പ്രതികളെ ബസിൽ കൊണ്ടുപോകുന്നതിനിടെ പൊതി കൈമാറാൻ ശ്രമം; എതിർത്ത പോലീസുകാർക്ക് മർദനം; ഒടുവിൽ…

ആലപ്പുഴ: ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരികെ കൊണ്ടുപോകുന്നതിനിടെ സ്വകാര്യബസിൽ പോലീസുകാരുമായി സംഘർഷം.

ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളുമായി തിരികെപോകുന്നതിനിടെ സ്വകാര്യബസിൽ വച്ച് പോലീസുകാരുമായി ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലപ്പുഴ കല്ലുപാലത്തിനു സമീപമാണ് സംഭവം. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ ഓടുന്ന ഫിർദൗസ് എന്ന ബസിലാണ് സംഘർഷമുണ്ടായത്.

പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ ആയിരുന്നു തർക്കവും സംഘർഷവും.
ബസിൽ വച്ച് ഒരാൾ പ്രതികൾക്ക് പൊതി കൈമാറാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തിനിടെ പ്രതികളിൽ ഒരാൾ ബസിന്‍റെ പിൻഭാഗത്തെ ചില്ല് ചവിട്ടി തകർത്തു.സംഭവത്തെതുടർന്ന് ഇരുമ്പുപാലത്തിനു സമീപം യാത്രക്കാരെ ഇറക്കിയശേഷം ബസ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ചില്ല് തകർക്കുകയും ഓട്ടം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി ബസ് ഉടമ സുനീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment