വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവം ആര്‍ഡിഒ അന്വേഷിക്കും

അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ ആര്‍ഡിഒയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. വില്ലേജ് ഓഫീസറായിരുന്ന അടൂര്‍ ഇളംപള്ളില്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജാണ് (47) വീടുനുള്ളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ 11-നായിരുന്നു സംഭവം. അമിത ജോലിഭാരവും മാനസികസമ്മര്‍ദവും രാഷ്‌ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘര്‍ഷവുമാണ് മനോജിനെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് വിഷയം ആര്‍ഡിഒ അന്വേഷിക്കുന്നത്. പരാതി പോലീസ് അന്വേഷണത്തിനായി എസ്പിക്കും കൈമാറിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ വില്ലേജ് ഓഫീസര്‍ മനോജിന്‍റെ വീട് സന്ദര്‍ശിച്ചു. ഭാര്യയോടും മകളോടും സംസാരിച്ച ശേഷം മനോജിന്‍റെ സഹോദന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More

തീരദേശ ഹൈവേ നവീകരണം: ഡിപിആര്‍ പുറത്തുവിടണമെന്ന് ആവശ്യം

ആലപ്പുഴ: തീരദേശ ഹൈവേ നവീകരണത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഡിപിആര്‍ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന് കെഎല്‍സിഎ. പറവൂര്‍ കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരധിവാസ പാക്കേജ് അപര്യാപ്തമാണെന്നും, ദേശീയപാത പാക്കേജിന് സമാനമായ പാക്കേജ് നല്‍കണമെന്നും, കുടിയൊഴിപ്പിക്കപ്പെടുന്നതോടുകൂടി ഉപജീവനമാര്‍ഗം നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, വിഴിഞ്ഞം അതിജീവന സമരത്തില്‍ എടുത്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സംഗമം ഫാ. വര്‍ഗീസ് ചെറിയാശേരില്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്‍റ് പി.ജി. ജോണ്‍ ബ്രിട്ടോ മുഖ്യപ്രഭാഷണം നടത്തി. പീറ്റര്‍ തയ്യില്‍, സ്റ്റീഫന്‍ വടക്കേതയ്യില്‍, റോബിന്‍, ധന്യ സെബാസ്റ്റ്യന്‍, സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

കൊമ്പന് സുഖമാണോ സാർ..! തെരഞ്ഞെടുപ്പ് വിജയത്തിന് ആന ഒരു തടസമാകില്ല; അരിക്കൊമ്പന്‍റെ വിശേഷങ്ങൾ അറിയാൻ സ്ത്രീകൾ വിളിക്കാറുണ്ടെന്ന് എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്യജീവി പ്രശ്‌നം പ്രചാരണ വിഷയമാകില്ലെന്നും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വനംവ മന്ത്രി എ.കെ. ശശീന്ദ്രന്‍. സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ധിച്ചു. അതിനാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പന്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ കാട്ടില്‍ സസുഖം ജീവിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആനയെ സംബന്ധിച്ച് തമിഴ്‌നാട് കൃത്യമായി വിവരം നല്‍കുന്നുണ്ട്. സ്ത്രീകള്‍ അടക്കം നിരവധി ആളുകള്‍ അരിക്കൊമ്പന്‍റെ വിശേഷങ്ങള്‍ അറിയാന്‍ വനംവകുപ്പിനെ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പടയപ്പയേയും ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാട്ടുപ്പെട്ടിയില്‍ പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി. വഴിയോരത്തെ കടകള്‍ തകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത്…

Read More

ഗ്ലാമർ കൂടുന്നുണ്ടോ…ജീൻസും പഫ്ഡ് ഫ്ലോറൽ ടോപ്പും; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ ധാരാളം ഹിറ്റുകളുള്ള താരം ഇന്നു തെന്നിന്ത്യയിൽ തിരക്കുള്ള നടിയാണ്. പൊന്നിയിൽ സെൽവനിലൂടെ സൗത്തിന്‍റെ താരപുത്രിയായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പർ ഗ്ലാമർ ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമറിന്‍റെ അളവ് കൂടുന്നുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്‍റുമായി ആരാധകരും സെലിബ്രിറ്റികളും ഇൻസ്റ്റയിൽ സജീവമാണ്. വൈഡ് ഷോൾഡർ പഫ്ഡ് ഫ്ലോറൽ ടോപ്പും വൈറ്റ് ജീൻസും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്.       

Read More

കനത്ത ചൂടില്‍ ആശ്വാസമാകാൻ സഹകരണവകുപ്പിന്‍റെ തണ്ണീര്‍പന്തലുകൾ

കോട്ടയം: കനത്തചൂടില്‍ വലയുന്ന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ ആരംഭിച്ചു. പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച തണ്ണീര്‍പന്തലില്‍നിന്നു കുടിവെള്ളം പകര്‍ന്നുനല്‍കി സഹകരണ തണ്ണീര്‍പന്തലിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ചൂട് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കു സഹായമാകുംവിധം സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം സഹകരണ മേഖലയില്‍ തണ്ണീര്‍പന്തലുകള്‍ ഒരുക്കിയിരുന്നു. ഇത്തവണ പല മേഖലയിലും ചൂടു വളരെ കൂടിയിരിക്കുകയാണ്. അതിനാല്‍ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന സാമൂഹിക ഉത്തരവാദിത്തം സഹകരണ വകുപ്പ് ഏറ്റെടുക്കുകയാണ്. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതുഇടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്നും വേനല്‍ അവസാനിക്കുംവരെ ഇവ നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

Read More

രാജേഷിന്‍റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് അതിരന്പുഴ ഒരുമിക്കുന്നു

‌‌അതിരമ്പുഴ: മഞ്ഞപ്പിത്തം മൂർഛിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി കരൾ മാറ്റിവയ്ക്കാൻ ഒരുങ്ങുന്ന രാജേഷിനെ നെഞ്ചോടുചേർത്ത് അതിരമ്പുഴ. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജംഗ്ഷനു സമീപം ചേനപ്പാടിയിൽ രാജേഷ് സി. കുമാറി (46)ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ചെലവാകുന്ന തുക കണ്ടെത്താൻ 24ന് അതിരമ്പുഴ പഞ്ചായത്തിലെ 22 വാർഡുകളിലും ഭവനസന്ദർശനം നടത്തും. മഞ്ഞപ്പിത്തം വഷളായതോടെ കരളിനെ ഗുരുതരമായി ബാധിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ കരൾ മാറ്റിവയ്ക്കുകയേ മാർഗമുള്ളു എന്നു കണ്ടെത്തി. രക്തബന്ധത്തിലുള്ള ദാതാക്കൾ ഉണ്ടെങ്കിലേ മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കാൻ സാധിക്കൂ. ആരുടെയും രക്തഗ്രൂപ്പുമായി ചേരാതെ വന്നതോടെയാണ് അമൃത ആശുപത്രിയെ സമീപിച്ചത്. കരൾ ദാതാവിനെ ലഭിച്ചതോടെ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. 21ന് ശസ്ത്രക്രിയ നടത്താൻ തീരുമാനവുമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് രാജേഷും കുടുംബവും. വീടിനോടു ചേർന്നു നടത്തുന്ന…

Read More

സാഹസം അല്പം കൂടുതലാ… ലഹരിപാർട്ടിയിൽ പാമ്പിൻവിഷം; യുട്യൂബർ അറസ്റ്റിൽ

ലഹരിപാർട്ടിയിൽ പാമ്പിൻവിഷം വിതരണം ചെയ്തെന്ന കേസിൽ പ്രമുഖ യുട്യൂബറും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവിനെ (26) നോയിഡ പോലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞവർഷം നവംബർ മൂന്നിന് നോയിഡ സെക്ടര്‍ 51ലെ ഒരു ഹോട്ടലില്‍ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് എല്‍വിഷടക്കം ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതിന്‍റെ തുടർച്ചയായാണ് അറസ്റ്റ്. ബിജെപി എംപി മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് റേവ് പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം വിതരണം ചെയ്യുന്നത് കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ റെയ്ഡില്‍ പാമ്പിന്‍ വിഷം പിടികൂടി. അഞ്ച് മൂര്‍ഖന്‍ പാമ്പടക്കം ഒന്‍പത് പാമ്പുകളെയും പിടികൂടിയിരുന്നു. വിദേശ വിനോദ സഞ്ചാരികളെ ക്ഷണിച്ച് അവര്‍ക്ക് പാമ്പിന്‍ വിഷം ലഹരിയായി കൊടുക്കുന്നതായിരുന്നു രീതി. സംഭവസ്ഥലത്ത് താൻ ഇല്ലായിരുന്നെന്നും കേസുമായി തനിക്ക്‌ ബന്ധമില്ലെന്നുമായിരുന്നു എൽവിഷിന്‍റെ നിലപാട്. എന്നാൽ, രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയശേഷം…

Read More

യുവതിയെ കൊന്ന് തോട്ടില്‍ ചവിട്ടിത്താഴ്ത്തിയ കേസ്; മുജീബ് റഹ്‌മാന്‍ ദയയില്ലാത്ത കൊടുംക്രിമിനലെന്നു പോലീസ്

കോഴിക്കോട്: പേരാന്പ്ര വാളൂരിൽ മോഷണശ്രമത്തിനിടെ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൊച്ചാട് അനു(26)എന്ന യുവതിയെയാണ് പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ‌പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയതിന്‍റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. കൊലപാതകം നടത്തിയ അതേ റോഡിലൂടെയാണ് സംഭവദിവസം മുജീബ് പലതവണ കടന്നുപോയത്. മട്ടന്നൂരിൽനിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരികയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇടറോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ-വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി. രാവിലെ ഒമ്പതിന് ശേഷമായിരുന്നു ഇത്. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. ഫോണ്‍ സംസാരത്തില്‍നിന്നു മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്നും പറയുന്നതു കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിന്‍റെ അരികില്‍ എത്തുകയായിരുന്നു. മുളിയങ്ങലീലേക്കാണെങ്കില്‍…

Read More

ഇസ്രയേൽ-ഹമാസ് സംഘർഷം; ഗാസയിൽ കൊല്ലപ്പെട്ടത് 13,000ത്തിലധികം കുട്ടികൾ

ഗാസ സിറ്റി: ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ 13,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫ്. നിരവധി കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അവർക്ക് കരയാൻ പോലും ശക്തിയില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അവർ എവിടെയാണെന്ന് പോലും അറിയില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാം. ലോകത്തിലെ മറ്റേതൊരു സംഘട്ടനത്തിലും കുട്ടികൾക്കിടയിൽ ഇത്രയും മരണനിരക്ക് കണ്ടിട്ടില്ലെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ സിബിഎസ് ന്യൂസിനോട് പറഞ്ഞു. കടുത്ത പോഷകാഹാരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ വാർഡുകളിൽ ഞാൻ ഉണ്ടായിരുന്നു. വാർഡ് മുഴുവൻ തികച്ചും നിശബ്ദമാണ്. കാരണം കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും കരയാൻ പോലും ശക്തിയില്ല.-കാതറിൻ റസൽ പറഞ്ഞു. സഹായത്തിനായി ഗസയിലേക്ക് ട്രക്കുകൾ എത്തിക്കുന്നത് വളരെ വലിയ വെല്ലുവിളിയാണെന്നും റസൽ പറഞ്ഞു. വടക്കൻ ഗാസയിൽ രണ്ട് വയസിന് താഴെയുള്ള മൂന്ന് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നുണ്ടെന്ന് പലസ്തീൻ എൻക്ലേവിൽ പ്രവർത്തിക്കുന്ന…

Read More

കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച; പറ്റില്ലെന്നു മുസ്‌ലിം സംഘടനകള്‍; തീയതി മാറ്റണമെന്ന് ആവശ്യം; പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം മാറ്റണമെന്ന് വിവിധ മുസ് ലിം സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തിയാൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്‍റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ(സമസ്ത), കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ(കേരള മുസ്‌ലിം ജമാഅത്ത്), ടി.പി അബ്ദുല്ലക്കോയ മദനി(കെഎൻഎം), പി.മുജീബ് റഹ്‌മാൻ(ജമാഅത്തെ ഇസ്‌ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ), പി.എൻ അബ്ദുല്ലത്വീഫ്…

Read More