കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് എൽഡിഎഫ് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നുവെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വികസനകാര്യത്തിൽ പ്രതിപക്ഷ എംഎല്‍എയായ തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്നിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നവരെ തനിക്ക് അറിയാമെന്നും അവരുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും രാഷ് ട്രീയമായി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തി. കഴിഞ്ഞ തവണ തിരുവഞ്ചൂരിനെ നേരിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ കെ. അനില്‍കുമാറാണ് തിരുവഞ്ചൂരിനു മറുപടിയുമായി എത്തിയത്. ആരോപണവും മറുപടിയും എത്തിയതോടെ കോട്ടയം വികസനം സംസ്ഥാന തലത്തില്‍ ചര്ച്ചയായിരിക്കുകായണ്. “പദ്ധതികള്‍ക്ക് സ്റ്റോപ്പ് മെമ്മോ’800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും പല പദ്ധതികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണെന്നുമുള്ള ഗുരുതര ആരോപണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്…
Read MoreDay: May 31, 2023
അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ വെടിവയ്ക്കുമെന്ന് തമിഴ്നാട് ! സകല സന്നാഹങ്ങളും തയ്യാര്‍
അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങി അതിക്രമം കാട്ടിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. നിലവില്‍ കൊമ്പന് ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുന്ന അരി കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പന് തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരന് ചികിത്സയിലിരിക്കെ മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. അരിക്കൊമ്പനെ പിടികൂടാന്‍ തിരുവല്ലിപുത്തൂര്‍ മേഘമല കടുവസങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അറിയിച്ചു. ഷണ്മുഖനാഥന് ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പന് ഉള്‍വനത്തിലേക്കു കടന്നെന്നാണു തമിഴ്നാട് വനംവകുപ്പ് പറയുന്നത്. പ്രദേശത്തു ദൗത്യസംഘം തിരച്ചില്‍ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു. അണക്കെട്ടിന് എതിര്‍വശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പന് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂര്‍ത്തിയാക്കി. എന്നാല്‍ ആന ഉള്‍ക്കാട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഉള്‍ക്കാട്ടിലായതിനാല്‍…
Read Moreഇന്ത്യ 2013ല്‍ നിന്ന് തികച്ചും വ്യത്യസ്തം ! ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയുടെ പ്രധാന ഘടകമായെന്ന് മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ട്
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ലോകക്രമത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയില്‍ പ്രധാനഘടകമായെന്നും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. 2014 മുതല്‍ ഇന്ത്യയില്‍ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകര്‍ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ട് സംശയിക്കുന്നു. ഇന്നത്തെ ഇന്ത്യ 2013-ല്‍ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമാണെന്നും 10 വര്‍ഷം കൊണ്ട് വിപണിയില്‍ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ലോകക്രമത്തില്‍ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായെന്നും ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയില്‍ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.” റിപ്പോര്‍ട്ട് പറയുന്നു 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കോര്‍പറേറ്റ് നികുതിയില്‍ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ…
Read Moreചാലിയാര്‍ തീരത്ത് അനധികൃത സ്വര്‍ണ ഖനനത്തിന് ശ്രമം ! പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി പോലീസ്…
നിലമ്പൂരില്‍ അനധികൃത സ്വര്‍ണഖനനം തടഞ്ഞ് പോലീസ്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് അനധികൃതമായി സ്വര്‍ണം കുഴിച്ചെടുക്കാന്‍ ശ്രമം നടന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്കടവ് ഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ ജെ എ രാജന് എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പോലീസ് പിടിച്ചെടുത്തു.സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അഞ്ച് എച്ച് പിയില്‍ കൂടുതല്‍ പവറുള്ള ഒമ്പത് മോട്ടോറുകളാണ് പിടിച്ചെടുത്തത്. ഇത് സാധാരണയായി സ്വര്‍ണ ഖനനത്തിന് ഉപയോഗിക്കുന്നവയാണ്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണത്തരികള്‍ കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി പ്രദേശത്തെ ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു. എന്നാല്‍…
Read Moreമലബാറില്‍ ലീഗിന് ബദല്‍..? സിപിഎം ആശീര്‍വാദത്തോടെ കോഴിക്കോട്ട് യോഗം
സ്വന്തം ലേഖകന്‍കോഴിക്കോട്: മുസ്ലിം ലീഗിനെതിരേ ബദല്‍ നീക്കം ശക്തമാക്കി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. സമസ്ത എപി, ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിക്കും. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ സമരത്തിലേക്ക് കടക്കുമെന്ന് മുസ്ലിം ലീഗ് ആവര്‍ത്തിക്കുന്നതിനിടയിലാണ് ലീഗ് വിമതരും ലീഗില്‍നിന്ന് പുറത്താക്കപ്പെട്ടവരും ചേര്‍ന്ന് ഇതേ വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത്. ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങൾ അധ്യക്ഷത വഹിച്ചു. സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി പ്രത്യേകം യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഈനലി…
Read Moreഇൻഡസ്ട്രിയിൽനിന്ന് പുറത്ത് പോവണം; അതിന് ആദ്യംചെയ്തത് സിനിമയിലെ സൗഹൃദം ഉപേക്ഷിച്ചെന്ന് മധുബാല
സിനിമാ രംഗത്തുനിന്ന് പിൻമാറിയശേഷം ഞാൻ സിനിമാലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നു. 10-12 വർഷത്തോളം അവരുമായി എന്റെ ബന്ധം നിലച്ചു. കാരണം സിനിമാരംഗം വിടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഇൻഡസ്ട്രിയിലുള്ളവരുമായി കോൺടാക്ട് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നില്ല. എനിക്ക് മതിയായി, ഇൻഡസ്ട്രിയിൽനിന്ന് പുറത്ത് പോവണം എന്ന ചിന്തയായിരുന്നു അത്. അങ്ങനെയാണ് സിനിമാ രംഗം വിടുന്നത്. പക്ഷെ ഇന്ന് എല്ലാവരിലേക്കും തിരിച്ചു വന്നു. രവീണയോടും ശിൽപ്പയോടുമൊപ്പം പാർട്ടി ചെയ്തു. പല പരിപാടികളിലും ഞങ്ങൾ ഒത്തുചേരുന്നു. ഞങ്ങളെല്ലാവരും വളർന്നു. വിവാഹം ചെയ്ത് മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ല. വിവാഹശേഷം വ്യക്തിജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ അഞ്ച് വർഷം കൊണ്ട് താനൊരു വീട്ടമ്മ മാത്രമായി കഴിയാനാഗ്രഹിക്കുന്നില്ലെന്ന് സ്വയം മനസിലാക്കി. -മധുബാല
Read More2000 രൂപയുണ്ടായിരുന്ന ബില്‍ പുതിയ മീറ്റര്‍ റീഡിംഗുകാരന് എത്തിയപ്പോള്‍ 35,000 രൂപയായി ! ജീവനക്കാരന്റെ തട്ടിപ്പ് കെഎസ്ഇബിയ്ക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം
140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വര്‍ഷത്തോളം വളരെക്കുറച്ചു കാണിച്ച് തട്ടിപ്പ് നടത്തിയ മീറ്റര്‍ ജീവനക്കാരനെ പിരിച്ചുവിട്ടു. കരാര്‍ ജീവനക്കാരന്റെ തട്ടിപ്പുമൂലം കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കുറ്റം സമ്മതിച്ച കരിമണ്ണൂര്‍ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. തൊടുപുഴ സെക്ഷന്‍-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തു. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. തൊടുപുഴ സെക്ഷനിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരന് റീഡിംഗ് എടുത്തപ്പോഴാണ് ബില്‍ തുകയിലെ പ്രകടമായ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവര്‍. പരാതി ഉയര്‍ന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബില്‍ തുക…
Read Moreമഴ പ്രവചനാതീതമായേക്കും ! രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ശേഖരിക്കണം; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
കേരളത്തില്‍ ഇത്തവണ മഴ പ്രവചനാതീതമായേക്കുമെന്നും മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോപ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ…
Read Moreരാത്രിയിൽ കഞ്ഞികുടിക്കാൻ സുഹൃത്തിന്റെ വീട്ടിൽപോയി; വാതിൽ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അനുഭവം പങ്കുവച്ച് ടിജി രവി
ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോൾ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവർ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സർ പുറത്ത് പോയെന്ന്. എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവർ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോർ എത്തിയപ്പോൾ തന്നെ അവർ ഇറങ്ങിപ്പോയി. എനിക്ക് മനസിലായി അവരെന്നെ കണ്ട് പേടിച്ചെന്ന്. -ടി.ജി. രവി
Read Moreസായ് പല്ലവിയെ ഇഷ്ടമാണ്, ചിലപ്പോൾ മോഹം തോനനും; സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഗുല്‍ഷന്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ അരങ്ങേറിയ സായ് പല്ലവി പിന്നീടു തെലുങ്കിലും തമിഴിലുമെല്ലാം തിളങ്ങുന്നതാരമായി മാറുകയായിരുന്നു. അഭിനേത്രി എന്നതിനുപരി മികച്ച നർത്തക കൂടിയാണ് സായ് പല്ലവി.തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കിതന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം വാര്‍ത്തകളില്‍ അധികം ഇടം നേടാറില്ല. പ്രേക്ഷകരെ പോലെതന്നെ അഭിനേതാക്കളും സായ് പല്ലവിയുടെ ആരാധകരായുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു നടന്. ബോളിവുഡിലെ മിന്നും താരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എനിക്ക് സായ് പല്ലവിയോട് അതിയായ ക്രഷ് ഉണ്ട്. കുറച്ച് നാളായി ഇതിങ്ങനെ പോകുന്നു. എന്റെ പക്കല്‍ അവരുടെ നമ്പറുമുണ്ട്. പക്ഷെ അവരെ സമീപിക്കാനുള്ള ധൈര്യമില്ല. അവര്‍…
Read More