലിൽ പാർപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമൃത്പാൽ മുന്നോട്ടുവച്ചതെന്നാണ് വിവരം. അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് അമൃത്പാലിന്റെ നീക്കമെന്നാണു സൂചനകൾ. കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ അമൃത്സറിലടക്കം കനത്ത സുരക്ഷ പോലീസ് ഏർപ്പെടുത്തി. പോലീസ് തെരച്ചിൽ തുടരുന്നതിനിടെ ഒളിവില്‍ കഴിയുന്ന അമൃത്പാൽ ഇന്നലെ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. മാർച്ച് 18നുശേഷം ആദ്യമായാണ് അമൃത്പാലിന്റെ വീഡിയോ പുറത്തുവരുന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് പോലീസിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അമൃത്പാൽ വീഡിയോയില്‍ പറയുന്നുണ്ട്. സിക്കുമതം പിന്തുടരുന്നതിൽ തന്റെ അനുയായികളെ കസ്റ്റഡിയിലെടുത്തെന്നും വീഡിയോയിൽ അമൃത് പാൽ കുറ്റപ്പെടുത്തുന്നു.
Read Moreകെ.കെ. രമയ്ക്ക് ‘പയ്യന്നൂര്‍ സഖാക്ക’ളുടെ വധഭീഷണി‘എടി രമേ, നീ വീണ്ടും കളി തുടങ്ങി അല്ലെ’;നിനക്കുള്ള അവസാനത്തെ താക്കീതാണിത്
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ. രമ എഎല്‍എയ്ക്കു വീണ്ടും വധഭീഷണിക്കത്ത്്. പയ്യന്നൂര്‍ സഖാക്കളുടെ പേരിലുള്ള ഭീഷണിക്കത്ത് രമ ഡിജിപിക്ക് കൈമാറി. നിയമസഭയില്‍ ഇടത് എംഎല്‍എമാരുടെ കൈയേറ്റത്തില്‍ കൈഒടിഞ്ഞ് ചികിത്സയിലാണ് രമ. “എടി രമേ, നീ വീണ്ടും കളി തുടങ്ങി അല്ലെ. കൈഒടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നോക്കുകയാണ് അല്ലെ. നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിന്‍വലിച്ച മാപ്പുപറയുക”- അടുത്തമാസം 20നകം ഒരു തീരുമാനം നടപ്പാക്കും. ഭരണം പോയാലും തരക്കേടില്ല’ -കത്തില്‍ പറയുന്നു. രമയ്ക്ക് ഭീഷണിക്കത്ത് ഇതാദ്യമല്ല. ഇതിനുമുമ്പും ഇത്തരം ഭീഷണിക്കത്തുകള്‍ വന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആര്‍എംപി നേതാവ് എന്‍. വേണു പറഞ്ഞു. ഈ പരാതിയലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നാണ് ഭീഷണിക്കത്തിലെ ആവശ്യം. നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറുടെ…
Read Moreഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത് ! വിവാദ സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് പ്രിന്‍സിപ്പല്‍
വിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ചേര്‍ത്ത് കൊല്ലം എസ്എന്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറുമായി ബന്ധമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. വിനോദയാത്രയ്ക്കു പോകുമ്പോള്‍ കോളജിലെ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ്, ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ ഇങ്ങനെ…എസ്എന്‍ കോളജില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ അതിന്റെ പ്രിന്‍സിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് എന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തായാലും ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ…
Read More‘മായാത്ത ഓർമ്മയ്ക്കായ് ‘..! എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ പരീക്ഷ ഹാളിന് വെളിയില്‍ സഹപാഠിയുടെ മുഖത്ത് ഓട്ടോഗ്രാഫ് എഴുതുന്ന കൂട്ടുകാരികള്‍. കോട്ടയം ബേക്കര്‍ മെമ്മോറില്‍ സ്കൂളില്‍നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreസാർ ധൻബാദിൽ നിന്ന് ആലപ്പുഴയ്ക്ക് സാധനം കയറിയിട്ടുണ്ട്; രഹസ്യ വിവരം പാഴായില്ല; ട്രെയിനിലെ ആളില്ലാത്ത ബാഗിൽ നിന്ന് കിട്ടിയത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ്
ആലപ്പുഴ: എക്സൈസ് ഇന്റലിജൻസും സർക്കിൾ പാർട്ടിയും റെയിൽവേ പോലീസുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽനിന്നു നാ ലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ കഞ്ചാവ് വരുന്നു എന്ന രഹസ്യവിവരത്തിലാണ് പരിശോധന നടത്തിയത്.പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് സിസിടിവിയുടെയും രജിസ്ട്രഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.റീട്ടെയിൽ മാർക്കറ്റിൽ നാലു ലക്ഷം രൂപ വരുന്ന കഞ്ചാവാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആആർപിഎഫ് ഉദ്യോഗസ്ഥൻമാരായ അസി. സബ് ഇൻസ്പെക്ടർ എ. അജിമോൻ, ഹെഡ് കോൺസ്റ്റിബൾ സി. മധു, കോൺസ്റ്റബിൾ സി.എസ്. സഞ്ചി, എക് സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ജി. അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ വി.കെ. മനോജ് കുമാർ, എം.സി. ബിനു തുടങ്ങിയവർ ഉണ്ടായിരുന്നു.
Read More