ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന എന്ന നേട്ടം കുറിച്ച് ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ കമ്പനി സ്പേസ് എക്സ്. ഐപിഒയിലൂടെ സ്പേസ്എക്സ് 75 ബില്യൺ ഡോളർ സമാഹരിച്ചു. ഇതോടെ ലോകത്തിലെ ആദ്യ ട്രില്ല്യണയർ നേട്ടത്തിലെത്തി ഇലോൺ മസ്ക്. കമ്പനി ഒരു ഓഹരിക്ക് 135 ഡോളർ നിരക്കിൽ 555.6 ദശലക്ഷം ഓഹരികൾ വിറ്റ് 75 ബില്യൺ ഡോളർ (ഏകദേശം 6.4 ലക്ഷം കോടി) സമാഹരിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.77 ട്രില്യൺ ഡോളറിലെത്തി. ഈ ഐപിഒയിലൂടെ 2019ൽ സൗദി അരാംകോ സ്ഥാപിച്ച റിക്കാർഡ് സ്പേസ് എക്സ് മറികടന്നു. ഇതോടെ സ്പേസ് എക്സ് അമേരിക്കയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി. കമ്പനിയുടെ സ്ഥാപകനായ ഇലോൺ മസ്ക് ഐപിഒക്ക് ശേഷവും കമ്പനിയിൽ ശക്തമായ നിയന്ത്രണം നിലനിർത്തും. ഓഹരി ഘടന പ്രകാരം അദ്ദേഹത്തിന് ഏകദേശം 82 ശതമാനം…
Read MoreDay: June 12, 2026
കുമരകത്തെ മണ്‍സൂണ്‍ ടൂറിസത്തിനു തിരിച്ചടിയായി പശ്ചിമേഷ്യന്‍ യുദ്ധം; പ്രത്യേക പാക്കേജുമായി ട്രാവൽ ഏജൻസികൾ
കുമരകം: കുമരകത്തെ ടൂറിസം രംഗത്തെ പ്രധാന ആകര്‍ഷണമായ മണ്‍സൂണ്‍ ടുറിസത്തിന് പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടിയായി. യുദ്ധത്തെ തുടര്‍ന്നു വിമാന യാത്രാക്കൂലിയിലുണ്ടായിരിക്കുന്ന വര്‍ധനയാണു വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. വിദേശീയരായ വിനോദസഞ്ചരികളുടെ മുന്‍കൂര്‍ ബുക്കിംഗ് തീരെയില്ലായിരുന്നു. അറബ് സീസണ് ഇക്കുറി നഷ്ടപ്പെടുമെന്ന ആശങ്കയും ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ കുവൈറ്റ്, ദുബായ്, സൗദി, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്നും മാസങ്ങള്‍ക്കു മുമ്പേ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള ബുക്കിംഗ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഈ സീസണില്‍ ബുക്കിംഗ് തീര്‍ത്തും കുറഞ്ഞിരിക്കുന്നു. അന്യ സംസ്ഥാനക്കാരായ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ആശ്വാസകരമായി കരുതുന്നു. ട്രാവല്‍ ഏജന്റുമാര്‍ ശുഭപ്രതീക്ഷയാണ് റിസോര്‍ട്ടുകള്‍ക്കും വന്‍കിട ഹോട്ടലുകള്‍ക്കും പങ്കുവയ്ക്കുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ വിദേശ വിനോദസഞ്ചാരികള്‍ കേരളത്തില്‍ പറന്നിറങ്ങുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജിനൊപ്പം നിരക്കുകളും കുറച്ചിട്ടുണ്ട്. അടുത്തകാലത്തായി ടൂറിസം രംഗം മറ്റുപല പ്രതിസന്ധികളും…
Read Moreഫിഫ ലോകകപ്പ്: ഇന്ത്യക്ക് എന്താണൊരു കുറവ്
ഫിഫ ലോകകപ്പിൽ പന്തുരുണ്ടു തുടങ്ങി. ഓരോ രാജ്യത്തിനും അവരുടേതായ ചരിത്രവും സ്വപ്നങ്ങളുമുണ്ട്. ഇന്ത്യക്കും ഇവ രണ്ടുമുണ്ടായിരുന്നു. എന്നിട്ടും ലോകകപ്പ് ഫൈനൽ റൗണ്ട് എന്ന, ഫുട്ബോളിന്റെ ഏറ്റവും വലിയ പ്രദർശന വേദിയിൽ ഒരിക്കൽപോലും നമ്മുടെ ദേശീയ പതാക പാറിയില്ല. മഹാത്മാഗാന്ധിയുടെ ക്ഷമയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടവീര്യവും ഭഗത് സിംഗിന്റെ തീക്ഷ്ണതയും സിരകളിൽ ഒഴുകുന്ന ഒരു ജനതയാണ് നമ്മുടേത്. ക്രിക്കറ്റിലും ഹോക്കിയിലും ചെസിലുമെല്ലാം ലോകത്തെ വിസ്മയിപ്പിക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ടാകും ലോകകപ്പ് ഫുട്ബോളിന്റെ വേദിയിലെത്താൻ കഴിയാതെ പോകുന്നത്? ദാരിദ്യത്തോട് പൊരുതുന്ന ഹെയ്തിയുണ്ട്. യുദ്ധങ്ങളുടെ മുറിവുകളുമായി ഇറാക്കുണ്ട്. അസ്ഥിരതയുടെ നിഴലിൽ ജീവിക്കുന്ന കോംഗോയുണ്ട്. നമ്മുടെ ഒരു പഞ്ചായത്തിലെ പോലും ജനസംഖ്യയില്ലാത്ത കുറസാവോയുമുണ്ട്. അവരെല്ലാം വിശ്വമേളയുടെ പുൽമൈതാനത്ത് സ്വന്തം പതാക ഉയർത്തി. ഇന്ത്യ എന്തേ ഇന്നും ഗാലറിയിലിരിക്കുന്നു? ആ ചോദ്യം നമ്മേ ചരിത്രത്തിന്റെ പൊടിപിടിച്ച പേജുകളിലേക്ക് എത്തിക്കും.ഓർത്തുനോക്കൂ. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏഷ്യയിലെ…
Read Moreമകന്റെ ഉപദ്രം സഹിക്കാതെ പിതാവ് വീടുവിട്ടിറങ്ങി; സ്വത്ത് തർക്കക്കേസിൽ മകൻ കോടതിയിൽ തോറ്റു; പിതാവിനെ വഴിയിൽ കുത്തിക്കൊന്ന് യുവാവ്
മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ മകൻ പിതാവിനെ നടുറോഡിൽ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്. മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്റെ ഉപദ്രവത്തിൽ മനംമടുത്ത ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു. വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു. കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഒന്നിനു പുറകെ ഒന്നൊന്നായി കണ്ടെത്തിയത് 18 പാമ്പിൻകുഞ്ഞുങ്ങളെ; ബൈക്കിന്റെ സീറ്റിനടിയിൽ നാലെണ്ണം; പരിഭ്രാന്തിയിൽ വീട്ടുകാരും പ്രദേശവാസികളും
തൃശൂർ: പൂങ്കുന്നത്തെ ജനവാസമേഖലയിലെ വീടിനുള്ളിൽ നിന്നും വാഹനങ്ങളിൽനിന്നുമായി 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തി. നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിൽ. പൂങ്കുന്നം എംജി നഗർ കൃഷ്ണനിലയം കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് ഇന്നും ബുധനാഴ്ചയുമായി പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കഴിഞ്ഞദിവസം തറയിൽനിന്ന് ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇത്രയും പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്. ബൈക്കിന്റെ സീറ്റിനടിയിൽനിന്ന് നാലും സ്കൂട്ടറിൽനിന്ന് രണ്ടും കുഞ്ഞുങ്ങളെ കണ്ടെത്തി. ഇരുവാഹനങ്ങളുടെയും സീറ്റുകൾ പൂർണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക് റെസ്ക്യൂവർമാർ പാന്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീടിനോടുചേർന്ന തോട്ടിൽനിന്നാണ് ഇവ എത്തിയിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് കുടുംബം. വീടിന്റെ തറപൊളിച്ചും പരിശോധന നടത്തി. വീടിനകത്തേക്കും പാമ്പിൻകുഞ്ഞുങ്ങൾ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. തറയ്ക്കടിയിലെ മണ്ണ് ഇടിഞ്ഞ് വലിയൊരു വഴി രൂപപ്പെട്ടതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. വീട്ടിൽ കാർത്തിക്കിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.
Read Moreആസ്റ്റക്ക സ്റ്റേഡിയത്തിൽ ലോകകപ്പിന് വർണാഭമായ തുടക്കം: ആരാധകരെ ത്രസിപ്പിച്ച് ഷക്കീറയും ബർണ ബോയിയും
മെക്സിക്കോ സിറ്റി: 23-ാമത് ഫുട്ബോൾ ലോകകപ്പിന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നാണ് ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഷക്കീറയും ബർണ ബോയിയും ചേർന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ ആദ്യമായി തത്സമയം അവതരിപ്പിച്ചു. ഇത് നാലാം തവണയാണ് ഷക്കീറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്നത്. ജെ ബാൽവിൻ, മാനാ, ബെലിൻഡ, ടൈല തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാരും ചടങ്ങിൽ അണിനിരന്നു. മെക്സിക്കോയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Read Moreകൊറിയൻ വിജയഗാഥ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്
ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം. കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്റെ ഏക ഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0. ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം. പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു.…
Read Moreമുഖത്തടിച്ചു, തല ഭിത്തിയിലേക്ക് ശക്തിയായി ഇടിപ്പിച്ചു; മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; തൃശൂരിലെ ബിജെപി നേതാവിനെതിരെ പരാതിയുമായി ഭാര്യ
തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്നാരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നരഹത്യാ ശ്രമം (വധശ്രമം) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ മതിലകം പോലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 9-ന് രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി ശ്രീകുമാർ തർക്കമുണ്ടാക്കുകയായിരുന്നു. “തോന്നുന്ന സമയത്ത് വരാൻ ഇതെന്താ സത്രമാണോ?” എന്ന് ചോദിച്ച് ഇയാൾ ഭാര്യയുടെ ഇരു കരണങ്ങളിലും അടിക്കുകയും, തുടർന്ന് മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിനിടയിൽ ഭിത്തിയിൽ കൈവെച്ച് തടഞ്ഞതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചുകിട്ടിയതെന്നും, അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മർദനത്തിന് ഇരയായ യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ…
Read Moreപച്ചകറികച്ചവടവും പഠനവും, സാധാരണ ജീവിതത്തിൽനിന്ന് ഇന്ന് ആഢംബരത്തിന്റെ 1 കോടിയുടെ ഫ്ലാറ്റിലേക്ക്; ചെറുപ്പക്കാർക്ക് ഈ യുവാവ് മാതൃക
മുംബൈ: അഭിഷേക് വൈശ്യ എന്ന യുവാവ് അമൂല്യമായ നേട്ടം കൈവരിച്ചത് തന്റെ 21 വയസിലാണ്. പച്ചക്കറി കച്ചവടം നടത്തുന്ന പിതാവിനെ സഹായിച്ചും അതിനൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോയുമാണ് കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്ന് അഭിഷേക് ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നത്. മുംബൈ വിക്രോളിയിലെ 150 സ്ക്വയര്‍ ഫീറ്റിലെ ചെറിയ മുറിയിലായിരുന്നു അഞ്ചംഗ കുടുംബത്തിന്റെ താമസം. പച്ചക്കറി കച്ചവടത്തില്‍ നിന്ന് പിതാവിന് ദിവസേന ലഭിച്ചത് 200 – 400 രൂപ മാത്രം. ചില ദിവസങ്ങളില്‍ കച്ചവടത്തിന് ശേഷം ബാക്കിയാകുന്നത് നഷ്ടത്തിന്റെ കണക്ക് മാത്രവും. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളെ പഴിച്ച് വെറുതേയിരിക്കാതെ കഠിനാധ്വാനം ചെയ്ത അഭിഷേക് രാജ്യാന്തരതലത്തില്‍ മികവ് കൊണ്ട് ശ്രദ്ധേയനായ ഒരു സിഎ ആയി മാറുകയും ഒപ്പം നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. സ്കൂള്‍ പഠന കാലം മുതലെ കഷ്ടതകളോടുള്ള പോരാട്ടം ആരംഭിച്ചതാണ് അഭിഷേക്. ക്ലാസിന് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ പച്ചക്കറി…
Read Moreമരണത്തിലേക്ക് ഓടിച്ചുകയറുന്നു കുട്ടിക്കളി… റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്നുപേരുടെ നിലഗുരുതരം
കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലുണ്ടായ സംഭവത്തിൽ കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഹാൻഡിലുകൾ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More