തൃശൂര്‍: അതിരപ്പിള്ളിയില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ രണ്ടാംബ്ലോക്കിലായി വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. കാട്ടാനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്. ഇത് മൂന്നാംതവണയാണ് ആനക്കുട്ടി കാമറകളില്‍ പതിഞ്ഞത്. ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന. ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും തുമ്പിക്കൈ ഇല്ലാത്തത് ജന്മനയുള്ള വൈകല്യമായിരിക്കാമെന്നും വനംവകുപ്പ് പറഞ്ഞു. നേരത്തെ ആനക്കുട്ടിക്ക് പലതവണ ചികിത്സ നല്‍കാനുള്ള പദ്ധതികള്‍ വനംവകുപ്പ് ഒരുക്കിയിരുന്നെങ്കിലും ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Read MoreDay: April 11, 2023
ഇതെന്താ ഇങ്ങനെ..!! നട്ടെല്ലിന്റെ സ്കാനിംഗ് റിപ്പോര്‍ട്ടിനു പകരം നല്കിയതു തലയുടെ റിപ്പോര്‍ട്ട്; സംഭവം കോട്ടയം മെഡിക്കല്‍ കോളജില്‍
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് എംആര്‍ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില്‍ രോഗികള്‍ക്കു റിപ്പോര്‍ട്ടുകള്‍ മാറി നല്‍കുന്നതായി വ്യാപക പരാതി. പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്‍ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്‍ട്ട്. പിന്നീട് റിപ്പോര്‍ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല്‍ കോളജ് ജീവനക്കാരനായതിനാല്‍ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്‍ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്‍ത്താവ് സിടി ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി. അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്‍ട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ക്ക് പരാതി…
Read Moreസ്കൂളിൽ എഴു വയസുകാരൻ ഷോക്കേറ്റു മരിച്ചു! സംഭവം സ്കൂൾ വളപ്പിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ
ലക്നോ: ഉത്തർപ്രദേശിൽ ഏഴു വയസുകാരൻ സ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മെയിൻപുരി ജില്ലയിലെ മനൗന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലാണു സംഭവം നടന്നത്. ഛബിറാം ദിവാകറിന്റെ മകൻ അൻഷു ദിവാകർ ആണ് മരിച്ചത്. സ്കൂൾ വളപ്പിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികളും മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളും ചേർന്ന് സ്കൂൾ പ്രിൻസിപ്പലിന്റെ കാർ നശിപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി കളക്ടർ ഗോപാൽ ശർമ ഉത്തരവിട്ടു. സമാജ്വാദി പാർട്ടി നേതാവും മുൻ എംഎൽസിയുമായ അരവിന്ദ് പ്രതാപ് സിംഗ് കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.
Read Moreഎന്താണ് ഇവിടെ നടക്കുന്നത് ? വിവാഹവേദിയിൽ നാലുതവണ വെടിയുതിർത്ത് വധു, ഞെട്ടിത്തരിച്ചു നിന്നു വരനും കൂട്ടരും
ഹത്രാസ്: വിവാഹവേദിയിൽ വച്ച് വധുവിന് ഒരു യുവാവ് തോക്ക് കൈമാറുന്നു. വധു ആ തോക്ക് കൊണ്ട് നാലുതവണ വെടിയുതിർക്കുന്നു. വരൻ ഉൾപ്പെടെ അമ്പരന്നു നിൽക്കുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹത്രാസ് ജംഗ്ഷൻ ഏരിയയിലെ സേലംപുർ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഈ വിവാഹച്ചടങ്ങ് നടന്നതെന്നാണ് വിവരം. വരനും വധുവും പരസ്പരം മാലകൾ അണിയിച്ചതിന് പിന്നാലെയാണ് തോക്ക് കൈമാറിയതും വധു വെടിയുതിർത്തതും. വധുവിന്റെ കുടുംബത്തിൽനിന്നുള്ള ആളാണ് വധുവിന് തോക്ക് കൈമാറിയതെന്നാണ് കരുതുന്നത്. വെടിയുതിർത്തശേഷം വധു തോക്ക് തിരികെ നൽകുന്നു. ആരോ ചിരിക്കുന്ന ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. എന്താണ് നടന്നതെന്നു വ്യക്തമല്ല. തമാശയാണെങ്കിലും വരൻ ഉൾപ്പെടെ ഞെട്ടിത്തരിച്ചു നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ വധുവിനെ പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുണ്ട്.
Read Moreനദിക്കു മുകളിലൂടെ സ്ത്രീ നടന്നു..! ‘നർമദാദേവി’ എന്നു ജനങ്ങൾ, സംഭവിച്ചത് എന്ത്?
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് നർമദ. മധ്യപ്രദേശിലെ മെയ്കല മലയിൽനിന്നാണ് നർമദയുടെ ഉദ്ഭവം. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമദയ്ക്ക് 1,312 കിലോമീറ്റർ നീളമുണ്ട്. അതിശക്തമായ ഒഴുക്കും നിരവധി വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഹിന്ദുപുരാണങ്ങളിൽ നർമദയെ പുണ്യനദിയായി കണക്കാക്കുന്നു. കഴിഞ്ഞദിവസം നർമദ നദിയിൽ വെള്ളത്തിനു മുകളിലൂടെ ഒരു സ്ത്രീ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. നദിയുടെ മുകളിലൂടെ നടക്കുന്ന സ്ത്രീയെയും കരയിൽ അവരെ പിന്തുടരുന്നവരെയും ദൃശ്യങ്ങളിൽ കാണാം. നർമദാദേവീ… അനുഗ്രഹിക്കണേ… എന്ന പ്രാർഥനയോടൊണ് ജനങ്ങൾ അവരെ പിന്തുടർന്നത്. ഇതിനിടെ ഇവർക്കു രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും പ്രചരിച്ചു. തുടർന്നു വൻ ജനപ്രവാഹമായിരുന്നു. റോഡുകൾ ബ്ലോക്ക് ആയി. ഒടുവിൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. പോലീസ് സ്ഥലത്തെത്തി സ്ത്രീയോടു സംസാരിച്ചപ്പോഴാണ് അവരുടെ പൂർണവിവരങ്ങൾ പുറത്തറിയുന്നത്. കഴിഞ്ഞവർഷം കാണാതായ നർമദാപുരം സ്വദേശിനിയായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണ്…
Read Moreകെ.എം. മാണി ജൂണിയറിന്റെ ലൈസൻസ് റദ്ദാക്കും! മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോന നടത്തി
കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി ജൂണിയറിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. മൂന്ന് മാസത്തേക്കെങ്കിലും കെ.എം. മാണി ജൂണിയറിന്റെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടം നടന്ന മണിമല ബിഎസ്എന്‍എൽ ഓഫീസിന് സമീപത്ത് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോന നടത്തിയിരുന്നു. ഈ നടപടിയുടെ തുടർച്ചയായി ആണ് ലൈസൻസ് റദ്ദാക്കലിലേക്ക് കടക്കുന്നത്. പോലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ലൈസൻസ് റദ്ദാക്കുക. ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ (35), ജിൻസ് ജോൺ (30) എന്നിവർ മരിച്ചിരുന്നു. KL-07-CC-1717 എന്ന ഇന്നോവ കാറിൽ സ്കൂട്ടർ ഇടിച്ചാണ് ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ…
Read Moreമുന്‍കാമുകനെ ഒഴിവാക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല! യുവാവിന് ‘മുട്ടന്‍പണി’ കൊടുത്ത കാമുകി പിടിയില്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മർദിച്ചവശനാക്കിയശേഷം എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയ പിടിയില്‍. ഒളിവില്‍ കഴിയവേ തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ലക്ഷ്മി പ്രിയയ്ക്കും ഏഴു പേർക്കും എതിരെ അയിരൂർ പോലീസ് കേസെടുത്തിരുന്നു. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) നേരത്തെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read More