കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. പ്രത്യേകിച്ച് സ്വന്തം വീട്ടില്‍ ഒരു കുഞ്ഞ് എത്തുമ്പോള്‍ ആരും വല്ലാതെ ആഹ്ലാദിക്കും. അത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നൊന്നും മിക്കവരും നോക്കില്ല. എന്നാല്‍ കഴിഞ്ഞിടെ അമേരിക്കയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അത് വലിയ വാര്‍ത്തയായി മാറി. കാരണം മറ്റൊന്നുമല്ല 138 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞുണ്ടായത്. ദമ്പതികളായ ആന്‍ഡ്രൂ ക്ലാര്‍ക്കിനും കരോലിനുമാണ് പെണ്‍കുഞ്ഞ് പിറന്നത്. രണ്ടാഴ്ച മുന്‍പാണ് ഈ കുഞ്ഞ് പിറന്നത്. ഓഡ്രി എന്നാണ് ഇവര്‍ കുഞ്ഞിന് പേരിട്ടത്. 1885 മുതല്‍ 2023 വരെയുള്ള വര്‍ഷത്തിനിടയില്‍ പിതാവിന്റെ കുടുംബത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്കുഞ്ഞാണിത്. പങ്കാളിയുടെ കുടുംബത്തില്‍ ഇത്രയും കാലം പെണ്‍കുഞ്ഞ് ജനിച്ചിരുന്നില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കുഞ്ഞിന്റെ അമ്മ കരോലിന് പറഞ്ഞു. സത്യമാണോ എന്ന് അറിയാന്‍ ആന്‍ഡ്രൂ ക്ലാര്‍ക്കിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കരോലിന് ഇക്കാര്യം തിരക്കിയിരുന്നു. ആന്‍ഡ്രൂ ക്ലാര്‍ക്കിന് അമ്മാവന്മാരും കസിന്സും…
Read MoreDay: April 11, 2023
ഏതു നിമിഷവും നിലം പതിക്കാവുന്നവീട്; ആഘോഷങ്ങള്‍ മാറ്റിവച്ച് ഒരു കുടുംബത്തിന് കൈത്താങ്ങായി എണ്ണൂറാംവയല്‍ സ്കൂള്‍
വെച്ചൂച്ചിറ: ഈസ്റ്റര്‍ ദിനത്തില്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് എണ്ണൂറാംവയല്‍ സിഎംഎസ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒരു നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധാരണത്തിനു കൈ കോര്‍ത്തു. ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലെത്തി നിന്നിരുന്ന വീട്ടില്‍ കഴിഞ്ഞ കുടുംബത്തിനാണ് സ്കൂള്‍ കൈത്താങ്ങായത്. ഈസ്റ്ററിന്റെ അർഥവത്തായ സന്ദേശം ഒരു കുടുംബത്തിന്റെ സന്തോഷത്തിന് ഇടയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് ഇന്നിപ്പോള്‍ കുട്ടികളും അധ്യാപകരും. ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായിരുന്ന വീട്ടില്‍ ഭയപ്പാടോടെ കഴിയുകയായിരുന്നു അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഈ കുടുംബം. കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞു സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഒരു രക്ഷിതാവ് വീടിന്റെ പുനരുദ്ധാരണത്തിനാവശ്യമായ സാമ്പത്തിക സഹായവും നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ശക്തമായതോടെ മക്കളെയും കൂട്ടി അയല്‍വീടുകളില്‍ അഭയം തേടുകയല്ലാതെ ഇവര്‍ക്ക് മറ്റു മാര്‍ഗം ഒന്നും ഇല്ലായിരുന്നു. സ്ഥലം സ്വന്തം പേരില്‍ അല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ…
Read Moreട്രംപ് മുതല്‍ മസ്ക്വരെ ചേരിപ്രദേശത്ത്! ലോകത്തിലെ ഏറ്റവും ധനികരായ ആളുകള്‍ ദരിദ്രരാണെങ്കില്‍ എങ്ങനെ കാണപ്പെടും; ഒരു എഐ ‘ദാരിദ്ര്യക്കാഴ്ച’
സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലയേയും മാറ്റിമറിച്ചു. എന്തിനേറെ നമ്മുടെ തോന്നലുകള്‍ക്ക് പോലും ഒരു “യാഥാര്‍ഥ്യം’ അവ നല്കുന്ന കാലമാണിത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സിന്റെ വരവ് പുരോഗതിക്ക് വലിയൊരു മാനമാണ് സമ്മാനിക്കുന്നത്. അടുത്തിടെ മഹാത്മാ ഗാന്ധിയടക്കമുള്ളവരുടെ സെല്‍ഫി എഐ നിര്‍മിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകള്‍ ദരിദ്രരാണെങ്കില്‍ എങ്ങനെ കാണപ്പെടുമെന്ന കാര്യമാണ് ഗോകുല്‍ പിള്ള എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നമുക്ക് കാട്ടിത്തരുന്നത്. ഇദ്ദേഹം പങ്കുവച്ച ചിത്രങ്ങളില്‍ ഡോണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്സ്, മുകേഷ് അംബാനി, മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാറന്‍ ബഫറ്റ്, ജെഫ് ബെസോസ്, എലോണ്‍ മസ്ക് എന്നിവരൊക്കെ ചേരി പ്രദേശത്തായി ദരിദ്രരായി നില്‍ക്കുന്നതാണുള്ളത്. സംഭവം കാഴ്ചക്കാരെ ഞെട്ടിച്ചു. രസകരമായ കമന്റുകള്‍ ഇതിന് ലഭിച്ചു. “എന്തൊരു ഭ്രാന്തമായ ആശയം’ എന്നാണൊരാള്‍…
Read Moreപ്രതികളെ ബസിൽ കൊണ്ടുപോകുന്നതിനിടെ പൊതി കൈമാറാൻ ശ്രമം; എതിർത്ത പോലീസുകാർക്ക് മർദനം; ഒടുവിൽ…
ആലപ്പുഴ: ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരികെ കൊണ്ടുപോകുന്നതിനിടെ സ്വകാര്യബസിൽ പോലീസുകാരുമായി സംഘർഷം. ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളുമായി തിരികെപോകുന്നതിനിടെ സ്വകാര്യബസിൽ വച്ച് പോലീസുകാരുമായി ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലപ്പുഴ കല്ലുപാലത്തിനു സമീപമാണ് സംഭവം. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ ഓടുന്ന ഫിർദൗസ് എന്ന ബസിലാണ് സംഘർഷമുണ്ടായത്. പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ ആയിരുന്നു തർക്കവും സംഘർഷവും.ബസിൽ വച്ച് ഒരാൾ പ്രതികൾക്ക് പൊതി കൈമാറാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പ്രതികളിൽ ഒരാൾ ബസിന്റെ പിൻഭാഗത്തെ ചില്ല് ചവിട്ടി തകർത്തു.സംഭവത്തെതുടർന്ന് ഇരുമ്പുപാലത്തിനു സമീപം യാത്രക്കാരെ ഇറക്കിയശേഷം ബസ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചില്ല് തകർക്കുകയും ഓട്ടം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി ബസ് ഉടമ സുനീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreഎക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്നു കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് തട്ടിയെടുത്തത് നാലു ലക്ഷം രൂപ! സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്നു കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് അഡിഷണൽ കമ്മീഷണർ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പിന് ഇരയായവർക്കു മുന്നിൽ കോട്ടയം സ്വദേശിയെന്നു പരിചയപ്പെടുത്തിയ അലക്സ് ചാണ്ടി, സുഹൃത്ത് നിർമലൻ, മുഹമ്മദ് സാലി, കലൂർ സ്വദേശി നവീൻ, എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ അജ്ഞാതൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അജ്ഞാതനൊപ്പം കാറിലുണ്ടായിരുന്നവരാണ് മറ്റു നാലുപേർ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; മൂവാറ്റുപുഴ എക്സൈസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി സ്കറിയയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു തട്ടിപ്പു സംഘം മൂന്നു തവണകളായി ബന്ധുക്കൾ നിന്ന് നാലു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്! മകന് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നില്ലെന്ന് യുവാവിന്റെ അച്ഛൻ
തിരുവനന്തപുരം: പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ വിസമ്മതിച്ചതിന് വർക്കല സ്വദേശിയായ യുവാവിനെ എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ യുവതി പിടിയിൽ. യുവാവിന്റെ മുൻ കാമുകിയും ചെറുന്നിയൂർ സ്വദേശിനിയുമായ ലക്ഷ്മിപ്രിയ (19) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. എട്ട് പ്രതികളാണ് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പണവും സ്വർണവും അപഹരിച്ചശേഷം എറണാകുളത്തെ റോഡ് വക്കിൽ ഉപേക്ഷിച്ചത്. ലക്ഷ്മിപ്രിയയും യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയശേഷം മറ്റൊരാളുമായി പ്രണയത്തിലായി. ആദ്യ കാമുകനോട് പ്രണയത്തിൽനിന്നു പിൻമാറാൻ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്നു ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വം യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി. രണ്ടാമത്തെ കാമുകന്റെയും…
Read Moreലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു; തെറിച്ചു വീണ യുവാവിന്റെ ദേഹത്ത്കൂടി ലോറി കയറിയിറങ്ങി
രാമപുരം: രണ്ടു സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യാത്രക്കാരന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. രാമപുരം കൊണ്ടാട് മുതുവല്ലൂര്കുന്നേല് ജിസ്മോന് (ഉണ്ണി-40) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 7.30ന് രാമപുരം-കൂത്താട്ടുകുളം റോഡില്‍ പാലവേലിക്ക് സമീപമാണ് അപകടം നടന്നത്. കൂത്താട്ടുകുളം ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ജിസ്മോന് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ലോറിയെ ഓവര്‍ട്ടേക്ക് ചെയ്ത് കയറിയപ്പോള്‍ രാമപുരം ഭാഗത്തേക്കു പോവുകയായിരുന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ജിസ്മോന് ലോറിയുടെ പിന്‍ചക്രങ്ങള്‍ക്ക് ഇടയിലേക്കു തെറിച്ചുവീണു. ജിസ്മോന് എറണാകുളത്ത് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. രാമപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreകുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല! നിയമം ലംഘിച്ചാല്‍ ലൈസന്‍സ് തെറിക്കും
തിരുവനന്തപുരം: വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും സംസ്ഥാനത്ത് വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും…
Read Moreഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ സഹായം നല്‍കിയത് ഉത്തരേന്ത്യക്കാർ? ഷാറൂഖ് പോയ വഴിതേടി പോലീസ്
കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ സഹായം നല്‍കിയത് ഉത്തന്ത്യേക്കാരാണെന്ന നിഗമനത്തില്‍ പോലീസ്. മലയാളം സംസാരിക്കാനറിയാത്ത ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് ഉത്തരേന്ത്യക്കാരായ പരിചയക്കാര്ക്കൊപ്പമാകാമെന്നാണു കരുതുന്നത്. ഷൊര്‍ണൂരിലും പരിസരത്തും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണ്. സഹായം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത് മലയാളിയില്നിന്നല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷാറൂഖിന്റെ മുഴുവന്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യവും പരിശോധിച്ചു വരുന്നു. ഷാറൂഖ് പോയ വഴിതേടി പോലീസ് ഷൊര്‍ണൂരിന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള ഒരു കോളനി കേന്ദ്രീകരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയിട്ടുണ്ട്. നിരവധി ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നസ്ഥലമാണിവിടം. രഹസ്യമായും അല്ലാതെയും ഇവിടെ പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉള്പ്രദേശങ്ങളില്നിന്നു കഴിയാവുന്നത്ര സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇവിടെ എവിടെയെങ്കിലും ഷാറൂഖ് എത്തിയത്…
Read Moreവീട്ടിലെ മികച്ച യുട്യൂബർ ഞാൻതന്നെയാണ്, കാരണം..! അഹാന കൃഷ്ണ പറയുന്നു…
വീട്ടിലെ മികച്ച യുട്യൂബർ ഞാൻതന്നെയാണ്. അത് അമ്മയും അച്ഛനും സഹോദരിമാരും പറയാറുണ്ട്. ഞാൻ മാത്രമാണ് ചെയ്യുന്ന വീഡിയോയുടെ ക്വാളിറ്റി ശ്രദ്ധിക്കാറുള്ളത്. എല്ലാവരും ക്വാളിറ്റി നോക്കണം എന്നൊന്നും ഞാൻ പറയില്ല. അത് എന്റെ താത്പര്യമാണ്. എന്റെ അമ്മയുടെ വീഡിയോസ് നോക്കിയാൽ വളരെ ഓർഗാനിക്കാണ്. അമ്മ നൈറ്റിയൊക്കെ ധരിച്ചു ചെടിക്കു വെള്ളം ഒഴിക്കുമ്പോഴാകും വീഡിയോ ചെയ്യുന്നത്. അത് കണ്ട് റിലീഫ് കിട്ടുന്ന എത്ര പേർ ഉണ്ടെന്ന് അറിയാമോ. അതുകൊണ്ട് ഇതാണ് ശരിയെന്ന് ഇല്ല. പക്ഷെ എനിക്ക് എന്റെ കണ്ടന്റ് ആണ് കൂടുതൽ ഇഷ്ടം. കൂട്ടത്തിലെ മടിച്ചി കണ്ടന്റ് ക്രിയേറ്റർ ഹൻസു ആകും. പക്ഷെ അങ്ങനെ പറയാൻ പറ്റില്ല. അവൾ സ്കൂളിൽ ആയതു കൊണ്ട് പാവം അതിന്റെ കൂടെയാണ് ചെയ്യുന്നത്. എന്നാലും ചെറുതായിട്ട് മടിയുള്ളത് അവൾക്കാണ്. -അഹാന കൃഷ്ണ
Read More