ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു. * ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ അവരുമായി ഇടപഴകുകയോ ചെയ്യില്ല. * ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താത്്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. *അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. സംസാര വൈകല്യം* ഓട്ടിസം കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിൽ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. * ചില ഓട്ടിസം കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല. എന്നാൽ, ഒരു കൂട്ടം ഓട്ടിസം കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം…
Read MoreDay: April 11, 2023
നട്ടെല്ലിന്റെ സ്കാനിംഗ് റിപ്പോര്‍ട്ടിനു പകരം നല്കിയതു തലയുടെ റിപ്പോര്‍ട്ട്; കോട്ടയം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്കെതിരേ വ്യാപക പരാതി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് എംആര്‍ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില്‍ രോഗികള്‍ക്കു റിപ്പോര്‍ട്ടുകള്‍ മാറി നല്‍കുന്നതായി വ്യാപക പരാതി. പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്‍ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്‍ട്ട്. പിന്നീട് റിപ്പോര്‍ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല്‍ കോളജ് ജീവനക്കാരനായതിനാല്‍ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്‍ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്‍ത്താവ് സിടി ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി. അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്‍ട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ക്ക് പരാതി…
Read More“മുസ്ലിം ലീഗ് 2001ൽ എല്ഡിഎഫിലേക്ക്പോ കാനൊരുങ്ങി; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്
ന്യൂഡൽഹി: 2001ല്‍ മുസ് ലിം ലീഗ് കേരളത്തിൽ യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. “ആസാദ്’ എന്ന പേരിലിറക്കിയ ആത്മകഥയിലാണ് ഗുലാം നബിയുടെ ഈ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിൽ കെ. കരുണാകരനും എ.കെ. ആന്റണിയുമായുള്ള ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയത്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ്, യുഡിഎഫില്‍ ഉറച്ചുനിന്നതെന്നും ഗുലാംനബി ആസാദ് ആത്മകഥയിൽ അവകാശപ്പെടുന്നു. ‘
Read Moreശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യചിത്രവുമായി ബാല; ഒപ്പം എലിസബത്തും
കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ചിത്രം ആശുപത്രിയിൽ നിന്നും പങ്കുവച്ച് നടൻ ബാല. ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ച് ഈസ്റ്റർ ആശംസിക്കുന്ന ചിത്രമാണ് ബാല പ്രേക്ഷകർക്കായി പങ്കുവച്ചത്. നടന്റെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒരു മാസത്തോളം ഇനിയും താരത്തിന് ആശുപത്രിയില്‍ തുടരണം. ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്.
Read Moreആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം; മുൻമന്ത്രി വി.എസ്. ശിവകുമാർ ഇഡിക്ക് മുന്നിൽ
കൊച്ചി: അനധികൃത സ്വത്തുസന്പാദന കേസിൽ മുൻ ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 20 ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് രേഖകളുമായി ഹാജരാകാനായി ഇഡി നോട്ടീസ് അയച്ചു. ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം എം. രാജേന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി പറയുന്ന സാന്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷിക്കുന്നത്. കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസന്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാർ നേരിട്ടിരുന്നത്. സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസന്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന്…
Read Moreസിക്സ് പാക്ക് വിഎഫ്എക്സ് ? വേദിയിൽ ഷർട്ട് ഊരി സൽമാൻ ഖാൻ
സിനിമയിൽ കാണിക്കുന്ന സിക്സ് പാക്ക് ശരീരം വിഎഫ്എക്സ് ആണെന്ന വിമർശനത്തിന് മറുപടിയുമായി സൽമാൻ ഖാൻ. സിക്സ് പാക്ക് വിഎഫ്എക്സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച് ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരി തന്റെ ശരീരം തുറന്നുകാണിച്ചിരിക്കുകയാണ് സൽമാൻ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സല്മാന് ഖാന് നായകനാവുന്ന കിസി കാ ഭായ് കിസി കി ജാന്‍ ട്രെയിലര്‍ ലോഞ്ചില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ സല്മാന് ഖാന്റെ സിക്സ് പാക്ക് വിഎഫ്എക്സിന്റെ സഹായത്തോടെയുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് താരം വേദിയിൽ വച്ച് ഷർട്ടിന്റെ ബട്ടണുകൾ ഊരികാണിച്ചത്.
Read Moreഅവിവാഹിതയായ വൃദ്ധയെ സഹോദരന്റെ മകൻ പീഡിപ്പിച്ചത് നിരവധി തവണ; സ്വത്തിന്റെ പേരിൽ മർദനം; ഒടുവിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: എറണാകുളം നോർത്തിൽ വൃദ്ധയെ സഹോദരന്റെ മകൻ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്ത കേസിൽ പ്രതിയെ ഇന്ന് എറണാകുളം സെൻട്രൽ പോലീസ് കസ്റ്റിയിൽ വാങ്ങും. ഇയാളെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. 45കാരനായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസ്ഥിതിയിലേക്ക് എത്താനാണ് പോലീസ് ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ പ്രതിയുടെ അടുത്ത ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് എറണാകുളം സെൻട്രൽ പോലീസ് എസ്എച്ച്ഒ എസ്. വിജയശങ്കർ പറഞ്ഞു. സംഭവ ദിവസം ലൈംഗിക പീഡനത്തിനിടെ നടന്ന ബലം പ്രയോഗത്തിൽ വൃദ്ധ ശ്വാസം മുട്ടിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൃദ്ധയെ അവിവാഹിതനായ പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സ്വത്തിന്റെ പേരിലും തർക്കം ഇവർക്കിടയിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന് പുലർച്ചെ രണ്ടോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മുഖത്തും…
Read Moreശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല; വിചിത്രമായി തോന്നുന്നു..! പ്രിയദർശൻ പറയുന്നു…
ഒരു അഭിമുഖത്തിനിടയിൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ മോഹൻലാലോ അടുത്ത വൃത്തങ്ങളോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ശ്രീനിവാസന് തന്റെ അനാരോഗ്യം കൊണ്ടായിരിക്കാം ഇത്തരത്തിൽ സംസാരിച്ചതെന്നും ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയ്ക്ക് നല്കിയ അഭിമുഖത്തിൽ പ്രിയദര്ശന് പറഞ്ഞു. രണ്ട് പേരും എന്റെ പ്രിയ സുഹൃത്തുക്കള്‍ ആണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍…
Read Moreഇത് നിയമപരമാണോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മൂന്ന് രജിസ്ട്രേഷന് നമ്പറുകളുള്ള ഒരു ഓട്ടോ
ഓട്ടോ നാം ഒട്ടുമിക്കവരും സാധാരണയായി കാണാറുള്ള ഒരു സവാരി വാഹനമാണല്ലൊ. കാലത്തിനനുസരിച്ച് ഇവയുടെ രൂപത്തിനും നിറത്തിനുമൊക്കെ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ രജിസ്ട്രേഷന് നമ്പര്‍ നമ്പറുകളായതായി ആര്‍ക്കും അറിവില്ല. പക്ഷേ അത്തരമൊരു ഓട്ടോയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകമാകുന്നത്. സംഭവം ബംഗളൂരുവിലാണ്. സുപ്രീത് ജാദവ് എന്നൊരാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇത്തരത്തിലൊരു ബഹുരജിസ്ട്രേഷന് നമ്പര്‍ ഓട്ടോ പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. എന്നാല്‍ ഈ ഓട്ടോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഓല ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്പരും, റാപ്പിഡോ ആപ്പുമായിട്ടുള്ള നമ്പരും പിന്നെആര്ടിഒ നല്കിയ നമ്പറുമാണ്. ആര്‍ടിഒ നല്കുന്ന നമ്പര്‍ മഞ്ഞയിലും മറ്റുള്ളവ നിറമില്ലാതെയുമാണ് കാണപ്പെട്ടത്. “ഇത് നിയമപരമാണോ?’ എന്ന ചോദ്യമാണ് പലരുമുയര്ത്തുന്നത്.
Read Moreതേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും! ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെ
1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി പകലുകളും അനവധി രാത്രികളും പലരും ത്യജിച്ചതിന്റെ ഫലമാണ് ആ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിതം എത്ര വാഴ്ത്തിയാലും തിളക്കം അവസാനിക്കാത്ത ഒന്നാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ തലമുറയിലെ അവസാന കണ്ണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാം കേട്ടും വായിച്ചും അറിയുന്ന നിരവധി നേതാക്കള്‍ അതിലുണ്ട്. എന്നാല്‍ അതിലധികം നമ്മളറിയാത്തവരായുമുണ്ട്. അവരില്‍ ചിലരെ ചിലര്‍ എവിടെങ്കിലുമൊക്കെ ഒന്നു കോറിയിട്ടുണ്ടാകാം. അത്തരമൊരു സ്വതന്ത്ര്യ സമരസേനാനിയുടെ കഥയാണിത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പിരാ ഗ്രാമത്തിൽ ഒരു മരണമുണ്ടായി. തേലു മഹാതോ എന്നായിരുന്നു മരിച്ചയാളുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തിന് ആ പേര് പരിചിതമാണ്. തേലു മഹാതോ സ്വയം ഒരിക്കലും ഗാന്ധിയന്‍ എന്ന്…
Read More