നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് ഇന്ന് പുലർച്ചെ ഷീല(31) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഷീലയെ ശശി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഷീലയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടുമ്പൻചോല പോലീസെത്തി വാതിൽ തുറന്നാണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.
Read MoreDay: February 12, 2024
പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല; സർക്കാർ രൂപവത്കരണ നീക്കം ഊർജിതമാക്കി രാഷ്ട്രീയപാർട്ടികൾ
ലാഹോർ: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത പാക്കിസ്ഥാനിൽ സർക്കാർ രൂപവത്കരണ നീക്കം ഊർജിതമാക്കി മൂന്നു പ്രധാന രാഷ്ട്രീയ പാർട്ടികൾ. 264 സീറ്റുകളിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി. 266 അംഗ ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ഒരിടത്ത് ഫലപ്രഖ്യാപനം തടഞ്ഞുവച്ചിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്(പിടിഐ) പിന്തുണച്ച സ്വതന്ത്രർ 101 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായി. നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ 75 സീറ്റും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) 54 സീറ്റും നേടി. കറാച്ചി കേന്ദ്രമായുള്ള മുത്തഹിദ ക്വാമി മൂവ്മെന്റ് പാക്കിസ്ഥാൻ(എംക്യുഎം-പി) 17 സീറ്റും ചെറു കക്ഷികൾ 12 സീറ്റും നേടി. പിപിപി, എംക്യുഎം-പി കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ നവാസ് ഷരീഫ് നീക്കം ഊർജിതമാക്കി. എംക്യുഎം-പി നേതാക്കളുമായി ഷരീഫിന്റെ പാർട്ടി ഇന്നലെ ചർച്ച നടത്തി. സർക്കാർ…
Read Moreഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനം അഭിനന്ദനാർഹം; തടവിലാക്കിയ ഇന്ത്യൻ മുൻ നാവികരെ ഖത്തർ മോചിപ്പിച്ചു
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. നേരത്തെ, ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരിൽ ഏഴ് പേർ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. “ഖത്തറിൽ തടങ്കലിലായ ദഹ്റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ വിട്ടയച്ചതിനെ ഇന്ത്യൻ സർക്കാർ സ്വാഗതം ചെയ്യുന്നു. അവരിൽ എട്ട് പേരിൽ ഏഴ് പേരെയും ഇന്ത്യയിലേക്ക് മടങ്ങി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും അനുവദിച്ചുളള ഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു’. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2022 ഒക്ടോബറിലാണ് എട്ട് ഇന്ത്യക്കാരെ ഖത്തർ തടവിലാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്. നേരത്തെ, ദുബായിൽ സിഒപി28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ…
Read Moreരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ബഹുമാനം ഉണ്ടാവണം: നരേന്ദ്ര മോദിയുടെ കട്ടൗട്ട് പശ്ചാത്തലത്തില്‍ യുവതിയുടെ നൃത്തം; വിമര്‍ശനവുമായി ബിജെപി പ്രവര്‍ത്തകര്‍
എന്ത് കാര്യം ആയാലും അതിന് ഉചിതമായ സ്ഥലവും സമയവും നോക്കി വേണം ചെയ്യാൻ അല്ലാത്ത പക്ഷം അവ പ്രതികൂലമായി തിരിച്ചടിക്കും. പറഞ്ഞു വരുന്നത് വേറൊന്നും അല്ല മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്ത യുവതിയെ കുറിച്ചാണ്. നരേന്ദ്ര മോദിയുടെ ചിത്രത്തിന് അടുത്ത് നിന്ന് യുവതി റീൽ ഷൂട്ട് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് യുവതിക്കെതിരെ ഉയർന്നുവന്നത്. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ജാക്കി ഷെറോഫ് എന്നിവര്‍ അഭിനയിച്ച ‘ഖല്‍നായക്’ എന്ന ചിത്രത്തിലെ ‘ആജാ സാജന് ആജ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് യുവതി നൃത്തം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലാണ്.…
Read Moreകൊലകൊല്ലി കാട്ടാന നില്ക്കുന്ന സ്ഥലം കണ്ടെത്തി; ഉടന്‍ മയക്കുവെടി വയ്ക്കും; ഏറുമാടത്തില്നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാൻ ശ്രമമെന്ന് ഡിഎഫ്ഒ
വയനാട്: മാനന്തവാടിയില്‍ നാട്ടിലിറങ്ങി ഒരാളുടെ ജീവനെടുത്ത കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ അറിയിച്ചു. മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുമുള്ളത്. ട്രാക്കിംഗ് സംഘം ആനയെ കണ്ടെത്തിയതിന് പിന്നാലെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് നീങ്ങി. ഏറുമാടത്തില്നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ആനയെ മയക്കുവെടി വയ്ക്കാൻ ഞായറാഴ്ച വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല. ദൗത്യം നിർത്തിവച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി. രണ്ടുതവണ ദൗത്യ സംഘത്തിന്റെ മുന്നിലെത്തിയ ആനയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുൽപ്പള്ളി റേഞ്ച് ഓഫീസർ അബ്ദുൾ സമദിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
Read Moreആശുപത്രിക്കുള്ളിൽ റീൽ ഷൂട്ട്; വീഡിയോ വൈറലായതിന് പിന്നാലെ 38 വിദ്യാർഥികൾക്കെതിരെ നടപടി
ഇപ്പോൾ ഇൻസ്റ്റഗ്രാം റീലിന്റെ കാലമാണ്. വന്ന് വന്ന് പൊതു ഇടങ്ങളിൽ റീൽ ചിത്രീകരിക്കുന്നത് ഒരു പതിവായിരിക്കുകയാണ്. എന്നാൽ കര്‍ണാടകയില്‍ ആശുപത്രിക്കുള്ളില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്ത സംഭവത്തില്‍ 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആശുപത്രി മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി ചെയ്യേണ്ട കാലയളവ് പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചതായും മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ‘റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയകളില്‍ റീല്‍ പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നതുള്‍പ്പെടെ നിരവധി റീലുകളും ഇവര്‍ ചിത്രീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ആശുപത്രി പരിസരവും ലാബും ഓപ്പറേഷന് തീയറ്ററും റീല്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും…
Read More