കൂത്താട്ടുകുളം: പാലക്കുഴ കരിമ്പനയിൽ അറവ് തൊഴിലാളിയെ വീട്ടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കമാലി പാലക്കതടത്തിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി ബിനു എന്നു വിളിക്കുന്ന രാധാകൃഷ്ണനാണ് ( 47) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അർജുനെ കൂത്താട്ടുകുളം പോലീസ് തെങ്കാശിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇന്നു വെളുപ്പിന് നാലോടെയാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അറവ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന് കരുതപ്പെടുന്നു. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണ പുരോഗമിക്കുന്നത്.
Read MoreDay: May 31, 2023
നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ മരത്തിലിടിച്ച് നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം ! വീഡിയോ
മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു. ആറുമാസം മുന്‍പ് കല്യാണം കഴിച്ച നവദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര് ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പൊലീസ് അറിയിച്ചു. ഹാര്‍ദ ജില്ലയിലാണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന നാലുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. മരിച്ചവര്‍ 25നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.
Read Moreപൊതുപരിപാടികള്‍ക്ക് കുട്ടികളെ കാഴ്ചക്കാരായി വിട്ടുനല്‍കുന്നത് വിലക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ പൊതുപരിപാടികള്‍ക്ക് കാഴ്ചക്കാരായി വിട്ടുനല്‍കുന്നത് കർശനമായി വിലക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഠന സമയത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ മറ്റ് പരിപാടികള്‍ക്ക് വാടകയ്ക്ക് നല്കരുതെന്ന്നിര്ദേശം നൽകിയിട്ടുണ്ട്.പഠനത്തോടൊപ്പം സ്പോട്സും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് മൈതാനം നിര്‍ബന്ധമാക്കും. മൈതാനമുള്ള സ്കൂളുകളില്‍ അവിടെ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കുകയില്ലെന്നും മൈതാനമില്ലാത്ത സ്കൂളുകള്‍ക്ക് നിശ്ചിത വര്‍ഷത്തിനുള്ളില്‍ സൗകര്യം ഒരുക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. നാലരലക്ഷത്തോളം കുഞ്ഞുങ്ങള്‍ ആണ് നാളെ ഒന്നാം ക്ലാസിലേക്കെത്തുന്നത്.
Read Moreപോലീസ് മേധാവിയാക്കാത്തതിന് ഉത്തരവാദപ്പെട്ടവർ മറുപടി പറയട്ടെ; തനിക്ക് നിരാശയില്ലെന്ന് ഡോ. ബി. സന്ധ്യ; ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളികൾ
തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ഇന്ന് വിരമിക്കുന്ന ഫയർഫോഴ്സ് ഡിജിപി ഡോ. ബി. സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണ്. സ്ത്രീ എന്ന നിലയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും സേനയില്‍ തനിക്ക് നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. ബ്രഹ്മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നത്. അതേസമയം വിവാദമായ കേസുകളില്‍ പ്രതികരണത്തിനില്ലെന്നും ബി. സന്ധ്യ പറഞ്ഞു. ബി. സന്ധ്യക്കൊപ്പം എക്സൈസ് കമ്മീഷണറും ഡിജിപിയുമായ എസ്. ആനന്ദകൃഷ്ണനും ഇന്നു സർവീസിൽനിന്ന് വിരമിക്കും. 1988 ബാച്ച് ഐപിഎസ് ഓഫീസർ ആയ സന്ധ്യ പാല സ്വദേശിയാണ്. ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം പാല അൽഫോണ്‍സ കോളജിൽ നിന്ന് റാങ്കോടെ എംഎസ്സി ബിരുദം നേടി. മ ത്സ്യഫെഡിൽ പ്രോജക്ട് ഓഫീസറായി രണ്ട് വർഷത്തെ സേവനത്തിന് ശേഷമാണ്…
Read Moreകോട്ടയം നഗരസഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്റെ സന്തോഷം കെടുത്തി യുഡിഎഫിന്റെ സൂസന് കെ. സേവ്യര്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സൂസന് കെ. സേവ്യര്‍ 75 വോട്ടിന്റ ഭൂരിപക്ഷത്തിനു വിജയിച്ചു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. 596 വോട്ടുകള്‍ യുഡിഎഫിനും 521 വോട്ടുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. കോട്ടയം നഗരസഭയിൽ യുഡിഎഫിന് 21ഉം എൽഡിഎഫിന് 22ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്. നിലവിൽ ഇരുമുന്നണിക്കും 22 സീറ്റ് വീതമായി. നഗരഭരണം നടത്തുന്ന യുഡിഎഫിനു ആശ്വാസമായി ഇന്നത്തെ വിജയം.പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന് 12 വോട്ടിന് വിജയിച്ചു. 15 വര്‍ഷമായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിന്ദു അശോകന് 264 വോട്ട്…
Read Moreഅരിക്കൊമ്പന് ദൗത്യം നീളുന്നു; ആന ഷണ്മുഖനദിക്കരയില്; ജനവാസ മേഖലയില്‍ ആനയെത്തിയാല്‍ മയക്കുവെടിയെന്ന് തമിഴ്നാട് വനംവകുപ്പ്
തൊടുപുഴ: അരിക്കൊമ്പന് ദൗത്യം നീളുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള നീക്കവുമായി തമിഴ് നാട് വനംവകുപ്പ് മുന്നോട്ടു പോകുകയാണെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഒത്തു വരാത്തതാണ് ദൗത്യം നീളാന്‍ കാരണം. വെറ്ററിനറി സര്ജന്മാര് ഉള്‍പ്പെടെയുള്ള തമിഴ്നാട് വനംവകുപ്പി വന്‍ ദൗത്യസംഘത്തിനൊപ്പം മുതുമലയില്‍ നിന്നുള്ള ആദിവാസി അഞ്ചംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആന പിടുത്തത്തില്‍ വൈഭവമുള്ള ഇവര്‍ക്ക് കാടും ഏറെ പരിചയമാണ്. ഇവരുടെ സേവനം കൂടി ഉപയോഗിപ്പെടുത്തുന്നതോടെ അരിക്കൊമ്പനെ വേഗത്തില്‍ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കു കൂട്ടല്‍. ഇതേ സമയം അരിക്കൊമ്പന് ഷണ്മുഖ നദി ഡാമിനു സമീപത്തുള്ള വനമേഖലയില്‍ തന്നെയാണുള്ളത്. ഇവിടെ ചുറ്റിക്കറങ്ങുന്ന ആനയെ വനപാലക സംഘം പൂര്‍ണ സമയവും നിരീക്ഷിക്കുന്നുണ്ട്. ഇവിടെ വച്ച് ആനയെ മയക്കുവെടി വച്ച് പിടികൂടുക സാധ്യമല്ല. ജനവാസ മേഖലയില്‍ ആനയെത്തിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നടപടികളുമായാണ് തമിഴ് നാട് വനംവകുപ്പിന്റെ ദൗത്യ സംഘം നീങ്ങുന്നത്. ഇതിനിടെ ആനയുടെ ആരോഗ്യവും…
Read Moreപുൽപ്പള്ളിയിലെ കര്‍ഷകന്റെ ആത്മഹത്യ; പോലീസ് കസ്റ്റഡിയിലെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം
പുല്‍പ്പള്ളി: കേളക്കവല ചെമ്പകമൂലയില്‍ കര്ഷകന് കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായരുടെ(55) ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമിനെ പോലീസ് കസ്റ്റഡിലെടുത്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ചുണ്ടക്കൊല്ലിയിലെ വസതിയില്‍നിന്നാണ് എസ്ഐ വി.ആര്. മനോജിന്റെ നേതൃത്വത്തില്‍ ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏബ്രഹാമിനെ അപ്പോള്‍ത്തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നില മെച്ചപ്പെടാത്ത സാഹചര്യത്തില്‍ പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഏബ്രഹാമിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഏബ്രഹാം ഭരണസമിതി പ്രസിഡന്റായിരുന്ന കാലയളവില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ടതിന്റെ മനോവേദനയിലാണ് രാജേന്ദ്രന് നായര്‍ ജീവനൊടുക്കിയതെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഏകദേശം 35 ലക്ഷം രൂപയാണ് ബാങ്കില്‍ രാജേന്ദ്രന് നായര്‍ക്കു ബാധ്യത. എന്നാല്‍ 2017ല്‍ അദ്ദേഹം 73,000…
Read Moreവായ്പാപരിധി വെട്ടികുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ലെന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാപരിധി വെട്ടികുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കു പോലും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വായ്പ പരിധി വെട്ടിക്കുറച്ചതിന്റെ കാരണം അറിയില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാരെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം പ്രതികരിക്കാത്തത് വിഷയം അറിയാത്തത് കൊണ്ടാണ്. സാന്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ധൂർത്തിന് കുറവില്ല. അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. പ്രതിപക്ഷം അഞ്ച് അഴിമതി ആരോപണങ്ങൾ തെളിവ് സഹിതം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കെ, ഫോണ്‍ ഉദ്ഘാടത്തിന് 4.5 കോടി ചെലവിടുകയാണ്. ഇതിന്റെ ഉദ്ഘാടനം നേരത്തെ നടത്തിയതാണ്. കെഎംഎസ് സി എൽ ഗോഡൗണുകളിൽ ആരോ തീവച്ചതാണ്. പ്രതിപക്ഷം ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്പോഴും തെളിവ് നശിപ്പിക്കാനായി തീയിടുകയാണ് . വന്യ ജീവി ആക്രമണത്തിൽ മനുഷ്യർ കൊലചെയ്യപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു. ഇതിൽ മനുഷ്യർ അരക്ഷിതരാണ്. വന്യ ജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം…
Read Moreഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മുൻതൂക്കം; ഒരു സീറ്റ് നേടി ബിജെപി; സീറ്റ് നഷ്ടപ്പെട്ട് ജനപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 ഇടത്തെ ഫലം വന്നപ്പോൾ എല്‍ഡിഎഫിന് മുൻതൂക്കം. എൽഡിഎഫ് 9 സീറ്റും യുഡിഎഫ് 8 സീറ്റും ബിജെപി ഒരു സീറ്റും നേടി. ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ എൽഡിഎഫ് ജയം ആവർത്തിച്ചപ്പോൾ കോട്ടയം നഗരസഭ ഭരണത്തിൽ നിർണായകമാകുമായിരുന്ന പുത്തൻതോട് വാർഡ് യുഡിഎഫ് നിലനിർത്തി. കോട്ടയം മുൻസിപ്പാലിറ്റിയിലെ 38ാം വാർഡ് പുത്തൻതോട് യുഡിഎഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. വിജയത്തോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും. അതേസമയം, മണിമല പഞ്ചായത്തിലെ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ സുജ ബാബു ജയിച്ചു.പൂഞ്ഞാർ പഞ്ചായത്തിലെ പേരുനിലം വാർഡ് ആണ് ജനപക്ഷത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് പുതുപ്പാട്, എറണാകുളം നെല്ലിക്കുഴി,…
Read Moreഇങ്ങനെ തൂങ്ങി നിന്ന് ട്രെയിനിൽ റീല്‍സും ഫോട്ടോ ഷൂട്ടുമാകാം; റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും വീഡിയോ എടുക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…
കോഴിക്കോട്: റെയില്‍വേയുടെ സ്ഥലത്ത് ഭൂമിയില്‍ ഫോട്ടോ ഷൂട്ടോ റീല്‍സോ നടത്തുന്നതിൽ തടസമില്ല. പക്ഷെ പണമടയ്ക്കണമെന്ന് മാത്രം. റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും നിരക്കുകൾ പ്രസിദ്ധീകരിച്ചു. ട്രെയിനുകൾ ഉൾപ്പെടാത്ത ചിത്രീകരണങ്ങൾക്ക് (വ്യവസായിക ആവശ്യങ്ങൾക്കായി) മൊബൈൽ, ഡിജിറ്റൽ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കോയമ്പത്തൂർ, മംഗളൂരുഎന്നിവിടങ്ങളിൽ 5,000 രൂപ നൽകണം. മറ്റ് സ്റ്റേഷനുകളിൽ 3,000 രൂപയാണ് ചാർജ്. പഠനാവശ്യങ്ങൾക്കായി കാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് വൈ സ്റ്റേഷനുകളിൽ 2,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1500 രൂപയും നൽകണം. വ്യക്തിപരമായ ഉപയോഗങ്ങൾക്ക് പ്രഫഷണല്‍ കാമറയ്ക്ക് വൈ സ്റ്റേഷനുകളിൽ 3,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 2,500 രൂപയും നൽകണം. വിവാഹം, സേവ് ദ ഡേറ്റ് ഉൾപ്പെടെ ട്രെയിനുൾപ്പെടുന്ന ചിത്രീകരണങ്ങൾക്കും ട്രെയിനുകളിലെ ചിത്രീകരണങ്ങൾക്കും ഗുഡ്സ് ഷെഡ്, ഗുഡ്സ് ടെർമിനുകൾ എന്നിവിടങ്ങളിലും വൈ സ്റ്റേഷനുകളിൽ 1500…
Read More